tag:blogger.com,1999:blog-15813366925319894552024-02-02T13:48:20.853+05:30പട്ടാളകഥകള്ഒരു എക്സ് പട്ടാളക്കാരന്റെ ജീവിത കഥകള്രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comBlogger42125tag:blogger.com,1999:blog-1581336692531989455.post-44069720443271020312013-08-20T11:20:00.000+05:302013-08-20T11:20:11.480+05:30ഒരു വലതുപക്ഷ ഉപരോധം <div dir="ltr" style="text-align: left;" trbidi="on">
പതിവിനു വിപരീതമായി ഭാര്യ അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും
കഴിഞ്ഞു നേരെ പോയി ടിവി ഓണ്‍ ചെയ്തിട്ട് റിമോട്ടും കയ്യിലെടുത്തുകൊണ്ട്
അതിന്റെ മുന്പില് ആസനസ്ഥയായതു കണ്ടപ്പോൾ ഞാൻ അന്ധാളിച്ചു പോയി.<br />
<br />
രാവിലെ എനിക്ക് പതിവുള്ള കട്ടൻകാപ്പി ഉണ്ടാക്കിത്തരുന്നതിനു പകരം അവൾ പോയി ടിവിയുടെ മുൻപിൽ ഇരുന്നതെന്താണെന്നു ഞാൻ ആലോചിച്ചു.<br />
<br />
കഴിഞ്ഞ ദിവസം പച്ചക്കറി വാങ്ങാനായി വച്ചിരുന്ന പൈസയിൽ നിന്നും
ഇരുനൂറ്റമ്പത് രൂപ അടിച്ചുമാറ്റി പാർട്ടി ഫണ്ടിലേയ്ക്ക് ഞാൻ സംഭാവന
ചെയ്തതിന്റെ പേരിലുണ്ടായ കലഹം കഴിഞ്ഞുള്ള നിസ്സഹകരണത്തിന്റെ ഭാഗമാണോ
ഇതെന്ന് ഞാൻ സംശയിച്ചു.<br />
<br />
അഴിമതിക്കാരെ എന്തു വിലകൊടുത്തും താഴെയിറക്കുമെന്നു
പ്രതിജ്ഞയെടുത്തിരിക്കുന്ന എന്റെ പാർട്ടി, അതിന്റെ ഭാഗമായി തലസ്ഥാനനഗരം
ഉപരോധിക്കുവാൻ പോകുമ്പോൾ <br />
സമരസഖാക്കളുടെ ചിലവിലേയ്ക്കായി നടത്തുന്ന ഫണ്ടു ശേഖരണത്തിനു വേണ്ടി
പാർട്ടിയുടെ അടിയുറച്ച അനുഭാവിയായ ഞാൻ ഒരു എളിയ സംഭാവന കൊടുത്തത് അത്ര
വലിയ കുറ്റമാണോ?<br />
<br />
അതൊരു നല്ല കാര്യമല്ലേ? പാവപ്പെട്ടവരുടെ പാർട്ടിയുടെ പരിപാടികൾക്ക്
എന്നെപ്പോലെ പാവപ്പെട്ടവരായ അനുഭാവികൾ തന്നെയല്ലേ പണം കൊടുത്തു
സഹായിക്കേണ്ടത്?<br />
<br />
അല്ലെങ്കിൽതന്നെ ഇരുനൂറ്റമ്പത് ഉലുവാ കൊടുത്താൽ എന്തോന്ന് പച്ചക്കറി
കിട്ടും ? ഒരു കിലോ സവാള കിട്ടണമെങ്കിൽ രൂപ എഴുപതു കൊടുക്കണം.<br />
<br />
ഇതൊക്കെ ഈ ഭരണക്കാരുടെ പിടിപ്പുകേടല്ലേ? നേരെ ചൊവ്വേ ഭരിക്കാൻ അവർക്കു
നേരമുണ്ടോ? മന്ത്രിമാരൊക്കെ ഏതോ ഒരു പെണ്ണിന്റെ അപഹാരത്തിൽ പെട്ടു നട്ടം
തിരിയുകയല്ലേ?<br />
<br />
പക്ഷെ ഈ ന്യായവാദങ്ങളൊക്കെ ഭരണപ്പാർട്ടിയുടെ അനുഭാവിയും അടിയുറച്ച
കുഞ്ഞൂഞ്ഞു ഭക്തയുമായ ഭാര്യയോടു പറഞ്ഞിട്ട് വല്ല പ്രയോജനവുമുണ്ടോ?<br />
<br />
ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ ഒരു
മണിക്കൂര്‍ കൂടി ഉറങ്ങിക്കളയാം" എന്നു നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍
ചുരുണ്ടുകൂടി. അപ്പോഴാണ് ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.<br />
<br />
"മുഖ്യമന്ത്രിയുടെ രാജിയ്ക്ക് വേണ്ടി ഇടതുപക്ഷം ആഹ്വാനം ചെയ്തിരിക്കുന്ന ഉപരോധസമരം തലസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നു".<br />
<br />
ഭാര്യ കൊച്ചുവെളുപ്പാന്‍ കാലത്തെ എഴുനേറ്റു ടി വിയുടെ മുന്പില്
തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്കു പിടികിട്ടിയത്. എന്റെ
പാർട്ടിയുടെ ശക്തിപ്രകടനം കണ്ടു പേടിച്ച് മുഖ്യമന്ത്രിയെങ്ങാനും
രാജിവച്ചുകളയുമോ എന്നുള്ള ആധിയാണ് അവളെ ടി വി യുടെ മുൻപിൽ
പിടിച്ചിരുത്തിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.<br />
<br />
അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.<br />
<br />
രാഷ്ട്രീയത്തിൽ അത്ര സജീവമല്ലെങ്കിലും മനസ്സുകൊണ്ട് ഞാനൊരു ഇടതുപക്ഷ
ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ
അച്ഛനപ്പൂപ്പന്മാര് മുതലുള്ള എല്ലാവരും കമ്മ്യൂണിസ്റ്റ്
ചിന്താഗതിക്കാർ ആയതു കൊണ്ടാകാം ഓർമ വച്ച കാലം മുതൽ എനിക്കും ഇടത്തോട്ട്
ഒരു ചരിവുണ്ടായതെന്ന് ഞാന്‍ കരുതുന്നു.<br />
<br />
പക്ഷെ എന്റെ കുടുംബത്തില്‍ "ഇടത്തേയ്ക്ക് ചരിവുള്ള" ഏക വ്യക്തി ഞാന്‍
മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിനുള്ള
സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ
പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍
കാണുന്നത് എതിര് സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും
വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന
കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി
വച്ചിട്ടുണ്ട്.<br />
<br />
"നമ്മുടെ സ്വന്തം സ്ഥാനാർഥി" !!<br />
<br />
അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല
കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടേതല്ലാത്ത സകല ഫോട്ടോകളും
നോട്ടീസുകളും എടുത്തു മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ
നിര്‍ദ്ദേശവും കൊടുത്തു.<br />
<br />
ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും ഒമ്പതാം
ക്ലാസ്സില്‍ പഠിയ്ക്കുന്ന മകളാണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന
തലമുറയ്ക്ക് അവരുടേതായ ചിന്താഗതികൾ ഉണ്ടെന്നും അതിനു തടസ്സം നില്ക്കാന്
സ്വന്തം അച്ഛനെന്നല്ല ഒരു 'ബൂർഷ്വാ മൂരാച്ചി'ക്കും അവകാശമില്ലെന്നും ഭാര്യ
പ്രഖ്യാപിച്ചു.<br />
<br />
അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു
മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും
പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.<br />
<br />
അങ്ങനെയുള്ള ഒരു രാഷ്ട്രീയ സ്ഥിതിവിശേഷം നിലനില്‍ക്കുമ്പോഴാണ് പച്ചക്കറി
വാങ്ങാൻ ഞാൻ തന്നെ കൊടുത്ത പൈസയിൽ നിന്നും ഒരു താല്‍ക്കാലിക അഡ്ജസ്റ്റ്
മെന്റ് എന്ന നിലയിൽ ഇരുനൂറ്റമ്പത് രൂപ മേൽപ്പറഞ്ഞ ആവശ്യത്തിനായി
അവളറിയാതെ എടുത്തത്.<br />
<br />
ഉപരോധസമരം തുടങ്ങി എന്നറിഞ്ഞതോടെ എന്നിലെ ഇടതുപക്ഷം ഉണർന്നു.
അഴിമതിക്കെതിരെ അടരാടുവാൻ വീടും നാടും വിട്ടു തലസ്ഥാന
നഗരിയിലെത്തിയിരിക്കുന്ന സമരസഖാക്കളുടെ ദൃശ്യങ്ങൾ ടി വിയിൽ ലൈവായി
കാണിക്കുകയാണ്.<br />
<br />
അതുകണ്ടപ്പോൾ ആവേശഭരിതനായ ഞാൻ അഭിമാനത്തോടെ ഭാര്യയെ നോക്കി. എന്നിട്ട് അവൾ കേൾക്കാനായി പറഞ്ഞു.<br />
<br />
"ഇന്നു രണ്ടിലൊന്നറിയാം. .ഭരണം കിട്ടിയാൽ ഈ നാട്ടിൽ എന്തും ചെയ്യാമെന്നു
പലർക്കും ഒരു തോന്നലുണ്ട്. അഴിമതിക്കാരെ താഴെ ഇറക്കിയിട്ടേ ഞങ്ങൾ
തലസ്ഥാനം വിടൂ"<br />
<br />
ഭാര്യ അതു കേൾക്കാത്ത ഭാവത്തിൽ മുഖവും വീർപ്പിച്ചിരുപ്പാണ്.
മുഖ്യമന്ത്രിയുടെ കാര്യം കുഴപ്പത്തിലാകുമോ എന്നൊരു ശങ്ക അവളുടെ മുഖത്തു
നിഴലിച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ എനിക്കു സന്തോഷം ഇരട്ടിച്ചു. ഹെൽമറ്റും
പടച്ചട്ടയുമൊക്കെ ധരിച്ചു തോക്കും പിടിച്ചു ജാഗരൂഗരായി നില്ക്കുന്ന
പോലീസ്സുകാരുടെ ദൃശ്യം ടി വി യിൽ വന്നതോടെ ഞാൻ അത്യധികം ആവേശത്തോടെ വീണ്ടും
പറഞ്ഞു.<br />
<br />
"ഹും..കേന്ദ്ര സേനയെ ഇറക്കിയാൽ ഞങ്ങളങ്ങു പേടിച്ചു പോകുമെന്നാ അവരുടെ
ധാരണ. സർസീപ്പിയുടെ പട്ടാളത്തെ വാരിക്കുന്തം കൊണ്ടു നേരിട്ടവരാ ഈ ഞങ്ങൾ"<br />
<br />
അതോടെ ഭാര്യ എന്നെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്നു നോക്കി. പിന്നെ എഴുനേറ്റു ഭൂമി ചവിട്ടിക്കുലുക്കി അടുക്കളയിലേയ്ക്ക് പോയി.<br />
<br />
ഇന്നൊരു ലീവെടുത്താലോ? ഞാൻ ആലോചിച്ചു. സഖാക്കൾ വിശപ്പും ദാഹവും സഹിച്ചു
പെരുമഴയത്ത് സമരം ചെയ്യുമ്പോൾ ഞാൻ ഓഫീസിൽ പോകുന്നതു ശരിയാണോ? മാത്രമല്ല
കേന്ദ്രസേന ഇപ്പോഴും രംഗത്തു വന്നിട്ടില്ല. അവരു വന്നാലേ സമരത്തിനൊരു
എരിവും പുളിയും കൈവരൂ. രക്തഹാരങ്ങളണിയിച്ചു ഞങ്ങൾ യാത്രയയച്ചിരിക്കുന്ന
സമരസഖാക്കൾ കേന്ദ്ര സേനയോടും സംസ്ഥാന പോലീസ്സിനോടും എതിരിടുന്ന കാഴ്ച
ടിവിയിലൂടെയെങ്കിലും നേരിട്ട് കാണാൻ എനിക്ക് കൊതിയായി. <br />
<br />
ഞാൻ സന്തോഷത്തോടെ ചാനലുകൾ മാറി മാറിയിട്ട് ഉപരോധ സമരത്തിന്റെ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരുന്നു.<br />
<br />
ചെങ്കൊടികൾ പാറിക്കളിക്കുന്ന തലസ്ഥാനനഗരത്തിലെ റോഡുകൾ ജനസമുദ്രങ്ങളായി
മാറിക്കഴിഞ്ഞു. അതിനിടയിൽ ഒന്നുരണ്ടു സ്റ്റേറ്റ് കാറുകൾ
കുടുങ്ങിക്കിടക്കുന്നു. പോലീസ്സുകാരും <br />
പാർട്ടി പ്രവർത്തകരും കാറിനെ വളഞ്ഞിരിക്കുകയാണ്. മറ്റൊരു സ്ഥലത്ത് കുറെ
പാർട്ടി പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുന്നു. കുറെ പോലീസ്സുകാർ അവരെയും
വളഞ്ഞിട്ടുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാൻ ശ്വാസം വിടാതെ ആ കാഴ്ചകൾ
നോക്കിയിരുന്നു.<br />
<br />
ഉപരോധ സമരത്തിന്റെ ഉത്ഘാടനവേദിയാണ് മറ്റൊരു ചാനലിൽ കാണിക്കുന്നത്.
പ്രമുഖ നേതാക്കൾ എത്തിത്തുടങ്ങി. ഡൽഹിയിൽ നിന്നുള്ള നേതാക്കളുടെ വരവിനുള്ള
പ്രതീക്ഷയിലാണ് എല്ലാവരും. ഒടുവിൽ സമ്മേളനം തുടങ്ങി. നേതാക്കളുടെ
തീപ്പൊരി പ്രസംഗങ്ങൾ കേട്ടു ഞാൻ കോരിത്തരിച്ചു. അടുത്ത വണ്ടിയിൽ കേറി നേരെ
തിരുവനന്തപുരത്തേയ്ക്കു വച്ചു പിടിച്ചാലോ എന്നുവരെ എനിക്ക് തോന്നിപ്പോയി.<br />
<br />
മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. രാവിലെ പതിവുള്ള കട്ടൻകാപ്പി പോലും
കഴിച്ചിട്ടില്ല. ഇനിയുള്ള കാഴ്ചകൾ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാകാം. ഞാൻ
ധൃതിതിയിൽ എഴുനേറ്റു പല്ലുതേപ്പും കുളിയും കഴിഞ്ഞു ഡൈനിംഗ് ടേബിളിൽ
എത്തിയിട്ട് അടുക്കളയിലെയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.<br />
<br />
"എടിയേ.... കാപ്പി പെട്ടെന്നു തന്നേരെ..സമയമില്ല ..സമരം തുടങ്ങിക്കഴിഞ്ഞു.."<br />
<br />
പത്തു മിനിട്ടു കഴിഞ്ഞിട്ടും ഭാര്യ കാപ്പിയുമായി വരുന്ന ലക്ഷണം കണ്ടില്ല. സഹികെട്ട ഞാൻ നേരെ അടുക്കളയിലെത്തി.<br />
<br />
അടുക്കള ശൂന്യം...!!<br />
<br />
എവിടെപ്പോയി ഭാര്യ ?<br />
<br />
ഞാൻ അടുക്കള വഴി പുറത്തിറങ്ങി വീടിന്റെ മുൻവശത്തെത്തി. അവിടെയതാ സിറ്റ്
ഔട്ടിൽ ഭാര്യ പത്രം വായിച്ചിരിക്കുന്നു. അതു കണ്ടു കലിയിളകിയ ഞാൻ
ദേഷ്യത്തോടെ അലറി. <br />
<br />
"ബ്രേക്ക് ഫാസ്റ്റ് തരാൻ പറഞ്ഞപ്പോൾ നീ ഇവിടെ വന്നിരുന്നു പത്രം വായിക്കുന്നോ? വേഗം പോയി ഭക്ഷണം വിളമ്പ്. "<br />
<br />
"ഇന്നു ഭക്ഷണമില്ല..." ഭാര്യയുടെ മറുപടി..<br />
<br />
"ങേ ..ഭക്ഷണമില്ലന്നോ? അതെന്താ...?"<br />
<br />
"ഉപരോധമാ...നിങ്ങള്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുവല്ലേ...ഞാൻ അടുക്കള ഉപരോധിച്ചു."<br />
<br />
അവൾ എഴുനേറ്റു പോയി. <br />
<br />
വിശക്കുന്ന വയറും തടവി ഞാൻ അന്തം വിട്ടു നിന്നു. <br />
<br /></div>
രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com7tag:blogger.com,1999:blog-1581336692531989455.post-55751700762953910712013-01-12T10:37:00.000+05:302013-01-12T13:55:26.395+05:30ഓപ്പറേഷന് തൂഫാന് <div dir="ltr" style="text-align: left;" trbidi="on">
"രഘൂ... ഇന്നു രാത്രിയില്‍ ഓപ്പറേഷനുണ്ട്..റേഡിയോ സെറ്റുമായി പോകേണ്ടത് നീയാണ് "<br />
<br />
രാത്രിയിലെ കാവല്‍ ഡ്യൂട്ടിയും കഴിഞ്ഞു ബാരക്കിലെത്തി *ഇന്‍സാസ് റൈഫിളില്‍ നിന്നും *മാഗസീന് ഊരിയെടുത്ത് അതിനുള്ളിലെ വെടിയുണ്ടകള്‍ ഓരോന്നായി ശ്രദ്ധയോടെ പുറത്തെടുത്തു കൊണ്ടിരുന്ന ഞാന്‍ ആ ഓര്‍ഡര്‍ കേട്ട് അല്പം വേദനയും അതിലേറെ ദേഷ്യവും കലര്‍ത്തി സുബേദാര്‍ രസ്തോഗി സാബിനെ നോക്കി.<br />
<br />
എന്റെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലായെങ്കിലും ഗൌരവം വിടാതെ അദ്ദേഹം തുടര്‍ന്നു. <br />
<br />
"പലരും ലീവിനും മറ്റും പോയിരിക്കുന്നതു കൊണ്ട് സെക്ഷനില്‍ ആളുകള്‍ കുറവാണ്. പക്ഷെ അതിന്റെ പേരില്‍ ഓപ്പറേഷന് മാറ്റിവയ്ക്കാന്‍ പറ്റില്ല. ലെഫ്റ്റനന്റ് സന്യാല്‍ സാബാണ് ഓപ്പറേഷന് കമാണ്ടര്‍. ഇന്നു രാവിലെ പത്തു മണിയ്ക്ക് സന്യാല്‍ സാബിന്റെ *ബ്രീഫിംഗ് ഉണ്ട്. അതിനു മുന്‍പ് റേഡിയോ ചെക്കു ചെയ്തു *സീക്രസി ഡിവൈസും എടുത്തു റെഡിയായി നില്‍ക്കണം. ബാക്കി കാര്യങ്ങള്‍ സന്യാല്‍ സാബ് പറയും"<br />
<br />
ഈശ്വരാ... ഇന്നെങ്കിലും രാത്രിയില്‍ സ്വസ്ഥമായി രണ്ടു മണിക്കൂര്‍ ഉറങ്ങാമെന്ന് കരുതിയതാണ്. അതും വെറുതെയായി. ഗ്രാമത്തില്‍ എവിടെയോ ഉഗ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. അവരെ കണ്ടുപിടിക്കാനുള്ള പുറപ്പാടാണ്. ഓപ്പറേഷന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ വയര്‍ലെസ്സ് സെറ്റിലൂടെ*ബ്രിഗേഡ് മേജറെ അറിയിക്കുക എന്നതാണ് ഓപ്പറേഷനില്‍ എന്റെ കര്‍ത്തവ്യം. <br />
<br />
ഞാന്‍ പെട്ടെന്ന് കുളിച്ചു തയാറായി റേഡിയോ സ്റ്റോറിലെത്തി. സ്റ്റോര്‍മാനായ മുരളി സാറും സെക്ഷന്‍ ഹെഡ് ഹവില്‍ദാര്‍ ത്രിവേദിയും നേരത്തെ തന്നെ സ്റ്റോറില്‍ എത്തിയിട്ടുണ്ട്.<br />
<br />
"ഇന്നു നറുക്കു വീണത് നിനക്കാണല്ലേ?..കഷ്ടം..ആ രസ്തോഗി ഒരു കുഴപ്പക്കാരനാ..അയാള്‍ക്ക് നമ്മള് മലയാളികളോട് ഒരു വേര്‍തിരിവുണ്ട്...അല്ലെങ്കില്‍ ഇന്നലെ രാത്രി മുഴവന്‍ ഡ്യൂട്ടി കൊടുത്ത നിന്നെ ഇന്നുരാത്രിയില്‍ ഓപ്പറേഷന് വിടുമോ?" മുരളി സാര്‍ വേദനയോടെ ചോദിച്ചു. <br />
<br />
"എന്തു ചെയ്യാനാ സാര്‍...ഞാനിവിടെ പുതിയ ആളല്ലേ.. അല്ലെങ്കില്‍തന്നെ പട്ടാളത്തിന്റെ ഓര്‍ഡര്‍ അനുസരിക്കാതിരിക്കാന്‍ പറ്റുമോ?"<br />
<br />
അലമാരിയില്‍ നിന്നും മുരളിസാര്‍ എടുത്തുതന്ന റേഡിയോ സെറ്റില്‍ ആന്റിനയും ബാറ്ററിയും കണക്റ്റ് ചെയ്തുകൊണ്ട് ഞാന്‍ പറഞ്ഞു. <br />
<br />
സെക്ഷന്‍ ഹെഡ് ത്രിവേദിയ്ക്ക് ഞങ്ങള്‍ പറഞ്ഞതൊന്നും മനസ്സിലായില്ല. എങ്കിലും അയാള്‍ അല്പം സംശയഭാവത്തോടെ ഞങ്ങള്‍ ഇരുവരെയും മാറി മാറി നോക്കി.<br />
<br />
ഞാന്‍ സ്റ്റോര്‍ ഇന്‍-ഔട്ട് ബുക്കില്‍ റേഡിയോ സെറ്റിന്റെ നമ്പരും അതിന്റെ അനുബന്ധ സാമഗ്രികളുടെ വിവരങ്ങളും എഴുതി ഒപ്പുവച്ചു. പിന്നെ റേഡിയോ സെറ്റ് പുറത്തു തൂക്കി സ്റ്റോറില്‍ നിന്നിറങ്ങി.<br />
<br />
"രഘൂ... സൂക്ഷിക്കണം. ഓപ്പറേഷന് നേരംവെളുക്കുന്നതുവരെ നീളാന്‍ വഴിയുണ്ട്. കമാണ്ടര്‍ സന്യാല്‍ സാബ് പുതിയ പയ്യനാണ്. അദേഹത്തിന് പരിചയക്കുറവുണ്ട്. കഴിഞ്ഞ ഓപ്പറേഷനില്‍ നമുക്ക് നഷ്ടപ്പെട്ടതു രണ്ടുപേരാണ്. സുജിത്തും ഭീംസിങ്ങും. ഇത്തവണ ആര്‍ക്കും ആപത്തുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കാം" <br />
<br />
ഞാന്‍ തിരിഞ്ഞു മുരളി സാറിനെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. എങ്കിലും മുഖത്ത് ഒരു ശുഭാപ്തിവിശ്വാസം തെളിഞ്ഞു കണ്ടു. ഞാന്‍ പുഞ്ചിരിയോടെ കൈവീശി മുരളി സാറിനോടു യാത്ര പറഞ്ഞു.<br />
<br />
കൃത്യം പത്തുമണിയ്ക്ക് ലെഫ്റ്റനന്റ് സന്യാല്‍ സാബ് ജീപ്പില്‍ വന്നിറങ്ങി. വെളുത്തു സുമുഖനായ ചെറുപ്പക്കാരന്. ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ് പ്രായം. അധികം ഉയരമില്ലെങ്കിലും കടുംപച്ച കളറില്‍ വെളുപ്പും കറുപ്പും പുള്ളികളുള്ള പട്ടാളവേഷം അദ്ദേഹത്തിനു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. ഇരുചുമലിലും ഈരണ്ടു നക്ഷത്ര ചിഹ്നങ്ങള്‍ ആ മുഖത്തിന് ഒരു മിലിട്ടറി ഓഫീസറുടെ ഗൌരവമേകി.<br />
<br />
ഏഴുപേര്‍ വീതമുള്ള മൂന്നു വരികളിലായി നിരന്നു നില്ക്കുന്ന ഇരുപത്തൊന്നു പട്ടാളക്കാര്‍<br />
അറ്റെന്ഷനായി നിന്നു. ഒന്നാമത്തെ വരിയില്‍ ഏഴാമനായിരുന്നു ഞാന്‍. എന്റെ ചുമലിലാണ് റേഡിയോ സെറ്റ്.<br />
<br />
"സുഹൃത്തുക്കളെ"...അദ്ദേഹം പറഞ്ഞു തുടങ്ങി.<br />
<br />
"ഗ്രാമത്തില്‍ നുഴഞ്ഞു കയറിയിരിക്കുന്ന മൂന്നു കൊടുംഭീകരരെ കണ്ടുപിടിയ്ക്കുകയാണ് ഇന്നു നമ്മുടെ ജോലി. അവരെ ജീവനോടെ പിടിയ്ക്കാനാണ് നമ്മുടെ ശ്രമം. അഥവാ അതിനു സാധിച്ചില്ലെങ്കില്‍ എന്നന്നേയ്ക്കുമായി വകവരുത്തണം. അതിനു നമ്മുടെ കൂട്ടായ ശ്രമം ആവശ്യമാണ്. നിങ്ങളില്‍ പലര്‍ക്കും ഓപ്പറേഷന് സംബന്ധമായി എന്നേക്കാള്‍ കൂടുതല്‍ അറിവുള്ളവരാണ്. എങ്കിലും ഞാന്‍ പറയുന്നതു പോലെ മാത്രമേ നിങ്ങള്‍ പ്രവര്‍ത്തിക്കാവൂ. ഒരിക്കലും എന്റെ അനുവാദമില്ലാതെ ഫയര്‍ ചെയ്യരുത്. ക്രോസ് ഫയര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുവിന്റെ നാശമാണ് ഓരോ പട്ടാളക്കാരന്റെയും ലക്ഷ്യം. ആ ലക്ഷ്യത്തിലെത്താനായുള്ള ശ്രമത്തിനിടയില്‍ ഒരുപക്ഷെ നമ്മളില്‍ പലര്‍ക്കും ജീവഹാനി വരെ ഉണ്ടായേക്കാം. എങ്കിലും ബാക്കിയുള്ളവര്‍ പതറരുത് .നമ്മളില്‍ ഒരാളെങ്കിലും ബാക്കിയാകുന്നതുവരെ പോരാട്ടം തുടരണം. നമ്മള് ഇരുപത്തിരണ്ടു പേരും സുരക്ഷിതരായി തിരിച്ചെത്താന്‍ ഈശ്വരന് സഹായിക്കട്ടെ.<br />
<br />
ജയ്...ഹിന്ദ്<br />
<br />
ജയ് ഹിന്ദ് സാബ്...പട്ടാളക്കാര്‍ ഒരുമിച്ച് ആര്‍ത്തു വിളിച്ചു.<br />
<br />
രാത്രി പതിനൊന്നു മണിയോടെ ബുള്ളറ്റ് പ്രൂഫ് പടച്ചട്ടയും ഹെല്‍മറ്റും ധരിച്ചു കയ്യില്‍ റൈഫിളും മുതുകില്‍ *ബഡാ പിറ്റു വുമേന്തിയ ഇരുപത്തിയൊന്നു പട്ടാളക്കാര്‍ (അതില്‍ രണ്ടു ജൂനിയര്‍ കമ്മീഷണ്ട് ഓഫീസര്‍ന്മാരുമുണ്ട്) കയറിയ രണ്ടു ട്രക്കുകള്‍ ഹെഡ് ലൈറ്റുകള്‍ തെളിക്കാതെ വിജനമായ ഗ്രാമപാതയിലെ അരണ്ട വെളിച്ചത്തിലൂടെ സാവധാനം മുന്നോട്ടു നീങ്ങി.<br />
<br />
ഏറ്റവും മുന്പില് ലെഫ്റ്റനന്റ് സന്യാല്‍ സാബിന്റെ ജീപ്പ്. അതില്‍ സന്യാല്‍ സാബും ഞാനും ഡ്രൈവറും മാത്രം. സന്യാല്‍ സാബിന്റെ കയ്യില്‍ ഒരു സ്റ്റെന്‍ ഗണ്‍ ഉണ്ട്. എന്റെ മുതുകില്‍ തൂക്കിക്കിയിരിക്കുന്ന വയര്‍ലെസ്സ് സെറ്റിന്റെ *'ഹെഡ് ഗിയര്‍' ഹെല്മെറ്റിനു മുകളിലൂടെ ഇരു ചെവികളും പൊതിഞ്ഞിരിക്കുന്നു. കൈയ്യില്‍ ഇന്‍സാസ് റൈഫിള്‍. ജീപ്പിനു പിറകില്‍ പത്തടിയോളം അകലം സൂക്ഷിച്ചു കൊണ്ട് ട്രക്കുകള്‍ നീങ്ങുന്നു. രണ്ടു ട്രക്കുകളുടേയും മുകളില്‍ ഏതു സമയത്തും തീ തുപ്പാന്‍ പാകത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റ് മെഷീന് ഗണ്ണുകള്‍. ട്രക്കിനുള്ളിലെ പട്ടാളക്കാര്‍ തോക്കുകള്‍ പുറത്തെ ഇരുട്ടിലേയ്ക്കു നീട്ടിപ്പിടിച്ചു ജാഗ്രതയോടെ ഇരുന്നു.<br />
<br />
പത്തു കിലോമീറ്റര്‍ ദൂരം കഴിഞ്ഞപ്പോള്‍ സന്യാല്‍ സാബിന്റെ ജീപ്പ് നിന്നു. അതേ സമയം തന്നെ<br />
പുറകിലെ ട്രക്കുകളും നിന്നു. സന്യാല്‍ സാബ് നീട്ടിപ്പിടിച്ച സ്റ്റെന്‍ ഗണ്ണുമായി ജീപ്പില്‍ നിന്നിറങ്ങി. എന്നിട്ട് പരിസരം വീക്ഷിച്ചു.<br />
<br />
ഒരു കുന്നിനു കുറുകെയാണ് റോഡിന്റെ കിടപ്പ്. കുന്നിന്റെ ഏകദേശം മധ്യഭാഗത്തു കൂടിയാണ് റോഡു പോകുന്നത്. റോഡിന്റെ ഇരുവശവും വിശാലമായ ആപ്പിള്‍ തോട്ടങ്ങളാണ്. കുന്നിന്റെ താഴ് ഭാഗത്തായി തോട്ടങ്ങള്‍ക്കുമപ്പുറം വിശാലമായ പാടങ്ങളാണ്. ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലായി അവിടവിടെ ചെറിയ വീടുകളുണ്ട്. റോഡിന്റെ അരികില്‍ ഉയര്‍ന്നു നില്ക്കുന്ന ടെലിഫോണ്‍ പോസ്റ്റുകള്‍. ട്രക്കുകള്‍ നില്ക്കുന്ന ഭാഗത്തു റോഡിന്റെ മുകള്‍ സൈഡില്‍ ഒരു വലിയ പാറ ഉയര്‍ന്നു നിന്നിരുന്നു. അരണ്ട വെളിച്ചത്തില്‍ അതൊരു ഭൂതം പോലെ കാണപ്പെട്ടു.<br />
<br />
സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. ആപ്പിള്‍ തോട്ടങ്ങളുടെ നടുവിലുള്ള വീടുകളില്‍ ഒരു ചെറിയ വിളക്കു പോലും തെളിഞ്ഞു കണ്ടില്ല. ഇരുട്ടിന്റെ കോട്ടയില്‍ ഇടയ്ക്കിടയ്ക്കുള്ള കമാനങ്ങള്‍ പോലെ ആ വീടുകള്‍ കാണപ്പെട്ടു.<br />
<br />
"ഓക്കേ..കം ഔട്ട്... ടേക്ക് പൊസിഷന്‍സ്..."<br />
<br />
സന്യാല്‍ സാബിന്റെ പതിഞ്ഞ ശബ്ദം ഞാന്‍ കേട്ടു. റേഡിയോയുടെ ആന്റിന ജീപ്പിന്റെ പടുതയില്‍ ഉടക്കാതെ മെല്ലെ ഞാന്‍ പുറത്തിറങ്ങി. എന്നിട്ട് ജീപ്പിനു പിറകില്‍ സന്യാല്‍ സാബിന്റെ ചലനങ്ങള്‍ കാണാവുന്ന അകലത്തില്‍ നിലയുറപ്പിച്ചു റേഡിയോ ഓണ്‍ ചെയ്തു. <br />
<br />
"കിരണ്‍ ഫോര്‍ ടൈഗര്‍..കിരണ്‍ ഫോര്‍ ടൈഗര്‍ ഓവര്‍.." <br />
<br />
ഞാന്‍ ശബ്ദം താഴ്ത്തി വിളിച്ചു. <br />
<br />
"ടൈഗര്‍ ലിസണിംഗ്...പാസ് ...ഓവര്‍" <br />
<br />
റേഡിയോയിലൂടെ വന്ന ബ്രിഗേഡ് മേജറുടെ ശബ്ദം ഹെഡ് ഗിയറിലൂടെ എന്റെ ചെവിയില്‍ മുഴങ്ങി. <br />
<br />
* തൂഫാന് റീച്ചിഡ് .. തൂഫാന് റീച്ചിഡ്... ഓവര്‍" <br />
<br />
ഞാന്‍ ആദ്യത്തെ മെസ്സേജ് പാസ് ചെയ്തു. <br />
<br />
"ഓക്കേ... കീപ് ലിസണിംഗ്... റോജര്‍ ഔട്ട് "... ബ്രിഗേഡ് മേജറുടെ ശബ്ദം നിലച്ചു. <br />
<br />
ഇതിനിടയില്‍ ട്രക്കിനുള്ളിലെ പട്ടാളക്കാരും ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങിയിരുന്നു. അതില്‍ രണ്ടു പേര് ട്രക്കുകളുടെ മുന്‍പിലും പിറകിലുമായി പരസ്പരം കാണാവുന്ന അകലത്തില്‍ നിലത്തു കമിഴ്ന്നു കിടന്നു. അവരില്‍ ഒരാളുടെ തോക്ക് റോഡിനു മുകളിലേയ്ക്കും മറ്റേയാളുടെ റോഡിനു താഴേയ്ക്കും ലക്ഷ്യം വച്ചിരുന്നു. ട്രക്കിനു മുകളില്‍ ലൈറ്റ് മെഷീന് ഗണ്ണുമായി നിന്നവര്‍ അവിടെത്തന്നെ നിലയുറപ്പിച്ചു പരിസരം ശ്രദ്ധിച്ചു കൊണ്ടിരുന്നു. ജീപ്പ് ഡ്രൈവര്‍ ഇതിനകം തന്നെ തന്റെ വണ്ടിയുടെ സംരക്ഷണാര്‍ഥം ആവശ്യമായ പൊസിഷന്‍ എടുത്തിരുന്നു.<br />
<br />
സ്റ്റെന്‍ ഗണ്‍ നീട്ടിപ്പിടിച്ചു ശബ്ദമുണ്ടാക്കാതെ സന്യാല്‍ സാബ് റോഡില്‍ നിന്നും താഴേയ്ക്കിറങ്ങി. അദ്ദേഹത്തിന്റെ തൊട്ടുപിറകില്‍ ഞാനും എന്റെ പിറകില്‍ ഇരുവശവും ആറടി അകലം പാലിച്ചു കൊണ്ട് മറ്റുള്ളവരും മുന്നോട്ടു നീങ്ങി.<br />
<br />
ഉദ്ദേശം നൂറു മീറ്റര്‍ അകലത്തില്‍ ആപ്പിള്‍ മരങ്ങളുടെ ഇടയിയില്‍ നില്ക്കുന്ന ഒരു വീടിനെ ലക്ഷ്യം വച്ചാണ് ഞങ്ങളുടെ നീക്കം. വീടിന്റെ മുന്‍വാതിലിനരികില്‍ എത്തിയ അദ്ദേഹം ഒരു മാത്ര നിന്നു. ഇരുട്ടില്‍ വിറങ്ങലിച്ചു നില്ക്കുന്ന ആ വീടിനെ ആകെയൊന്നു വീക്ഷിച്ചിട്ട് വാതിലിന്റെ ഇടതു വശത്തേയ്ക്ക് അല്പം ഒതുങ്ങി നിന്നു. അടുത്ത നിമിഷം അദ്ദേഹത്തിന്റെ വലതു കൈ ആകാശത്തിലുയര്‍ന്നു. അതിലെ വിരലുകള്‍ ഒരു പ്രത്യേക രീതിയിലുള്ള സൂചന നല്കി. ഉടന്‍ എന്റെ നേരെ പിറകില്‍ നിന്ന രണ്ടു പേര് കൊടുംകാറ്റു പോലെ മുന്നോട്ടു കുതിച്ചു. അവരുടെ കനത്ത ബൂട്ടിട്ട കാലുകള്‍ ഉരുക്കു കൂടം പോലെ വായുവിലുയര്‍ന്നു മുന്‍വാതിലില്‍ പതിച്ചു.<br />
<br />
മരപ്പലകകള്‍ നിരത്തിയ ആ വാതില്‍ പൂ പോലെ ചിതറിത്തെറിച്ചു.<br />
<br />
തകന്ന വാതിലിലൂടെ സന്യാല്‍ സാബും മറ്റു മൂന്ന് പേരും അകത്തേയ്ക്ക് പാഞ്ഞു കയറി. ഞാനടക്കമുള്ള മറ്റുള്ളവര്‍ നിന്നിടത്തു തന്നെ കമിഴ്ന് വീണു. ഞങ്ങളുടെ തോക്കുകള്‍ തകര്‍ന്ന വാതിലില്‍ തന്നെ ഉന്നം വച്ചിരുന്നു. ഞാന്‍ റേഡിയോയിലൂടെ രണ്ടാമത്തെ മെസ്സേജ് അയച്ചു.<br />
<br />
"കിരണ്‍ ഫോര്‍ ടൈഗര്‍.....തൂഫാന് സ്റ്റാര്‍റ്റെഡ്.....കീപ് ലിസണിംഗ്......ഔട്ട് "<br />
<br />
അടുത്ത നിമിഷം വീടിനകത്ത് ഒരു സ്റ്റെന്‍ ഗണ്ണിന്റെ വെടിശബ്ദമുയര്‍ന്നു. അതിന്റെ പ്രകമ്പനം തീരും മുന്‍പേ ഒരലര്‍ച്ചയും മുഴങ്ങി. പിന്നെ ഇടതടവില്ലാത്ത വെടിയൊച്ചകള്‍...നിലവിളികള്‍ അട്ടഹാസങ്ങള്‍.<br />
<br />
ഇതിനിടയില്‍ വീടിന്റെ ഇടതു ഭാഗത്തുള്ള ജനാലയിലൂടെ ഒരു രൂപം പ്രാണരക്ഷാര്‍ഥം പുറത്തു ചാടി. നിലംപറ്റി കിടന്നിരുന്ന ഞങ്ങളുടെ തോക്കുകള്‍ ഒറ്റനിമിഷം കൊണ്ട് ആ രൂപത്തിനു നേരെ തിരിഞ്ഞു. അതില്‍ നിന്നുതിര്‍ന്ന തീയുണ്ടകള്‍ ലക്ഷ്യസ്ഥാനത്തു തറച്ചു. ഭീകരമായ ഒരു നിലവിളിയോടെ ആ രൂപം നിലത്തുവീണ് കൈ കാലിട്ടടിച്ച് നിശ്ചലമായി. <br />
<br />
നീണ്ട പതിനഞ്ചു നിമിഷങ്ങള്‍.<br />
<br />
ഒടുവില്‍ ശബ്ദഘോഷം നിലച്ചു. <br />
<br />
ഞങ്ങള്‍ വാതിലില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. <br />
<br />
അകത്തേയ്ക്കു പോയ സന്യാല്‍ സാബും കൂട്ടുകാരുമെവിടെ...?<br />
<br />
നിമിഷങ്ങള്‍ പിന്നെയും ഇഴഞ്ഞു നീങ്ങി...ഞങ്ങള്‍ കണ്ണിമയ്ക്കാതെ വാതില്‍ പടിയിലേയ്ക്ക് ഉറ്റു നോക്കിക്കിടന്നു.<br />
<br />
ഒടുവില്‍ തകന്ന വാതിലില്‍ ഒരാള്‍ രൂപം തെളിഞ്ഞു. അയാളുടെ ചുമലില്‍ തിളങ്ങുന്ന നക്ഷത്ര ചിഹ്നങ്ങള്‍. തൊട്ടു പിറകില്‍ മറ്റു മൂന്നു പേര്..<br />
<br />
ഞങ്ങള്‍ ആഹ്ലാദത്തോടെ ചാടിയെഴുനേറ്റു. ആരവത്തോടെ ഓടിച്ചെന്നു കൂട്ടുകാരെ കെട്ടിപ്പിടിച്ചു. <br />
<br />
"കിരണ്‍ ഫോര്‍ ടൈഗര്‍...കിരണ്‍ ഫോര്‍ ടൈഗര്‍....തൂഫാന് ഫിനീഷ്ഡ്...ഓള് ഓക്കേ...ഓവര്‍" <br />
<br />
ഞാന്‍ മൂന്നാമത്തെ മെസ്സേജും പാസ് ചെയ്തു.<br />
<br />
പിന്നെ ഞങ്ങള്‍ വീടിനുള്ളില്‍ ചോരയില്‍ കുളിച്ചു കിടന്ന ഉഗ്രവാദികളുടെ ശരീരങ്ങളും അവരുടെ സാധനങ്ങള്‍ നിറച്ച ഭാണ്ഡങ്ങളും എടുത്തു ട്രക്കിനുള്ളില്‍ കയറ്റി.<br />
<br />
ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ആ വാഹനവ്യൂഹം യൂണിറ്റിനെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.<br />
<br />
(*ഇന്‍ സാസ് റൈഫിള്‍-ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഓട്ടോ മാറ്റിക് റൈഫിള്‍. <br />
*മാഗസീന് - റൈഫിളില്‍ വെടിയുണ്ടകള്‍ നിറയ്ക്കുന്ന അറ <br />
*ബ്രീഫിഗ് - ഓപ്പറേഷനെക്കുറിച്ചുള്ള ലഘു വിവരണം <br />
*സീക്രസി ഡിവൈസ് - വയര്‍ ലെസ്സ് സെറ്റില്‍ ഘടിപ്പിക്കുന്ന മറ്റൊരു ഉപകരണം.<br />
*ബ്രിഗേഡ് മേജര്‍ - ഓപ്പറേഷനുകളുടെ ചുക്കാന്‍ പിടിക്കുന്ന പട്ടാള ഓഫീസര്‍ <br />
*ബഡാ പിറ്റു - പട്ടാളക്കാര്‍ യുദ്ധത്തിനും മറ്റും പോകുമ്പോള്‍ അത്യാവശ്യ ഭക്ഷണസാധങ്ങളും<br />
വെടിക്കോപ്പുകളും മറ്റും നിറച്ചു കൊണ്ടു പോകുന്ന ബാഗ്. <br />
*ഹെഡ് ഗിയര്‍- വയര്‍ലെസ്സ് സെറ്റിന്റെ ഹെഡ് ഫോണ്‍ <br />
*തൂഫാന്- കൊടുംകാറ്റു- ഓപ്പറേഷന്റെ പേര്.)</div>
രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com23tag:blogger.com,1999:blog-1581336692531989455.post-75176119070336949172012-12-03T09:28:00.001+05:302012-12-03T09:28:44.523+05:30എന്നെ ഞെട്ടിച്ച പിള്ളേച്ചന് <div dir="ltr" style="text-align: left;" trbidi="on">
പട്ടാളക്കാര്‍ ആരും പെട്ടെന്ന് ഞെട്ടുന്നവരല്ല.<br /><br />പക്ഷെ ഞെട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്...<br /><br />ചില ഉദാഹരണങ്ങള്‍ പറയാം...<br /><br />ലീവിലുള്ള ഒരു പട്ടാളക്കാരന് രാവിലെ പത്രം എടുത്തു നോക്കുമ്പോള്‍ എവിടെയെങ്കിലും ഒരു ബോംബ് സ്ഫോടനം ഉണ്ടായതായുള്ള വാര്‍ത്ത കണ്ടാല്‍ മതി. ഉടന്‍ ഞെട്ടും... അതിന്റെ പേരില്‍ തന്റെ ലീവ് ക്യാന്‍സല്‍ ആയാലോ എന്ന പേടി കൊണ്ടുള്ള ഞെട്ടല്‍..!!<br /><br />ലീവിന് വരുന്ന പട്ടാളക്കാരന് റെയില്‍വേ സ്റ്റേഷനില്‍ തന്നെ സ്വീകരിക്കാനായി ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിലും ഞെട്ടും..തന്റെ പെട്ടിയിലെ കുപ്പികളുടെ അധോഗതി ഓര്‍ത്തുള്ള ഞെട്ടലാണ് അത്...!!<br /><br />ലീവിന് പോയിട്ട് തിരിച്ചു വരുന്ന ആള് യൂണിറ്റില്‍ എത്തുമ്പോള്‍ അവിടെ എന്തെങ്കിലും ഇന്സ്പെക്ഷന് നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഞെട്ടും.."ഭഗവാനെ വന്നു കേറിയില്ല അതിനു മുന്‍പേ കാലമാടന്മാരുടെ ഒടുക്കത്തെ ഇന്സ്പെക്ഷന്" എന്നുള്ള ആത്മഗതത്തോടെയുള്ള ഈ ഞെട്ടല്‍ താരതമ്യേന തീവ്രത കുറഞ്ഞ ഞെട്ടലായിരിക്കും..!!<br /><br />പക്ഷെ സ്വന്തം നാട്ടുകാരനും ആത്മസുഹൃത്തും ഒരേ മുറിയിലെ കിടപ്പുകാരനുമായ ഒരാള്‍ പെട്ടെന്ന് മരിച്ചു പോകുമ്പോള്‍ ഞെട്ടാത്തവര്‍ ആരാണുള്ളത്? അങ്ങനെ ഞാന്‍ ഒരിക്കല്‍ ഞെട്ടി...<br /><br />പണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉഗ്രവാദി ആക്രമണം ഉണ്ടായ കാലം. ലീവിലുള്ള സകല<br />പട്ടാളക്കാരെയും തിരിച്ചു വിളിച്ചു. ലീവ് സാങ്ഷന് വാങ്ങി പുറപ്പെടാനിരുന്നവരും ലീവ് ക്യാന്‍സലായി തിരിച്ചു വന്നവരും അതെല്ലാം മറന്നു അവരവരുടെ കര്‍ത്തവ്യങ്ങളില്‍ മുഴുകി.<br /><br />അങ്ങനെ കഴിയുമ്പോഴാണ് എന്റെ നാട്ടുകാരനായ പിള്ളേച്ചന്റെ അമ്മ മരിച്ചു എന്നുള്ള ടെലെഗ്രാം കിട്ടുന്നത്.. എമെര്ജെന്സി ലീവ് പോലും കിട്ടാന്‍ സാധ്യതയില്ലാത്ത സമയം.<br /><br />ടെലെഗ്രാം കയ്യില്‍ പിടിച്ചു പൊട്ടിക്കരയുന്ന പിള്ളേച്ചനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാനും മറ്റുള്ളവരും വിഷമിച്ചു.<br /><br />പെട്ടെന്നാണ് സീനിയര്‍ ജെ. സി. ഓ. രാംസിംഗ് സാബ് ആ വാര്‍ത്തയുമായി എത്തിയത്. മലയാളിയായ കമാണ്ടര്‍, ബ്രിഗേഡിയര്‍ പ്രകാശ് മേനോന് ഈ വിവരമറിയുകയും പിള്ളസാറിനു എമര്‍ജന്‍സി ലീവിന് പോകാന്‍ അനുമതി കിട്ടിയതുമായ വാര്‍ത്തയായിരുന്നു അത്.<br /><br />കരഞ്ഞു തളര്‍ന്ന പിള്ളേച്ചന്റെ ബാഗും പെട്ടിയും ഞങ്ങള്‍ പെട്ടെന്ന് റെഡിയാക്കി. പെട്ടിയും എടുത്ത് പിള്ളേച്ചനുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞങ്ങള്‍ സാധങ്ങള്‍ വണ്ടിയില്‍ വച്ചിട്ടു അദ്ദേഹത്തെ ഒരിക്കല്‍ കൂടി സമധാനിപ്പിച്ചിട്ട് തിരിച്ചു നടന്നു.<br /><br />ബാരക്കില്‍ എത്തി പത്തു മിനിട്ട് കഴിയ്യുന്നതിനു മുന്‍പേ മെയിന്‍ഗേറ്റില്‍ നിന്നും അതിഭയങ്കരമായ ഒരു സ്ഫോടന ശബ്ദം ഉയര്‍ന്നു.. തുടര്‍ന്നു കാതടപ്പിക്കുന്ന വെടിശബ്ദങ്ങള്‍, ഗ്രനേഡുകള്‍ തകരുന്ന പ്രകമ്പനങ്ങള്‍.!!<br /><br />പെട്ടെന്ന് ഞങ്ങള്‍ തോക്കുമെടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു... മെയിന്‍ ഗേറ്റിനു കുറച്ചു ദൂരെയുള്ള ഒരു മരത്തിനു മറഞ്ഞു നിന്ന് അങ്ങോട്ട് നോക്കി..<br /><br />പുകയും വെടിശബ്ദങ്ങളും കൊണ്ട് കലുഷിതമായ അന്തരീക്ഷം...മെയില്‍ ഗേറ്റിനു തൊട്ടു മുന്‍പിലുള്ള എല്‍. എം. ജി (ലൈറ്റ് മെഷീന് ഗണ്‍) പോസ്റ്റില്‍ വച്ചിരുന്ന മണല്‍ ചാക്കുകള്‍ ചിതറിത്തെറിച്ചു കിടക്കുന്നു...<br /><br />മെയില്‍ ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മിലിട്ടറി പോലീസിലെ ഒരു ജവാന് അയാളിരുന്ന കസേരയുടെ താഴെ വീണു കിടക്കുന്നു...അയാളുടെ ചുറ്റും ചോര ഒഴുകിപ്പടരുന്നു...<br /><br />പെട്ടെന്നാണ് ഞങ്ങള്‍ ആ നടുക്കുന്ന ദൃശ്യം കണ്ടത്...പിള്ളേച്ചന് കയറിയ മിലിട്ടറി ട്രക്ക് . അതിന്റെ മുകള്‍ ഭാഗം ഇളകി തെറിച്ചു പോയിരിക്കുന്നു...ടാര്‍പോളിന്‍ തെറിച്ചു പോയ അതിന്റെ പുറകില്‍ പിള്ളേച്ചന്റെ പെട്ടി മറിഞ്ഞു വീണു കിടക്കുന്നു....<br /><br /><br />ദൈവമേ...നെഞ്ചിലൂടെ ഒരിടിവാള്‍ മിന്നിയത് ഞാന്‍ അറിഞ്ഞു. എവിടെ? ഞങ്ങളുടെ പിള്ളേച്ചന് എവിടെ ?..<br /><br />ഓടിച്ചെന്ന് ആ വണ്ടിയില്‍ പിള്ളേച്ചനെ തിരയാന്‍ ഞങ്ങള്‍ കൊതിച്ചു..പക്ഷെ എങ്ങിനെ? എന്താണ് സംഭവം എന്നറിയാതെ എങ്ങനെ അങ്ങോട്ടടുക്കും...?<br /><br />ഒടുവില്‍ എല്ലാം ശാന്തമായപ്പോള്‍..........<br /><br />മരങ്ങളുടെയും മണല്‍ ചാക്കുകളുടെയും മറവില്‍ നിന്നും പുറത്തുവന്ന ഞങ്ങള്‍ കണ്ടു..<br /><br />തകര്‍ന്ന പട്ടാള ട്രക്കിന്റെ ഉള്ളില്‍ ....തന്റെ സന്തതസഹചാരിയായ സ്യുട്ട് കേസ്സിന്റെ അടുത്തുതന്നെ വീണു കിടക്കുന്ന പിള്ളേച്ചന്...ഇടതു കൈ മടക്കി നെഞ്ചില്‍ ചേര്‍ത്ത് വച്ചിരിക്കുന്നു..സ്ഫോടനത്തില്‍ തകര്‍ന്നു പോയ കാലുകള്‍.!! ചുറ്റും ചോരയുടെ ചുവന്ന നിറം... അത് ട്രക്കിന്റെ പ്ലാറ്റ് ഫോമില്‍ നിന്നും ചാലിട്ടൊഴുകി തുള്ളി തുള്ളിയായി നിലത്തു വീഴുന്നു...<br /><br />"ഹോ ദൈവമേ"...<br /><br />നടുക്കുന്ന ആ കാഴ്ച കണ്ടു തളര്‍ന്നുപോയ ഞാന്‍ മുഖം പൊത്തി വെറും നിലത്തു കുത്തിയിരുന്നു...<br /><br />അരമണിക്കൂര്‍ മുന്‍പ്.....<br /><br />അമ്മയുടെ മരണമറിഞ്ഞു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ പിള്ളേച്ചന്..എന്റെ കയ്യില്‍ തൂങ്ങി മെയിന്‍ഗേറ്റില്‍ വരെ ഞാന്‍ കൊണ്ടാക്കിയ പിള്ളേച്ചന്... ഞങ്ങള്‍ കൈവീശി യാത്രയാക്കിയ പിള്ളേച്ചന്... ഇതാ...<br /><br />കടും ചുവപ്പ് ഡ്രസ്സ് ധരിച്ച്...<br /><br />ആരും കാണാത്ത നാട്ടിലേയ്ക്ക് ....<br /><br />ഒരിക്കലും തീരാത്ത ലീവെടുത്ത് പോയിരിക്കുന്നു.....<br /></div>
രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com15tag:blogger.com,1999:blog-1581336692531989455.post-23225473655371665442012-10-08T14:55:00.000+05:302012-10-08T14:55:16.224+05:30ചിനാര്‍ മരത്തിന്റെ ചുവട്ടിലെ നിഴലുകള്‍<div dir="ltr" style="text-align: left;" trbidi="on">
നേരം വെളുക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്.<br /><br />കിഴക്കേ ചക്രവാളത്തില്‍ ഉയര്‍ന്നു നില്ക്കുന്ന മലയുടെ ഭീമാകാരമായ കറുത്ത രൂപത്തിനു മുകളില്‍ മെഴുകുതിരി ഉരുകിയതു പോലെ ഒഴുകിയിറങ്ങിയ മഞ്ഞുപാളികള്‍ രാത്രിയുടെ അരണ്ട പ്രകാശത്തിലും തിളങ്ങിക്കൊണ്ടിരുന്നു.<br /><br />മലയുടെ ചുവട്ടിലുള്ള അതിവിശാലമായ സമതലത്തില്‍ പരന്നു കിടക്കുന്ന ആപ്പിള്‍ തോട്ടങ്ങളും നെല്‍പ്പാടങ്ങളും ഇരുളിന്റെ കരിമ്പടം വാരിപ്പുതച്ചു വിറങ്ങലിച്ചു കിടന്നു.<br /><br />സമതലത്തിന്റെ തെക്കേ അറ്റത്തുള്ള മൊട്ടക്കുന്നിന്റെ മുകളില്‍ രണ്ടടി കനത്തില്‍ മഞ്ഞു വീണു കിടന്നിരുന്നു. അതിന്റെ ഇടത്തേ ചരുവില്‍ അത്ര പെട്ടെന്നു കണ്ണില്‍ പെടാത്ത വിധത്തില്‍ നിര്‍മ്മിച്ച ട്രുഞ്ചിനുള്ളില്‍ നാലടിയോളം പൊക്കത്തില്‍ അടുക്കിവച്ചിരിക്കുന്ന മണല്‍ ചാക്കുകള്‍ക്ക് പിറകില്‍ കിഷന് സിംഗ് കൂനിക്കൂടിയിരുന്നു.<br /><br />ട്രുഞ്ചിനു മുകളിലുള്ള തകര ഷീറ്റുകളില്‍ അപ്പോഴും മഞ്ഞു വീഴുന്നുണ്ടായിരുന്നു. ഷീറ്റില്‍ വീണ മഞ്ഞു തുള്ളികള്‍ വശങ്ങളിലൂടെ ഒഴുകി ട്രഞ്ചിനുള്ളില്‍ തളം കെട്ടിക്കിടന്നു. മഞ്ഞിനേക്കാള് തണുപ്പേറിയ ആ വെള്ളത്തില്‍ കിഷന് സിംഗിന്റെ ബൂട്ട് നനഞ്ഞു തുടങ്ങിയിരുന്നു. ട്രഞ്ചില്‍ ഡ്യൂട്ടിയിലുള്ള പട്ടാളക്കാര്‍ക്ക് തണുപ്പകറ്റാനായി കല്‍ക്കരിയിട്ടു കത്തിക്കുന്ന ബുക്കാരിയുടെ അരികില്‍ മാത്രം അല്പം സ്ഥലം നനയാതെ കിടപ്പുണ്ട്.<br /><br /> ബുക്കാരിയ്ക്കകത്തുള്ള കല്‍ക്കരി എരിഞ്ഞുതീര്‍ന്നിരുന്നു. കിഷന് സിംഗ് അടുത്തു വച്ചിരുന്ന നീളമുള്ള കമ്പിയെടുത്ത് ബുക്കാരിയുടെ അടിയില്‍ നിറഞ്ഞിരുന്ന ചാരം ഇളക്കിക്കിക്കളഞ്ഞു. പിന്നെ കൊട്ടയില്‍ നിറച്ചു വച്ചിരുന്ന കല്‍ക്കരിയില്‍ നിന്നും കുറച്ചു വാരി ബുക്കാരിയിലിട്ടു വീണ്ടും കമ്പി കൊണ്ട് ഇളക്കിയപ്പോള്‍ അതിനുള്ളിലെ കനലുകള്‍ കണ്ണു ചിമ്മിത്തുറന്നു. ട്രുഞ്ചിനുള്ളിലെ തണുപ്പിന് അല്പമൊരു ശമനമുണ്ടായയതായി കിഷന് സിങ്ങിനു തോന്നി. <br /><br />ട്രഞ്ചിരിക്കുന്ന മൊട്ടക്കുന്നിനു നേരെ എതിര്‍വശത്തായി അതേ വലിപ്പത്തിലുള്ള മറ്റൊരു കുന്നുണ്ട്. അവിടെയൊരു ഗ്രാമവുമുണ്ട്. രണ്ടു കുന്നുകള്‍ക്കും ഇടയിലായി ഒരു ചെറിയ അരുവി ഒഴുകുന്നു. അപ്പുറത്തെ കുന്നിലുള്ള ഗ്രാമത്തിനെ ലക്ഷ്യം വച്ച് മണല്‍ ചാക്കിനു പിറകില്‍ ഉറപ്പിച്ചു നിര്‍ത്തിയ ലൈറ്റ് മെഷീന് ഗണ്ണിന്റെ ബാരലില്‍ മഞ്ഞു കണികകള്‍ ഉറഞ്ഞു കൂടി നിന്നിരുന്നു. കിഷന് സിംഗ് അതു തന്റെ നഗ്നമായ കൈ വെള്ള കൊണ്ടു തുടച്ചു മാറ്റി. തോക്കിന്റെ ബാരലിനുള്ളില്‍ ഈര്‍പ്പം കയറാതിരിക്കാനായി മുന്‍ഭാഗത്തു തിരുകി വച്ചിരുന്ന തുണി അല്പം കൂടി ഉള്ളിലേയ്ക്ക് തള്ളി വച്ചിട്ട് കിഷന് സിംഗ് അസഹ്യതയോടെ കൈത്തലം താന്‍ ഇട്ടിരുന്ന ഓവര്‍ കോട്ടിന്റെ പുറത്തു അമര്‍ത്തിത്തുടച്ചു. കൈവെള്ളകള്‍ ബുക്കാരിയ്ക്ക് മുകളിലേയ്ക്ക് നീട്ടിപ്പിടിച്ചു ചൂടാക്കി. .<br /><br />കുന്നിനു മുകളിലുള്ള ഗ്രാമത്തിലെ പുല്ലും തകര ഷീറ്റും കൊണ്ടു നിര്‍മ്മിച്ച കുടിലുകള്‍ പ്രേതഭവനങ്ങള്‍ പോലെ അവ്യക്തമായി നിലകൊണ്ടു. ആ കുടിലുകളില്‍ താമസിക്കുന്ന ഗ്രാമ വാസികള്‍ കാശ്മീര്‍ ഉഗ്രവാദികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും സമതലത്തോടു ചേര്‍ന്നു നില്ക്കുന്ന മലയിലെ വനത്തില്‍ ഒളിച്ചു താമസിക്കുന്ന അവര്‍ ഇടയ്ക്കിടെ ഗ്രാമത്തില്‍ വരാറുണ്ടെന്നുമുള്ള വിവരം കിട്ടിയപ്പോഴാണ് ഈ ട്രഞ്ചില്‍ ഡ്യൂട്ടി തുടങ്ങിയത് എന്നു കിഷന് സിംഗ് ഓര്‍ത്തു. മൊട്ടക്കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന മിലിട്ടറി ആസ്ഥാനം ആക്രമിക്കാന്‍ ഉഗ്രവാദികള്‍ പ്ലാനിട്ടിട്ടുള്ളതായി ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകളും കിട്ടിയിട്ടുണ്ട്.<br /><br />മൊട്ടക്കുന്നിനെ ചുറ്റി നാല് ട്രഞ്ചുകളാണ് ഉള്ളത്. നാലിലും കാവല്ക്കാര് ഉണ്ടെങ്കിലും ഏറ്റവും അപകടകരമായ ട്രഞ്ചിലാണ് കിഷന് സിംഗ് നില്‍ക്കുന്നത്. മലയിറങ്ങി നേരെ എതിര് ഭാഗത്തുള്ള കുന്നിലെ ഗ്രാമത്തില്‍ എത്തുന്ന ഉഗ്രവാദികള്‍ക്ക് മിലിട്ടറി ആസ്ഥാനം ആക്രമിക്കാന്‍ ഏറ്റവും സൌകര്യ പ്രദമായ മാര്‍ഗ്ഗം കിഷന് സിംഗ് നില്ക്കുന്ന ട്രഞ്ചിനു താഴെ നൂറു മീറ്റര്‍ മാത്രം അകലത്തില്‍ ഒഴുകുന്ന അരുവി കടന്നു കുത്തനെയുള്ള കയറ്റം കയറി വരികയെന്നതാണ്. അങ്ങിനെ വന്നാല്‍ ട്രുഞ്ചിലിരിയ്ക്കുന്ന കാവല്ക്കാരന് അത്ര പെട്ടെന്നു അവരെ കാണാന്‍ പറ്റിയെന്നു വരില്ല. മുകളില്‍ ട്രുഞ്ചിന്റെ അടുത്തെത്തിയാല്‍ മാത്രമേ ഡ്യൂട്ടിക്കാരന് അവരെ കാണാന്‍ കഴിയൂ . അപ്പോഴേയ്ക്കും ഉഗ്രവാദികള്‍ ആക്രമണം അഴിച്ചു വിട്ടാല്‍ ഒരു പക്ഷെ ട്രഞ്ചിലുള്ള കാവല്ക്കാരന് പ്രത്യാക്രമണം ചെയ്യാനും പറ്റിയെന്നു വരില്ല.<br /><br />കിഷന് സിംഗ് വാച്ചിലേയ്ക്ക് നോക്കി. സമയം മൂന്നു മണി കഴിഞ്ഞു പത്തു മിനിട്ടായിരിക്കുന്നു. മുക്കാല്‍ മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ കിഷന് സിംഗിന്റെ ഡ്യൂട്ടി സമയം തീരും. അയാള്‍ മണല്‍ ചക്കുകള്‍ക്ക് പിറകില്‍ നിന്ന് അകലെ ഗ്രാമത്തിലേയ്ക്ക് നോട്ടമയച്ചു.<br /><br /> മഞ്ഞു പുതപ്പിനുള്ളില്‍ സുഖശയനം കൊള്ളുകയാണ് ഗ്രാമം. തുടര്‍ച്ചയായ മഞ്ഞു വീഴ്ച മൂലം തകരഷീറ്റുകള്‍ മേഞ്ഞ കൂര്‍ത്ത മേല്‍ക്കൂരയുള്ള വീടുകള്‍ വലിയ കൂണുകള്‍ പോലെ കാണപ്പെട്ടു. ഒരു വിളക്കു പോലും എങ്ങും കത്തുന്നില്ല. രാത്രി എട്ടുമണി കഴിഞ്ഞാല്‍ എല്ലാ വീടുകളിലും വിളക്കുകള്‍ അണയ്ക്കുകയും ആളുകള്‍ വീടിനുള്ളില്‍ കയറി കതകുകളും ജനലുകളും അടച്ചു ഭദ്രമായി ബന്ധിയ്ക്കുകയും ചെയ്യും. പിന്നെ നേരം പുലര്‍ന്നാല്‍ മാത്രമേ ആ കതകുകളും ജനാലകളും തുറക്കപ്പെടൂ. അതാണ് "കുപ്പുവാര" എന്ന അതിര്‍ത്തി ജില്ലയിലുള്ള ഗ്രാമങ്ങള്‍ക്ക് പട്ടാളം കൊടുത്തിട്ടുള്ള നിര്‍ദ്ദേശം. <br /><br />ഗ്രാമവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദ്ദേശം കൊടുത്തിരിയ്ക്കുന്നത്. മലയിലെ ഉള്‍വനങ്ങളില്‍ ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയുന്ന ഉഗ്രവാദികള്‍ ഇരുട്ടുള്ള രാത്രികളില്‍ വനത്തില്‍ നിന്നും ഗ്രാമത്തിലെത്തി കണ്ണില്‍ പെടുന്ന ഏതെങ്കിലും വീടുകളില്‍ മുട്ടിവിളിക്കും. കതുകു തുറന്നാലുടന്‍ വീടിനുള്ളിലേയ്ക്ക് ഇരച്ചു കയറുന്ന അവര്‍ വീട്ടുകാരെ തോക്കിന് മുനയില്‍ നിര്‍ത്തി ഭക്ഷണവും വെള്ളവും ചിലപ്പോള്‍ മദ്യവും ആവശ്യപ്പെടും. അവര്‍ ആവശ്യപ്പെടുന്നതു മുഴുവന്‍ ചെയ്തു കൊടുക്കുക മാത്രമേ ആ വീടുകാര്ക്ക് പിന്നെ നിവൃത്തിയുള്ളൂ. വയറു നിറയെ ചോറും ചപ്പാത്തിയും കോഴിക്കറിയും കഴിച്ചിട്ട് അവര്‍ അവിടെ നിന്നും തിരോധാനം ചെയ്യും. പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ അവരെ മാതാപിതാക്കളുടെ കണ്മുന്നില് വച്ചു തന്നെ മാനഭംഗം ചെയ്യാനും ആ കശ്മലന്മാര് മടിക്കാറില്ല. <br /><br />ദിവസങ്ങള്‍ക്കു മുന്‍പ് മലയടിവാരത്തില്‍ ആടിനു പുല്ലറുക്കാന്‍ പോയ പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഉഗ്രവാദികള്‍ തട്ടിയെടുത്ത കാര്യം കിഷന് സിംഗ് ഓര്‍ത്തു. മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ഒന്നിലധികം പേരുടെ കാമവെറിക്കിരയായ ആ പിഞ്ചുശരീരം അരുവിയുടെ കരയിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. <br /><br />ഒരു ദീര്‍ഘ നിശ്വാസത്തോടെ കിഷന് സിംഗ് ഗ്രാമത്തില്‍ നിന്നും നോട്ടം പിന്‍വലിച്ചിട്ടു മണല്‍ ചാക്കുകളോട് ചേര്‍ന്നു നിന്ന് താഴെ അരുവിയും പരിസരവും ഒന്നു കൂടെ സൂക്ഷ്മമായി നിരീക്ഷിച്ചു. സംശയാസ്പദമായി ഒന്നിമില്ലെന്നുറപ്പു വരുത്തി വീണ്ടും ബുക്കാരിയുടെ അരികിലെത്തി കോട്ടിന്റെ പോക്കറ്റില്‍ കിടന്ന ഒരു കത്തെടുത്തു നിവര്‍ത്തി. ബുക്കാരിയില്‍ നിന്നും പാളി വീഴുന്ന വെളിച്ചത്തില്‍ അതിലെ വരികള്‍ വായിക്കാന്‍ ശ്രമിച്ചു.<br /><br />"ഇരുപത്തി മൂന്നാം തീയതി ആശുപത്രിയില്‍ എത്തണമെന്നാണ് ഡോക്ടറമ്മ പറഞ്ഞിരിക്കുന്നത്. അതിനു മുന്‍പ് ലീവിന് വരാന്‍ പറ്റുമോ?... ഇത്രയും ദൂരം എനിക്ക് ഒറ്റയ്ക്ക് പോകാന്‍ കഴിയില്ല. ഇപ്പോള്‍ വയറൊക്കെ വല്ലാതെ വീര്‍ത്തിട്ടുണ്ട് കേട്ടോ...നടക്കാനും ബുദ്ധിമുട്ടുണ്ട്.. ഒരു പക്ഷെ ഓപ്പറേഷന് വേണ്ടി വരുമത്രേ... എനിക്കെന്തോ വല്ലാത്ത പേടി തോന്നുന്നു"<br /><br />തണുപ്പു കൊണ്ടു നനഞ്ഞ കടലാസിലെ വടിവില്ലാത്ത അക്ഷരങ്ങളില്‍ ഗീതാഞ്ജലിയുടെ വിളറിയ മുഖം തെളിയുന്നതും വിടര്‍ന്നതെങ്കിലും കുഴിയിലാണ്ട കണ്ണുകളില്‍ ദൈന്യതയുടെ നിഴല്‍ വീഴുന്നതും അയാള്‍ കണ്ടു.<br /><br />എങ്കിലും ആ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു തിളക്കമുണ്ടായിരുന്നു. <br /><br />ലീവിനുള്ള അപേക്ഷ കൊടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. കമ്മാണ്ടിംഗ് ഓഫീസര്‍ അവധിയിലായിരുന്നത് കൊണ്ട് ഇന്നലെയാണ് ലീവ് അനുവദിച്ചു കിട്ടിയത്. ഇന്നലെത്തന്നെ റിസര്വ്വേഷന് ചെയ്യാന്‍ പോയെങ്കിലും വെയിറ്റിംഗ് ലിസ്റ്റിലാണ്. അതു സാരമില്ല. രാവിലെ തന്നെ പുറപ്പെട്ടാല്‍ മാത്രമേ ഇരുപത്തിരണ്ടാം തീയതിയെങ്കിലും നാട്ടിലെത്താന്‍ പറ്റൂ. ഡ്യൂട്ടി തീരാന്‍ ഇനിയും അര മണിക്കൂര്‍ കൂടി മാത്രമേയുള്ളൂ. കഴിഞ്ഞാലുടന്‍ ബാരക്കിലെത്തി കുളിച്ചു തയ്യാറായി കമ്പനി ഓഫീസില്‍ നിന്നും ലീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. <br /><br />കിഷന് സിംഗ് തിടുക്കത്തില്‍ കത്തു മടക്കി പോക്കറ്റിലിട്ടു. ഇടതുതോളില്‍ തൂങ്ങികിടക്കുന്ന റൈഫിള്‍ എടുത്തു മണല്‍ ചാക്കിനോടു ചേര്‍ത്തു ചാരിവച്ചു. കവിളില്‍ ഇറുകിയിരിക്കുന്ന ഹെല്‍മെറ്റിന്റെ സ്ടാപ് അല്പമൊന്നയച്ചിട്ടു കനത്ത ബുള്ളറ്റ് പ്രൂഫ് ചട്ടയുടെ കുടുക്കുകള്‍ വിടര്‍ത്തി.<br /><br />പെട്ടെന്ന് ട്രഞ്ചിനു താഴെ കുത്തനെയുള്ള കയറ്റത്തില്‍ നില്ക്കുന്ന കൂറ്റന്‍ ചിനാര്‍ മരത്തിന്റെ ചുവട്ടില്‍ ഒരു നിഴലനങ്ങി. ഉടന്‍ ഒരു വെടിശബ്ദവും മുഴങ്ങി. അതേ സമയം തന്നെ ട്രഞ്ചിനുള്ളില്‍ നില്ക്കുന്ന കിഷന് സിംഗിന്റെ കാതുകള്‍ക്കരികിലൂടെ ഒരു വെടിയുണ്ട ശീല്‍ക്കാരത്തോടെ പാഞ്ഞു പോയി. അതു ബുക്കാരിയുടെ പുകക്കുഴല്‍ തുളച്ചു പിറകിലെ മണ് ഭിത്തിയില്‍ തറച്ചു. <br /><br />ബുക്കാരിയില്‍ നിന്നും കനലുകള്‍ ചിതറിത്തെറിച്ചു.<br /><br />അപ്രതീക്ഷിതമായ ആ സംഭവത്തില്‍ കിഷന് സിംഗ് നടുങ്ങിപ്പോയി. അയാള്‍ മണല്‍ ചാക്കുകളുടെ മറവില്‍ ചാരിയിരുന്നു കിതച്ചു.<br /><br />ചിനാര്‍ മരത്തിന്റെ മറവില്‍ നിന്നും വീണ്ടും തീയുണ്ടകള്‍ പാഞ്ഞു വന്നു. അവയുടെ പ്രഹരത്തില്‍ ട്രഞ്ചിന്റെ തകര ഷീറ്റുകള്‍ ഉഗ്രശബ്ദത്തോടെ വിറച്ചു. അതില്‍ കട്ടപിടിച്ചിരുന്ന മഞ്ഞു പാളികള്‍ ചില്ല് കഷണങ്ങളായി അടര്‍ന്നു ട്രഞ്ചിന്റെ ഉള്ളിലേയ്ക്ക് വീണു. മണല്‍ ചാക്കുകളില്‍ ഉറപ്പിച്ചു വച്ചിരുന്ന ലൈറ്റ് മെഷീന് ഗണ്ണിന്റെ അരികിലേയ്ക്ക് ഇതിനകം കിഷന് സിംഗ് ഇഴഞ്ഞെത്തിയിരുന്നു.<br /><br />ഇടതടവില്ലാതെ പാഞ്ഞുവരുന്ന വെടിയുണ്ടകളെ വക വയ്കാതെ മെഷീന് ഗണ്ണിന്റെ ബാരല്‍ ചിനാര്‍ മരത്തിന്റെ ചുവട്ടിലേയ്ക്കു തിരിച്ചു ഭീകരമായ ഒരലര്‍ച്ചയോടെ കിഷന് സിംഗ് ട്രിഗറില്‍ ആഞ്ഞു വലിച്ചു. <br /><br />ഒരു മിനിറ്റില്‍ അറുനൂറ്റി അന്‍പത് എന്ന കണക്കില്‍ ആ തോക്കില്‍ നിന്നും വെടിയുണ്ടകള്‍ ചിനാര്‍ മരത്തെ ലക്ഷ്യമാക്കി പാഞ്ഞു...<br /><br />ചിനാര്‍ മരത്തിന്റെ ചുവട്ടില്‍ ശബ്ടിച്ചിരുന്ന തോക്കുകള്‍ ഒരു നിമിഷം നിശബ്ദമായി.<br /><br />അടുത്ത നിമിഷമാണ് അതു സംഭവിച്ചത്...<br /><br />എവിടെനിന്നോ പറന്നു വന്ന ഒരു ഗ്രനേഡ് ട്രഞ്ചിനുള്ളില്‍ വീണു.<br /><br />ഉഗ്രമായ ഒരു സ്ഫോടന ശബ്ദം...കത്തിയുയുയരുന്ന ഒരു തീജ്വാല... കറുത്ത രാത്രിയെ കീറി മുറിച്ചു കൊണ്ട് ഒരു നിലവിളി മുഴങ്ങി.<br /><br />ചിനാര്‍ മരത്തിന്റെ ചുവട്ടിലെ നിഴലുകള്‍ ഇതിനകം നിശ്ചലമായിരുന്നു. <br /><br />ദൂരെ...മൈലുകള്‍ അകലെ...ഒരു കുടിലില്‍ വിളറിയ മുഖവും ദൈന്യതയുടെ നിഴല്‍ വീണ കണ്ണുകളും ഒരു മയക്കത്തിലേയ്ക്കു വഴുതുകയായിരുന്നു. <br /><br />എങ്കിലും ആ മുഖത്തു പ്രതീക്ഷയുടെ തിളക്കം അപ്പോഴുമുണ്ടായിരുന്നു.<br /><br /></div>
രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com28tag:blogger.com,1999:blog-1581336692531989455.post-30494291333077957512011-10-07T14:56:00.000+05:302011-10-07T14:56:09.924+05:30മാത്തുക്കുട്ടിയുടെ ക്രൂര കൃത്യം<div dir="ltr" style="text-align: left;" trbidi="on"><div style="text-align: justify;">പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു അടുക്കളയിലെത്തി ഏകദേശം പത്തു ദോശയും അതിനു ആനുപാതികമായ അളവിലുള്ള ചമ്മന്തിയും അകത്താക്കിയ ശേഷം വീടിനടുത്തുള്ള ബസ് സ്റ്റോപ്പിലെത്തി അവിടെ ബസ് കാത്തു നില്ക്കുന്ന സുന്ദരികളായ തരുണീമണികളുടെ അംഗലാവണ്യം ആസ്വദിച്ചുകൊണ്ട് പത്താം ക്ലാസ്സില്‍ പഠിച്ച ജീവശാസ്ത്രപുസ്തകത്തിലെ “മനുഷ്യ ശരീരഭാഗങ്ങളും അതിന്റെ ധര്‍മങ്ങളും” എന്ന പാഠത്തിന്റെ 'റിവിഷന്‍' നടത്തുകയെന്നത് എന്റേയും കൂട്ടുകാരുടെയും ഹോബിയായിരുന്നു. </div><br />
<div align="justify">പട്ടാളത്തില്‍ ചേര്‍ന്നതിനു ശേഷവും ലീവിന് വരുമ്പോള്‍ ഈ പരിപാടി മുടക്കം കൂടാതെ നടത്തുവാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">കാലക്രമേണ ആ പതിവ് തെറ്റി. സുഹൃത്തുക്കളായിരുന്ന റസാഖും മാത്തുക്കുട്ടിയും ഉപജീവനാര്‍ഥം പ്രവാസികളാവുകയും പ്രവാസിനികളെത്തന്നെ വിവാഹം കഴിക്കുകയും ചെയ്തു. അതോടെ അവര്‍ വഴിവക്കിലെ കലുങ്കിലിരുന്നുള്ള "ഡൊമസ്റ്റിക്ക് ഔട്ട് ഡോര്‍ റിവിഷന്‍" പൂര്‍ണമായി നിര്‍ത്തുകയും "ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ റിവിഷനി" ലേയ്ക്ക് ചേക്കേറുകയും ചെയ്തു. നാട്ടുകാരിയെത്തന്നെ കല്യാണം കഴിച്ച എന്റെ റിവിഷന്‍ "വര്‍ഷത്തില്‍ രണ്ടുമാസം ഒണ്‍ലി" എന്ന മിലിട്ടറി കണക്കിലേയ്ക്ക് ചുരുങ്ങി. </div><div align="justify"><br />
</div><div align="justify">അങ്ങനെ ഒരിക്കല്‍ അവധിക്കാലത്ത് ഞാനും മാത്തുക്കുട്ടിയും റസാഖും കൂടി ബസ് സ്റ്റോപ്പിനടുത്തുള്ള കലുങ്കിലിരുന്നു റിവിഷന്‍ നടത്തുമ്പോള്‍ ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്നു സഡന്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും രണ്ടു പോലീസ്സുകാര് ഇറങ്ങി കലുങ്കിന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ഞങ്ങള്‍ മൂന്നു പേരെയും ആകെയൊന്നു വീക്ഷിച്ചു. </div><div align="justify"><br />
</div><div align="justify">പോലീസുകാരുടെ നോട്ടവും ഭാവവും കണ്ട മാത്തുക്കുട്ടി ഓടാന്‍ എളുപ്പമുള്ള കുറുക്കു വഴി നോക്കി ഉറപ്പു വരുത്തിയിട്ട് സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവറെപ്പോലെ ഏതു സമയവും പുറപ്പെടാന്‍ പാകത്തില്‍ തയ്യാറായി നിന്നു. റസാഖ് എന്തു ചെയ്യണമെന്നറിയാതെ പരുങ്ങി. ഞാനാകട്ടെ ഒരു പട്ടാളക്കാരന്റെ ഗൌരവം ഒട്ടും കളയാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന ഒരു ജീന്‍സ് ധാരിണിയെ നോക്കി റിവിഷന്‍ തുടന്നു.</div><div align="justify"><br />
</div><br />
<div style="text-align: justify;">അല്ലെങ്കില്‍തന്നെ പട്ടാളക്കാരനായ ഞാന്‍ എന്തിനു പോലീസുകാരെ കണ്ടു ഭയപ്പെടണം? അതിനു തക്ക കുറ്റങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. കലുങ്കില്‍ ഇരുന്നു പെണ്‍കുട്ടികളെ വെറുതെ നോക്കുന്നതും ചെറിയ ചെറിയ കമന്റടിക്കുന്നതും ഒരു കുറ്റമാണോ? അതൊക്കെ എല്ലാ ചെറുപ്പക്കാരും ചെയ്യുന്നതല്ലേ? അങ്ങനെയുള്ള കമന്റടികള്‍ ആസ്വദിക്കാത്ത പെണ്‍കുട്ടികളുണ്ടോ? അങ്ങനെ ചെയ്യുന്നത് കുറ്റമാണെന്ന് ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള് (പൊലീസുകാര്‍) പറയുമോ?. അഥവാ അങ്ങനെ പറഞ്ഞാല്‍ ആ മാന്യദേഹത്തിന്റെ തന്ത്രപ്രധാനമായ യന്ത്രഭാഗങ്ങള്‍ക്ക് കാര്യമായ എന്തെങ്കിലും “ ഏനക്കേട് “വന്നിട്ടുള്ള ആളായിരിക്കണം. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഏതായാലും ഞാന്‍ പോലീസുകാര്‍ അടുത്തെത്തിയിട്ടും അവരെ മൈന്‍ഡ് ചെയ്യാതെ എന്റെ റിവിഷന്‍ പൂര്‍വാധികം ഭംഗിയോടെ തുടര്‍ന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">“ആരാടാ രഘുനാഥന്?”</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഒരു പോലീസുകാരന്റെ ഘനഗംഭീരമായ ശബ്ദം കേട്ട ഞാന്‍ ഒന്നു ഞെട്ടി. എന്റെ പേര് എങ്ങിനെ ഈ കശ്മലനു കിട്ടി? വേറെ ഏതെങ്കിലും രഘുനാഥനെ തിരഞ്ഞു വന്നതാണോ ഇവര്‍? അങ്ങനെ ആകാനാണ് വഴി. ഞാനൊരു പട്ടാളക്കാരന് ആണെന്നുള്ള വിവരം ഒരുപക്ഷെ ഇവര്‍ക്ക് അറിയില്ലായിരിക്കാം.<br />
<br />
</div><div style="text-align: justify;">പുവര്‍ ഫെലോസ്... …!! </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഞാന്‍ റിവിഷന്‍ തുടര്‍ന്നു.<br />
<br />
</div><div style="text-align: justify;">“എന്താടാ ചോദിച്ചത് കേട്ടില്ലേ? നിങ്ങളില്‍ ആരാ പട്ടാളക്കാരന് രഘുനാഥന്? “</div><div style="text-align: justify;"><br />
</div><div style="text-align: justify;">ആജാനുബഹുവായ ഒരു പോലീസ്സുകാരന്റെ എരുമ അമറുന്ന സ്വരത്തിലുള്ള ചോദ്യം കേട്ടതോടെ ഓടാന്‍ തയ്യാറായി നിന്ന മാത്തുക്കുട്ടി ഓട്ടം ക്യാന്‍സല്‍ ചെയ്തിട്ട് ആശ്വാസത്തോടെ കൈ എന്റെ നേരെ ചൂണ്ടി. </div><div style="text-align: justify;"><br />
</div><div style="text-align: justify;">പട്ടാളക്കാരന് രഘുനാഥനെയാണ് പോലീസ്സുകാര് തിരക്കുന്നത് എന്ന് മനസ്സിലായ ഞാന്‍ ഇത്തവണ കാര്യമായിത്തന്നെ ഞെട്ടി. റിവിഷന്‍ നടത്തികൊണ്ടിരുന്ന പാഠഭാഗങ്ങള്‍ പെട്ടെന്ന് മറന്നു. ജീന്‍സ് ധാരിണിയും പരിവാരങ്ങളും പോകേണ്ട വണ്ടി വന്നിട്ടും കേറാതെ ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു. ചായക്കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ കാര്യമറിയാനായി അടുത്തു കൂടി. ഈ ലാക്കില്‍ ആരുമറിയാതെ റസാഖ് മുങ്ങി. മാത്തുക്കുട്ടി ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കയ്യും കെട്ടി മാറി നിന്നു.<br />
<br />
</div><div style="text-align: justify;">“നീയാണോടാ പട്ടാളക്കാരന് രഘുനാഥന്? വണ്ടിയിലോട്ടു കേറിക്കോ. എസ്ഐ ഏമാന് നിന്നെ ഒന്നു കാണണമെന്ന് ”.<br />
<br />
</div><div align="justify">ജീപ്പിന്റെ പുറകിലെ ഡോര്‍ തുറന്നു പിടിച്ചുകൊണ്ട് പോലീസ്സുകാരന് പറഞ്ഞപ്പോള്‍ അത്രയും നേരം ജീവന്‍ടോണ്‍ പരസ്യത്തിലെ ആളെപ്പോലെ മസ്സിലു പിടിച്ചു ഞെളിഞ്ഞു നിന്ന ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങി.</div><br />
<div align="justify">പോലീസ്സ് വണ്ടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ കേറിയിട്ടില്ല. എസ് ഐ ഏമാനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പോലീസ് സ്റ്റേഷന്റെ ഉള്ളില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല. ലോക്കപ്പ് മുറി സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു പരിചയവുമില്ല. ഞാന്‍ ആസകലം വിയര്‍ത്തു. ഒരു സഹായത്തിനു വേണ്ടി ചുറ്റും നോക്കി. </div><div align="justify"><br />
</div><div align="justify">മാത്തുക്കുട്ടി നിന്ന സ്ഥലം ശൂന്യമായിരിക്കുന്നു. ! </div><div align="justify"><br />
</div><div align="justify">കാണികളെല്ലാം പട്ടാളക്കാരനെ പോലീസ്സുപിടിക്കുന്ന അസുലഭ ദൃശ്യം കണ്‍നിറയെ കാണുകയാണ്. മറ്റൊരു പോംവഴിയും കാണാതെ ഞാന്‍ മെല്ലെ ജീപ്പിനുള്ളിലേക്ക് കടന്നു. എന്നെയും കൊണ്ട് പോലീസ്സ് ജീപ്പ് സ്റ്റേഷന് ലാക്കാക്കി പാഞ്ഞു.</div><div align="justify"><br />
</div><div align="justify">വണ്ടിക്കുള്ളില്‍ പൊലീസുകാര്‍ പലതും പറയുകയും ചിരിക്കുകയും ചെയ്തു. ഞാന്‍ പൂച്ചയുടെ മുന്പില് അകപ്പെട്ട എലിയെപ്പോലെ സീറ്റില്‍ ചുരുണ്ടിരുന്നു.</div><div align="justify"><br />
</div><div align="justify">ഈ കാലമാടന്മാര് എന്തു കുറ്റത്തിനാണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. തെളിയാത്ത ഏതെങ്കിലും കുറ്റം എന്റെ തലയില്‍ ഇവര്‍ കെട്ടി വയ്കുമോ? അതോ എനിക്ക് വല്ല തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ? ചെയ്യാത്തെ കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ്സുകാര് മൂന്നാംമുറ പ്രയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ വല്ലതും ഇവര്‍ ചെയ്യുമോ? മൂന്നാംമുറ പോയിട്ട് ഒന്നാം മുറ തുടങ്ങുമ്പോള്‍ തന്നെ എന്റെ കാറ്റ് പോകാനാണ് സാധ്യത !</div><div align="justify"><br />
</div><br />
<div align="justify">ഇപ്പോഴത്തെ എസ് ഐ ആളൊരു ചൂടനാനെന്നും കയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യംതന്നെ രണ്ടെണ്ണം പൊട്ടിക്കുന്ന സ്വഭാവക്കാരനാണെന്നും ഒരു ജനസംസാരമുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ പട്ടാളക്കാരന് ആണെന്നും ലീവിന് വന്നതാണെന്നും പറയുന്നതിന് മുന്‍പു തന്നെ എനിക്ക് കിട്ടാനുള്ളത് കിട്ടിയിരിക്കും.</div><div align="justify"><br />
</div><div align="justify">ദൈവമേ.. ഇതുവരെ ആരുടെ കയ്യില്‍ നിന്നും തല്ലു വാങ്ങാത്ത ഞാന്‍ ചെയ്യാത്ത കുറ്റത്തിന് പോലീസിന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങുമല്ലോ. ഞാനിതെങ്ങനെ സഹിക്കും? എന്റെ അമ്മയും അച്ഛനും എങ്ങനെ സഹിക്കും? </div><div align="justify"><br />
</div><div align="justify">എല്ലാം കൂടി ഓര്‍ത്തപ്പോള്‍ എനിക്ക് ചെറിയ മൂത്രശങ്ക തോന്നി.<br />
<br />
</div><div align="justify">വണ്ടി പോലീസ് സ്റ്റേഷന്റെ മുറ്റത്തെത്തി ഇരച്ചു നിന്നു. ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. ചിലര്‍ വരാന്തയിലും മറ്റും നില്‍ക്കുന്നുണ്ട്. ഞാനെന്തോ വലിയ പാതകം ചെയ്ത രീതിയില്‍ അവരൊക്കെ എന്നെ നോക്കുന്നുണ്ട്. ഒരു പോലീസ്സുകാരന് സ്റ്റേഷന്റെ ഉള്ളില്‍ നിന്നും ഇറങ്ങി വരികയും ഞങ്ങളെ കണ്ടയുടന്‍ അകത്തേക്ക് കയറിപ്പോവുകയും ചെയ്തു. അയാള്‍ എസ് ഐ എമാനോട് എന്നെ കൊണ്ടുവന്ന വിവരം പറയാന്‍ പോയതായിരിക്കും എന്നു ഞാന്‍ ഊഹിച്ചു. </div><div align="justify"><br />
</div><div align="justify">രാവിലെ ഇറങ്ങുമ്പോള്‍ കണികണ്ട കേശവന് ചേട്ടനെ ഞാന്‍ മനസ്സാ പ്രാകി. കണി മോശമായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്?. ഒരു നല്ല കാര്യത്തിന് പോയ ഞാന്‍ വന്നു പെട്ടിരിക്കുന്നത് പോലീസ് സ്റ്റേഷനില്‍..!!<br />
<br />
എങ്ങനെ പ്രാകാതിരിക്കും?</div><div align="justify"><br />
</div><div align="justify">എസ് ഐ ഏമാന്റെ മുറിയുടെ ഹാഫ് ഡോര്‍ അടഞ്ഞു കിടക്കുന്നു. പോലീസ്സുകാര് എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വേറെ മൂന്നുനാലു പൊലീസുകാര്‍ കൂടി ഇരിക്കുന്നുണ്ട് . </div><div align="justify"><br />
ഇവരെന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എസ്ഐ ഇടിക്കുന്നതിനു മുന്‍പ് ഇവരെല്ലാവരും കൂടി ഇടിക്കാനുള്ള പ്ലാനാണോ? ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ.? ഞാന്‍ പേടിയോടെ ചിന്തിച്ചു.</div><div align="justify"><br />
</div><div align="justify">എനിക്ക് മൂത്രശങ്ക കലശലായി. ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്നു മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍.... <br />
<br />
ഞാന്‍ പരവേശത്തോടെ ചുറ്റും നോക്കി.<br />
<br />
</div><div style="text-align: justify;">പെട്ടെന്ന് എസ് ഐ ഏമാന്റെ മുറിയുടെ വാതില്‍ തുറന്നടഞ്ഞു. ഒരാള്‍ ആ മുറിയില്‍ നിന്നും പുറത്തിറങ്ങി. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ആറടിയിലധികം ഉയരം. അതിനൊത്ത വണ്ണം. ഉരുണ്ട മുഖം, കട്ടി മീശ.. കാക്കിയണിഞ്ഞ അയാളുടെ ചുമലില്‍ വെട്ടിത്തിളങ്ങുന്ന നാലു നക്ഷത്രങ്ങള്‍..!</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഈശ്വരാ ...കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ രൂപം.!!<br />
<br />
</div><div align="justify">അയാളുടെ വരവു കണ്ട പോലീസ്സുകാര് ചാടിയെഴുനേറ്റു.<br />
<br />
</div><div align="justify">എന്റെ നേരെ നടന്നടുക്കുകയാണ് സബ്ബ് ഇന്‍സ്പെക്ടര്‍.! അയാളുടെ മുഖം കോപം കൊണ്ട് ചുവന്നിരിക്കുന്നു.<br />
<br />
</div><div align="justify">ഒരു നിമിഷം….പെട്ടെന്നയാള്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി ഒരു പിടുത്തം. കൂടെ ഒരലര്‍ച്ചയും.<br />
<br />
<br />
</div><div style="text-align: justify;">“ഫാ പുല്ലേ...ഓര്‍മ്മയുണ്ടോ ഈ മുഖം? നീ രക്ഷപെട്ടു എന്നു കരുതി അല്ലേടാ കോപ്പേ...?”</div><div style="text-align: justify;"><br />
</div><div style="text-align: justify;">ആ അലര്‍ച്ച കേട്ടു ഞാന്‍ വിരണ്ടു പോയി. </div><div style="text-align: justify;"><br />
</div><div style="text-align: justify;">കര്‍ത്താവേ ഇയാള്‍ സുരേഷ് ഗോപിയുടെ ഡ്യൂപ്പോ മറ്റോ ആയിരിക്കുമോ? </div><div style="text-align: justify;"><br />
</div><div style="text-align: justify;">അങ്ങിനെയാണെങ്കില്‍ എന്റെ മുതുകത്ത് ഉടനെ ഒരു "ഷിറ്റ് " പ്രതീക്ഷിക്കാം. </div><div style="text-align: justify;"><br />
</div><div align="justify"><div style="text-align: justify;">അതോടെ ഞാന്‍ പ്രയാസപ്പെട്ടു പിടിച്ചു വച്ചിരുന്ന മൂത്രശങ്ക പിടിവിടുമെന്ന് ഉറപ്പായി. പോലീസ് സ്റ്റേഷനില്‍ മൂത്രമൊഴിച്ചു എന്നൊരു കുറ്റം കൂടി ഇയ്യാള് എന്റെ തലയില്‍ കെട്ടിവയ്ക്കുമോ?<br />
<br />
</div></div><div align="justify">കണ്ടന് പൂച്ചയുടെ മുന്പില് പെട്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ വിറച്ചു. ബോധം കെടുമോ എന്ന മറ്റൊരു ശങ്ക കൂടി എന്നെ പിടികൂടി.<br />
<br />
</div><div align="justify"><div style="text-align: justify;">പെട്ടെന്ന് സുരേഷ് ഗോപിയുടെ ഡ്യൂപ്പ് പൊട്ടിച്ചിരിച്ചു. കൂടെ പോലീസ്സുകാരും. </div><div style="text-align: justify;"><br />
</div></div><div align="justify"><div style="text-align: justify;">“ഡാ രഘൂ..നിനക്കെന്നെ മനസ്സിലായില്ലേ? ഞാന്‍ പഴയ ബാബുവാടാ. ബീയേയ്ക്ക് നിന്റെ കൂടെ ഒന്നിച്ചു പഠിച്ചില്ലേ? ... ബാബു ...<br />
<br />
ബാബുവോ...ഏതു ബാബു...എനിക്ക് ആളെ പിടികിട്ടിയില്ല. <br />
<br />
എടാ സുരേഷ് ബാബുവിനെ നീ ഓര്‍ക്കുന്നില്ലേ...? <br />
<br />
</div><div></div><div style="text-align: justify;"></div><br />
ങേ ..സുരേഷ് ബാബുവോ?... ഞാന്‍ അവിശ്വസനീയതയോടെ നോക്കി...<br />
<br />
<br />
<div style="text-align: justify;">യെസ്.. സുരേഷ് ബാബു തന്നെ. ഞാന്‍ ഇവിടെ ചാര്‍ജ്ജെടുത്തിട്ടു ഒരാഴ്ചയേ ആയുള്ളൂ. നീ വന്ന വിവരം ഇന്നലെ മാത്തുക്കുട്ടിയാ എന്നെ വിളിച്ചു പറഞ്ഞത്. അപ്പോള്‍ നിനക്കൊരു സര്‍പ്രൈസ് ആകട്ടെന്നു കരുതിയാ ഈ നാടകം ഒപ്പിച്ചത്. രാവിലെ നീ ബസ്റ്റോപ്പിലെ കലുങ്കില്‍ കാണുമെന്നു അവന് തന്നെയാ എന്നോട് പറഞ്ഞത്."<br />
</div></div><div align="justify">പരമദ്രോഹീ മാത്തുക്കുട്ടീ……………..<br />
<br />
</div><div align="justify">അപ്പോള്‍ ഇത് നിന്റെ പ്ലാനിങ്ങായിരുന്നു അല്ലെ? നിന്നെ ഞാന്‍ എടുത്തോളാം.. പക്ഷെ അതിനു മുന്‍പ് ഞാനൊന്ന് മൂത്രമൊഴിക്കട്ടെ.<br />
<br />
പോലീസുകാരുടെ കൂട്ടച്ചിരിക്കിടയില്‍ ഞാന്‍ മൂത്രപ്പുര ലക്ഷ്യമാക്കി പാഞ്ഞു. </div></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com16tag:blogger.com,1999:blog-1581336692531989455.post-22746143309341524612011-09-21T16:02:00.003+05:302011-09-22T10:03:27.282+05:30ഒരു ഓള്‍ഡ് മോങ്ക് പുലി വാല്<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaHXsmhNoemQUZNtUJBUO4rbIIS8UGmvgPXcZgCAklLNQ0ESYA-Z7M2IUhXLAiVCt3TlDuL0Bphw5stX5LYoSUu-pKayVvJHNpGQqQ8eZXxhk76Dkm6BluBRtb7-pRZ_k4b_3Dgf2P/s1600/old-monk.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><br />
</a></div><div style="text-align: justify;">"അഖില പട്ടാള കുടവയറന്‍ ട്രോഫി" യ്ക്ക് വേണ്ടി പട്ടാളത്തിലുള്ള സകല കുടവയറന്മാരേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു മത്സരം സംഘടിപ്പിച്ചാല്‍ അതില്‍ ഒന്നാമതെത്തുന്നത് "കുറുപ്പ് സാര്‍" ആയിരിക്കും. </div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഇതു എന്റെ മാത്രം അഭിപ്രായമല്ല. ഞങ്ങളുടെ യൂണിറ്റില്‍ ഉണ്ടായിരുന്ന മിക്കവാറും എല്ലാ പേരുടെയും അഭിപ്രായമാണ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"> അത്ര ലക്ഷണമൊത്ത ഒരു കുടവയറനാണ് കുറുപ്പ് സാര്‍. അതുപോലൊരു കുടവയര്‍ പട്ടാളത്തില്‍ വച്ച് ഞാന്‍ കണ്ടിട്ടില്ല. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ ശേഷം പല കുടവയറന്മാരെയും ഞാന്‍ കണ്ടിട്ടുട്ടെങ്കിലും അവരുടെ 'വയറുകള്‍ ' കുറുപ്പ് സാറിന്റെ വയറിനോളം പോരാ എന്നാണെന്റെ കണ്ടെത്തല്‍. !</div><br />
<div style="text-align: justify;">അഥവാ ഇതു വായിക്കുന്ന ഏതെങ്കിലും കുടവയര്‍ധാരി തന്റെ വയര്‍ കുറുപ്പ് സാറിന്റെ വയറിനേക്കാള്‍ കേമമാണ് എന്ന് വിശ്വസിക്കുന്നുവെങ്കില്‍ ആ മാന്യവയറിന് ഈയുള്ളവന്റെ വകയായി എല്ലാവിധ ആയുരാരോഗ്യ സൌഖ്യവും കുടവയറാരാശംസകളും നേരുന്നു. </div> <br />
<div style="text-align: justify;">ഏതായാലും നമ്മുടെ കഥാനായകന് കുടവയര്‍ കുറുപ്പ് സാറിന്റെ സ്വദേശം ചെങ്ങന്നൂര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് "സുകുമാരക്കുറുപ്പ് " എന്നായിരുന്നുവെങ്കിലും ഒറിജിനല്‍ സുകുമാരക്കുറുപ്പിന്റെ സ്വഭാവവിശേഷങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല ആളൊരു സാധുവുമായിരുന്നു. </div><div style="text-align: justify;"> </div><div style="text-align: justify;">എന്നിരുന്നാലും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ചില സവിശേഷതകള്‍ കണക്കിലെടുത്ത് മലയാളികളായ ഞങ്ങള്‍ അദ്ദേഹത്തിനൊരു വിളിപ്പേര് കൊടുത്തിരുന്നു.</div><div style="text-align: justify;"> </div>"ഓള്‍ഡ് മങ്ക് കുറുപ്പേട്ടന്" അഥവാ "മങ്കുറുപ്പേട്ടന്‍"<br />
<br />
ഈ പേര് അദ്ദേഹത്തിനു കിട്ടാന്‍ ഒരു കാരണവുമുണ്ട്.<br />
<br />
<div style="text-align: justify;"> പണ്ടൊരിക്കല്‍ കുറുപ്പ് ചേട്ടന് ലീവിന് പോയപ്പോള്‍ കൂടെക്കൊണ്ടു പോയ റം കഴിച്ചു കൂടുതല്‍ ഫിറ്റാവുകയും ആയതിന്റെ പേരില്‍ വഴക്ക് കൂടിയ ഭാര്യയെ കുനിച്ചു നിര്‍ത്തി അവരുടെ മുതുകത്ത് സ്വയമ്പന്‍ നാലിടി ഫിറ്റു ചെയ്യുകയും ചെയ്തു.</div> <br />
<div style="text-align: justify;">മുപ്പതു ദിവസത്തെ ലീവിന് വന്നു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഇതിനോടകം ഫോര്‍ ഇന്‍ടൂ ത്രീ (ഒരു തവണ നാലിടി വച്ച് മൂന്നു നേരം ) എന്ന കണക്കില്‍ ഡസന്‍ കണക്കിന് ഇടികള്‍ തന്റെ ഈര്‍ക്കിലി ദേഹം കൊണ്ട് തടുത്ത അദ്ദേഹത്തിന്റെ പ്രിയ ഭാര്യ വീടിനടുത്തുള്ള ഒരു മന്ത്രവാദിയുടെ അടുത്തു പോവുകയും അദ്ദേഹം കൊടുത്തയച്ച വിശേഷപ്പെട്ട പൊടി കുറുപ്പു ചേട്ടന് കുടിക്കാന്‍ വച്ചിരുന്ന മദ്യത്തിന്റെ ഗ്ലാസ്സില്‍ അദ്ദേഹമറിയാതെ കലക്കുകയും ചെയ്തത്രേ. </div> <br />
അന്ന് ഗ്ലാസില്‍ ഉണ്ടായിരുന്നത് "ഓള്‍ഡ് മങ്ക് " റമ്മായിരുന്നു.<br />
<br />
<div style="text-align: justify;">ഏതായാലും മേല്‍പ്പടി സംഭവത്തിനു ശേഷം ഓള്‍ഡ് മങ്ക് റം എന്നു കേള്‍ക്കുകയോ ഓള്‍ഡ് മങ്കിന്റെ ഫുള്‍ കുപ്പി കാണുകയോ ചെയ്താലുടനെ കുറുപ്പ് ചേട്ടന്റെ ശരീരമാസകലം ഒരു തരിതരിപ്പും വിറയലും തുടങ്ങും. </div><div style="text-align: justify;"> </div>പിന്നെ ആ വിറയലും തരിപ്പും തീരണമെങ്കില്‍ കുപ്പി കാലിയാകണം.<br />
<br />
<div style="text-align: justify;">ആദ്യമൊക്കെ കുപ്പി കാണുമ്പോഴായിരുന്നു വിറയലും തരിപ്പും വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കുപ്പി കണ്ടില്ലെങ്കിലാണ് വിറയലും തരിപ്പും തുടങ്ങുക. </div> <br />
<div style="text-align: justify;">രാവിലെ പിറ്റി കഴിയുമ്പോള്‍ രണ്ട്, പത്തുമണിക്ക് രണ്ട്, ഉച്ച ഭക്ഷണത്തിനൊപ്പം രണ്ട് , നാല് മണിക്ക് രണ്ട്, രാത്രിയില്‍ അത്താഴത്തിനൊപ്പം നാല് എന്ന കണക്കിനാണ് കുറുപ്പു ചേട്ടന്റെ വിറയലിന്റെ ഇപ്പോഴത്തെ നില. </div><div style="text-align: justify;"> </div><div style="text-align: justify;">ഡ്യൂട്ടിക്കിടയില്‍ സൗകര്യം കിട്ടിയാല്‍ ഇടക്കൊന്നു മുങ്ങുകയും ആവശ്യത്തിനുള്ള ഓള്‍ഡ് മങ്ക് സേവ കഴിഞ്ഞു പൂര്‍വ്വാദ്ധികം ഊര്‍ജ്ജസ്വലനായി പൊങ്ങുകയും ചെയ്യുക കുറുപ്പുസാറിന്റെ പതിവാണ്. </div><div style="text-align: justify;"> </div><div style="text-align: justify;">ഒരിക്കല്‍ യൂണിറ്റില്‍ ഇന്സ്പെക്ഷന് നടക്കുന്ന സമയത്ത് ഓള്‍ഡ് മോങ്ക് സേവയ്ക്ക് വേണ്ടി മുങ്ങിയ കുറുപ്പു സാറിനെ വൈകുന്നേരം വരെ കാണാതിരുന്നപ്പോള്‍ ഞങ്ങള്‍ ആകെ പരിഭ്രമിച്ചു. ഒടുവില്‍ ബാരക്കിലെ ചെറിയ തടി അലമാരയുടെ ഉള്ളില്‍ സുഖനിദ്രയിലാണ്ട കുറുപ്പു സാറിനെ കണ്ട്, "കുറുപ്പ് സാറ് വടിയായേ" എന്നു വിളിച്ചു കൂവിയ ജോഷി എന്ന പയ്യന്റെ കരച്ചില് കേട്ടു പേടിച്ചു പോയ കുറുപ്പു സാര്‍ താന്‍ അലമാരയിലാണ് എന്ന കാര്യം അറിയാതെ ചാടിയെഴുനേല്‍ക്കുകയും അലമാരയുടെ മുകളിലത്തെ പടിയില്‍ തലയിടിച്ചു വീണ്ടും സുഖനിദ്ര പ്രാപിക്കുകമുണ്ടായി.</div><div style="text-align: justify;"> </div><div style="text-align: justify;">അങ്ങിനെയുള്ള മങ്കുറുപ്പേട്ടനാണ് ഒരിക്കല്‍ ഓണാഘോഷത്തിനായി നടത്തിയ പുലികളിയില്‍ പുലിയായി വേഷമിട്ടത്. </div><br />
<br />
<div style="text-align: justify;">ലക്ഷണമൊത്ത ഒരു കുടവയര്‍ധാരിയാണ് എന്നുള്ള കുറുപ്പേട്ടന്റെ പ്ലസ് പോയിന്റായിരുന്നു അദ്ദേഹത്തെ പുലിയാക്കാനുള്ള കാരണം. മാത്രമല്ല പുലിയാക്കിയില്ലെങ്കില്‍ താന്‍ ഓണാഘോഷം ബഹിഷ്കരിച്ചുകളയും എന്നുള്ള ഭീഷണിയും അദ്ദേഹം മുഴക്കുകയുണ്ടായി. </div><div style="text-align: justify;"></div><div style="text-align: justify;"><br />
</div><div></div><div style="text-align: justify;">മലയാളികളില്‍ തല മൂത്തയാള്‍ എന്ന പരിഗണനയുടെ അടിസ്ഥാനത്തില്‍ പുലികളി കഴിയുന്നതുവരെ ഓള്‍ഡ് മോങ്ക് തൊടില്ല എന്ന വ്യവസ്ഥയില്‍ കുറുപ്പേട്ടനെ പുലിയാക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. </div><div style="text-align: justify;"><br />
</div><div style="text-align: justify;"></div>ഇനി പുലികളി വേദിയിലേയ്ക്ക് ... .<br />
<br />
<br />
<div style="text-align: justify;">യൂണിറ്റിലെ പരേഡ് ഗ്രൌണ്ടാണ് ഓണാഘോഷ വേദി. മലയാളികളും ഹിന്ദിക്കാര് അടക്കമുള്ളവരുടെ കുടുംബങ്ങളും ആഘോഷം കാണാന്‍ എത്തിയിട്ടുണ്ട്. ഗ്രൗണ്ടില്‍ വലിയൊരു പന്തല്‍ ഉയര്‍ത്തിയിട്ടുണ്ട്. പന്തലിനുള്ളില്‍ ഡൈനിംഗ് മേശകള്‍ നീളത്തിലിട്ട് അതിന്റെ മുകളില്‍ വെളുത്ത തുണി വിരിച്ചു വശങ്ങളില് കസേരകളും നിരത്തിയിരിക്കുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് ഗ്രൌണ്ട് മുഴുവന്‍ കമനീയമായി അലങ്കരിച്ചിരിക്കുകയാണ്. ഗ്രൌണ്ടിന്റെ ഒത്ത നടുക്കായി വലിയൊരു പൂക്കളം ഒരുങ്ങുന്നു. മലയാളി സ്ത്രീകളാണ് പൂക്കളമിടുന്നത്. ഹിന്ദിക്കാരായ കുടുംബിനികള്‍ പൂക്കളത്തിനു ചുറ്റും കൂടിയിരുന്നു കൌതുകത്തോടെ അതു കാണുകയാണ്. കുട്ടികള്‍ ആഹ്ലാദചിത്തരായി ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്നു. </div><div style="text-align: justify;"></div><div style="text-align: justify;"></div><div style="text-align: justify;"><br />
</div><div style="text-align: justify;">മെസ്സില്‍ ഓണസദ്യയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. എല്ലാത്തിനും നേതൃത്വം വഹിച്ചു കൊണ്ട് ഹവില്‍ദാര്‍മേജര്‍ പരമേശ്വരന് സാര്‍ ഓടി നടക്കുകയാണ്. മെസ്സിന്റെ അരികിലുള്ള ചെറിയ മുറിയാണ് പുലികളിയുടെ മേക്കപ്പ് റൂമായി ഉപയോഗിക്കുന്നത്. അവിടെ കുറുപ്പ് സാറിന്റെ കുടവയറില്‍ പുലിത്തല വരയ്ക്കുകയാണ് ആര്‍ട്ടിസ്റ്റ് കൂടിയായ ജോഷി. </div><br />
<br />
<div style="text-align: justify;">പത്തുമണിയോടെ മുഖ്യാതിഥിയായ സി ഓ (കമാണ്ടിംഗ് ഓഫീസര്‍) എത്തി. കേണല്‍ മാത്യു സാബാണ് സി ഓ. കൂടെ അദ്ദേഹത്തിന്റെ ഭാര്യ മകള്‍ മകന് എന്നിവരും ഉണ്ട്. സെക്കണ്ട് ഇന്‍ കമാന്‍ഡ് ആയ ലെഫ് കേണല്‍ ഗുജ്റാള്‍ സാബും അദ്ദേഹത്തിന്റെ കുടുംബവും വന്നിട്ടുണ്ട്. സുബേദാര്‍ മേജര്‍ പട്ടേല്‍ സാബാകട്ടെ മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് കൊണ്ട് വേദിയില്‍ ഇരിക്കുന്ന വിശിസ്ടാതിഥികളുടെ അരികില്‍ തന്നെയുണ്ട്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"></div><div style="text-align: justify;">ഇതാ പുലികളി തുടങ്ങിക്കഴിഞ്ഞു. ഗ്രൌണ്ടിന്റെ ഒരു വശത്തു നിന്നും എമണ്ടനൊരു പുലി വേദിയുടെ നടുക്ക് അതിഥികള്‍ ഇരിക്കുന്ന ഭാഗത്തേയ്ക്ക് ചെണ്ട മേളത്തിനൊപ്പം അടിവച്ചടിവച്ചു വരികയാണ്. തൊട്ടു പിറകെ തോക്ക് ചൂണ്ടിയ വേട്ടക്കാരന്. വേദിയുടെ വശങ്ങളില് ഇരിക്കുന്നവരുടെ അരികിലൂടെ പുലി അടിവച്ചു നീങ്ങുകയാണ്. കാണികള്‍ പുലിയുടെ കളിയും വേട്ടക്കാരന്റെ നീക്കങ്ങളും കണ്ടു രസിച്ചിരിക്കുകയാണ്. ഇടയ്ക്ക് പുലിയുടെ വാലില്‍ കയറിപ്പിടിച്ച ഒരു കുട്ടിയെ സുബേദാര്‍ മേജര്‍ പട്ടേല്‍ സാബ് അനുനയിപ്പിച്ചു മാറ്റി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പുലികളിയുടെ സംഘാടകരായ ഞാന്‍ അടക്കമുള്ളവര്‍ പുലിയുടെ പോക്കു നോക്കി ഇരിക്കുകയാണ്. പുലിയുടെ കാലുകള്‍ക്ക് ചെറിയൊരു ആട്ടമുണ്ടോ എന്നൊരു സംശയം ഞങ്ങള്‍ക്ക് തോന്നാതിരുന്നില്ല. കൂടെ നടക്കുന്ന വേട്ടക്കാരന് മജീദിനും നേരിയ തോതില്‍ ആട്ടമുണ്ട്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"></div><div style="text-align: justify;"> കളിക്ക് മുന്‍പു കുറുപ്പ് സാര്‍ ഓള്‍ഡ് മോങ്ക് കഴിച്ചേക്കാം എന്നുള്ളതു കൊണ്ട് അതിനുള്ള സകല വഴികളും ഞങ്ങള്‍ നേരത്തെ അടിച്ചിരുന്നതിനാല്‍ കുടിക്കാത്തതു കൊണ്ടുള്ള ആട്ടമായിരിക്കുമെന്ന് ഞങ്ങള്‍ സമാധാനിച്ചു. പുലികളി കഴിഞ്ഞാലുടന്‍ കുറുപ്പ് ചേട്ടന് കൊടുക്കാനുള്ള ഒരു കുപ്പി ഓള്‍ഡ് മോങ്ക് റം വേട്ടക്കാരനായി വേഷമിട്ടിരിക്കുന്ന മജീദിന്റെ കൈവശം ഞാന്‍ നേരത്തെ തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. </div><div style="text-align: justify;"></div><div style="text-align: justify;"><br />
</div><div style="text-align: justify;">പുലിയും സംഘവും സി ഓ സാബ് ഇരിക്കുന്ന വേദിയുടെ അരികിലെത്തി. സ്വന്തം തലയില്‍ ഫിറ്റു ചെയ്തിരിക്കുന്ന പുലിത്തലയും കുടവയറിലെ പുലിത്തലയും കുലുക്കി, വാല് ചുഴറ്റി ചാടിക്കളിക്കുകയാണ് ഓള്‍ഡ് മോങ്ക് പുലിക്കുട്ടന്. വേട്ടക്കരനാകട്ടെ ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും ഉന്നം നോക്കി പുലിയുടെ പിറകില്‍ തന്നെയുണ്ട്. </div><div style="text-align: justify;"></div><div style="text-align: justify;"><br />
</div>കളി അതിന്റെ സമാപ്തിയോടടുത്തു. <br />
<br />
<br />
<div style="text-align: justify;">ഇനി ഇതു സമയത്തും വേട്ടക്കാരന് കാഞ്ചി വലിക്കാം. ഉടന്‍ പുലി മരിച്ചു വീഴും. വീഴണം. </div><div></div><div style="text-align: justify;"><br />
</div><div style="text-align: justify;">കാണികള്‍ ശ്വാസമടക്കി നോക്കിയിരുന്നു.</div><div style="text-align: justify;"><br />
</div>പെട്ടെന്നാണ് അതു സംഭവിച്ചത്.<br />
<br />
ചാടിക്കളിച്ചിരുന്ന പുലിക്കുട്ടന് വെട്ടിയിട്ടതു പോലെ ഒരു വീഴ്ച.!<br />
<br />
ചത്തതു പോലെ വീണു കിടക്കുകയാണ് പുള്ളിപ്പുലി. !!<br />
<br />
<div style="text-align: justify;"> പുലി ധരിച്ചിരുന്ന പുലിവരയുള്ള ബര്‍മുഡയുടെ അകത്തു നിന്നും ചോര കാലുകള്‍ വഴി താഴോട്ടൊഴുകിയിറങ്ങി.</div><div style="text-align: justify;"> </div>അതിഥികള്‍ അതു കണ്ടു ഞെട്ടി എഴുനേറ്റു...<br />
<br />
കാണികള്‍ ഭയന്നു.<br />
<br />
<br />
<br />
<div style="text-align: justify;">ഉന്നം നോക്കി കാഞ്ചി വലിക്കാന്‍ തയ്യാറായിരുന്ന വേട്ടക്കാരന് മജീദ് തന്റെ വെടി പൊട്ടുന്നതിനു മുന്‍പു പുലി വീണത് കണ്ടു വിരണ്ടു പോയി..</div><br />
<div style="text-align: justify;">കാഞ്ചി വലിയ്കാതെ വെടി പൊട്ടിയാതാണോ എന്ന സന്ദേഹത്തില്‍ മജീദ് കയ്യിലിരിക്കുന്ന തോക്കിലേയ്ക്കും വീണു കിടക്കുന്ന പുലിയേയും മാറി മാറി നോക്കി. കളിയുടെ രസം കയറിയിരുന്ന സി ഓ സാബ് കളി തീരുന്നതിനു മുന്‍പു വീണ പുലിയുടെ ശരീരത്തു നിന്നും ചോര ചീറ്റുന്നത് കണ്ടു പരിഭ്രാന്തനായി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"></div>ഗുജറാള്‍ സാബ്ബും കുടുംബവും ഇതെന്തു കളി എന്നര്ഥത്തില് മിഴിച്ചിരിക്കുകയാണ്.<br />
<br />
അപകടം മണത്ത ഹവില്‍ദാര്‍ മേജര്‍ പരമേശ്വരന് സാര്‍ ഓടിവന്നു വീണു കിടന്ന പുലിയെ പിടിച്ചു പൊക്കി.<br />
<br />
<br />
വേട്ടക്കാരന് മജീദ് അദ്ദേഹത്തെ സഹായിച്ചു.<br />
<br />
<br />
<div></div><div style="text-align: justify;">ഒരുവിധത്തില്‍ പുലിയെ ഞങ്ങള്‍ പൊക്കിയെടുത്തു ഗ്രൌണ്ടിന്റെ പുറത്തെത്തിച്ചു. </div><div style="text-align: justify;"></div><div style="text-align: justify;">പുലിത്തലയും പുലിവാലും അഴിച്ചുമാറ്റി. </div><div style="text-align: justify;"><br />
</div><div></div><div style="text-align: justify;"> ചോരയില്‍ കുതിര്‍ന്നു നനഞ്ഞ ബര്‍മുഡ അഴിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച ഞങ്ങള്‍ കണ്ടത്.. </div><br />
<br />
ബര്‍മുഡയുടെ ഉള്ളില്‍ "പുലി മര്‍മ്മ" ത്തോടു ചേര്‍ന്ന് ഒരു ഫുള്‍കുപ്പി...!<br />
<br />
പുലിയുടെ അണ്ടര്‍വെയറിന്റെ ബലത്തില്‍ തങ്ങി നില്‍ക്കുകയാണ് കുപ്പി.!!<br />
<br />
അതിന്റെ ഉള്ളില്‍ നിന്നും ഒരു ചെറിയ പ്ലാസ്റ്റിക് കുഴല്‍ പുലിയുടെ അരയിലൂടെ ചുറ്റി പുറം വഴി പുലിത്തലയിലേയ്ക്ക് പോകുന്നു. <br />
<br />
അതു ചെന്ന് ചേരുന്നത് പുലി വായില്‍.!!!<br />
<br />
<br />
കുപ്പിയിലുണ്ടായിരുന്ന ദ്രാവകത്തിന്റെ മുക്കാല്‍ ഭാഗവും തീര്‍ന്നിക്കുന്നു.<br />
<br />
ഞാന്‍ വേട്ടക്കാരന് മജീദിനെ നോക്കി. മജീദ് എന്നേയും കുപ്പിയേയും വീണുകിടക്കുന്ന പുലിയേയും മാറി മാറി നോക്കി. <br />
<br />
എന്നിട്ട് ബാരക്കിലെയ്ക്ക് ഒരോട്ടം വച്ചു കൊടുത്തു.<br />
<br />
കളി കഴിയുമ്പോള്‍ കുറുപ്പ് ചേട്ടന് കൊടുക്കാനായി ഞാന്‍ മജീദിന്റെ കയ്യില്‍ ഏല്‍പ്പിച്ചിരുന്ന ഓള്‍ഡ് മോങ്ക് കുപ്പിയായിരുന്നു അത്..!!<br />
<div style="text-align: justify;"></div></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com13tag:blogger.com,1999:blog-1581336692531989455.post-63825081977607988262011-08-16T17:56:00.003+05:302011-08-17T10:05:37.187+05:30പട്ടാള മുട്ടകളുടെ പെട്ടിയോട്ടം<div dir="ltr" style="text-align: left;" trbidi="on">കുമാരപുരത്തുള്ള സകല പുരുഷകേസരികളുടേയും സ്വന്തം ബ്യൂട്ടീഷനാണ് രാജപ്പന് ചേട്ടന്.<br />
<br />
കുമാരപുരം ജങ്ങ്ഷനില്‍ അദ്ദേഹം നടത്തുന്ന "മെന്‍ സ്റ്റൈല്‍ ബ്യൂട്ടി ക്ലിനിക്കില്‍" മാസത്തില്‍ ഒരു തവണ എന്ന കണക്കില്‍ ഞാന്‍ പോകാറുണ്ട്.<br />
<br />
<div style="text-align: justify;">ഓലഞ്ഞാലി കുരുവിയുടെ കൂടു പോലെയുള്ള മുടിയുമായി എത്തുന്ന എന്നെ അവിടെയുള്ള ഒരു ഉയര്‍ന്ന കസേരയില്‍ രാജപ്പന് ചേട്ടന് പ്രതിഷ്ടിക്കും. പിന്നെ ഒരു വെളുത്ത തുണി കൊണ്ട് എന്റെ തല ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ ഞാന്‍ ഇരിക്കുന്ന കസേര സഹിതം പുതപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത നടപടി. </div><br />
<br />
<div style="text-align: justify;">പുതപ്പിക്കുന്ന തുണി വഴുതിപ്പോകാതിരിക്കാന്‍ കഴുത്തിനു പിറകില്‍ ഒരു ക്ലിപ്പും പിടിപ്പിക്കുന്നതോടെ പഴുക്കാന്‍ വേണ്ടി ചാക്കില്‍ കയറ്റി വച്ചിരിക്കുന്ന വാഴക്കുലയുടെ പരുവത്തിലാകുന്ന എന്റെ കുരുവിത്തലയിലേക്ക് ഞെക്കുമ്പോള്‍ വെള്ളം ചീറ്റുന്ന ഒരു കുപ്പിയില്‍ നിന്നും പുഞ്ചക്കണ്ടത്തിലെ ഞാറിന് കര്ഷകന് കീടനാശിനി തളിക്കുന്ന രീതിയില്‍ നാല് റൌണ്ട് വെള്ളം ചീറ്റിക്കും.</div><div style="text-align: justify;"><br />
</div><div style="text-align: justify;">പിന്നെയുള്ള അര മണിക്കൂര്‍ എന്റെ തലയുടെ പൂര്‍ണമായ അവകാശം രാജപ്പന് ചേട്ടനാണ്. മേശപ്പുറത്തു വച്ചിരിക്കുന്ന ഒന്നിലധികം കത്രികകള്‍ എന്റെ തലയിലൂടെ ജൈത്രയാത്ര നടത്തും. എന്റെ തല മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും പല തവണ തിരിയും. ഒടുവില്‍ കുരുവിത്തലയുമായി വന്ന ഞാന്‍ ഒരു സ്വയമ്പന്‍ പട്ടാളത്തലയനായി മാറും. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div>രാജപ്പന് ചേട്ടന്റെ കടയില്‍ പോകുമ്പോഴൊക്കെ ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ ആദ്യമായി തലമുടി വെട്ടിയ കഥ ഓര്‍ത്തു പോകാറുണ്ട്.<br />
<br />
ട്രെയിനിംഗ് സെന്ററില്‍ എത്തിയാല്‍ ആദ്യം നടത്തുന്ന ഒരു പരിപാടിയാണ് ഹെയര്‍ കട്ടിംഗ് അഥവാ തലമുടി വെട്ടല്‍ അഥവാ "മുട്ടയടിക്കല്‍" എന്ന കര്‍മ്മം.<br />
<br />
<div style="text-align: justify;">ചുരുളന്‍ തലമുടിയും വീതുളി കൃതാവും പഴുതാരമീശയുമായി ചെന്ന ഞാന്‍ ഒറ്റ ദിവസം കൊണ്ട് സ്റ്റൈലന്‍ മുട്ടയായി മാറി. കറുത്ത ശരീരക്കാരനായ എന്റെ മുട്ടയുടെ നിറവും കറുപ്പായിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന അജോയി, സുരേഷ്, അനില്‍, മനോജ് എന്നിവരും താമസംവിനാ മുട്ടകളായി മാറി. ഞങ്ങള്‍ അഞ്ചുപേരും ചേര്‍ന്നുള്ള "പഞ്ചപാണ്ടവ മുട്ടകളില്‍" നന്നായി വെളുത്ത ശരീരമുള്ള മനോജായിരുന്നു ഏറ്റവും സുന്ദരനായ മുട്ട !!</div><div style="text-align: justify;"><br />
</div><div style="text-align: justify;">അങ്ങനെ ക്യാമ്പില്‍ എത്തിയ ദിവസം തന്നെ പട്ടാള ബാര്‍ബര്‍മാരുടെ കത്രികാപീഡനത്തിനിരയായി, മുട്ടകളായി, തിരിച്ചു ബാരക്കില്‍ എത്തിയപ്പോള്‍ അതാ 'ബാരക്കിലുള്ള സകല മുട്ടകളും മുറ്റത്ത് "ഇന്‍ ത്രീസില്‍" ഫാളീന്‍ ആയി നില്കുന്നു.! </div><div style="text-align: justify;"><br />
</div><div style="text-align: justify;">മൂന്നുപേര്‍ വീതമുള്ള വരികളായി നില്‍ക്കുന്നതിനാണ് "ഇന്‍ ത്രീസ് ഫാള്‍ ഇന്‍" എന്നു പറയുന്നത്. പട്ടാളക്കാര്‍ മാര്‍ച്ചുചെയ്യുന്നതും പരേഡ് ചെയ്യുന്നതുമൊക്കെ "ഇന്ത്രീസില്‍" ആയിരിക്കണം എന്നാണ് നിയമം! അതൊരു യുദ്ധതന്ത്രമാണ്. എന്തു തന്ത്രമാണ് അതെന്നു ദയവായി ചോദിക്കരുത്. ചോദിച്ചാലും ഞാന്‍ പറയില്ല. പറഞ്ഞാല്‍, മിലിട്ടറി രഹസ്യം പുറത്തു വിട്ടു എന്ന കുറ്റത്തിന് ചിലപ്പോള്‍ ഞാന്‍ ആപ്പിലായിപ്പോകും. !!</div><div style="text-align: justify;"><br />
</div><div style="text-align: justify;">മുറ്റത്തു "ഇന്ത്രീസ്സില്‍" നില്ക്കുന്ന മൊട്ടത്തലയന്മാര് വെറുതെ അങ്ങനെ നില്കുകയല്ല. എല്ലാവരുടെയും തലയില്‍ ഓരോ വലിയ പെട്ടിയുമുണ്ട്. പെട്ടി എന്നുപറഞ്ഞാല്‍ ഇരുമ്പ് പെട്ടി! മലയാളത്തില്‍ പറഞ്ഞാല്‍ ട്രങ്ക് പെട്ടി. ഈ പെട്ടികള്‍ പട്ടാളക്കാരുടെ സന്തത സഹചാരിയാണ്. ലീവിന് പോകുമ്പോഴും ജോലി സംബന്ധമായി മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോഴും ഈ പെട്ടി കൂടെയുണ്ടാകും. ഇപ്പോള്‍ പരിഷ്കാരം മൂത്ത പട്ടാളക്കാര്‍ "സ്യുട്ട് കെയ്സ്" എന്നുപറയുന്ന ഒരു പെട്ടിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. (അതില്‍ ഈയുള്ളവനും ഉള്‍പ്പെട്ടിരുന്നു.) പക്ഷെ അതു കൊണ്ടുനടക്കാന്‍ എളുപ്പമെന്നപോലെ ട്രെയിനിലെ കള്ളന്മാര്ക്ക് അടിച്ചു മാറ്റാനും എളുപ്പമാണ്.</div><div style="text-align: justify;"><br />
</div><br />
<div style="text-align: justify;">കാലിയായ പെട്ടികളാണ് മൊട്ടത്തലയുടെ പുറത്തു ഒരു തുണിയോ തൂവാലയോ പോലും വയ്കാതെ പിടിച്ചു വച്ചിരിക്കുന്നത് എന്നായിരുന്നു ഞങ്ങള്‍ കരുതിയത്. പക്ഷെ പെട്ടി ഇരിക്കുന്ന മൊട്ടത്തലകളുടെ മുഖാരവിന്ദങ്ങളില്‍ മിന്നിമറയുന്ന വിവിധ കഥകളിഭാവങ്ങള്‍ പെട്ടിക്കുള്ളില്‍ ഭാരമുള്ളതെന്തോ നിറച്ചിട്ടുണ്ട് എന്നുള്ളത്തിനുള്ള സൂചനയാരുന്നു. തന്നെയുമല്ല ദുര്‍ബലങ്ങളായ ചില തലകള്‍ പെട്ടിസഹിതം അങ്ങോട്ടും ഇങ്ങോട്ടും ആടുകയും വശങ്ങളിലുള്ള പെട്ടികളില്‍ത്തട്ടി ആ പെട്ടികളുടെ ബാലന്‍സ് കൂടി നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">എന്തിനാണ് ഇവന്മാര് ഈ എടുത്താല്‍ പൊങ്ങാത്ത പെട്ടിയും താങ്ങി നില്‍ക്കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഇതു വല്ല ഫിസിക്കല്‍ ട്രയിനിങ്ങിന്റെയും ഭാഗമാണോ എന്ന് ഞാന്‍ ആലോചിച്ചു. അങ്ങിനെയാണെങ്കില്‍ ഇത്തരം ഒരു പെട്ടി തലയില്‍ കയറ്റി വയ്കുന്നത്തോടെ എന്റെ ഫിസിക്കലിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിപ്പോകുമെന്നുള്ള കാര്യം ഉറപ്പാണ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">മനോജും സുരേഷും അനിലും അജോയിയുമൊക്കെ ഈ കാഴ്ച കണ്ട് അന്തംവിട്ടു നില്കുകയാണ്. സ്വതവേ അല്പം പൊങ്ങിയ പല്ലുകളുള്ള അനിലിന്റെ വായ് ഏകദേശം മുഴുവനായിത്തന്നെ തുറന്ന നിലയിലാണ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;">അങ്ങനെയിരിക്കുമ്പോള്‍ ബാരക്കിന്റെ അങ്ങേ അറ്റത്തു നിന്നും ഒരലര്‍ച്ച കേട്ടു. !! </div><div style="text-align: justify;"><br />
</div><div style="text-align: justify;">അതോടെ പെട്ടിത്തലകള്‍ ആട്ടം നിറുത്തി "സാവധാന്‍" (അറ്റെന്‍ഷന്‍ പൊസിഷന്‍) ആയി. അല്പം കഴിഞ്ഞു "റെഡി ഗോ" എന്ന അലര്‍ച്ച കൂടി കേട്ടതോടെ പെട്ടികള്‍ ഒന്നിന് പിറകെ ഒന്നായി ഓട്ടം തുടങ്ങി. ബാരക്കിനു ചുറ്റുമാണ് പെട്ടികള്‍ ഓടുന്നത്. ആരോഗ്യമുള്ള മൊട്ടത്തലകള്‍ പെട്ടിയുമായി നല്ല സ്പീഡില്‍ തന്നെ ഓടുന്നുണ്ട്. ചില പെട്ടികളാകട്ടെ നടപ്പുമല്ല ഒട്ടവുമല്ല എന്ന രിതിയില്‍ ഒട്ടകപ്പക്ഷിപോലെയാണ് പോകുന്നത്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഓടുന്നവഴിയില്‍ ഒന്നുരണ്ടു പെട്ടികള്‍ തമ്മില്‍ കൂട്ടിമുട്ടുകയും പെട്ടിസഹിതം വീഴുകയും ചെയ്തു. വീണ പെട്ടികളും അതു വഹിച്ച തലകളും വീണപടി തന്നെ കിടക്കുകയാണ്. പെട്ടി ശരീരത്തെങ്ങാന്‍ വീണിട്ടു വല്ല കുഴപ്പവും പറ്റി കിടക്കുകയാണോ എന്നു ഞങ്ങള്‍ ഒരുമാത്ര സംശയിച്ചു. പക്ഷെ അതും ഒരു യുദ്ധതന്ത്രമാണെന്ന് പിന്നീട് മനസ്സിലായി. എന്തെന്നാല്‍ പെട്ടികള്‍ ശരീരത്ത് വീഴാത്ത രീതിയിലാണ് ശ്രീമാന്മാര് വീണിരിക്കുന്നത്. ഇനി എണീറ്റാല്‍ പെട്ടി വീണ്ടും തലയില്‍ കയറും! അതിലും നല്ലത് അവിടെത്തന്നെ കിടക്കുകയല്ലേ? അല്പം വിശ്രമവും കിട്ടുമല്ലോ.</div><div style="text-align: justify;"><br />
</div><div style="text-align: justify;">കുറച്ചുനേരത്തെ ഓട്ടം കഴിഞ്ഞു മൊട്ടകളെല്ലാം തിരിച്ചു ബാരക്കിലെത്തി. എന്താണ് സംഭവം എന്നറിയാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷെ ഹിന്ദി ഞങ്ങള്‍ക്ക് വശമില്ലാത്തതിന്റെ പേരില്‍ വിശദ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല. </div><div style="text-align: justify;"><br />
</div><div style="text-align: justify;">"തൊമ്മന്" എന്നു ഞങ്ങള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന മനോജിന്റെ അമ്മ നാട്ടിലെ സ്കൂളില്‍ ഹിന്ദിടീച്ചറാണ്. ആയതുകൊണ്ടു ഹിന്ദി എന്ന രാഷ്ട്രഭാഷയില് താന്‍ വലിയ കേമനാണ് എന്നൊരു ഭാവമുണ്ട് തൊമ്മന്. ഓട്ടത്തിന്റെ കാരണം എന്തെന്നറിയാന്‍ തൊമ്മനെത്തന്നെ വിടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഹിന്ദി ഭാഷയിലെ തന്റെ പാണ്ഡിത്യം മാലോകരായ ഞങ്ങളെ അറിയിക്കാനുള്ള സുവര്‍ണാവസരം കൈവന്ന മനോജ് കേട്ടയുടെനെതന്നെ ഒരു ഹിന്ദിക്കാരന്റെ അടുത്തുപോയി സംസാരം തുടങ്ങി.</div><div style="text-align: justify;"><br />
</div><div style="text-align: justify;">എത്രയൊക്കെ ശ്രമിച്ചിട്ടും "ജീഹാം, നഹി, അച്ചാ" എന്നൊക്കെയല്ലാതെ തൊമ്മന്റെ വായില്‍നിന്നും ഹിന്ദിയൊന്നും കാര്യമായി പുറത്തുവന്നില്ല. സംസാരത്തിന്റെ ബലം കൂട്ടാനായി കയ്യും കാലും കണ്ണുമൊക്കെ ഉപയോഗിച്ചെങ്കിലും തൊമ്മന് പറയുന്നതു ഹിന്ദിക്കാരനോ അയാള്‍ പറയുന്നതു തൊമ്മനോ മനസ്സിലായില്ല. അവസാനം ഞങ്ങള്‍ നേരത്തെ പരിചയപ്പെട്ട ഒരു മലയാളി സുഹൃത്തിനെ കണ്ടുപിടിച്ചു അല്പം മുന്‍പ് നടന്ന പരിപാടിയുടെ ഗുട്ടന്‍സ് എന്താണെന്നു ചോദിച്ചു മനസ്സിലാക്കി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"></div><div style="text-align: justify;">നടന്നത് ഒരു പണീഷ് മെന്റായിരുന്നു. ബാരക്കിലുണ്ടായിരുന്ന ട്രയിനികളില്‍ ഒരാളെ ബാരക്ക് കമാണ്ടറായ സര്‍ദാര്‍ജി ഏതോ കാര്യത്തിനുവേണ്ടി കമ്പനി ഓഫീസിലേക്ക് അയച്ചുവത്രേ. പക്ഷെ മേല്പ്പടിയാന് പറഞ്ഞിരുന്ന സമയത്തിനുള്ളില്‍ ഓഫീസില്‍ എത്തിയില്ലെന്ന് മാത്രമല്ല പോയ വഴിയിലുള്ള കടയില്‍ നിന്നും ഒരു സിഗരറ്റൊക്കെ വാങ്ങി സ്റ്റൈലായി വലിച്ചു പുകയും വിട്ടുപോകുന്നത് മേലധികാരികള്‍ ആരോ കാണുകയും ആളെ തൊണ്ടിയോടെ പിടികൂടി വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു എത്തേണ്ടിടത്ത് എത്തിക്കുകയും ചെയ്തതിന്റെ ബാക്കിഭാഗമാണ് മുന്‍പു നടന്ന പെട്ടിയോട്ടം.!!</div><div style="text-align: justify;"><br />
</div><div style="text-align: justify;"></div>പട്ടാളത്തില്‍ ഒരാള്‍ തെറ്റുചെയ്താല്‍ അതിന്റെ ശിക്ഷ എല്ലാവര്ക്കും ബാധകമാണ് എന്നുള്ള പുതിയ അറിവ് എനിക്ക് കിട്ടിയത് അന്നാണ്. <br />
<br />
<br />
<div style="text-align: justify;"><br />
</div></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com18tag:blogger.com,1999:blog-1581336692531989455.post-13509385586890351492011-04-23T15:30:00.002+05:302011-04-23T15:46:52.456+05:30താക്കൂര്‍ സാബിന്റെ പുട്ടുകുടം<p align="justify"><span>ജലന്ധറില്‍</span> <span>ഞാന്‍</span> <span>ജോലി</span> <span>ചെയ്തിരുന്നപ്പോള്‍</span> <span>അവിടുത്തെ</span> <span>ടെക്നിക്കല്‍</span> <span>സെക്ഷന്റെ</span> <span>ഹെഡ്</span> <span>ആയിരുന്നു</span> <span>സുബേദാര്‍</span> <span>മേജര്‍</span> <span>താക്കൂര്‍</span> <span>സാബ്</span>. </p><p align="justify"><br /></p> <p align="justify"><span></span></p> <p align="justify"><span></span> <span></span>പഴയ സിനിമാ നടന് പറവൂര്‍ ഭരതന്റെ ശരീര പ്രകൃതിയാണ് താക്കൂര്‍ സാബിന്. <span></span> തടിച്ചു കുറുകിയ ശരീരവും "മാറി നിന്നോ അല്ലെങ്കില്‍ ഞാനിപ്പം മുട്ടും" എന്ന ഭാവത്തില്‍ തള്ളിനില്ക്കുന്ന കുടവയറും കൊമ്പന്മീശയും കഷണ്ടിത്തലയും ചേര്‍ന്നാല്‍ പോലീസ്സ് തയ്യാറാക്കുന്ന പിടികിട്ടാപുള്ളികളുടെ ഫോട്ടോ പോലെ, താക്കൂര്‍ സാബിന്റെ ഏകദേശ രൂപമാകും. ക്ഷിപ്രകോപിയും കോപിച്ചു കഴിഞ്ഞാല്‍ പിന്നെ ക്ഷിപ്രമൊന്നും പ്രസാദിക്കാത്ത <span></span><span></span> സ്വഭാവക്കാരനുമായ താക്കൂര്‍സാബിനു മലയാളികള്‍ സ്നേഹപൂര്‍വ്വം കൊടുത്തിരുന്ന ഓമനപ്പേരാണ് "കുടം"</p> <p align="justify"><br /></p> <p align="justify"><span></span></p> <p align="justify"><span></span></p> <p align="justify">ഹിന്ദിക്കാരാകട്ടെ അദ്ദേഹത്തിനെ "പേട്ടുറാം" എന്ന ഓമനയല്ലാത്ത പേരും <span>വിളിച്ചിരുന്നു.<br /></span></p> <p align="justify"><br /></p> <p align="justify"><span></span></p> <p align="justify">ഫാള്‍ ഇന്‍ ചെയ്യുമ്പോള്‍ താക്കൂര്‍ സാബിന്റെ അടുത്തു നില്‍ക്കുന്നവനെ നോക്കി പിറകിലുള്ളവര്‍ <span></span> "ഡാ കൊടത്തില് മുട്ടാതെ മാറി നിലക്ക് " എന്നു വിളിച്ചു പറയാനുള്ള ധൈര്യം ഞങ്ങള്‍ മലയാളികള്‍ക്ക് ഉണ്ടായിരുന്നു എന്ന നഗ്നസത്യം ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്. </p> <p align="justify"><br /></p> <p align="justify">താക്കൂര്‍ സാബിന് മലയാളം അറിയില്ല എന്നുള്ളതായിരുന്നു ആ ധൈര്യത്തിനുള്ള ഹേതു.</p> <p align="justify"><br /></p> <p align="justify"> </p> <p align="justify">അങ്ങനെയുള്ള താക്കൂര്‍ സാബിന്റെ സന്തത സഹചാരിയാണ് ബജാജ് കമ്പനിയുടെ "ചേതക്" എന്ന സ്കൂട്ടര്‍. ടെക്നിക്കല്‍ സെക്ഷന്റെ ഹെഡ് ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ വണ്ടിയില്‍ ഹെഡ് ലൈറ്റ്, ബ്രേക്ക് മുതലായ നിത്യോപയോഗ സാധനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്തിനു പറയുന്നു, വണ്ടി ഓണ്‍ ചെയ്യാനുള്ള താക്കോല്‍ പോലും ഉപയോഗിക്കുന്നത് താക്കൂര്‍സാബിനു ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പകരം ഹെഡ് ലൈറ്റിന്റെ <span></span> ബള്‍ബ് ഇടാനുള്ള ദ്വാരത്തില്‍ കൂടി പുറത്തക്ക് എടുത്തിരിക്കുന്ന രണ്ടു വയറുകള്‍ കൂട്ടിമുട്ടിച്ചാല്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാകും. പിന്നീടുള്ള രണ്ടാം ഘട്ടമാണ് താക്കൂര്‍ സാബിന്റെ ആരോഗ്യരഹസ്യം എന്നു വേണമെങ്കില്‍ പറയാം. എന്തെന്നാല്‍ അത് ചവുട്ടി സ്റ്റാര്‍ട്ട് ആക്കുകയെന്നത് ഒരു അന്താരാഷ്ട്ര സംഭവം തന്നെയാണ്. പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ടുവരുവാന്‍ പാടുപെടുന്ന ഭര്‍ത്താവിനെപ്പോലെ പലരീതിയില്‍ അനുനയിപ്പിച്ചാല്‍ മാത്രമേ താക്കൂര്‍ സാബിന്റെ സ്കൂട്ടര്‍ അനുസരിക്കൂ. ആയതിനാല്‍ താക്കൂര്‍ സാബ് രാവിലെ ഓഫീസിലേക്ക് പോയെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഞങ്ങള്‍ അദ്ദേഹത്തിന്റെ മുറിയുടെ അടുത്ത് കൂടി പോകാറുള്ളൂ. അല്ലെങ്കില്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഉത്തരവാദിത്ത്വം അദ്ദേഹം നമ്മളെ ഏല്പിച്ചുകളയും! <br /></p> <p align="justify"><br /></p> <p align="justify"> </p> <p align="justify">ഇതൊക്കെയാണെങ്കിലും എന്റെ കൂടെയുണ്ടായിരുന്ന മിക്കവാറും ചെറുപ്പക്കാര്‍ ടൂവീലര്‍ ഓടിക്കുവാന്‍ പഠിച്ചത് താക്കൂര്‍സാബിന്റെ വണ്ടിയിലാണ്. എങ്ങനെയെന്നു ചോദിച്ചാല്‍ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു <span></span> രാവിലെ റൂമില്‍ എത്തുന്ന താക്കൂര്‍ സാബ്, കുളിയും പൂജയും കഴിഞ്ഞു ജെ.സി. ഓ. മെസ്സിലെത്തി ബ്രേക്ക് ഫാസ്റ്റും ഒപ്പം രണ്ടു ലാര്‍ജും വിഴുങ്ങി തിരിച്ചു മുറിയിലെത്തി ഒരു ടവല്‍ മാത്രമുടുത്ത് ഉറങ്ങാന്‍ കിടക്കും. ഏകദേശം അരമണിക്കൂര്‍ കഴിയുമ്പോള്‍ മുറിക്കുള്ളില്‍ നിന്നും ഉച്ചസ്ഥായിയിലുള്ള കൂര്‍ക്കം വലി ഉയരുന്നതോടെ ഞങ്ങളുടെ ടൂവീലര്‍ ഡ്രൈവിങ്ങ് ട്രെയിനിംഗ് ആരംഭിക്കുകയായി.<br /></p> <p align="justify"><br /></p> <p align="justify"> </p> <p align="justify">ജെ. സി. ഓ മെസ്സിന്റെ വരാന്തയോട് ചേര്‍ന്ന് ഏറ്റവും അറ്റത്തുള്ളതാണ് താക്കൂര്‍ സാബിന്റെ മുറി. മുറിയുടെ പുറകുവശത്ത് ജനാലയും അതിനോടെ ചേര്‍ന്ന് അരമതിലും മതിലിനപ്പുറത്ത് മൈതാനവുമാണ്. മൈതാനം കഴിഞ്ഞാല്‍ റോഡും ചെറിയ കടകളും ഒരു വര്‍ക്ക് ഷോപ്പും ഉണ്ട്. മുന്‍വശത്തെ വാതില്‍ ചാരിയശേഷം പുറകിലത്തെ ജനാല തുറന്നിട്ടുകിടന്നാണ് താക്കൂര്‍ സാബ് ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ സാക്ഷാല്‍ കുംഭകര്ണന് പോലും താക്കൂര്‍ സാബിനോടെ മത്സരിക്കില്ല എന്നു ഞങ്ങള്‍ പറയാറുണ്ട്. കൂര്‍ക്കം വലി ഉയരുന്നതോടെ ഞങ്ങള്‍ മുറ്റത്തിരിക്കുന്ന സ്കൂട്ടര്‍ തള്ളി അല്പം ദൂരെ കൊണ്ടുപോയി സ്റ്റാര്‍ട്ട് ചെയ്തു ഡ്രൈവിങ്ങ് ട്രെയിനിംഗ് തുടങ്ങും.</p> <p align="justify"><br /></p> <p align="justify"> പഞ്ചാബിയായ പവന്‍കുമാറാണ് ഗുരു. പവന്‍കുമാര്‍ തൊട്ടാല്‍ <span></span><span></span>വണ്ടി ഉടന്‍ സ്റ്റാര്‍ട്ടാകും. എന്താണ് അതിന്റെ ഗുട്ടെന്‍സെന്ന് <span></span> ഇതുവരെ <span></span> പിടികിട്ടിയിട്ടില്ല. </p> <p align="justify"> </p> <p align="justify"><br /></p> <p align="justify"><span>"മൂന്നു പെഗ്ഗ് റം" ആണ് പവന്‍കുമാറിനുള്ള ഫീസ്.<br /></span></p> <p align="justify"><span></span><br />അങ്ങനെ എല്ലാവരും ടൂവീലര്‍ ഓടിക്കാന്‍ പഠിച്ചതോടെ എനിക്കും അതൊന്നു പഠിച്ചാലോ എന്നൊരു ചിന്തയുദിച്ചു. പവന് കുമാറിനോട് വിവരം പറയുകയും അവന് <span></span>സമ്മതിക്കുകയും ചെയ്തു. നല്ല സൈക്കിള്‍ബാലന്‍സ് ഉണ്ടെങ്കില്‍ രണ്ടുമണിക്കൂര്‍ കൊണ്ട് സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കാം എന്നു പവന്‍കുമാര്‍ പറഞ്ഞതോടെ അടുത്ത ദിവസം തന്നെ സംഗതി ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി.</p> <p align="justify"><span></span><span></span></p> <p align="justify"><br /></p> <p align="justify"> </p> <p align="justify"> </p> <p align="justify">പിറ്റേദിവസം രാവിലെ താക്കൂര്‍ സാബ് ഉറങ്ങിയ തക്കം നോക്കി സ്കൂട്ടര്‍ ഉരുട്ടിക്കൊണ്ട് പോയി സ്റ്റാര്‍ട്ട് ചെയ്തു ഗിയറില്‍ ഇട്ടിട്ട് എന്നെ അതില്‍ ഇരുത്തിയ ശേഷം എന്റെ ഇടതു കൈ എടുത്തു വണ്ടിയുടെ "ക്ലെച്ച്" എന്നു പറയുന്ന മര്‍മ്മപ്രധാനമായ യന്ത്രഭാഗത്തില്‍ പവന്‍കുമാര്‍ പിടിപ്പിച്ചു. ശേഷം ആ യന്ത്രം പതുക്കെ അയച്ചു കൊടുത്തുകൊണ്ട് "ആക്സിലേറ്റര്‍" എന്നു പേരായ വേറൊരു യന്ത്രഭാഗത്തില്‍ പിടിച്ചു തിരിക്കാനുള്ള സൂത്രം പവന്‍കുമാര്‍ എനിക്ക് പറഞ്ഞു തന്നു.<br /></p> <p align="justify"><br /></p> <p align="justify">ഞാനങ്ങനെ ചെയ്തപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വണ്ടി അല്പം മുന്‍പോട്ടു നീങ്ങി. വണ്ടിയുടെ പിറകില്‍ പിടിച്ചു കൊണ്ട് പവന് കുമാറും കൂടെ വന്നു. കുറച്ചുദൂരം പോയപ്പോള്‍ എനിക്ക് ധൈര്യമായി. അതോടെ വണ്ടിയുടെ ഇരുവശത്തും തൂണു <span></span> പോലെ തൂക്കിയിട്ടിരുന്ന <span></span> കാലുകള്‍ പൊക്കി വണ്ടിയില്‍ വച്ച് <span></span>സ്റ്റൈലില്‍ ഇരുന്നു കുറച്ചു ദൂരം ഓടിച്ചു. അത്രയുമായപ്പോള്‍ എന്റെ ആത്മവിശ്വാസത്തിന്റെ തോത് കുത്തനെ ഉയരുകയും വണ്ടിയില്‍ പിടിച്ചു കൊണ്ട് പിറകെ നടക്കുന്ന പവന്‍കുമാറിനെ "സ്റ്റേറ്റ് കാറില്‍ പോകുന്ന മന്ത്രി കാല് നടയായിപ്പോകുന്ന വോട്ടറെ നോക്കുന്ന ഭാവത്തില്‍" ഒന്ന് നോക്കുകയും ചെയ്തു.</p> <p align="justify"><br /></p> <p align="justify"><span> അതോടെ അവന് വണ്ടിയിലെ പിടി വിട്ടു.<br /></span></p> <p align="justify"><br /></p> <p align="justify"><span></span>മുറ്റത്തിന്റെ അങ്ങേയറ്റം വരെ ഓടിച്ച ശേഷം സ്പീഡില്‍ <span></span>തിരിച്ചു വന്ന ഞാന്‍ മുറ്റത്തു കിടന്ന ഒരു കല്ലിന്റെ പുറത്തു കയറാതിരിക്കാനായി വണ്ടി അല്പം വെട്ടിച്ചു. അതോടെ വണ്ടി ചരിയുകയും . ആനപ്പുറത്ത് ബാലന്‍സ് പിടിച്ചിരിക്കുന്ന കുരങ്ങന്റെ സ്റ്റൈലില്‍ സ്കൂട്ടറിന്റെ പുറത്തിരിക്കുന്ന ഞാന്‍ മറിഞ്ഞു വീഴാതിരിക്കാനായി ആക്സിലേറ്ററില്‍ മുറുക്കെ പിടിക്കുകയും തദ്വാര വണ്ടി ഇരട്ടി സ്പീഡില്‍ മുന്‍പോട്ടു കുതിച്ചു നേരെ വരാന്തയില്‍ കയറി താക്കൂര്‍ സാബിന്റെ മുറിയുടെ വാതില്‍ ഇടിച്ചു തുറക്കുകയും<span></span>, ഉറങ്ങിക്കിടക്കുന്ന താക്കൂര്‍ സാബിന്റെ കട്ടിലിനടുത്തുള്ള മേശയില്‍ തട്ടി മറിയുകയും ചെയ്തു.<br /></p> <p align="justify"><br /></p> <p align="justify"> ഇതിനിടയില്‍ <span></span>വളരെ വിദഗ്ദമായി വണ്ടിയില്‍ നിന്നും ചാടി വരാന്തയില്‍ നടുവടിച്ചു വീണ വിവരം <span></span> ഞാന്‍ അറിഞ്ഞില്ലെങ്കിലും <span></span> അവിടെ നിന്നവരൊക്കെ വളരെ വ്യക്തമായി അതു കാണുകയുണ്ടായി.<br /></p> <p align="justify"><br /></p> <p align="justify"> </p> <p align="justify">ടവല്‍ മാത്രമുടുത്ത് കൂര്‍ക്കംവലിച്ചു കൊണ്ടിരുന്ന താക്കൂര്‍സാബ് എന്താണ് സംഭവം എന്നു മനസ്സിലാക്കാതെ വല്ല ഉഗ്രവാദി ആക്രമണവും ആയിരിക്കുമോ എന്നുള്ള ശങ്കയില്‍ വെപ്രാളത്തോടെ എഴുനേറ്റ് തൊട്ടടുത്തുള്ള ജനാല വഴി പുറത്തേയ്ക്ക് ഒരു "ലോങ്ങ് ജംബ്" നടത്തുകയും അരമതിലിനു<span></span> മുകളില്‍ കൂടി മറ്റൊരു തകര്‍പ്പന്‍ "ഹൈ ജംബ്" കാഴ്ചവച്ചു <span></span><span></span>മൈദാനത്തിലെത്തി ശരം പോലെ പാഞ്ഞു പോവുകയും ചെയ്തു.<br /></p> <p align="justify"><br /></p> <p align="justify">അദ്ദേഹമുടുത്തിരുന്ന ടവല്‍ മാത്രം എന്തു വന്നാലും നേരിടാന്‍ തയ്യാറെന്ന മട്ടില്‍ കട്ടിലില്‍ കിടന്നിരുന്നു.<br /></p> <p align="justify"><br /></p> <p align="justify"> </p> <p align="justify">വീണു കിടന്ന എന്നെ പവന്‍കുമാറും മറ്റുള്ളവരും ചേര്‍ന്ന് പിടിച്ചുയര്‍ത്തി. ഒരാള്‍ പോയി മുറിക്കുള്ളില്‍ നിന്നും സ്കൂട്ടര്‍ കൊണ്ടുവന്നു. 'പണ്ടേ ദുര്‍ബല പോരാത്തതിനു ഗര്‍ഭിണി' എന്നു പറയുന്നതു പോലെ ഷേപ്പ് മൊത്തമായും മാറി ഏതാണ്ട് ചളുങ്ങിയ പുട്ടുകുടം പോലെ ആയ സ്കൂട്ടറും <span></span>അതിനടുത്ത് ഓട്ടം കഴിഞ്ഞു <span></span> തിരിച്ചുവന്നിരിക്കുന്ന താക്കൂര്‍ സാബിനേയും കണ്ടതോടെ ഇനി എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി.<br /></p> <p align="justify"><br /></p> <p align="justify">എന്റെ ഗുരു പവന് കുമാറും കൂടെ എന്നെ പ്രോത്സാഹിപ്പിക്കാന്‍ നിന്നവരും താക്കൂര്‍ സാബ് വന്നതോടെ മുങ്ങി. അനുവാദമില്ലാതെ സ്കൂട്ടര്‍ എടുത്തതിനും ഉറങ്ങിക്കിടന്ന താക്കൂര്‍ സാബിനെ ഭയപ്പെടുത്തിയത്തിനുമായി <span></span> രണ്ടു കേസ്സുകള്‍ എന്റെ പേരില്‍ ചാര്‍ജ് ചെയ്യപ്പെടുമെന്ന് എനിക്കുറപ്പായി. ആയതിനാല്‍ ഓട്ടം കഴിഞ്ഞു തിരിച്ചു വന്ന വഴിക്ക് തപ്പിയെടുത്ത അണ്ടര്‍വെയര്‍ ധരിച്ചു കോപിച്ചു നില്ക്കുന്ന താക്കൂര്‍ സാബിനു മുന്പില് നിരുപാധികം കീഴടങ്ങുകയും മേല്‍പ്പടി പുട്ടുകുടത്തിനെ തിരിച്ചു സ്കൂട്ടര്‍ പരുവത്തിലാക്കാനുള്ള സകലവിധ ചിലവുകളും ഞാന്‍ സ്വമേധയാ നിര്‍വഹിച്ചു കൊള്ളാമെന്നു ധാരണയാവുകയും പുട്ടുകുടത്തിനെ ഓട്ടോയില്‍ കയറ്റി അടുത്തുള്ള വര്‍ക് ഷോപ്പില്‍ എത്തിക്കുകയും ചെയ്തു.</p> <p align="justify"><br /></p> <p align="justify"> </p> <p align="justify"> </p> <p align="justify">വര്‍ക്കുഷോപ്പുകാരന്‍ പുട്ടുകുടത്തെ കൊമ്പും കുഴലും വച്ച് പരിശോധിച്ച് അതിനു നേരത്തെ <span></span> ഇല്ലാതിരുന്ന ബ്രേക്ക്, ഹെഡ് ലൈറ്റ് മുതലായ സാധനസാമഗ്രികളുടെ വിലയും റിപ്പയറിംഗ് ചാര്‍ജും ചേര്‍ത്ത് രണ്ടായിരത്തി ഇരുനൂറു രൂപയുടെ ബില്ല് തന്നതോടെ പവന്കുമാറിന് കൊടുക്കാമെന്നേറ്റിരുന്ന മൂന്ന് പെഗ്ഗ് റം വെള്ളമൊഴിക്കാതെ ഞാന്‍ തന്നെ കഴിച്ചു കൊണ്ട് എന്റെ ടൂ വീലര്‍ ട്രെയിനിംഗ് പര്യവസാനിപ്പിച്ചു.<br /></p> <p align="justify"><br /></p> <p align="justify"><br /></p>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com27tag:blogger.com,1999:blog-1581336692531989455.post-13958110974074632292011-04-13T14:51:00.003+05:302011-04-13T15:09:47.278+05:30ചോളച്ചെടികളിലെ തീപ്പൂക്കള്‍<div style="text-align: justify;">കാശ്മീരിലെ കുപ്പുവാരയില്‍ മലനിരകള്‍ക്കു നടുവിലുള്ള വിശാലമായ സമതലത്തിനോട് ചേര്‍ന്ന് ഉയര്‍ന്നു നില്ക്കുന്ന മൊട്ടക്കുന്നിന്റെ ഒരു വശത്തായിരുന്നു ആ ഡ്യൂട്ടി പോസ്റ്റ്.<br /><br />കുന്നിന്റെ ചരുവില്‍ നാലടിയിലധികം താഴ്ചയില്‍ മണ്ണെടുത്ത് , മുന്‍ വശത്ത് മണല്‍ ചാക്കുകള്‍ അടുക്കി രണ്ടു തൂണുകള്‍ ഉണ്ടാക്കിയ ശേഷം, മുകളില്‍ തകര ഷീറ്റുകള്‍ മേഞ്ഞതായിരുന്നു ഡ്യൂട്ടി പോസ്റ്റ്. പോസ്റ്റിനു മുകളിലൂടെ പച്ചയും തവിട്ടു നിറവുമുള്ള ചാക്ക് നൂല് കൊണ്ടുണ്ടാക്കിയ വല പുതപ്പിച്ചിരുന്നു. പകല്‍ സമയങ്ങളില്‍ ഡ്യൂട്ടി പോസ്റ്റിനെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ സൂക്ഷിക്കാനായിരുന്നു അത്.<br /><br />പോസ്റ്റിനു നേരെ മുന്പില് കുത്തനെയുള്ള ഇറക്കമാണ്. അഞ്ഞൂറ് മീറ്ററോളം താഴെ ഒരു ചെറിയ അരുവി ഒഴുകുന്നു. അരുവി കഴിഞ്ഞാല്‍ പിന്നെ നോക്കെത്ത ദൂരത്തോളം വയലുകളാണ് .അവിടെ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്ക്കുന്ന ചോളച്ചെടികള്‍.<br /><br />പകല്‍ സമയങ്ങളില്‍ ആ ചോളച്ചെടികള്‍ നനയ്ക്കാനും വളമിടാനുമായി അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും പണിയാളുകള്‍ വരാറുണ്ട്.<br /><br />അതിന്റെ കൂടെ ചിലപ്പോള്‍ വേഷം മാറിയ ഉഗ്രവാദിയുമുണ്ടാകാം. ചോളച്ചെടികളുടെ ഇടയില്‍ മറഞ്ഞിരുന്നു മൊട്ടക്കുന്നിനു മുകളിലുള്ള പട്ടാള യൂണിറ്റുകളില്‍ നടക്കുന്ന പ്രവര്‍ത്തങ്ങള്‍ ദൂരദൂരദര്‍ശിനിയിലൂടെ വീക്ഷിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നിട്ട് രാത്രിയില്‍ അപ്രതീക്ഷിതമായ ആക്രമണം നടത്തും.<br /><br />ആയതു കൊണ്ട് പകലും രാത്രിയിലും പോസ്റ്റില്‍ ഡ്യൂട്ടിയുണ്ടാകും. പകല്‍ സമയത്ത് വയലുകളില്‍ പണിയെടുക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുക. രാത്രിയില്‍ കുന്നിനു മുകളിലുള്ള പട്ടാള യൂണിറ്റിനു വേണ്ട സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ആ പോസ്റ്റിലെ ഡ്യൂട്ടിക്കാരുടെ കര്‍ത്തവ്യം. ഡ്യൂട്ടിയില്‍ ഉള്ളവരുടെ ചെറിയ അശ്രദ്ധ പോലും വലിയൊരു ദുരന്തത്തിനു കാരണമാകാം എന്നതിനാല്‍ രാത്രികാലങ്ങളില്‍ ചോളവയലുകളില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ക്ക് പോലും ശക്തമായി രീതിയില്‍ പ്രതികരിക്കുക എന്നത് ആ പോസ്റ്റിലെ മാത്രം പ്രത്യേകതയാണ്. <br /><br />ആ പോസ്റ്റിലായിരുന്നു അന്നെന്റെ ഡ്യൂട്ടി.<br /><br />കൂടെ ഉണ്ടായിരുന്നത് കമല്‍ കിഷോര്‍ എന്ന ബീഹാറി പയ്യന്. അവന് രണ്ടു മാസത്തെ ലീവ് കഴിഞ്ഞു വന്നതും അന്നായിരുന്നു.<br /><br />സമയം അര്‍ദ്ധ രാത്രി കഴിഞ്ഞിരുന്നു..<br /><br />മഞ്ഞിന്റെ കനത്ത ആവരണം പുതച്ച പ്രകൃതി നിശബ്ദയായി മരവിച്ചു കിടന്നു..<br /><br />അകലെയെവിടെയോ നടക്കുന്ന ഓപ്പറേഷന് ഏരിയയില്‍ നിന്നുയരുന്ന വെടി ശബ്ദങ്ങള്‍ മാത്രം ആ നിശബ്ദതയെ ഇടയ്ക്കിടയ്ക്ക് ഭംഗിച്ചുകൊണ്ടിരുന്നു. ഡ്യൂട്ടി പോസ്റ്റിന്റെ മുകളില്‍ നിരത്തിയ തകരഷീറ്റുകളില്‍ ഉറഞ്ഞു കൂടിയ മഞ്ഞ് അതിന്റെ വശങ്ങളിലൂടെ താഴെയ്ക്കൊഴുകി തുള്ളി തുള്ളിയായി ഇറ്റു വീണു കൊണ്ടിരുന്നു..<br /><br />തണുത്ത പിശറന്‍ കാറ്റ് ആയിരം സൂചി മുനകളായി കമ്പിളിക്കോട്ടിന്റെ മുകളില്‍ ധരിച്ചിരിക്കുന്ന ബുള്ളറ്റു പ്രൂഫ് ചട്ടയേയും തുളച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അരികില്‍ വച്ചിരുന്ന ബുക്കാരി (ഡ്യൂട്ടിയിലുള്ളവര്‍ക്ക് തണുപ്പില്‍ നിന്നും രക്ഷ നേടുവാനായി കല്‍ക്കരിയിട്ട് കത്തിക്കുന്ന ചിമ്മിനി) യിലെ കനലുകള്‍ നീളമുള്ള ഇരുമ്പ് കമ്പിയുടെ സഹായത്തോടെ ഇളക്കിയിട്ടു.<br /><br /> താഴെയുള്ള ചോള വയലുകളെ ലക്ഷ്യം വച്ച് ഏതു സമയവും ട്രിഗര്‍ അമര്‍ത്താന്‍ പാകത്തില്‍ വച്ചിരിക്കുന്ന ലൈറ്റ് മെഷീന് ഗണ്ണിന്റെ ബാരലില്‍ തങ്ങിയിരുന്ന മഞ്ഞു കണികകളെ തൂവാല കൊണ്ട് തുടച്ചു. ബാരലിന്റെ ഉന്നം ഒന്നുകൂടി ശരിയാക്കിയിട്ട് ചോള വയലുകളിലെ അനക്കങ്ങള്‍ക്ക് കാതോര്‍ത്തു.<br /><br />ലീവ് കഴിഞ്ഞു വന്ന ക്ഷീണം മൂലമാകാം അരികില്‍ ഇരുന്നിരുന്ന കമല്‍ കിഷോര്‍ ഒരു മയക്കത്തിലേയ്ക്കു വഴുതുന്നത് ബുക്കാരിയുടെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു.<br /><br />പാവം പയ്യന് ... വന്നു യൂണിറ്റില്‍ കാലെടുത്തു വച്ചതേയുള്ളൂ. അപ്പോഴേയ്ക്കും നൈറ്റ് ഡ്യൂട്ടി തന്നെ കിട്ടി...<br /><br />ഞാനിരുന്ന പോസ്റ്റിന്റെ ഏകദേശം നൂറു മീറ്റര്‍ അകലെയായി അതേപോലെ തന്നെയുള്ള മറ്റൊരു പോസ്റ്റുണ്ട്. യൂണിറ്റില്‍ ആള് കുറവുള്ള സമയങ്ങളില്‍ ആ പോസ്റ്റില്‍ ഡ്യൂട്ടിയ്ക്ക് ആളുണ്ടാവുകയില്ല. പകരം രാത്രിയില്‍ ഈ പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഓരോ പത്തു മിനുട്ട് ഇടവിട്ട് അവിടെപ്പോയി സ്ഥിതി ഗതികള്‍ നോക്കി വിലയിരുത്തും. സംശയകരമായി ഒന്നുമില്ലെങ്കില്‍ വീണ്ടും തിരിച്ചു വന്നു തന്റെ പോസ്റ്റില്‍ ഡ്യൂട്ടി തുടരും.<br /><br />ഡ്യൂട്ടിയില്‍ ഒരു സമയത്ത് രണ്ടു പേര് ഉള്ളതിനാല്‍ മാറി മാറിയാണ് ഈ പോക്ക്. റൈഫിള്‍ സെര്‍ച്ച് ലൈറ്റ് എന്നിവയുമായാണ് പോവുക. അവിടെയെത്തി മണല്‍ ചാക്കുകള്‍ക്ക് മറഞ്ഞിരുന്നു താഴേയ്ക്ക് സേര്‍ച്ച് ലൈറ്റ് തെളിക്കും. സെക്കെണ്ടുകള്‍ മാത്രമാണ് ലൈറ്റ് തെളിക്കുക. കൂടുതല്‍ നേരം തെളിച്ചാല്‍ താഴെ ചോളച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഉഗ്രവാദിയ്ക്ക് ഡ്യൂട്ടിക്കാരന്റെ പൊസിഷന്‍ മനസ്സിലാക്കാനുള്ള സാധ്യത കൂടുതലാണ്.<br /><br />ഞങ്ങളുടെ പോസ്റ്റില്‍ നിന്നും മറ്റേ പോസ്റ്റ് വരെയുള്ള നൂറു മീറ്റര്‍ ദൂരത്തില്‍ "ആഡുകള്‍" (വെടി വയ്പ്പ് ഉണ്ടാകുമ്പോള്‍ മറഞ്ഞിരിക്കാന്‍ പറ്റിയ പാറ, മരം, ട്രുഞ്ചു മുതലായവ) ഉണ്ടായിരുന്നില്ല.<br /><br />അതുകൊണ്ട് അത്രയും ദൂരം ഇരുട്ടില്‍ ലൈറ്റ് തെളിയ്ക്കാതെ ഒരു ഉദ്ദേശം വച്ച് ഓടിപ്പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. <br /><br />ബാരല്‍ മുകളിലേയ്ക്ക് എന്ന നിലയില്‍ റൈഫിള്‍ വലതു നെഞ്ചോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ചൂണ്ടു വിരല്‍ ട്രിഗറില്‍ മുട്ടിച്ചു ഇടതു കയ്യില്‍ സെര്‍ച്ച് ലൈറ്റുമായി അപ്പുറത്തെ പോസ്റ്റിലേയ്ക്ക് ഒറ്റ ഓട്ടമാണ്.<br /><br />നൂറു മീറ്റര്‍ എന്നത് നൂറു മൈല്‍ പോലെയാണ് അപ്പോള്‍ തോന്നുക. കാരണം ചോളച്ചെടികളുടെ ഇടയില്‍ ഇരിക്കുന്ന ഉഗ്രവാദിയുടെ "ആസാന് ടാര്‍ഗെറ്റ് " (ഏറ്റവും അനായാസമായി ഫയര്‍ ചെയ്യാന്‍ പറ്റിയ ലക്ഷ്യം) ആണ് ഈ നൂറു മീറ്റര്‍.<br /><br />അപ്പുറത്തെത്തി മണല്‍ ചാക്കിന് മറഞ്ഞതിനു ശേഷം മാത്രമാണ് ജീവന് നേരെ വീഴുക.<br /><br />എങ്കിലും ഞാനും കമല്‍ കിഷോറും മാറി മാറി അവിടെപ്പോയി സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു.<br /><br />സമയം വെളുപ്പിന് ഒന്ന് നാല്പത്തിയഞ്ച്... പതിനഞ്ചു മിനുട്ട് കൂടി കഴിഞ്ഞാല്‍ ഞങ്ങളുടെ ഡ്യൂട്ടി തീരും.<br /><br />പോസ്റ്റില്‍ പോകാനുള്ള അടുത്ത ഊഴം കമല്‍ കിഷോറിന്റെയാണ്.<br /><br />ഉറക്കം തൂങ്ങിയിരുന്ന അവനെ ഞാന്‍ തട്ടിയുണര്‍ത്തി.<br /><br />റൈഫിളും ലൈറ്റുമെടുത്തു കമല്‍ പോകാന്‍ തയ്യാറായി. തലയിലെ ഹെല്‍മെറ്റ് ഉറപ്പിച്ചുവച്ചു. ബുള്ളറ്റു പ്രൂഫിന്റെ ഇറുക്കം അല്പം അയച്ചു . പിന്നെ പോസ്റ്റ് ലക്ഷ്യമാക്കി ഇറങ്ങിയോടി.<br /><br />പെട്ടെന്നാണ് അത് സംഭവിച്ചത്. ഓടിപ്പോയ കമല്‍ കിഷോറിന്റെ കയ്യിലെ ലൈറ്റ് അപ്പുറത്തെത്തുന്നതിനു മുന്‍പ് ഒരു നിമിഷം തെളിഞ്ഞു മിന്നി.<br /><br />ആ ഒറ്റ നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ...താഴെ ചോളച്ചെടികളുടെ ഇടയില്‍ ഒരനക്കം..അവിടെ നിന്നൊരു വെടി പൊട്ടി.<br /><br />കട്ട പിടിച്ച ഇരുട്ടില്‍.അവന്റെ സേര്‍ച്ച് ലൈറ്റിന്റെ വെളിച്ചം പൊലിഞ്ഞു. അത് താഴെ വീണുടയുന്ന ശബ്ദം ഞാന്‍ കേട്ടു. <br /><br />ഒപ്പം കമല്‍ കിഷോറിന്റെ നിലവിളി ഉയര്‍ന്നു...<br /><br />ലൈറ്റ് മെഷീന് ഗണ്ണിന്റെ ട്രിഗറില്‍ എന്റെ വിരല്‍ അമര്‍ന്നത് ഞാന്‍ പോലും അറിഞ്ഞില്ല.<br /><br />താഴെ ചോളച്ചെടികളുടെ ഇടയില്‍ ഒന്നിലധികം തോക്കുകള്‍ ശബ്ദിച്ചു...<br /><br />ചോള വയലുകളുടെ ദിശയില്‍ സ്ഥാപിച്ചിരുന്ന മറ്റു നാല് പോസ്റ്റുകളില്‍ നിന്നും ലൈറ്റ് മെഷീന് ഗണ്ണുകള്‍ ഒരു പോലെ തീ തുപ്പി..<br /><br />കനത്ത അന്ധകാരത്തിലൂടെ തീയുണ്ടകള്‍ മൂളിപ്പറന്നു...<br /><br />അര മണിക്കൂറിലേറെ നീണ്ടു നിന്ന പോരാട്ടം..അതു തീരുന്നതിനു മുന്‍പു തന്നെ കമല്‍ കിഷോറിന്റെ നിലവിളി നിലച്ചിരുന്നു.<br /><br />അതിനിടയില്‍ സ്ഥലത്തെത്തിയ "ക്യുക്ക് റിയാക്ഷന് ടീം" അംഗങ്ങള്‍ വെടിയേറ്റ് വീണ കമല്‍ കിഷോറിനെ എടുത്തു കൊണ്ട് വന്നു...<br /><br />അവന്റെ വലതു കാലിന്റെ തുടയില്‍ നിന്നും രക്തം ചീറ്റി ഒഴുകുന്നുണ്ടായിരുന്നു... ബോധ രഹിതനായ കമലിനെ ഉടന്‍ അടുത്തുള്ള ചെറിയ ആശുപത്രിയിലെയ്ക്ക് കൊണ്ടുപോയി.<br /><br />നേരം വെളുത്തപ്പോള്‍ ചോളച്ചെടികളുടെ ഇടയില്‍ നിന്നും ലൈറ്റ് മെഷീന് ഗണ്ണിന്റെ വെടിയുണ്ടകള്‍ തുളച്ചു കയറിയ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു..<br /><br />മൃതദേഹങ്ങളുടെ അരികില്‍ ഒരു വലിയ ഭാണ്ഡം കിടപ്പുണ്ടായിരുന്നു..<br /><br />അതിനുള്ളില്‍ പലവിധ യുദ്ധ സാമഗ്രികള്‍ ...<br /><br />ഒരു മൃതദേഹത്തിന്റെ കൈകളില്‍ അപ്പോഴും മുറുകെ പിടിച്ചിരിക്കുന്ന എ കെ 47 തോക്ക് .....!! <br /><br />ഒരു രാജ്യത്തിന്റെ ജനങ്ങളോടും അതിന്റെ അഖണ്ഡതയോടുമുള്ള വെല്ലുവിളിപോലെ.......<br /><br /><br /><br /></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com17tag:blogger.com,1999:blog-1581336692531989455.post-15750106129637199082011-04-07T18:12:00.004+05:302011-04-08T16:51:10.936+05:30അനില്‍ എന്ന ലോലഹൃദയനും ഒരു കുപ്പി റമ്മും.<div style="text-align: justify;">പട്ടാളത്തില്‍ ചേര്‍ന്നതോടെ ബിവറേജസ് ഷോപ്പില്‍ ജോലി കിട്ടിയ അയ്യപ്പബൈജുവിന്റെ അവസ്ഥയിലായി ഞാന്‍.<br /><br />കാരണം എന്താണെന്ന് ചോദിച്ചാല്‍, പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ് നേരെ ചൊവ്വേ നാല് പെഗ്ഗടിക്കാനോ നാലുപേര്‍ കാണ്‍കെ വാളു വയ്ക്കാനോ കഴിയാതിരുന്ന ഒരു ഹത ഭാഗ്യനാണ് ഞാന്‍.<br /><br /><br /><span> </span><br /><span> ചെറുപ്പത്തില്‍ എന്റെ വീടിന്റെ അടുത്തുണ്ടായിരുന്ന കള്ളു ഷാപ്പില് നിന്നും അടിച്ചു കോണ്‍ തെറ്റി, ഉടുമുണ്ട് പറിച്ചു തലയില്‍ കെട്ടി, അന്നത്തെ ഫാഷനായിരുന്ന കോണകം മാത്രമുടുത്ത് ഇഴഞ്ഞു വരുന്ന ഒരു പാമ്പിനെ ഞാന്‍ സ്ഥിരമായി കാണുമായിരുന്നു. </span><br /><span> </span><br /><span> ആ "കോണകധാരി" പാമ്പിന്റെ പേരായിരുന്നു ലംബോധരന് അഥവാ ലംബന്‍ ചേട്ടന് </span><br /><span> </span><br /><span> ചെറിയ കുട്ടികളായ ഞങ്ങള്‍ക്ക് ലംബന്‍ ചേട്ടന്റെ കോണകമുടുത്തുള്ള വരവും </span><span>റോഡിന്റെ അരികിലുള്ള ആല്മരത്തില് പലക ചാരിയതുപോലെ നിന്നുള്ള വാളു വയ്ക്കലും, </span><span>വാളു വയ്ക്കുന്നതിനനുസരിച്ചു കുലുങ്ങിയാടുന്ന നീളമുള്ള കോണക വാലും </span><span> </span><span>രസിപ്പിക്കുന്ന കാഴ്ചയായിരുന്നു. </span><br /><span> </span><br /><span> വലുതാകുമ്പോള്‍ ഞാനും ലംബന്‍ ചേട്ടനെപ്പോലെ കള്ളു കുടിക്കുമെന്നും എത്ര കുടിച്ചാലും എങ്ങും ചാരാതെ നിന്ന് വാളു വയ്ക്കുമെന്നും അന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ വളര്‍ന്നപ്പോള്‍ വീടിന്റെ അടുത്തുണ്ടായിരുന്ന ആ ഷാപ്പ് പൂട്ടിപ്പോയി. മാത്രമല്ല മദ്യം വിഷമാണെന്നും അത് കഴിച്ചാല്‍ ആരുടെയെങ്കിലും കയ്യില്‍ നിന്നും രണ്ടെണ്ണം വാങ്ങാതിരിക്കുന്ന കാര്യം വിഷമമാണെന്നും അമ്മയും, അച്ഛനും പറഞ്ഞു തരികയും ചെയ്തതിനാല്‍ ഞാന്‍ എന്റെ ആഗ്രഹം മനസ്സില്‍ തന്നെ ഒതുക്കി വച്ചു. </span><br /><span> </span><br /><span> പട്ടാളത്തില്‍ ചേര്‍ന്ന് ട്രെയിനിംഗ് തുടങ്ങിയപ്പോള്‍ മെസ്സിന്റെ അടുത്തുള്ള ചെറിയ ബാര്‍ മുറിയിലെ അലമാരയില്‍ വച്ചിരിക്കുന്ന പല നിറത്തിലും വലിപ്പത്തിലുമുള്ള റം, വിസ്കി, ബ്രാണ്ടി മുതാലായ കുപ്പികളെ കാണുകയും പൂസ്സാകാനുള്ള എന്റെ ആഗ്രഹം വെള്ളത്തില്‍ മുങ്ങിക്കിടന്ന ആള് പെട്ടെന്ന് പൊങ്ങി വരുന്ന പോലെ "ഠിം" എന്ന് പൊങ്ങി വരികയും ചെയ്തു. </span><br /><span> </span><br /><span> പക്ഷെ ട്രെയിനിംഗ് സമയത്ത് കള്ളു കുടിക്കാന്‍ പോയിട്ട് ഒരു ഫുള്‍ കുപ്പിയെ തൊടാന്‍ പോലുമുള്ള അവസരം കിട്ടിയില്ല. </span><br /><span> </span><br />എങ്കിലും "തല പോയാലും വേണ്ടില്ല കള്ളു കുടിച്ചേ പറ്റൂ" എന്ന് തീരുമാനിച്ചിരുന്ന നാല് മാന്യദേഹങ്ങള്‍ കൂടി എന്റെ ബാരക്കില്‍ ഉണ്ടായിരുന്നു.<br /><span> </span><br /><span> തൊമ്മന് എന്ന മനോജ് , ദിനേശ് , അനില്‍, അജോയി എന്നവരായിരുനു ആ മാന്യ ദേഹങ്ങള്‍. </span><br /><span> </span><br /><span> </span><span></span><br /></div><div style="text-align: justify;"><span>ആഴ്ചയില്‍</span> <span>മൂന്ന്</span> <span>ദിവസമാണ്</span> പട്ടാളത്തില്‍ <span>റം</span> <span>ഇഷ്യൂ</span> <span>ഉള്ളത്</span>. <span>തിങ്കള്‍</span>, <span>ബുധന്‍</span>, <span>ശനി എന്നിവയാണ് ആ ദിവസങ്ങള്‍. </span> <span>പക്ഷെ</span> <span>അത്</span> <span>സ്റ്റാഫിന് </span> <span>മാത്രമെ</span> <span>ഉള്ളൂ</span>. <span>മെസ്സിന്റെ</span> <span>അടുത്തുള്ള</span> <span>ഒരു</span> <span>മുറിയാണ്</span> "<span>ബാര്‍"</span> <span>ആയി</span> <span>ഉപയോഗിക്കുന്നത്</span>. റം ഇഷ്യൂ നടക്കുന്ന സമയത്ത് <span>ട്രെയിനികള്‍ക്ക്</span> <span> </span><span></span> <span>മെസ്സിന്റെ</span> <span>അടുത്തുകൂടി</span> <span>പോലും</span> <span>പോകാന്‍</span> <span>അനുവാദമില്ല</span>. <span> </span> <span>മെസ്സിന്</span> <span>തൊട്ടടുത്തു തന്നെയാണ് ഞങ്ങളുടെ ബാരക്ക്. </span><span></span><br /></div><span> </span><br /><div style="text-align: justify;"><span> </span> <span>വൈകിട്ട്</span> <span>ഏഴ്</span> <span>മണിയാകുമ്പോള്‍</span> <span>റം</span> <span>ഇഷ്യൂ</span> <span>തുടങ്ങും</span>. <span>ആ</span> <span>സമയത്ത്</span> <span>അവിടൊക്കെ</span> <span>നല്ല</span> <span>മണം</span> <span>പരക്കും</span>. <span>ഹൃദയഹാരിയായ</span> <span>ആ</span> <span>മണം</span> <span>ആസ്വദിച്ചു</span> <span>കൊണ്ടു</span> <span>ഞങ്ങള്‍</span> <span>സമയം</span> <span>തള്ളി</span> <span>നീക്കും</span>. <span>ട്രെയിനിംഗ്</span> <span>തീരുന്ന</span> <span>അന്നുതന്നെ</span> <span>ഒരു</span> <span>ഫുള്‍</span><span>ബോട്ടില്‍</span> <span>വാങ്ങി</span> <span>മൂക്കറ്റം</span> <span>അടിച്ച്</span> <span>പിമ്പിരിയായി</span>, <span>ആദ്യം</span> <span>ബാരക്ക്</span> <span>കമാണ്ടര്‍</span> <span>ആയ</span> <span>സര്‍ദാര്‍ജിയേയും</span> <span>പിന്നെ</span> <span>ഞങ്ങള്‍ക്ക് </span> <span>വൈരാഗ്യമുള്ള</span> <span>എല്ലാവരേയും </span> <span>തല്ലുന്നതായും</span>, <span>ബാരക്ക്</span> <span>മുഴുവന്‍</span> <span>വാള്</span> <span>വയ്ക്കുന്നതായും</span> <span>ഒക്കെ</span> <span>താന്‍</span> <span>സ്വപ്നം</span> <span>കാണാറുണ്ട്</span> <span>എന്ന്</span> <span>തൊമ്മന്</span> <span>എന്ന</span> <span>മനോജ്</span> <span>ആ</span> <span>സമയത്ത്</span> <span>പറയാറുണ്ട്</span>. </div><div> </div><br /><br /><div style="text-align: justify;"><span>പക്ഷെ</span> <span>വാള്</span> <span>വയ്കുന്നത്</span> <span>പോയിട്ട്</span> <span>വായ്</span> <span>ഒന്നു</span> <span>നനക്കാന്‍</span> <span>പോലും</span> <span>പറ്റുന്നില്ല</span>. <span>അങ്ങനെ</span> <span>വിഷമിച്ചു</span> <span>കഴിയുന്ന</span> <span>സമയത്താണ്</span> <span>ഒരവസരം</span> <span>വീണു</span> <span>കിട്ടിയത്</span>. </div><div style="text-align: justify;"> </div><br /><div style="text-align: justify;"><span>പട്ടാളത്തിന്റെ</span> <span>അധീനതയിലുള്ള</span> <span>ഒരു</span> <span>ക്രിസ്ത്യന്‍</span> <span>പള്ളിയുണ്ട്</span>. <span>അവിടുത്തെ</span> <span>വികാരിയും</span> <span>പട്ടാളക്കാരനാണ്</span>. <span>അദേഹത്തെ</span> <span style="font-weight: bold;">Religious Teacher</span> <span>എന്നാണ്</span> <span>വിളിക്കുന്നത്</span>. <span>തൊമ്മനാണ് </span> <span>ആ</span> <span>പള്ളിയിലെ</span> <span>കപ്യാര്</span>. <span>മണിയടി</span> <span>നല്ല</span> <span>വശമുള്ള</span> <span>തൊമ്മന്</span> <span>വികാരിയച്ചനെ </span> സോപ്പിട്ടു <span>ഒരു</span> <span>കുപ്പി</span> <span>ഒപ്പിച്ചെടുത്തു</span>. <span>അതുമായി</span> <span>ബാരക്കിലെത്തിയ</span> <span>അവന്</span> <span>പരമ</span> <span>രഹസ്യമായി</span> <span>കാര്യം</span> <span>ഞങ്ങളെ</span> <span>അറിയിച്ചു</span>. <span>ബാരക്ക്</span> <span>കമാണ്ടരോ</span> <span>മറ്റു</span> <span>വല്ലവരുമോ</span> <span>അറിയാതെ</span> <span>സാധനം</span> <span>അകത്താക്കാന്‍</span> <span>എന്താണ്</span> വഴിയെന്നു <span></span> <span>ഞങ്ങള്‍ </span> <span>നാലുപേരും</span> <span>കൂടി</span> <span>തലപുകഞ്ഞാലോചിച്ചു</span>. <br /><br /><br /><span>അവസാനം</span> <span>വഴി</span> <span>കണ്ടെത്തി</span>.<br /></div> <br /><br /><div style="text-align: justify;"><span>കൂട്ടത്തില്‍</span> <span>ലോല</span><span>ഹൃദയനാണ്</span> <span>അനില്‍</span>. <span>കള്ളിന്റെ</span> <span>മണമടിച്ചാല്‍</span> <span>പോലും</span> <span>പൂസ്സാകുന്ന</span> <span>അനിലിനെ</span> <span>വെളിയില്‍</span> <span>കാവല്‍</span> <span>നിര്‍ത്തിയിട്ടു</span> <span>ഞാനും</span> <span>മനോജും</span> ദിനേശും <span>അജോയിയും</span> <span>കൂടി</span> <span>ഓരോരുത്തരായി</span> <span>കുടിക്കുക.</span> <span>പക്ഷെ</span> <span>അനില്‍</span> <span>സമ്മതിച്ചില്ല</span>. <span>തന്നെ</span> <span>ലോല</span><span>ഹൃദയനാക്കി</span> <span>മാറ്റി</span> <span>നിര്‍ത്തിയിട്ടു</span> <span>നാലുപേര്‍ക്കും</span> <span>കൂടി</span> <span>അടിച്ച്</span> <span>പൂസ്സാകാം</span> <span>എന്ന</span> <span>മോഹം</span> <span>നടപ്പില്ല</span> <span>എന്നവന് തീര്‍ത്തു </span> <span>പറഞ്ഞപ്പോള്‍</span> <span>ആ</span> <span>പദ്ധതിയും</span> <span>പാളി</span>.<br /></div> <span></span><br /><span> അവസാനം</span> <span>എല്ലാവര്ക്കും</span> <span>തുല്യമായി</span> <span>വീതിക്കാം</span> <span>എന്ന</span> <span>തീരുമാനത്തില്‍</span> <span>എത്തി</span>. <div style="text-align: justify;"> </div><br /><div style="text-align: justify;"><span>വൈകിട്ട്</span> <span>എല്ലാവരും</span> <span>ഭക്ഷണം</span> <span>കഴിക്കാന്‍</span> <span>മെസ്സില്‍</span> <span>പോയ</span> <span>സമയം</span> <span>നോക്കി</span> <span>ഞങ്ങള്‍ </span> <span>ഒരുമിച്ചു</span> <span>കൂടി</span>. <span>എന്റെ</span> ഇരുമ്പ് <span>പെട്ടി</span> <span>തുറന്നു</span> <span>അതിനുള്ളില്‍</span> <span>കുപ്പിയും</span> <span>ഗ്ലാസും</span> <span>തൊട്ടു</span> <span>നക്കാനുള്ള</span> <span>അച്ചാറും</span> <span>വച്ചു</span>. <span>എന്നിട്ട്</span> <span>എല്ലാവരും</span> <span>പുറത്തുപോയി</span> <span>അവിടവിടെ</span> <span>ചുറ്റിപ്പറ്റി</span> <span>നിന്നു</span>. <span>കാവല്‍</span> <span>നില്‍ക്കേണ്ട</span> <span>അനിലിനെ</span> <span>ആദ്യംതന്നെ</span> <span>പെട്ടിയുടെ</span> <span>അടുത്തേക്കയച്ചു.</span> <span>രണ്ടു</span> <span>പെഗ്ഗില്</span> <span>കൂടുതല്‍</span> <span>കുടിക്കരുത് </span> <span>എന്ന</span> <span>മുന്നറിയിപ്പോടെയാണ്</span> <span>അവനെ</span> <span>അയച്ചത്</span>.<br /></div> <span></span><br /><div style="text-align: justify;"><span> ഏതായാലും</span> <span>കാര്യം</span> <span>സാധിച്ചു</span> <span>എത്രയും</span> <span>പെട്ടെന്നുതന്നെ</span> <span>അവന്</span> <span>മടങ്ങി</span>യെത്തി. <span>പിന്നീട്</span> <span>അജോയി </span> <span></span> <span>മനോജ്</span> <span>എന്നിവര്‍</span> <span>കൃത്യം</span> <span>ചെയ്തു</span> <span>മടങ്ങി</span> <span>എത്തിയതോടെ</span> <span>എന്റെ</span> <span>ഊഴമായി</span>. <span>കള്ളു</span> <span>കുടിച്ചിട്ടുണ്ടെങ്കിലും </span> "<span>മിലിട്ടറി"</span> <span>അടിക്കുന്നത്</span> <span>ആദ്യമാണ്</span>. <span>അതിന്റെ</span> <span>രുചി</span> <span>അറിയാനുള്ള</span> <span>അദമ്യമായ</span> <span>ആഗ്രഹത്തോടെ</span> <span>ഞാന്‍</span> <span>പെട്ടിക്കരുകിലെത്തി</span>. </div><div style="text-align: justify;"> </div><br /><span>പെട്ടി</span> <span>തുറന്ന ഞാന്‍ ഞെട്ടി. </span><br /><span> </span><br /><span>കുപ്പി</span> <span>കാലി</span>യായിരിക്കുന്നു. <span>മൂട്ടില്</span> <span>മാത്രം</span> <span>കഷ്ടിച്ച്</span> <span>അര</span> <span>പെഗ്ഗ്</span> <span>കാണും</span>.<br /><span></span><br /><span> ദ്രോഹികള്‍</span> ....<br /><span></span><br /><div style="text-align: justify;"><span> എല്ലാരും</span> <span>കുറേശ്ശെ</span> <span>എടുക്കുമെന്നും</span> <span>അവസാനം</span> <span>ചെല്ലുന്ന</span> <span>എനിക്ക്</span> <span>ബാക്കിയുള്ള</span> <span>മുഴുവനും</span> <span>അടിക്കാമെന്നും</span> <span>ഒക്കെ</span> <span>വ്യാമോഹിച്ച</span> <span>ഞാന്‍</span> <span>കുപ്പിയുടെ</span> <span>അടപ്പ്</span> <span>തുറക്കണോ</span> <span>വേണ്ടയോ</span> <span>എന്നാലോചിച്ചു</span> <span>കുറച്ചു</span> <span>നേരം</span> <span>ഇരുന്ന</span> <span>ശേഷം</span> "<span>കിട്ടിയതാകട്ടെ"</span> <span>എന്ന്</span> <span>കരുതി</span> <span>മുഴുവനും</span> <span>കൂടി</span> <span>ഗ്ലാസില്‍</span> <span>ഒഴിച്ച്</span> <span>അല്പം</span> <span>വെള്ളവും</span> ചേര്‍ത്തു <span></span> <span>ഒറ്റ</span> <span>വലിക്കു</span> <span>കുടിച്ചു</span>. <span>പിന്നെ </span><span>അച്ചാറ്</span> <span>അല്പം</span> <span>തൊട്ടു</span> <span>നാക്കില്‍</span> <span>വച്ചു</span>.<br /></div> <span></span><br /><span> ഹോ...മിലിട്ടറി</span> സ്വയമ്പന്‍ തന്നെ... <span>അല്പം</span> <span>കൂടി</span> <span>കിട്ടിയിരുന്നെങ്കില്‍........</span><br /><span> </span><br /><div style="text-align: justify;"><span> </span><span>എനിക്ക്</span> <span>വേണ്ടി</span> <span>ഒരു</span> <span>പെഗ്ഗ്</span> <span>പോലും</span> <span>ബാക്കി</span> <span>വയ്കാതിരുന്ന</span> <span>ദരിദ്ര</span><span>വാസികളെ</span> <span>പിന്നെ</span> <span>കണ്ടോളാം</span> <span>എന്ന്</span> തീരുമാനിച്ചു കൊണ്ട് <span>എഴുനേറ്റ</span> <span>ഞാന്‍</span> എന്റെ <span> </span> <span></span>നേരെ <span>മുന്പില്</span> <span></span> <span>കൊമ്പന്</span> <span>മീശയും</span> <span>താടിയും </span><span>തലയില്‍</span> <span>കെട്ടുമുള്ള</span> <span>ഒരു</span> <span>രൂപത്തെക്കണ്ട്</span> <span>ഞെട്ടി</span> !!! </div><div style="text-align: justify;"> </div><br /><div style="text-align: justify;"><span>നമ്മുടെ</span> നാട്ടിലെ <span>എക്സൈസുകാര് </span> <span>കള്ള</span><span>വാറ്റുകാരെ</span> <span>തൊണ്ടിസഹിതം</span> <span>പൊക്കുന്നതുപോലെ</span> <span>എന്നെയും</span> <span>കള്ളുകുപ്പിയേയും</span> <span>സര്‍ദാര്‍ജി</span> <span>അച്ചാര്‍</span> <span>സഹിതം</span><span>പൊക്കിയ</span> <span>വിവരമറിഞ്ഞ </span> <span>തൊമ്മനും</span> <span>അജോയിയും</span> <span> </span> <span>പോയ</span> <span>വഴിക്ക്</span> ഇപ്പോഴും <span>പുല്ലു</span> മുളച്ചിട്ടില്ലത്രേ <span class=""><span></span>...!</span><br /></div><span class=""> </span><br /><div style="text-align: justify;"><span class=""> </span><span>ലോല</span> <span>ഹൃദയനും</span> <span>സാധുവുമായ</span> <span>അനില്‍</span> <span>മാത്രം</span> <span>വസന്ത</span> <span>പിടിച്ച</span> <span>കോഴിയെപ്പോലെ</span> <span>വാതിലിനടുത്തുള്ള</span> <span>ഭിത്തിയില്‍</span> <span>ചാരി</span> <span>കാലും</span> <span>നീട്ടി</span> <span>മയങ്ങി</span> <span>ഇരിക്കുന്നത്</span> <span>പോകുന്ന</span> <span>പോക്കില്‍</span> <span>ഞാന്‍</span> <span>കാണുകയുണ്ടായി</span>. <span>ആ</span> <span>ലോല</span><span>ഹൃദയന്റെ</span> <span>അമ്മാതിരിയുള്ള</span> <span>ഇരിപ്പ്</span> <span>കണ്ടിട്ടാണ്</span> <span>ഹൃദയം</span> <span>അല്പം</span><span>പോലും</span> <span>ലോലമാല്ലാത്ത</span> <span>സര്‍ദാര്‍ജി </span> <span>ബാരക്കില്‍</span> <span>വരാനും</span> <span>എന്നെ</span> <span>തൊണ്ടിയോടെ</span> <span>പൊക്കാനും </span> <span class="">കാരണം. </span><br /></div><span class=""> </span><br /><span class=""> </span><span>ഏതായാലും</span> <span>മൂന്നു</span> <span class="">നാലു </span><span>ദിവസത്തേക്ക്</span> <span class="">ഞാന്‍ കള്ളടിക്കാതെ തന്നെ </span>പൂസ്സായിരുന്നു... <span class=""></span><br /><span class=""><span> </span></span><br /><span class=""><span></span></span><span class=""><span> <br /></span></span>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com23tag:blogger.com,1999:blog-1581336692531989455.post-66628545767448628812010-11-17T11:07:00.002+05:302010-11-17T11:17:09.194+05:30"മു" ഇല്ലാത്ത പട്ടാളക്കാരന്<p align="justify">കേരളത്തില്‍ ജോലി ചെയ്യുക എന്നത് മലയാളികളായ മുഴുവന്‍ പട്ടാളക്കാരുടെയും സ്വപ്നമാണ്. അതിനുള്ള ഭാഗ്യം എല്ലാ പട്ടാളക്കാര്‍ക്കും കിട്ടാറില്ല. പക്ഷെ പട്ടാളക്കാരുടെ കണ് കണ്ട <span></span> ദൈവവും ഭക്ത വത്സലനുമായ "ആര്‍മി" തമ്പുരാന് മൂന്നു മാസം കേരളത്തില്‍ <span></span><span></span> ജോലി ചെയ്യാനുള്ള അസുലഭ ഭാഗ്യം ഒരിക്കല്‍ എനിക്ക് കനിഞ്ഞരുളിയിരുന്നു. <br /></p> <p align="justify"><br /></p> <p align="justify">അങ്ങനെ ജന്മനാട്ടിലെ കൊതുകു കടിയുടെ സുഖം നുകര്‍ന്ന് കുറച്ചു നാളെങ്കിലും ജോലി ചെയ്യാമല്ലോ എന്ന ആഗ്രഹത്തോടെ പെട്ടിയും കിടക്കയും എടുത്ത്, ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെയും അവിടെനിന്നും തിരിച്ചു ഡല്‍ഹി വരെയും തേരാപ്പാരാ ഷട്ടിലടിച്ചു കൊണ്ടിരിക്കുന്ന ഒരു വണ്ടിയില്‍ കയറി തമ്പാനൂര്‍ ഇന്റര്‍നാഷണല്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ ലാണ്ട് ചെയ്തു.! പിന്നെ ഇടതു കയ്യില്‍ പെട്ടിയും വലതു കയ്യില്‍ ബെഡ് റോളും (കിടക്കാനുള്ള സെറ്റപ്പ് ) കഴുത്തില്‍ സാമാന്യം വലിയ ഒരു വാട്ടര്‍ ബോട്ടിലും തൂക്കി, സര്‍ക്കാര്‍ ആശുപത്രി തിരക്കിപ്പോകുന്ന പൂര്‍ണ ഗര്‍ഭിണിയെപ്പോലെ ബസ്സ് സ്റ്റാന്റ് ലാക്കാക്കി നടന്നു.<br /></p><p align="justify"><br /></p><p align="justify">സ്റ്റാന്‍ഡില്‍ എത്തി അല്പസമയം കഴിഞ്ഞപ്പോള്‍ പാങ്ങോട് വഴി പോകുന്ന ഒരു ഓര്‍ഡിനറി ബസ് കിട്ടി. ആളു കുറവായതിനാല്‍ വാതിലിനു അടുത്തു തന്നെയുള്ള ഒരു സീറ്റില്‍ ഇരുന്നിട്ട് പെട്ടിയും കിടക്കയും ഒതുക്കി വച്ചു. എന്നിട്ട് ബാല്‍ക്കണി ടിക്കറ്റ് എടുത്ത് സിനിമ കാണാന്‍ കയറിയ ആള് താഴെ ഇരിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന സെക്കണ്ട് ക്ലാസ്സുകാരനെ നോക്കുന്നതു പോലെ, ബസ്സുകളില്‍ കയറാന്‍ ആളുകള്‍ നടത്തുന്ന ഇടിയും തൊഴിയും നോക്കിയിരുന്നു. അതിനിടയില്‍ താഴെ നിന്ന ഒരു ഹതഭാഗ്യന്റെ മുണ്ട് ബസ്സില്‍ കയറിപ്പോയ ഒരാളുടെ ബാഗിലോ മറ്റോ കുടുങ്ങുകയും ടിയാന് അണ്ടര്‍വെയര്‍ ധാരിയായി നിന്നുകൊണ്ട് തനിക്ക് മുമ്പെ ബസ്സില്‍ കയറിപ്പോയ തന്റെ <span></span> മുണ്ടിനെ ബലമായി താഴെ ഇറക്കാന്‍ പാടു പെടുന്നതും കാണാമായിരുന്നു.</p><p align="justify"><br /></p><p align="justify">അല്പം കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ രണ്ടു മൂന്നു കോളേജ് കുമാരികള് കലപില വര്‍ത്തമാനം പറഞ്ഞു കൊണ്ടു ഞാന്‍ ഇരുന്ന ബസ്സില്‍ കയറി. അവര്‍ ഡ്രൈവറുടെ സീറ്റിനു പുറകില്‍, അയാള്‍ ഗിയര്‍ മാറ്റുന്നത് ശരിയായിട്ടാണോ എന്ന് പരിശോധിക്കാന്‍ നില്കുന്നവരെപ്പോലെ <span></span> നിലയുറപ്പിച്ചു. <span> അതോടെ എന്റെ നോട്ടത്തിന്റെ ദിശ ഞാന്‍ അങ്ങോട്ടു മാറ്റി.<br /></span></p><p align="justify"><br /></p><p align="justify">പ്രമേഹരോഗി ഐസ് ക്രീം കടയിലേക്ക് നോക്കുന്നത് <span></span> പോലെയുള്ള എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അതില്‍ ഒരുവള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി. പിന്നെ അടുത്തു നില്ക്കുന്ന വേറൊരുത്തിയെ <span></span> തോണ്ടിയിട്ട് അവളുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു. എല്ലാവരും കൂടി ഒരിക്കല്‍ കൂടി എന്നെ നോക്കി അടക്കിച്ചിരിച്ചു. ആദ്യം നോക്കിയവള്‍ ഇടക്കിടക്ക് എന്നെ ഒളി കണ്ണിട്ടു നോക്കുന്നതും ഗൂഡമായി പുഞ്ചിരിക്കുന്നതും കണ്ട എന്റെ മനസ്സില്‍ ഒരു സംശയം ഉടലെടുത്തു.<br /></p><p align="justify"><br /></p><p align="justify">എന്റെ മുടിവെട്ട് സ്റ്റൈലും, പെട്ടിയും പ്രമാണവുമൊക്കെ <span></span> കാണുമ്പോള്‍ തന്നെ ഞാന്‍ ഒരു പട്ടാളക്കാരനാണ് എന്ന് മനസ്സിലാകും. ഇടയ്ക്കിടയ്ക്ക് തിരുവനന്തപുരത്തു നടക്കാറുള്ള പട്ടാളക്കാരുടെ കലാപരിപാടികള്‍ കണ്ടിട്ട് അവരോടുള്ള ആരാധന മൂത്ത ഒരു യുവതിയാണോ ഇവള്? അതോ പട്ടാളക്കാരുടെ ശമ്പളം ലക്ഷങ്ങളായി ഉയര്‍ത്തിയ വാര്‍ത്തയറിഞ്ഞ്, കല്യാണം കഴിക്കുകയാണെങ്കില്‍ അത് പട്ടാളക്കാരനെ മാത്രമേയുള്ളൂ <span></span> എന്ന് തീരുമാനിച്ചു നടക്കുന്ന ദേശസ്നേഹിയായ ഒരു മഹിളാരത്നമാണോ എന്റെ മുന്പില് നില്കുന്ന ഈ യുവ സുന്ദരി !<br /></p><p align="justify"><br /></p><p align="justify">ഏതായാലും എന്നെ ഇങ്ങോട്ട് അയക്കാന്‍ <span class="">തിരുവുള്ളമുണ്ടായ </span>ആര്‍മി തമ്പുരാനെ ഞാന്‍ മനസാ നമിച്ചു. യുവ സുന്ദരി എന്നെ നന്നായി കണ്ടോട്ടെ എന്ന് കരുതി എന്റെ മുട്ടത്തലയുടെ പുറത്തു ഫിറ്റ് ചെയ്തു വച്ചിരിക്കുന്ന മങ്കി ക്യാപ് (തൊപ്പി) ഒന്നുകൂടി <span class="">ഉറപ്പിച്ചു വച്ചിട്ട് </span>തൂവാല കൊണ്ടു മുഖമൊക്കെ ഒന്ന് അമര്‍ത്തിത്തുടച്ച് ഞാന്‍ കൂടുതല്‍ <span class="">സുന്ദരനായി. </span>എന്നിട്ട് സീറ്റില്‍ വടി പോലെ നിവര്‍ന്നിരുന്നു.<br /></p><p align="justify"><br /></p><p align="justify">ഇതിനിടയില്‍ <span class="">വണ്ടി </span>വിട്ട വിവരവും സുന്ദരിമാര്‍ ഇറങ്ങാനുള്ള സ്ഥലമായതും ഞാന്‍ അറിഞ്ഞില്ല. എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചുകൊണ്ട് ആ തരുണീമണികള്‍ <span class="">ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ഇളക്കി, മന്ദം മന്ദം ബസ്സില്‍ നിന്നിറങ്ങി.</span> എന്നെ മോഹിപ്പിച്ച<span class=""> സുന്ദരി , പോകുന്ന വഴിക്ക് </span>ഊറിച്ചിരിച്ചുകൊണ്ട് എന്നെ ഒന്നു കൂടി കടാക്ഷിച്ചു. അപ്പോള്‍ അവളുടെ കൂടെയുള്ള ഒരു പൂവാലി അവളെ ശാസിക്കുന്നതു പോലെ "തീര്‍ന്ന കേസ്സാഡീ, <span class="">വിട്ടുകള"</span> എന്ന് പറയുന്നതും<span class=""> അതുകേട്ട് അവരെല്ലാവരും പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു..<br /></span></p><p align="justify"><span class=""><br /></span></p><p align="justify"><span class="">ഏതായാലും സാരമില്ല ഇനിയും സമയമുണ്ടല്ലോ എന്ന് ആശ്വസിച്ച ഞാന്‍ ഇറങ്ങാനായി എഴുനേറ്റു. എന്റെ അടുത്തു തന്നെ കമ്പിയില്‍ തൂങ്ങി നിന്നു കൊണ്ട് <span></span> അതിന്റെ ബലം പരിശോധിച്ചു കൊണ്ടിരുന്ന ഒരു മധ്യ വയസ്കനെ വിളിച്ചു ഞാന്‍ ഇരുന്ന സീറ്റ് കൊടുത്തെങ്കിലും ആ മാന്യ ദേഹം ഇരിക്കാനായി തുനിഞ്ഞ ശേഷം പെട്ടെന്ന് തന്നെ വേണ്ടെന്നു പറഞ്ഞിട്ട് പഴയതുപോലെ കമ്പിയുടെ ബലം പരിശോധിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു.<br /></span></p><p align="justify"><span class=""><br /></span></p><p align="justify"><span class="">ഒന്നുരണ്ടു പേര് <span class="">സീറ്റില്ലാതെ </span>കമ്പിയില്‍ തൂങ്ങുന്നുണ്ട്. പക്ഷെ അവരാരും ഞാന്‍ ഇരുന്ന സീറ്റില്‍ ഇരിക്കുന്നില്ല. അതിന്റെ കാരണം എന്താണ് എന്നെനിക്കു മനസ്സിലായില്ല. ഞാന്‍ ഇരുന്നത് കൊണ്ട് ആ സീറ്റിനു വല്ല കുഴപ്പവും പറ്റിയോ എന്ന് ഞാന്‍ ശങ്കിച്ചു. അപ്പോഴാണ് ആ സീറ്റിനു മുകളില്‍ എഴുതി വച്ചിരിക്കുന്ന ഒരു ലിഖിതം ഞാന്‍ കണ്ടത്.<br /></span></p><p align="justify"><span class=""><br /></span></p><p align="justify"><span class="">"തീര്‍ന്ന പൌരന്മാര്" !!!<br /></span></p><p align="justify"><span class=""><br /></span></p><p align="justify"><span class="">അങ്ങനെയുള്ള പൌരന്മാരെ എനിക്ക് തീരെ <span class="">പരിചയമുണ്ടായിരുന്നില്ല. </span>കേരളത്തില്‍ ഇങ്ങനെയുള്ള പൌരന്മാരുമുണ്ടോ? അതു കൊണ്ടാവുമോ സര്‍ക്കാര്‍ ബസ്സില്‍ അവര്‍ക്ക് വേണ്ടി സീറ്റ് സംവരണം ചെയ്തിരിക്കുന്നത്? എനിക്ക് സംശയമായി. പക്ഷെ ആ ലിഖിതത്തില്‍ സൂഷ്മ നിരീക്ഷണം ചെയ്ത എനിക്ക് പെട്ടെന്ന് സംഗതി മനസ്സിലായി. കേരളത്തിലെ </span><span class="">മുതിര്‍ന്ന പൌരന്മാര്ക്ക് വേണ്ടി </span><span class="">കെ എസ് ആര് ടി സി സംവരണം ചെയ്തിട്ടുള്ള ഒരു <span class="">സീറ്റാണ് </span>അത്. <span></span> പക്ഷെ ഏതോ മലയാള ഭാഷാ സ്നേഹി മുതിര്‍ന്ന <span></span> പൌരന്റെ "മു" ചുരണ്ടി കളഞ്ഞിട്ടു ആ സീറ്റ് "തീര്‍ന്ന" പൌരന്മാര്ക്കായി സംവരണം ചെയ്തത് മൂലം അതില്‍ ഇരുന്ന ഞാന്‍ ആ കാറ്റഗറിയില്‍ പെട്ട ആളാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവുമോ ആവോ?</span></p> <p align="justify"><span class=""><br /> </span></p> <p align="justify"><span class="">ഇറങ്ങിപ്പോകുന്ന പോക്കില്‍ സുന്ദരിമാര്‍ പറഞ്ഞതിന്റെ പൊരുള്‍ അപ്പോഴാണ് എനിക്ക് പിടി കിട്ടിയത്. <span class="">പട്ടാളക്കാരനയാലും "മു" ഇല്ലെങ്കില്‍ പിന്നെ തീര്‍ന്നില്ലേ കാര്യം???</span></span></p>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com14tag:blogger.com,1999:blog-1581336692531989455.post-9950450482130614292010-04-29T17:32:00.002+05:302010-04-29T17:44:18.909+05:30കുറുപ്പ് സാറിന്റെ വാല് അഥവാ "വാലു കുറുപ്പ് "<div style="text-align: justify;"><span><br /><br />ഒരു</span> പുതിയ പോസ്റ്റ് എഴുതാനുള്ള "ത്രെഡ് " കിട്ടിയ ഞാന്‍ ആ ത്രെഡുമായി കമ്പ്യൂട്ടര്‍ ഇരിക്കുന്ന മുറിയില്‍ കയറി കമ്പ്യൂട്ടര്‍ ടേബിളിന്റെ അടിയില്‍ സൂക്ഷിച്ചിരിക്കുന്ന "ത്രെഡ് വര്‍ദ്ധക രസായനം" അല്പമെടുത്ത് ഗ്ല്ലാസില്‍ ഒഴിച്ച് അതില്‍ "ത്രെഡ്" ഇട്ടതിനു ശേഷം സമം വെള്ളവുമായി കലര്‍ത്തി അച്ചാര്‍ ചിപ്സ് എന്നിവയുടെ അകമ്പടിയോടെ അല്പാല്പമായി പോസ്റ്റാക്കിക്കൊണ്ടിരിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്.<br /><br /><br /></div><br /><div style="text-align: justify;"> "ഹോ മനുഷ്യനെ മിനക്കെടുത്താനുള്ള ഒരു സാധനം" ഞാന്‍ ദേഷ്യത്തോടെ മൊബൈല്‍ അറ്റന്‍ഡ് ചെയ്തു.<br /></div><br /><br />ഹലോ രഘുവല്ലേ?<br /><br /><br />ഹലോ രഘുവല്ല. ഇത് പട്ടാളം രഘുവാണ്...... കോന്‍ ബോല്‍ രേ ഭായ് ?<br /><br /><br />പെഗ്ഗുണ്ടോ സഖാവേ ഒരു സോഡാ എടുക്കാന്‍?<br /><br /><br />ങേ......???<br /><br /><br />എടാ... അളിയാ...നിനക്ക് മനസിലായില്ലേ... ഇതു ഞാനാ.....അനില്‍...<br /><br /><br />അനിലോ? ഏത് അനില്‍ ?<br /><br /><br />എടാ പണ്ട് ജബല്‍പ്പൂരില്‍ ഉണ്ടായിരുന്ന... കായംകുളം കാരന് അനില്‍.<br /><br /><br /><div style="text-align: justify;"> ഓ.. അനില്‍ !! അളിയാ നീ ഇപ്പോള്‍ എവിടെയാ ? സുഖം തന്നെ അല്ലേ? എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?<br /></div><br /><br /><div style="text-align: justify;"> എടാ നിന്റെ വെടിക്കഥകള്‍ ഒക്കെ ഞാന്‍ വായിക്കുന്നുണ്ട്. നമ്മുടെ ഭീമന് രഘുവിന്റെ കഥ എന്താ എഴുതാതിരുന്നത്?<br /><br /><br /></div><br />ഭീമന് രഘുവോ? അയ്യോ അങ്ങേരെ ഞാന്‍ ഇതുവരെ കണ്ടിട്ട് പോലുമില്ല.<br /><br /><br /><br /><div style="text-align: justify;"><span>എടാ</span> ആ ഭീമന് രഘുവല്ല. <span></span> ജബല്‍പ്പൂരില്‍ ഉണ്ടായിരുന്ന ഭീമന് രഘു. <span>നമ്മുടെ </span><span>രഘുനാഥ</span> കുറുപ്പ്.<br /></div><br /><br /><br /><div style="text-align: justify;"> അപ്പോഴാണ് എനിക്ക് രഘുനാഥ കുറുപ്പ് എന്ന കുറുപ്പ് സാറിനെ ഓര്മ വന്നത്. മിലിട്ടറി ട്രെയിനിംഗ് സമയത്ത് ഞങ്ങളുടെ ഫിസിക്കല്‍ ട്രെയിനിംഗ് ഉസ്താദ് ആയിരുന്നു കുറുപ്പ് സാര്‍. കുറുപ്പ് സാറിന്റെ പേര് കേട്ടാല്‍ നടുങ്ങാത്ത ആരും അന്ന് ഞങ്ങളുടെ ബാരക്കില്‍ ഉണ്ടായിരുന്നില്ല. സിനിമാതാരം ഭീമന് രഘുവിന്റെ മുഖ സാദൃശ്യം ഉണ്ടായിരുന്നില്ല എങ്കിലും ശരീര സ്ഥിതി വച്ച് നോക്കിയാല്‍ ഒരു ഭീമന് തന്നെയായിരുന്നു അദ്ദേഹം. ഭീമന് രഘുവിനെപ്പോലെ മസ്സില് പിടിച്ചുള്ള നടത്തവും അദ്ദേഹത്തിന്റെ പോലെയുള്ള സംസാര രീതിയുമായിരുന്നു കുറുപ്പ് സാറിന്. അതുകൊണ്ട് മലയാളികള്‍ അദ്ദേഹത്തിനു കൊടുത്ത പേരാണ് " ഭീമന് രഘു"<br /><br /></div><br /><br /><div style="text-align: justify;"> ഫിസിക്കല്‍ ട്രെയിനിങ്ങില്‍ ഭയങ്കര കണിശക്കാരനായിരുന്നു കുറുപ്പ് സാര്‍. പി ടി ഗ്രൗണ്ടില്‍ സമയത്തിനു മുന്‍പ് തന്നെ ഹാജരാകുന്ന അദ്ദേഹം താമസിച്ചു വരുന്നവരെക്കൊണ്ട് ഗ്രൌണ്ടിന്റെ ചുറ്റും പല തവണ ഓടിക്കുമെന്ന് മാത്രമല്ല തവള ചാട്ടം, തലകുത്തി മറിയല്‍, ഉരുളിച്ച തുടങ്ങിയ കലാപരിപാടികളും ചെയ്യിപ്പിക്കും. ഓടുന്നവരുടെ പിറകെ ഓടുകയും ഓട്ടത്തില്‍ പിറകില്‍ പോകുന്നവരെ ഓടിച്ചിട്ടടിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.<br /></div><br /><br /><br /><div style="text-align: justify;"> ഫിസികള്‍ ട്രെയിനിംഗ് ചെയ്യിക്കുക എന്നത് കൂടാതെ വൈകുന്നേരങ്ങളില്‍ ബാരക്കുകളില്‍ മിന്നല്‍ പരിശോധന നടത്തുക, ബാരക്കിന്റെ പിന്നില്‍ പോയിരുന്നു സിഗരറ്റ് , ബീഡി എന്നിവ വലിക്കുന്നവരെ കയ്യോടെ പിടിക്കുക, ഹാന്‍സ്, പാന്‍ പരാഗ് മുതലായ പുകയില ഇത്പന്നങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്ന ഹിന്ദിക്കാരെ അവരുടെ പെട്ടിയിലും മറ്റും ഒളിച്ചു വച്ചിരിക്കുന്ന സാധനസാമഗ്രികള്‍ സഹിതം പിടിച്ചു കൊണ്ട് പോയി ഹവില്‍ദാര്‍ മേജറിന്റെ മുന്പില് ഹാജരാക്കുക, അവര്‍ക്ക് ഹവില്‍ദാര്‍ മേജര്‍ നിര്‍ദ്ദേശിക്കുന്ന ശിക്ഷാ വിധികള്‍ നടപ്പാക്കുക എന്നിവയായിരുന്നു കുറുപ്പ് സാറിന്റെ ഡ്യൂട്ടികള്‍.<br /><br /></div><br /><div style="text-align: justify;"> സെന്ററില്‍ ഉണ്ടായിരുന്ന ഉസ്താദ് പുലികളില്‍ പുപ്പുലിയായിരുന്ന കുറുപ്പ് സാറിനെ ഒട്ടും പേടിയില്ലാത്ത ഒരു പുലി കൂടി അന്നവിടെ ഉണ്ടായിരുന്നു. കുറുപ്പ് സാറിന്റെ സ്വന്തം നാടുകാരനായിരുന്നു അയാള്‍. തന്റെ നാട്ടുകാരന് ആയതു കൊണ്ടാണെന്ന് തോന്നുന്നു കുറുപ്പ് സാറിന് അയാളോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. ആയതു മുതലാക്കിയ മേല്പ്പടിയാന് താന്‍ കുറുപ്പ് സാറിന്റെ "സ്വന്തം ആളാണെന്നും" കുറുപ്പ് സാര്‍ ഇല്ലാത്തപ്പോള്‍ ബാരക്കിന്റെ ചുമതല തനിക്കാണെന്നും ജൂനിയര്‍ "റിക്രൂട്ട്" കളെ അറിയിച്ചു. (പട്ടാളത്തില്‍ ബേസിക് ട്രെയിനിംഗ് നടത്തുന്നവരെ വിളിക്കുന്ന പേരാണ് റിക്രൂട്ട്) മാത്രമല്ല ബാരക്കില്‍ ആരും അറിയാതെ റിക്രൂട്ടുകള്‍ നടത്തുന്ന കള്ളുകുടി, സിഗരറ്റ് വലി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കുറുപ്പ് സാറിനെ അറിയിക്കാനും തുടങ്ങി. അത് മനസ്സിലാകിയ ട്രയിനികള്‍ കുറുപ്പ് സാറിനെ എന്നപോലെ അദ്ദേഹത്തിന്റെ വാലിനെയും പേടിച്ചു തുടങ്ങി. ഒപ്പം മലയാളികളായ ട്രയിനികള്‍ അയാള്‍ക്കൊരു പേരും കൊടുത്തു.<br /><br /></div><br /><br />കുറുപ്പ് സാറിന്റെ വാല് അഥവാ "വാലു കുറുപ്പ് "<br /><br /><br /><br /><div style="text-align: justify;"> ഒരിക്കല്‍ ബീഹാറുകാരനായ തിവാരി എന്നൊരു റിക്രൂട്ടിന്റെ പെട്ടിയില്‍ ഇരിക്കുന്ന ഒരു കുപ്പി വിസ്കിയെപ്പറ്റി വാലുകുറുപ്പിന് വിവരം കിട്ടുകയും ആ വിവരം ഉടന്‍തന്നെ കുറുപ്പ് സാറിനെ അറിയിക്കുമെന്ന് തിവാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറുപ്പ് സാര്‍ അറിഞ്ഞാല്‍ വലിയ പണീഷ് മെന്റ് കിട്ടും എന്നുറപ്പുള്ള തിവാരി വാലുകുറുപ്പുമായി ഒരു ധാരണ ഉണ്ടാക്കുകയും ആ ധാരണ പ്രകാരം വിസ്കിയുടെ കുപ്പി വാലുകുറുപ്പിന് കൊടുക്കുകയും പ്രശ്നം ഗോപ്യമായി പരിഹരിക്കുകയും ചെയ്തു. കിട്ടിയ കുപ്പി അന്ന് വൈകുന്നേരം തന്നെ വാലു കുറുപ്പും കൂട്ടുകാരും പൊട്ടിച്ചു കഴിക്കുകയും ചെയ്തു.<br /><br /></div><br /><br /><div style="text-align: justify;"> അങ്ങനെ ബാരക്കില്‍ വരുന്ന കുപ്പികളെക്കുറിച്ച് വിവരം ശേഖരിച്ചു കുറുപ്പ് സാറിനെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി കുപ്പി സ്വന്തമാക്കിയ ശേഷം വൈകുന്നേരങ്ങളില്‍ അടിച്ചു പിമ്പിരിയായി നടന്നിരുന്ന വാലുകുറുപ്പിന് ഒരിക്കല്‍ അക്കിടി പറ്റി...<br /></div><br /><br /><div style="text-align: justify;"> ഒറീസ്സക്കാരനായ റിക്രൂട്ട് സാഹൂ എവിടെ നിന്നോ ഒരു കുപ്പി കൊണ്ടു വന്നിട്ടുണ്ടെന്നും വൈകുന്നേരം ഒറീസ്സക്കാര്‍ എല്ലാവരും ചേര്‍ന്ന് അത് കുടിക്കുവാനുള്ള പ്ലാന്‍ ഉണ്ടെന്നും വിവരം കിട്ടിയ വാലു കുറുപ്പ് മെസ്സില്‍ ജോലിയിലായിരുന്ന സാഹുവിനെ കണ്ടിട്ട് കുപ്പിയുടെ വിവരം തിരക്കി. കുപ്പിയുടെ വിവരം കുറുപ്പ് സാര്‍ അറിഞ്ഞു കഴിഞ്ഞുവെന്നും കുപ്പി തന്റെ കൈവശം കൊടുത്തുവിടാന്‍ കുറുപ്പ് സാര്‍ നിര്‍ദ്ദേശം തന്നിട്ടുണ്ടെന്നും പറഞ്ഞതോടെ ഭയന്നു പോയ സാഹു ഉടന്‍ ബാരക്കിലെത്തി കുപ്പി എടുത്തു വാലു കുറുപ്പിന്റെ കൈവശം ഏല്പിച്ചു.<br /></div><br /><br /><br /><div style="text-align: justify;"> കുപ്പി കൊടുത്തിട്ട് തിരിച്ചു വന്ന സാഹൂ മെസ്സില്‍ നില്ക്കുന്ന കുറുപ്പ് സാറിനെ കണ്ടതോടെ തന്നെ പിടിക്കാന്‍ കുറുപ്പ് സാര്‍ നേരിട്ട് മെസ്സിലെത്തിയതാണെന്ന് ധരിച്ച്, കുപ്പി കൊടുത്തു വിട്ടിട്ടുണ്ടെന്നും ഇനി ഒരിക്കലുംആവര്‍ത്തിക്കില്ല, ഇത്തവണ ക്ഷമിക്കണമെന്നുമുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ കുറുപ്പ് സാറിന് കൊടുത്തു. കാര്യമറിയാതെ അന്തംവിട്ടു പോയ കുറുപ്പ് സാര്‍ സാഹുവുമായി ഉടന്‍ ബാരക്കില്‍ എത്തുകയും ബാരക്കിന്റെ പിറകിലുള്ള വരാന്തയില്‍ ഇരുന്നിരുന്ന വാലുകുറുപ്പിനെ കുപ്പി സഹിതവും ഒപ്പമുണ്ടായിരുന്ന വാലു കുറുപ്പിന്റെ സുഹൃത്ത് അനിലിനെ അച്ചാറിന്റെ ചെറിയ ഭരണി സഹിതവും പൊക്കി.<br /></div><br /><br /><div style="text-align: justify;">റമ്മു കുപ്പിയും അച്ചാറുമായി കുറുപ്പ് സാറിന്റെ നേതൃത്തത്തില്‍ ഹവില്‍ദാര്‍ മേജറുടെ ഓഫീസ്സിലേയ്ക്ക് മാര്‍ച്ച് ചെയ്യുന്ന വാലു കുറുപ്പിനെയും അനിലിനെയും കണ്ടു ബാരക്കിലുള്ള റിക്രൂട്ടുകള്‍ അന്തം വിട്ടു നിന്നു<br /></div><br /><br /><br />ഭീമന് രഘുവിനു വാല് കുറുപ്പിനോടുള്ള ബന്ധവും വാലുകുറുപ്പിന് അനിലുമായുള്ള ബന്ധവും മാന്യ വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ അല്ലേ?രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com24tag:blogger.com,1999:blog-1581336692531989455.post-82663550629983217572010-01-29T17:31:00.003+05:302010-01-29T18:29:41.144+05:30മോട്ടന് സാറിന്റെ മുട്ട് വേദന..<div style="text-align: justify;"><br /><br /><br /></div><div style="text-align: justify;">ടി വിയില്‍ റിപ്പബ്ലിക് ദിന പരേഡ് കണ്ടു കൊണ്ടിരുന്നപ്പോഴാണ് ഞാന്‍ "മോട്ടന്" സാറിനെ ഓര്‍മിച്ചത്..<br /></div><br /><div style="text-align: justify;"> ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പല തവണ പങ്കെടുത്തിത്തുള്ള മാന്യദേഹമാണ് ഹവില്‍ദാര്‍ ശ്യാം ലാല്‍ മോട്ടന് എന്ന "<span>എസ്</span>.<span>എല്‍</span>.<span>മോട്ടന്</span>". ഹിമാചല്‍ പ്രദേശ് ആണ് അദ്ദേഹത്തിന്റെ ജന്മദേശം.<br /><br />ഇന്ത്യയുടെ പല ഭാഗങ്ങളിലുള്ള <span>യൂണിറ്റുകളില്‍</span> നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പട്ടാളക്കാര്‍ ഡല്‍ഹിയില്‍ എത്തി അവിടുത്തെ അതി ശൈത്യവും മൂടല്‍ മഞ്ഞും വക വയ്ക്കാതെ മൂന്നു മാസത്തിലധികം കഠിനമായ പ്രാക്ടീസ് നടത്തിയതിനു ശേഷമാണ് ആര്.ഡി പരേഡ് എന്ന റിപ്പബ്ലിക് ദിന പരേഡ് അരങ്ങേറുന്നത്.<br /><br />നിരന്തരമായ പ്രാക്ടീസിന് ശേഷം തിരിച്ചു യൂണിറ്റില്‍ വരുന്ന പലര്‍ക്കും ഉണ്ടാകാവുന്ന ഒരസുഖമാണ് "മുട്ട് വേദന"<br /><br />പക്ഷെ സ്വതവേ മടിയനായ മോട്ടന് സാറിനു മുട്ട് വേദന അസുഖമേയല്ല.... അതൊരു സുഖമാണ്......കാരണം, എന്ത് ജോലി ചെയ്യാന്‍ പറഞ്ഞാലും അദ്ദേഹം ഉടനെ പറയും.<br /><br /><br />"മേരെ ഘുട്നെ മേം ദര്‍ദ് ഹെ" (എനിക്ക് മുട്ട് വേദനയാ!!) <br /><br /> അതോടെ ആര് ഡി പരേഡില്‍ പങ്കെടുത്തു വന്ന മാന്യദേഹമെന്ന പരിഗണയില്‍ മോട്ടന് സാറിന്റെ ജോലി ഞങ്ങള്‍ ആരുടെയെങ്കിലും തലയില്‍ വന്നു വീഴും. !!<br /><br />രാവിലെ പി. ടി ക്ക് പോകാനായി എല്ലാവരും തയ്യാറാകുമ്പോള്‍ മോട്ടന് സാര്‍ മൂടിപ്പുതച്ചു കിടന്നു നല്ല ഉറക്കമായിരിക്കും. <span>ആരെങ്കിലും</span> വിളിച്ചുണര്‍ത്തിയാല്‍ ഉടനെ അദ്ദേഹം ദേഷ്യത്തോടെ ചോദിക്കും.<br /><br /><br />"എനിക്ക് മുട്ട് വേദനയാണെന്ന് നിനക്കറിയില്ലേ?" പിന്നെ വീണ്ടും പുതപ്പിനുള്ളില്‍ കയറും...<br /><br /><br />കമ്പിളിയ്ക്കുള്ളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്ന മോട്ടന് സാറിനെ അസൂയയോടെ നോക്കിയിട്ട് ഞങ്ങള്‍ മനസ്സില്ലാ മനസ്സോടെ പി ടി ക്ക് പോകും.<br /><br /><br />അങ്ങനെ സ്ഥിരം മുട്ടു വേദനക്കാരനായ മോട്ടന് സാറിനു ഞങ്ങള്‍ മലയാളികള്‍ സ്നേഹത്തോടെ ഒരു പേരു കൊടുത്തു. "മുട്ടന്‍ സാര്‍".<br /><br />മോട്ടന് സാറിന്റെ മുട്ട് വേദന യൂണിറ്റില്‍ സംസാര വിഷയമായി. ഹവില്‍ദാര്‍ മേജര്‍ സുബേദാര്‍ മേജരോടും സുബേദാര്‍ മേജര്‍ സി ഓ സാബിനോടും ഈ മുട്ടന്‍ കാര്യം കൂലങ്കഷമായി ചര്‍ച്ച ചെയ്തു. <span>മോട്ടന്</span> സാറിന്റെ മുട്ട് വേദന മാറാത്തതില്‍ സി ഓ സാബ് ആശങ്ക പ്രകടിപ്പിക്കുകയും ഖേദിക്കുകയും ചെയ്തു..<br /><br /> ജോലിയുടെ കാര്യം പറയുമ്പോള്‍ മാത്രമേ മോട്ടന് സാറിനു മുട്ട് വേദന വരികയുള്ളൂ എന്നും അല്ലാത്തപ്പോള്‍ അദേഹത്തിന് യാതൊരു വിധ വേദനയും ഇല്ലെന്നും ഹൃദയ വേദനയോടെ ഞങ്ങള്‍ രഹസ്യമായി പരസ്പരം പറഞ്ഞു.<br /><br /><br />ഒടുവില്‍ മോട്ടന് സാര്‍ തന്നെ ആവശ്യപ്പെട്ട പ്രകാരം അധികം മുട്ട് വേദന വരാത്ത ഒരു ജോലി അദ്ദേഹത്തിനു കൊടുത്തു. യൂണിറ്റു മെസ്സിന്റെ "മെസ്സ് കമാണ്ടര്‍" എന്ന മുട്ടില്ലാത്ത ജോലി.<br /><br /><br /> അതോടെ മോട്ടന് സാറിന് പുതിയ ഒരു പേരും കൂടി വീണു..."മട്ടന്‍ സാര്‍".<br /><br /><br />മെസ്സില്‍ വരുന്ന മട്ടന്റെ (ആട്ടിറച്ചി) മുക്കാല്‍ പങ്കും സ്വയം അകത്താക്കുന്നതിന്റെ ബഹുമാന സൂചകമായി ഹിന്ദിക്കാര് കൊടുത്ത പേരാണ് അത്.<br /><br /><br />എങ്ങനെയെങ്കിലും അടുത്ത തവണ ആര് ഡി പരേഡിന് പോകണമെന്നും അതിനു ശേഷം തിരിച്ചു വന്നു മോട്ടന് സാറിനെപ്പോലെ മുട്ട് വേദനയായി കുറച്ചു നാള് മട്ടനടിച്ചു കിടക്കണമെന്നും ഞാനും ആഗ്രഹിച്ചു.<br /><br /><br />മെസ്സ് കമാണ്ടര്‍ ആയ മോട്ടന് സാര്‍ മെസ്സിന്റെ അരികിലുള്ള ഒരു മുറിയില്‍ തന്നെയാണ് താമസം. മെസ്സിലെ പാചകക്കാരനും തമിഴനുമായ ചിന് രാജ് ആണ് അദ്ദേഹത്തിന്റെ കൂടെയുള്ള സഹ മുറിയന്‍. മുറിയനും സഹ മുറിയനും തമ്മില്‍ നമ്മുടെ വി എസും പിണറായിയും പോലെ നല്ല സ്വര ചേര്‍ച്ചയാണ്. പഞ്ചാബി കലര്‍ന്ന ഹിന്ദിയില്‍ മോട്ടന് സാറും തമിഴ് കലര്‍ന്ന ഹിന്ദിയില്‍ ചിന് രാജും സംസാരിക്കുമ്പോള്‍ മെസ്സില്‍ ആകെപ്പടെ ഒരു പിണങ്ങാറായി മയം.!<br /><br /><br />അങ്ങനെ ചിന് രാജും മട്ടനുമായി മുട്ടന്‍ ഗുസ്തി പിടിച്ചു കാലം കഴിയവേ മോട്ടന് സാറിനു പെട്ടെന്നൊരു മോഹമുദിച്ചു.<br /><br /> <span>ഉടനെ</span> ചുട്ടിക്കു (ലീവിന്) പോകണം. നാട്ടില്‍ നിന്നും ഭാര്യയുടെ കത്ത് വന്നിരിക്കുന്നു. <span>പെട്ടെന്ന്</span> ചെല്ലണമത്രേ !!<br /><br /><br />മോട്ടന് സാര്‍ ഉടനെ ലീവ് ആപ്ലിക്കേഷന്‍ ഫില്‍ ചെയ്തു. അതുമായി കമ്പനി ഓഫീസിലേയ്ക്ക് പോയി...<br /><br /><br />സുബേദാര്‍ മേജറെ കണ്ടു കാര്യം ഉണര്‍ത്തിച്ചു. ഒപ്പം മെസ്സില്‍ നിന്നും സ്പെഷ്യലായി ഉണ്ടാക്കി കൊണ്ടുവന്ന ചൂട് ചായ ഒഴിച്ചു കൊടുത്തു. അത് കുടിച്ച സുബേദാര്‍ മേജര്‍ കുറച്ചു കൂടി മേജറായി. ലീവ് ആപ്ലിക്കേഷന്‍ കയ്യിലെടുത്തു നേരെ സി ഓ സാബിന്റെ അരികിലേയ്ക്ക് വിട്ടു. ജവാന് ലീവിന് പോയിട്ട് ഒത്തിരി നാളായെന്നും പെട്ടെന്ന് ചെല്ലാനായി ജവാന്റെ ഭാര്യ കത്തയച്ചിരിക്കുന്നു എന്നും ജവാനെ ലീവിന് വിടേണ്ടത് വളരെ അത്യാവശ്യമാണെന്നും അറിയിച്ചു.<br /><br /><br />മോട്ടന് സാബ് ഓഫീസിനു പുറത്തു അക്ഷമനായി കാത്തു നിന്നു...സുബേദാര്‍ മേജര്‍ വരാന്‍ വൈകിയപ്പോള്‍ മുട്ട് വേദന മറന്നു വരാന്തയില്‍ കൂടി മുട്ടന്‍ സ്പീഡില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.<br /><br /><br />ഒടുവില്‍ സുബേദാര്‍ മേജര്‍ സി ഓ യുടെ ഓഫീസില്‍ നിന്നും പുറത്തു വന്നു..അദ്ദേഹം ലീവ് ആപ്ലിക്കേഷന്‍ മോട്ടന് സാബിന്റെ കയ്യില്‍ കൊടുത്തു.<br /><br /><br />അതില്‍ സി ഓ സാബ് ഇങ്ങനെ എഴുതിയിരുന്നു..<br /><br />"ജവാന് ചുട്ടിക്ക് പോകാന്‍ സാധ്യമല്ല.. <span>എന്തെന്നാല്‍</span> അദ്ദേഹത്തിനു മുട്ട് വേദനയാണ്...!!!"<br /><br /><br /><br /><br /><br /></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com36tag:blogger.com,1999:blog-1581336692531989455.post-56507986152978509692009-12-12T13:20:00.006+05:302009-12-12T14:27:18.637+05:30ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളുംപ്രാര്ഥിക്കാന് എല്ലാവര്ക്കും ഓരോരോ കാരണങ്ങളുണ്ട്.<br /><br /><br />അതുപോലെ തന്നെ ഞെട്ടാനും ഞെട്ടിക്കാനും എന്തെങ്കിലും കാരണങ്ങള്‍ വേണം.<br /><br /><br />ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.<br /><br /><br /><div style="text-align: justify;"> അതാണ് എന്റെ സുഹൃത്തായ ശ്രീ കെ. ആര്. സുരേഷ് കുമാര്‍ (മൂന്നാറില്‍ പോയി എലിയെപ്പിടിച്ചു ആപ്പിലായ സുരേഷ് കുമാര്‍ അല്ല. പട്ടാളത്തില്‍ പോയി തോക്കുപിടിച്ച് തോക്കനായ സുരേഷ് കുമാര്‍)<br /><br /></div><br /><div style="text-align: justify;"> ഉഗ്രവാദി എന്നോ പാകിസ്താന് എന്നോ കേള്‍ക്കുമ്പോള്‍ ശ്രീ സുരേഷ് കുമാര്‍ ഞെട്ടും എന്നാണ് മാന്യ വായനക്കാര്‍ ഇപ്പോള്‍ കരുതുന്നതെന്ന് ഞാന്‍ ഊഹിക്കുന്നു. പക്ഷെ അതൊന്നും കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടില്ല. അവരൊക്കെ ഈ സുരേഷ് കുമാറിനും വെറും "എലികള്‍" മാത്രം.<br /></div><br /><br /><div style="text-align: justify;"> പക്ഷെ "സര്‍ദാര്‍ജി" എന്ന് കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടും. വെറുതെ ഞെട്ടുകയല്ല. അച്ചുമാമനെ കണ്ട ഒറിജിനല്‍ സുരേഷ് കുമാറിനെപ്പോലെ ഞെട്ടും! അതാണ് അദ്ദേഹത്തിന്റെ ഒരു ഞെട്ടല്‍ സ്റ്റൈല്‍...<br /><br /></div><br /><div style="text-align: justify;"> അതിന്റെ കാരണങ്ങളിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് ശ്രീ പട്ടാളം സുരേഷ് കുമാറിനെപ്പറ്റി രണ്ടു വാക്ക് സംസാരിച്ചു കൊള്ളട്ടെ..<br /></div><br /><br /><div style="text-align: justify;"> പത്തനംതിട്ടയിലെ "റാന്നി" ആണ് സുരേഷിന്റെ ജന്മസ്ഥലം. മൂന്ന് പെങ്ങന്മാര്‍ക്കു ഇടയ്ക്കുള്ള "ഒറ്റ മൂട് " ആങ്ങള. സുന്ദരനാണ്. സുമുഖനാണ്. പക്ഷെ സുമംഗലന്‍ അല്ല.<br /><br /><br /></div><br /><div style="text-align: justify;"> "സുമംഗലന്‍" ആകാത്തതിന്റെ ചില അസ്കിതകള്‍ സുരേഷിനുണ്ട്. അതായത് "സുമംഗല" ആണെങ്കിലും അല്ലെങ്കിലും സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് അല്പം കൂടും. പിന്നെ ആ ഇരുമ്പ് മുഴുവന്‍ "സുന്ദരികള്‍" എന്ന കാന്തത്തിലെയ്ക്ക് ആകര്‍ഷിക്കപ്പെടും. അതോടെ സുരേഷ് കുമാര്‍ വേറെ ഒരാളായി മാറും. ആ ആളാണ് സാക്ഷാല്‍ മമ്മൂട്ടി...!!<br /><br /><br /></div><br />അതെ സുരേഷ് കുമാറിനെ ഞങ്ങള്‍ വിളിക്കുന്ന ഇരട്ട പേരാണ് "ജൂനിയര്‍ മമ്മൂട്ടി".<br /><br /><br /><br /><div style="text-align: justify;"> ജൂനിയര്‍ മമ്മൂട്ടി എന്ന പേര് സുരേഷിനിട്ടത് അവന് തന്നെയാണ്. അവനെ കണ്ടാല്‍ മമ്മൂട്ടിയുടെ ഒരു "ലുക്ക് " ഉണ്ട് എന്ന് ആരോ അവനോട് പറഞ്ഞത്രേ. (അവനോടു ശത്രുതയുള്ള ആരെങ്കിലും അങ്ങനെ പറയാന്‍ സാധ്യത കാണുന്നുണ്ട്. പക്ഷെ ഒറിജിനല്‍ മമ്മൂട്ടിയെങ്ങാനും സുരേഷിനെ ലുക്കിയാല്‍ തന്റെ ശരീര സൌന്ദര്യത്തെ അവഹേളിച്ചതിന്റെ പേരില്‍ അവനെ അദ്ദേഹം ഓടിച്ചിട്ടു തല്ലും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നില്ല.)<br /><br /><br /></div><br /><div style="text-align: justify;"> ഏതായാലും ജൂനിയര്‍ മമ്മൂട്ടി ആയ സുരേഷ് കുമാര്‍ എല്ലാ കാര്യത്തിലും അവന്റെ "മമ്മൂട്ടി ലുക്ക് "കാത്തു സൂക്ഷിച്ചിരുന്നു. ഉദാഹരണമായി <span>പറയുകയാണെങ്കില്‍</span>...<br /></div><br /><br />"ഒന്നേ മുക്കാലേ.. ഒന്നേ മുക്കാലേ" എന്ന രീതിയിലുള്ള ആ നടപ്പ്...!<br /><br /><br />കാന്താരി മുളക് അറിയാതെ കടിച്ചു പോയവന് ചിരിക്കുന്നത് പോലെയുള്ള മനം മയക്കുന്ന ആ ചിരി..!!<br /><br /><br /><div style="text-align: justify;"> വര്‍ഷങ്ങളായി ഓയില്‍ ചേഞ്ച് ചെയ്യാത്ത മോട്ടോര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നത് പോലെയുള്ള ഘന ഗംഭീരമായ ശബ്ദം.. !!!<br /></div><br /><br />ഇതെല്ലാം സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയ്ക്ക് മാത്രമുള്ള പ്രത്യേകതകളാണ്.<br /><br /><br /><div style="text-align: justify;"> ഈ പ്രത്യേകതകള്‍ നേരിട്ട് കാണുന്നവര്‍ തന്നോട് തന്നെ അറിയാതെ ചോദിച്ചു പോകും.<br /><br /><br />"ആക് ച്ചുലി... ഇതു തന്നെയാണോ നമ്മുടെ മമ്മൂട്ടി "<br /><br /></div><br /><div style="text-align: justify;"> ഏതായാലും സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയും തൊമ്മന് എന്ന മനോജും പിന്നെ ഞാനും കൂടി ഒരു ലീവിന് വന്നിട്ട് തിരിച്ചു പോകുമ്പോഴാണ് ഈ കഥയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. തിരുവന്തപുരത്ത് നിന്നും ഡെല്‍ഹിയിലേയ്ക്കു പോകുന്ന കേരളാ എക്സ്പ്രസ്സിന്റെ പതിനൊന്നാം നമ്പര്‍ കോച്ചിലേയ്ക്ക് ഞാന്‍ നിങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യകയാണ് . ക്ഷണിക്കുകയാണ്....<br /><br /><br /></div><br /><div style="text-align: justify;"> ചെങ്ങന്നൂരില്‍ നിന്നും തൊമ്മനും സുരേഷും, മാവേലിക്കരയില്‍ നിന്ന് ഞാനും വണ്ടിയില്‍ കയറി. ഞാന്‍ കയറുമ്പോള്‍ ജൂനിയര്‍ മമ്മൂട്ടി ജനാലയ്ക്ക് അരികിലുള്ള സീറ്റില്‍ താടിക്ക് കയ്യും കൊടുത്ത് വിഷണ്ണനായി ഇരിക്കുന്നു. മനോജ് മുകളില്‍ കിടന്നു ഉറക്കമാണ്. വണ്ടിയില്‍ ആളുകള്‍ പൊതുവേ കുറവാണെന്ന് തോന്നുന്നു. താഴത്തെ മൂന്ന് സീറ്റുകളും കാലിയാണ്. അപ്പുറത്തെ ക്യാബിനില്‍ ഒന്ന് രണ്ടു കന്യാസ്ത്രീകളും കുറച്ചു കുട്ടികളും ഇരിക്കുന്നു. ഞാന്‍ പെട്ടിയും ബാഗും സീറ്റിനടിയില്‍ കയറ്റി വച്ചിട്ടു സുരേഷിന്റെ മുന്പില് ഉള്ള സീറ്റില്‍ ഇരുന്നു. എന്നിട്ട് വിഷമിച്ചിരിക്കുന്ന സുരേഷിനോട് ചോദിച്ചു.<br /><br /><br /></div><br />"എന്താടാ അളിയാ ഒരു വിഷമം? ലീവൊക്കെ അടിച്ചു പൊളിച്ചില്ലേ? പിന്നെന്താ നീ ദുഖിച്ചിരിക്കുന്നത്?"<br /><br /><br /><div style="text-align: justify;"> "എടാ അവനു പറ്റിയ കിളികള്‍ ഒന്നും വണ്ടിയില്‍ ഇല്ലെന്ന് " ഞാന്‍ പെട്ടിയും മറ്റും വയ്ക്കുന്ന ശബ്ദം കേട്ടുണര്‍ന്ന മനോജു പറഞ്ഞു. "ഡല്‍ഹി വരെ എങ്ങനെ പോകുമെന്നാ അവന് ചോദിക്കുന്നത്."<br /><br /><br /></div><br /><div style="text-align: justify;"> "ഹഹ.. അതാണോ കാര്യം? നീ വിഷമിക്കാതിരിയെടാ. എവിടുന്നെങ്കിലും നിനക്ക് പറ്റുന്നത് കേറും " ഞാന്‍ അവനെ സമാധാനിപ്പിച്ചു.<br /><br /><br /></div><br /><div style="text-align: justify;"> വണ്ടി എറണാകുളം സൌത്തില്‍ എത്തിച്ചേര്‍ന്നു. ആളുകള്‍ കയറിത്തുടങ്ങി. വെള്ളം വാങ്ങാനോ മറ്റോ സുരേഷും പോയി. ഞാന്‍ പുറത്തേയ്ക്ക് നോക്കി ഇരുന്നു.<br /><br /><br /></div><br /><div style="text-align: justify;"> "അളിയാ രക്ഷപെട്ടെടാ..ഒരു അടിപൊളി "<span>പുല്ലത്തി</span>" വരുന്നുണ്ടെടാ" പുറത്തു പോയ സുരേഷ് ആഹ്ലാദത്തോടെ തിരിച്ചു വന്നു.<br /><br /><br /></div><br />"പുല്ലത്തിയോ?" ഞാന്‍ സുരേഷിനെ ചോദ്യഭാവത്തില്‍ നോക്കി..<br /><br /><br />"എടാ പഞ്ചാബി സര്‍ദാരിണി...ഇങ്ങോട്ട് വരുന്നുണ്ട്..നമ്മുടെ അടുത്ത സീറ്റാ...ദേ വരുന്നു.."<br /><br /><br /><div style="text-align: justify;"> അവന് പറഞ്ഞു തീര്‍ന്ന ഉടന്‍ ഒരു സര്‍ദാരും അയാളുടെ ഭാര്യയും കൂടി ഞങ്ങളുടെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു. സര്ദാര്ജികളെ ഞങ്ങള്‍ പട്ടാളക്കാര്‍ മലയാളത്തില്‍ വിളിക്കുന്ന പേരാണ് "പുല്ലന്" . അവരുടെ മുഖം മുഴുവന്‍ പുല്ലു വളര്‍ന്നത് പോലെ നിറഞ്ഞു കിടക്കുന്ന താടിയാണ് ആ വിളിക്കുള്ള ഹേതു. ഹിന്ദിക്കാര് സര്ദാര്ജികളെ അവര്‍ കേള്‍ക്കാതെ വിളിക്കുന്ന പേര് "ജാടു" എന്നാണ്. ചൂല് എന്നാണ് ആ വാക്കിന്റെ മലയാള അര്‍ഥം. (ദൈവമേ മലയാളം വായിക്കാന്‍ അറിയാവുന്ന ഏതെങ്കിലും സര്‍ദാര്‍ജി ഈ പോസ്റ്റു കണ്ടാല്‍ ചൂലിനുള്ള അടി ഉറപ്പ് )<br /><br /><br /></div><br /><div style="text-align: justify;"> സര്‍ദാര്‍ജിയേയും അയാളുടെ സുന്ദരിയായ ഭാര്യയേയും കണ്ട സുരേഷ് ഉന്മേഷവാനായി. അതോടെ അവനില്‍ ഉറങ്ങിക്കിടന്ന മമ്മൂട്ടി ഉണര്‍ന്നു. അവന്റെ മുഖത്തു ഗൌരവം വന്നു. ശബ്ദം പരുക്കനായി. അവന് തന്റെ മമ്മൂട്ടി മീശയില്‍ വിരലോടിച്ചു കൊണ്ട് പുല്ലത്തിയെ നോക്കി. അടുത്ത നിമിഷം ആ മീശ ഒരു "ഇന്‍സ്പെക്ടര്‍ ബല്‍റാം" മീശയായി. മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയെ പരിചയമുള്ളതു കൊണ്ടാണോ അതോ സഹയാത്രികന് എന്ന പരിഗണനയിലാണോ എന്തോ ആ സര്‍ദാര്‍ പെണ്‍കൊടി അവനെ നോക്കി പുഞ്ചിരി തൂകി.<br /><br /><br /></div><br /><div style="text-align: justify;"> ഒരുത്തന് തന്റെ ഭാര്യയെ നോക്കി മീശ പിരിക്കുന്നതും ഭാര്യ അയാളെ നോക്കി പുഞ്ചിരിക്കുന്നതും പുല്ലനായ സര്‍ദാറിനു ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്ന് അയാളുടെ മുഖം കണ്ടാല്‍ അറിയാം. പക്ഷെ പഞ്ചാബികള്‍ പൊതുവേ ശാന്തരും പക്വമതികളുമായതിനാലാവണം അയാള്‍ ഒന്നും പറയാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു..<br /><br /><br /></div><div style="text-align: justify;"> അല്പം കഴിഞ്ഞപ്പോള്‍ സുരേഷ് എഴുനേറ്റ് എങ്ങോട്ടോ പോയി.. നടക്കുമ്പോള്‍ "ഒന്നേ മുക്കാലേ ഒന്നേ മുക്കാലേ" എന്നു തന്നെ നടക്കാന്‍ അവന് പ്രത്യേകം ശ്രദ്ധിച്ചു. അല്പം കഴിഞ്ഞു അതേ സ്റ്റൈലില്‍ തന്നെ തിരിച്ചു വന്നു സീറ്റില്‍ ഇരുന്നു. അതിനിടയില്‍ മുകളില്‍ കിടന്നിരുന്ന മനോജും താഴെ എത്തി. അതോടെ സുരേഷ് പഞ്ചാബി പെണ്ണുങ്ങളുടെ ആകാര ഭംഗിയെക്കുറിച്ച് കൂടുതല്‍ വാചാലനായി. ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിക്ക് കണ്ടാല്‍ "ഭീകരന്" എന്നു തോന്നിക്കുന്ന ഈ സര്‍ദാര്‍ ഒട്ടും ചേരുന്നില്ലെന്നും ഈ "മാക്രിയെ" കെട്ടാന്‍ എങ്ങനെ അവള്‍ക്കു മനസ്സ് വന്നെനും അവന് കുണ്ട്ടിതപ്പെട്ടു. അവള് ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി ആയിരിക്കാമെന്നും ഇങ്ങേരുടെ കയ്യിലെ പൈസ കണ്ടപ്പോള്‍ അവളുടെ വീട്ടുകാര്‍ ബലമായി അയാളെക്കൊണ്ട് കെട്ടിച്ചതായിരിക്കണം എന്നും അവന് അഭിപ്രായപ്പെട്ടു.<br /><br /><br /></div><br /><div style="text-align: justify;"><span id="TRN_1105">ഇതിനിടയില്‍ സര്‍ദാരും ഭാര്യയും ഭക്ഷണം കഴിച്ചു. അവര്‍ കഴിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളും വീട്ടില്‍ നിന്നും കരുതിയിരുന്ന പൊതി കഴിച്ചിട്ട് ഉറങ്ങാന്‍ കിടന്നു. ഉറക്കംവരുന്നതു വരെ സുരേഷ് സര്‍ദാര്‍മാരുടെ കുറ്റങ്ങള്‍ എന്നോടും മനോജിനോടും പറഞ്ഞു കൊണ്ടിരുന്നു. പിന്നെ എപ്പോഴോ ഉറങ്ങി. </span><br /><br /><span id="TRN_1105"></span></div><span id="TRN_1105"><br /></span><div style="text-align: justify;"><span id="TRN_1105"> നേരം </span>വെളുത്തു. വണ്ടി വിജയവാഡ സ്റ്റേഷനില്‍ എത്തി. സര്‍ദാര്‍ പോയി എവിടെ നിന്നോ ഇഡ്ഡലി യും സാമ്പാറും വാങ്ങി വന്നു. അത് കണ്ട മനോജ് ബ്രേക്ക് ഫാസ്റ്റിനു ഇഡ്ഡലി തന്നെ വാങ്ങാം എന്നു തീരുമാനിച്ചു പുറത്തേയ്ക്ക് പോയി. അല്പം കഴിഞ്ഞപ്പോള്‍ ഇഡ്ഡലി കിട്ടുന്ന കട ഇവിടെങ്ങും കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചു വന്ന അവന് സര്‍ദാരിനോട് ഹിന്ദിയില്‍ ചോദിച്ചു. .<br /><br /><br /></div><br />"സാര്‍ ആപ് ഇഡ്ഡലി കഹാം സെ ലിയാ". (താങ്കള്‍ എവിടുന്നാ ഇഡ്ഡലി വാങ്ങിയത്)<br /><br /><br />"സ്റ്റേഷനു പുറത്തു ഒരു കടയുണ്ട്. ഞാന്‍ അവിടുന്നാ വാങ്ങിയേ"<br /><br /><br /><div style="text-align: justify;"> സര്‍ദാരിന്റെ മറുപടി കേട്ട് മനോജ് അന്തിച്ചു നിന്നു. രാവിലെ തന്നെ സര്‍ദാരിണിയുടെ അംഗലാവണ്യം നോക്കി പിരിച്ചു തുടങ്ങിയ ബല്‍റാം മീശയില്‍ നിന്നും സുരേഷിന്റെ വിരലുകള്‍ പിടിവിട്ടു പൊത്തോന്നു താഴെ വീണു. അവന് ഹിറ്റ്ലര്‍ സിനിമയില്‍ കാക്ക കാഷ്ടിച്ച ജഗദീഷിന്റെ മുഖഭാവത്തോടെ സര്‍ദാര്‍ജിയെ നോക്കി. എന്തെന്നാല്‍, സര്‍ദാര്‍ മറുപടി പറഞ്ഞത് പച്ച മലയാളത്തില്‍ ആയിരുന്നു...!!!<br /><br /></div><br />അപ്പോള്‍ അതുവരെ പുഞ്ചിരിച്ചു കൊണ്ടിരുന്ന സര്‍ദാരിണി സുരേഷിനോട് ചോദിച്ചു..<br /><br /><br />"എക്സ്യൂസ് മീ .. എവിടാ വര്‍ക്കു ചെയ്യുന്നേ " !!!!രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com118tag:blogger.com,1999:blog-1581336692531989455.post-62582282587893043592009-12-02T12:05:00.005+05:302009-12-02T14:29:28.126+05:30നട്ടെല്ലുള്ള പട്ടാളക്കാരന്<div style="text-align: justify;">അവധി ദിവസങ്ങളില്‍ ഉച്ചവരെയെങ്കിലും കിടന്നുറങ്ങിയില്ലെങ്കില് എന്റെ ശരീരത്തിന് ആകെയൊരു ക്ഷീണമാണ്. അതു പിന്നെ നമ്മുടെ കെ എസ് ആര് ടി സിയുടെ ഓര്‍ഡിനറി ബസു പോലെ വളരെ പതുക്കയേ സഞ്ചരിക്കൂ. പക്ഷെ എന്റെ ഭാര്യയുടെ കാര്യം നേരെ തിരിച്ചാണ്. അവള് അതിരാവിലെ എഴുനേല്ക്കും. എന്നിട്ട് മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന എന്നെ നോക്കി, പുറപ്പെടാന്‍ പോകുന്ന സൂപ്പര്‍ ഫാസ്റ്റു ബസ്സിന്റെ ഡ്രൈവര്‍ എഞ്ചിന് ഇരപ്പിച്ചു നിര്‍ത്തിയിട്ട് കണ്ടക്ടര്‍ക്ക് സിഗ്നല്‍ കൊടുക്കാനായി ഇടയ്ക്കിടയ്ക്ക് ഹോണ്‍ അടിച്ചു കൊണ്ടിരിക്കുന്നതുപോലെ, "<span style="font-weight: bold;">ദേ</span><span style="font-weight: bold;"> </span><span style="font-weight: bold;">എഴുനെല്‍ക്കുന്നുണ്ടോ</span><span style="font-weight: bold;">..</span><span style="font-weight: bold;">അതോ</span><span style="font-weight: bold;"> </span><span style="font-weight: bold;">ഞാന്‍</span> <span style="font-weight: bold;">അങ്ങോട്ട്</span><span style="font-weight: bold;"> </span><span style="font-weight: bold;">വരണോ</span><span style="font-weight: bold;">"</span> എന്നിങ്ങനെയുള്ള അപായ സിഗ്നലുകള്‍ തന്നുകൊണ്ടിരിക്കും. ഈ സിഗ്നലുകള്‍ ചിലപ്പോള്‍ ഉരുളക്കിഴങ്ങ്, തക്കാളി മുതലായ ഫലമൂലാദികളായും മറ്റു ചിലപ്പോള്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളത്തിന്റെ രൂപത്തിലും എന്റെ ശരീരത്തില്‍ വന്നു പതിക്കാറുണ്ട്.<br /><br /><br />അങ്ങനെ പുതപ്പിനുള്ളില്‍ കിടന്നു കൂര്‍ക്കം വലിച്ചു കൊണ്ടിരുന്ന എന്റെ ദേഹത്ത് ഞായറാഴ്ച രാവിലെയുള്ള ആദ്യത്തെ സിഗ്നല്‍ വന്നു പതിച്ചത് ഒരു സ്റ്റീല്‍ ഗ്ലാസ്സിന്റെ രൂപത്തിലാണ്. (പച്ചക്കറിക്ക് വില കൂടിയത് കൊണ്ട് മത്തങ്ങ വാങ്ങാതിരുന്നത് ഭാഗ്യമായി.!) അതിര്‍ത്തിയില്‍ നിന്നും പാക്ക് പട്ടാളക്കാര്‍ അയക്കുന്ന മിസ്സൈലിനെ പോലും വെറും തൃണം, ഗ്രാസ്, പുല്ലു പോലെ നേരിട്ടിട്ടുള്ള എനിക്ക്, ഒരു സ്റ്റീല്‍ ഗ്ലാസിനെ നേരിടാന്‍ എന്റെ ശരീരത്തിന്റെ പിന്‍വശം തന്നെ ധാരാളമായിരുന്നു എങ്കിലും അടുത്ത സിഗ്നലുമായി ഭാര്യ നേരിട്ട് വന്നാല്‍ നേരിടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നുള്ള വീണ്ടുവിചാരമുണ്ടായ ഞാന്‍ ഉടന്‍ എഴുനേല്‍ക്കുകയും മൂരി നിവര്‍ന്നു കോട്ടുവായിട്ടുകൊണ്ട് നേരെ ടി വി യുടെ മുന്‍പിലേയ്ക്ക് പോവുകയും ചെയ്തു.<br /><br /><br /><span style="font-weight: bold;">"</span><span style="font-weight: bold;">പീലുക്കാസ്സില്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">നിന്നും</span><span style="font-weight: bold;"> </span><span style="font-weight: bold;">സ്വര്‍ണം</span><span style="font-weight: bold;"> </span><span style="font-weight: bold;">വാങ്ങിയാല്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">പിന്നെ</span><span style="font-weight: bold;"> </span><span style="font-weight: bold;">മറ്റൊന്നും</span><span style="font-weight: bold;"> </span><span style="font-weight: bold;">നോക്കേണ്ടാ</span><span style="font-weight: bold;">"</span><br /><br /><br /><div style="text-align: justify;"> കഴുത്തില്‍ കയറുപോലെയുള്ള ഒരു സ്വര്‍ണ മലയും ധരിച്ചു നിന്ന് മലയാളത്തിലെ ഒരു പ്രമുഖ നടന് <span>ടി</span> വിയിലൂടെ പ്രഖ്യാപിക്കുന്നു.<br /><br /></div><br /><span style="font-weight: bold;">"</span><span style="font-weight: bold;">ശരിയാ</span><span style="font-weight: bold;"> </span><span style="font-weight: bold;">ഒന്നും</span><span style="font-weight: bold;"> </span><span style="font-weight: bold;">നോക്കേണ്ടാ</span><span style="font-weight: bold;">. </span><span style="font-weight: bold;">സ്വര്‍ണത്തിന്റെ</span><span style="font-weight: bold;"> </span><span style="font-weight: bold;">വില</span><span style="font-weight: bold;"> </span><span style="font-weight: bold;">കേള്‍ക്കുന്നതോടെ</span><span style="font-weight: bold;"> </span><span style="font-weight: bold;">വാങ്ങാന്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">വരുന്ന</span><span style="font-weight: bold;"> </span><span style="font-weight: bold;">ആള്</span> <span style="font-weight: bold;">ബോധം</span><span style="font-weight: bold;"> </span><span style="font-weight: bold;">കെടും</span><span style="font-weight: bold;">. </span><span style="font-weight: bold;">പിന്നെ</span><span style="font-weight: bold;"> </span><span style="font-weight: bold;">അങ്ങേരെ</span><span style="font-weight: bold;"> </span><span style="font-weight: bold;">ആശുപത്രിയിലാക്കുന്ന</span><span style="font-weight: bold;"> </span><span style="font-weight: bold;">കാര്യം</span><span style="font-weight: bold;"> </span><span style="font-weight: bold;">നോക്കിയാല്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">മതി</span><span style="font-weight: bold;">."</span><br /><br /><br /><br />എന്റെ ആത്മഗതം അടുക്കയളിലുള്ള ഭാര്യയെങ്ങാനും കേട്ടാല്‍ പിന്നെ അടുത്ത സിഗ്നല്‍ ഉടനെ എത്തും. കാരണം വെള്ളിത്തിരയിലെ അവളുടെ ഇഷ്ടനായകനാണ് ഒന്നും നോക്കാതെ സ്വര്‍ണം വാങ്ങാന്‍ പറയുന്നത്. ഞാന്‍ വേഗം ടി വി ഓഫ് ചെയ്തു. എന്നിട്ട് ടീപ്പോയില്‍ കിടന്ന പത്രമെടുത്ത് നിവര്‍ത്തി.<br /><br /><br /><span style="font-weight: bold;">"</span><span style="font-weight: bold;">കായംകുളത്തു</span><span style="font-weight: bold;"> </span><span style="font-weight: bold;">തസ്കര</span><span style="font-weight: bold;"> </span><span style="font-weight: bold;">ശല്യം</span><span style="font-weight: bold;">. </span><span style="font-weight: bold;">വീട്ടമ്മയെ</span><span style="font-weight: bold;"> </span><span style="font-weight: bold;">കെട്ടിയിട്ടിട്ടു</span><span style="font-weight: bold;"> </span><span style="font-weight: bold;">കള്ളന്മാര്</span><span style="font-weight: bold;"> </span><span style="font-weight: bold;">സ്വര്‍ണമാല</span><span style="font-weight: bold;"> </span><span style="font-weight: bold;">കവര്‍ന്നു</span><span style="font-weight: bold;">"</span> പത്രത്തിലെ വെണ്ടക്കാ അക്ഷരത്തിലുള്ള വാര്‍ത്ത ഞാന്‍ ഭാര്യ കേള്‍ക്കാനായി ഉറക്കെ വായിച്ചു.<br /><br /><br /><br /><span style="font-weight: bold;">"</span><span style="font-weight: bold;">ഹും</span><span style="font-weight: bold;"> </span><span style="font-weight: bold;">ശരിയാ</span><span style="font-weight: bold;">. </span><span style="font-weight: bold;">പത്രമെടുത്താല്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">മോഷണ</span><span style="font-weight: bold;"> </span><span style="font-weight: bold;">വാര്‍ത്ത</span><span style="font-weight: bold;"> </span><span style="font-weight: bold;">മാത്രമേ</span><span style="font-weight: bold;"> </span><span style="font-weight: bold;">വായിക്കാനുള്ളൂ</span><span style="font-weight: bold;">. </span><span style="font-weight: bold;">ഈ</span> <span style="font-weight: bold;">പോലീസ്സുകാര്‍ക്കൊക്കെ</span><span style="font-weight: bold;"> </span><span style="font-weight: bold;">എന്താ</span><span style="font-weight: bold;"> </span><span style="font-weight: bold;">പണി</span><span style="font-weight: bold;">? </span><span style="font-weight: bold;">ഇവന്മാരെ</span><span style="font-weight: bold;"> </span><span style="font-weight: bold;">ഒക്കെ</span><span style="font-weight: bold;"> </span><span style="font-weight: bold;">ഓടിച്ചിട്ടുപിടിച്ച്</span><span style="font-weight: bold;"> </span><span style="font-weight: bold;">ഇടിച്ചു</span><span style="font-weight: bold;"> </span><span style="font-weight: bold;">പപ്പടമാക്കണം</span><span style="font-weight: bold;">" </span>അകത്തു നിന്ന് ഭാര്യയുടെ കമന്റു കേട്ട് ഞാന്‍ ഞെട്ടി.<br /><br /><br /><span style="font-weight: bold;">"</span><span style="font-weight: bold;">ദൈവമേ</span><span style="font-weight: bold;"> </span><span style="font-weight: bold;">കള്ളനെപ്പിടിക്കാത്ത</span><span style="font-weight: bold;"> </span><span style="font-weight: bold;">പോലീസുകാരെ</span><span style="font-weight: bold;"> </span><span style="font-weight: bold;">ഇടിച്ചു</span><span style="font-weight: bold;"> </span><span style="font-weight: bold;">പപ്പടമാക്കണമെന്നാണോ</span><span style="font-weight: bold;"> </span><span style="font-weight: bold;">ഇവള്</span> <span style="font-weight: bold;">പറയുന്നത്</span><span style="font-weight: bold;">"</span> ഇതെങ്ങാനും ഏതെങ്കിലും പോലീസ്സുകാരന് കേട്ടാല്‍ അവര്‍ എന്നെപ്പിടിച്ചു ഇടിച്ചു പപ്പടമാക്കിയിട്ട് തെളിയാത്ത കേസ്സുകള്‍ മുഴുവന്‍ എന്റെ തലയില്‍ കെട്ടി വച്ചെന്നിരിക്കും. പട്ടാളമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പോലീസ്സുകാര്‍ക്ക് പട്ടാളക്കാരനെന്നോ സാധാരക്കാരനെന്നോ ഉണ്ടോ? അവര്‍ക്ക് ഇടിക്കാന്‍ ഒരാളെ കിട്ടിയാല്‍ പോരെ? ഞാന്‍ പേടിയോടെ ഓര്‍ത്തു.<br /><br /><br /><br /><span style="font-weight: bold;">"</span><span style="font-weight: bold;">ഏതായാലും</span><span style="font-weight: bold;"> </span><span style="font-weight: bold;">രാത്രിയില്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">കിടക്കുന്നതിനു</span><span style="font-weight: bold;"> </span><span style="font-weight: bold;">മുന്‍പ്</span><span style="font-weight: bold;"> </span><span style="font-weight: bold;">ആഭരണങ്ങള്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">ഒക്കെ</span><span style="font-weight: bold;"> </span><span style="font-weight: bold;">ഊരി</span><span style="font-weight: bold;"> </span><span style="font-weight: bold;">എവിടെയെങ്കിലും</span><span style="font-weight: bold;"> </span><span style="font-weight: bold;">ഭദ്രമായി</span> <span style="font-weight: bold;">വച്ചേക്കണം</span><span style="font-weight: bold;">" </span>ഞാന്‍ മുന്നറിയിപ്പ് കൊടുത്തു."<br /><br /><br /><br />"<span style="font-weight: bold;">നിങ്ങള്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">ഇങ്ങനെ</span><span style="font-weight: bold;"> </span><span style="font-weight: bold;">പേടിക്കാതെ</span><span style="font-weight: bold;"> </span><span style="font-weight: bold;">മനുഷ്യനേ</span><span style="font-weight: bold;">. </span><span style="font-weight: bold;">എന്റെ</span><span style="font-weight: bold;"> </span><span style="font-weight: bold;">മാല</span><span style="font-weight: bold;"> </span><span style="font-weight: bold;">പൊട്ടിക്കാന്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">ധൈര്യമുള്ള</span><span style="font-weight: bold;"> </span><span style="font-weight: bold;">ഒരു</span><span style="font-weight: bold;"> </span><span style="font-weight: bold;">കള്ളനും</span><span style="font-weight: bold;"> </span><span style="font-weight: bold;">ഇതു</span> <span style="font-weight: bold;">വരെ</span><span style="font-weight: bold;"> </span><span style="font-weight: bold;">ജനിച്ചിട്ടില്ല</span><span style="font-weight: bold;">. </span><span style="font-weight: bold;">ഹും</span><span style="font-weight: bold;">.. </span><span style="font-weight: bold;">പൊട്ടിക്കാന്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">ഇങ്ങോട്ട്</span><span style="font-weight: bold;"> </span><span style="font-weight: bold;">വരട്ടെ</span><span style="font-weight: bold;">.. </span><span style="font-weight: bold;">അവന്റെ</span><span style="font-weight: bold;"> </span><span style="font-weight: bold;">നട്ടെല്ല്</span><span style="font-weight: bold;"> </span><span style="font-weight: bold;">ഞാന്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">ചവിട്ടി</span><span style="font-weight: bold;"> </span><span style="font-weight: bold;">പൊട്ടിക്കും</span><span style="font-weight: bold;">"</span><br /><br /><br /><br /><span style="font-weight: bold;">"</span><span style="font-weight: bold;">ങേ</span><span style="font-weight: bold;">? </span><span style="font-weight: bold;">കള്ളന്റെ</span><span style="font-weight: bold;"> </span><span style="font-weight: bold;">നട്ടെല്ല്</span><span style="font-weight: bold;"> </span><span style="font-weight: bold;">ചവിട്ടി</span><span style="font-weight: bold;"> </span><span style="font-weight: bold;">പൊട്ടിക്കാന്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">ഇവളാര്</span><span style="font-weight: bold;">? </span><span style="font-weight: bold;">ബ്രൂസ്ലിയുടെ</span><span style="font-weight: bold;"> </span><span style="font-weight: bold;">ഭാര്യയുടെ</span><span style="font-weight: bold;"> </span><span style="font-weight: bold;">അനുജത്തിയോ</span><span style="font-weight: bold;">? </span><span style="font-weight: bold;">അതോ</span><span style="font-weight: bold;"> </span><span style="font-weight: bold;">ജാക്കിച്ചാന്റെ</span><span style="font-weight: bold;"> </span><span style="font-weight: bold;">അനന്തിരവളോ</span><span style="font-weight: bold;">?"</span> ഏതായാലും ഭാര്യയുടെ ധൈര്യം കണ്ട ഞാന്‍ അഭിമാനപുളകിതനും പുളകിതഗാത്രനും പിന്നെ ധൈര്യസമേതനുമായി.<br /><br /><br /><br />ഒരു പട്ടാളക്കാരന്റെ ഭാര്യയായാല്‍ ഇങ്ങനെ വേണം. ഞാന്‍ ചിന്തിച്ചു. വീരശൂരിയും പരാക്രമശാലിയുമായ ഒരു ഭാര്യയുള്ള ഞാന്‍ എന്തിനു കള്ളന്മാരെ പേടിക്കണം? കള്ളന്മാര് എന്നെയല്ലേ പേടിക്കേണ്ടത് ? അവളുടെ "പാദതാഡനം" ഒരു തവണ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കള്ളനും വീണ്ടും ആ വഴിക്ക് വരില്ലെന്ന് അതു സ്ഥിരമായി അനുഭവിക്കുന്ന എനിക്ക് ഉറപ്പുള്ളതിനാല്‍ ഞാന്‍ ആശ്വാസത്തോടെ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങി.<br /><br /><br /><br />ഏതായാലും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഭാര്യ പതിവിനു വിപരീതമായി അവളുടെ സകല ആഭരണങ്ങളും അഴിച്ചു അലമാരയില്‍ വച്ചു പൂട്ടി. അലമാരയുടെ താക്കോല്‍ ഞാന്‍ പോലും കാണാതെ എവിടെയോ ഒളിപ്പിച്ചു. കൂടാതെ തലയണക്കീഴില്‍ ഒരു വെട്ടുകത്തി, ടോര്‍ച്ചു, മൊബൈല്‍ ഫോണ്‍ എന്നിവയും വച്ചു. കതകുകളും ജനലും ഭദ്രമായി ബന്ധിച്ച ശേഷം അവയുടെ അരികില്‍ അലുമിനിയം കലങ്ങളും ഉരുണ്ടു വീണാല്‍ ശബ്ദം കേള്‍ക്കുന്ന പാത്രങ്ങളും വച്ചു. ഭാര്യയുടെ പ്രായോഗിക ബുദ്ധിയില്‍ അഭിമാനം തോന്നിയ ഞാന്‍ ഭയാശങ്കകളില്ലാതെ നിദ്രയെ പൂകി.<br /><br /><br />നേരം പാതിരാ ആയിട്ടുണ്ടാകും. അതി ഭയങ്കരമായ ഒരലര്‍ച്ചയും ഒപ്പം ഭാരമുള്ള എന്തോ ഒന്ന് നിലത്തു വീഴുന്ന ശബ്ദവും കേട്ട ഞാന്‍ ഞെട്ടിയുണര്‍ന്നു. കൂരിരുട്ടില്‍ ഒന്നും കാണാന്‍ പറ്റുന്നില്ല. വെപ്രാളത്തോടെ ഞാന്‍ അടുത്ത് കിടന്നിരുന്ന ഭാര്യയെ കുലുക്കിയുണര്‍ത്താനായി നോക്കി.. അയ്യോ...അവളെ കാണാനില്ല.!!<br /><br /><br />ദൈവമേ സ്വര്‍ണം മോഷ്ടിക്കാന്‍ വന്ന കള്ളന് അതു കിട്ടാത്തത് കൊണ്ട് ഭാര്യയെ മോഷ്ടിച്ചതാണോ? ഞാന്‍ വിയര്‍ത്തു. എന്റെ ശബ്ദം നഷ്ടപ്പെട്ടു. ഞാന്‍ പരവേശത്തോടെ കിടക്കയില്‍ കുത്തിയിരുന്നു കിതച്ചു.<br /><br /><br />സ്വര്‍ണം പോയാലും വേണ്ടില്ല. ഭാര്യയെ തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ അവളുടെ ബന്ധുക്കളോട് ഞാന്‍ എന്തു സമാധാനം പറയും. എന്റെ ശരീരത്തിലൂടെ വിയര്‍പ്പു ചാലിട്ടൊഴുകി. സ്വര്‍ണം അലമാരിയില്‍ വച്ചു പൂട്ടിയത് പോലെ ഭാര്യയേയും എവിടെയെങ്കിലും വച്ചു പൂട്ടിയിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു. ഞാന്‍ ആക്രാന്തത്തോടെ ഭിത്തിയില്‍ സ്വിച്ചിനു വേണ്ടി പരതി. ലൈറ്റ് ഓണ്‍ ചെയ്തു.<br /><br /><br />മുറിയില്‍ നിറഞ്ഞ വെളിച്ചത്തില്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു. കള്ളന്മാര് മോഷ്ടിച്ചു കൊണ്ട് പോയ ഭാര്യ അതാ നിലത്തു കുത്തിയിരിക്കുന്നു. "<span style="font-weight: bold;">നിങ്ങളുടെ</span><span style="font-weight: bold;"> </span><span style="font-weight: bold;">ഒടുക്കത്തെ</span><span style="font-weight: bold;"> </span><span style="font-weight: bold;">ഒരുറക്കം</span><span style="font-weight: bold;">. </span><span style="font-weight: bold;">എന്നെ</span><span style="font-weight: bold;"> </span><span style="font-weight: bold;">ആരെങ്കിലും</span> <span style="font-weight: bold;">പൊക്കിക്കൊണ്ട്</span><span style="font-weight: bold;"> </span><span style="font-weight: bold;">പോയാലും</span><span style="font-weight: bold;"> </span><span style="font-weight: bold;">അറിയില്ലല്ലോ</span><span style="font-weight: bold;"> </span><span style="font-weight: bold;">കാലമാടാ</span><span style="font-weight: bold;">"</span> എന്ന രീതിയില്‍ തലയ്ക്കു കയ്യും താങ്ങി വിഷണ്ണയായി നിലത്തിരിക്കുന്ന ഭാര്യയെ ഞാന്‍ പിടിച്ചു സാവധാനം കട്ടിലില്‍ ഇരുത്തി. മേശപ്പുറത്തു ഗ്ലാസ്സിലിരുന്ന വെള്ളമെടുത്തു കൊടുത്തു. അതു ഒറ്റവലിക്ക് കുടിച്ച ശേഷം അവശയായി വീണ്ടും കട്ടിലില്‍ കിടന്ന ഭാര്യയോടു ഞാന്‍ കാര്യം തിരക്കി.<br /><br /><br /><span style="font-weight: bold;">"</span><span style="font-weight: bold;">അതു</span><span style="font-weight: bold;"> </span><span style="font-weight: bold;">ചേട്ടാ</span><span style="font-weight: bold;">... </span><span style="font-weight: bold;">ഞാന്‍</span><span style="font-weight: bold;">...</span><span style="font-weight: bold;">നമ്മുടെ</span><span style="font-weight: bold;"> </span><span style="font-weight: bold;">മാല</span><span style="font-weight: bold;"> </span><span style="font-weight: bold;">മോഷ്ടിക്കാന്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">വന്ന</span><span style="font-weight: bold;"> </span><span style="font-weight: bold;">കള്ളനെ</span><span style="font-weight: bold;"> </span><span style="font-weight: bold;">തൊഴിച്ചതാ</span><span style="font-weight: bold;">.."</span><br /><br /><br /><span style="font-weight: bold;">ങേ</span><span style="font-weight: bold;">? </span><span style="font-weight: bold;">മാല</span><span style="font-weight: bold;"> </span><span style="font-weight: bold;">മോഷ്ടിക്കാന്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">കള്ളന്</span><span style="font-weight: bold;"> </span><span style="font-weight: bold;">വന്നന്നോ</span><span style="font-weight: bold;">? </span><span style="font-weight: bold;">ഞാന്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">നിന്ന</span><span style="font-weight: bold;"> </span><span style="font-weight: bold;">നില്പില്</span><span style="font-weight: bold;"> </span><span style="font-weight: bold;">മേലോട്ട്</span><span style="font-weight: bold;"> </span><span style="font-weight: bold;">ചാടിപ്പോയി</span><span style="font-weight: bold;">. </span><span style="font-weight: bold;">എവിടെ</span><span style="font-weight: bold;">...</span><span style="font-weight: bold;">എവിടെ</span><span style="font-weight: bold;"> </span><span style="font-weight: bold;">കള്ളന്</span><span style="font-weight: bold;">?</span><br /><br /><br />"അതു പിന്നെ .. കള്ളന് വന്നതായി.. ഞാന്‍ അവനെ തൊഴിച്ചതായി.. ഒക്കെ സ്വപ്നം..." വിക്കി വിക്കി അത്രയും പറഞ്ഞിട്ട് അവള് മൂടിപ്പുതച്ചു കിടന്നു.<br /><br /><br />നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും കൂര്‍ക്കം വലി തുടങ്ങിയ ഭാര്യയെ നോക്കിയ ഞാന്‍ ആശ്വാസത്തോടെ ലൈറ്റ് ഓഫ് ചെയ്തു കിടന്നു. പക്ഷെ പിന്നെ എത്ര <span>ശ്രമിച്ചിട്ടും</span> എനിക്ക് ഉറക്കം വന്നില്ല. എന്തെന്നാല്‍ അടുത്ത കള്ളന് ഉടനെ വരുമെന്നും വന്നാല്‍ എന്റെ ഭാര്യ അവന്റെ നട്ടെല്ല് നോക്കി തൊഴിക്കുമെന്നും എനിക്കുറപ്പായിരുന്നു. പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍ ഒടിയില്ലേ?..<br /><br /><br /></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com65tag:blogger.com,1999:blog-1581336692531989455.post-6620685002541606222009-10-21T18:07:00.003+05:302009-10-21T18:51:39.412+05:30രാജപ്പന് എന്ന ഗുണ്ടപ്പന്<div style="text-align: justify;">"കമ്പിത്തിരി,.. മത്താപ്പൂ,.. എലിവാണം,.. ഓലപ്പടക്കം,.. മാലപ്പടക്കം.. കുടച്ചക്രം.....ഏതെടുത്താലും ഫ്രീ... വരുവിന്‍ ... വാങ്ങുവിന്‍ ... പൊട്ടിക്കുവിന്‍ ."<br /></div><br /><div style="text-align: justify;">ഒരു മേശപ്പുറത്തു കടലാസ്സു വിരിച്ചു അതിന്റെ മുകളില്‍ സാധന സാമഗ്രികള്‍ നിരത്തി വച്ച് വിളിച്ചു കൂവുകയാണ് ഹവില്‍ദാര്‍ രാമനാഥന് സര്. സമയം വൈകുന്നേരം എഴുമണി...സ്ഥലം യൂണിറ്റിലെ പി ടി ഗ്രൌണ്ട്... സന്ദര്‍ഭം ദീപാവലി ആഘോഷം....<br /><br /><br />പട്ടാളത്തിലെ ആഘോഷങ്ങള്‍ അങ്ങിനയാണ്. പൊതുവായ ആഘോഷമാണ്. അതായത് ആഘോഷങ്ങളുടെ ചിലവുകള്‍ യൂണിറ്റ് വഹിക്കും. ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി പടക്കവും ചെറിയ മെഴുക് തിരികളും യൂണിറ്റ് ചിലവില്‍ വാങ്ങിയിട്ടുണ്ട്. അത് ഓരോ സെക്ഷനുകള്‍ക്കും തുല്യമായി വീതിക്കും. എല്ലാവരും കൂടി പി ടി ഗ്രൗണ്ടില്‍ ഒത്തുകൂടി ഇവയെല്ലാം പൊട്ടിക്കുകയും മെഴുക് തിരികള്‍ നിരത്തി കത്തിക്കുകയും ചെയ്യും. പക്ഷെ ആഘോഷങ്ങള്‍ക്കിടയില്‍ തീപ്പിടുത്തമോ മറ്റു അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ നോക്കേണ്ടത് ഓരോ പട്ടാളക്കാരന്റെയും ചുമതലയാണെന്ന് മാത്രം. കള്ള് കുടിച്ചതിനു ശേഷം ആരും പടക്കം പൊട്ടിക്കാനും പാടില്ല. അങ്ങനെയൊക്കെയുള്ള മുന്‍കരുതലുകള്‍ എടുത്തതിനു ശേഷമാണ് ആഘോഷങ്ങള്‍ അരങ്ങേറുക.<br /><br /><br /> പടക്കവും മെഴുക് തിരികളും എല്ലാ സെക്ഷനുകള്‍ക്കും വേണ്ടി വാങ്ങുന്നതിനും തുല്യമായി വീതിക്കുന്നതിനും ചുമതല ഏല്പിച്ചിരിക്കുന്നത് ഹവില്‍ദാര്‍ രാമനാഥന് സാറിനെയാണ്. എല്ലാവരും അവരവരുടെ വീതം പടക്കങ്ങള്‍ രാമനാഥന് സാറില്‍ നിന്നും വാങ്ങി ഗ്രൌണ്ടിന്റെ ഓരോ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു റെഡിയായി നില്ക്കും. കൃത്യം ഏഴുമണിയാകുമ്പോള്‍ സി ഓ സാബ് വരും. ഉത്ഘാടന കര്‍മം നിര്‍വഹിക്കുന്നത് സി ഓ യാണ്. അദ്ദേഹം ഒരു പടക്കമോ കമ്പിത്തിരിയോ കത്തിച്ചു പരിപാടി ആരംഭിക്കാന്‍ അനുമതി നല്‍കും. അതോടെ ഗ്രൗണ്ടില്‍ നിരന്നു നില്ക്കുന്ന ഓരോ സെക്ഷനുകളും അവരവരുടെ വീതത്തിലുള്ള പടക്കങ്ങള്‍ പൊട്ടിക്കാന്‍ ആരംഭിക്കുകയായി. പിന്നെ യൂണിറ്റ് മുഴുവന്‍ പടക്ക മയം! ഞങ്ങളെല്ലാം പടക്കവീരന്മാര്‍ ! ചുരുക്കം ചിലരൊക്കെ റോക്കറ്റ് വീരന്മാരും ആയി മാറാറുണ്ട്. !!<br /><br /><br />അങ്ങനെ എല്ലാവരും പടക്കങ്ങളും മെഴുക് തിരികളും വാങ്ങി സി ഓ സാബിന്റെ ആഗമനത്തിനായി കാത്തു നില്‍ക്കുകയാണ്. അപ്പോഴാണ് ഞങ്ങളുടെ സെക്ഷന്‍ കമാണ്ടര്‍ കൂടിയായ രാമനാഥന് സാര്‍ പടക്ക വിതരണം കഴിഞ്ഞ ശേഷം കയ്യില്‍ ഒരു ചെറിയ പൊതിയുമായി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്. വന്നപാടെ അദ്ദേഹം ഓഫീസ് ക്ലാര്‍ക്കായ രാജപ്പനെ വിളിച്ചു മാറ്റി നിര്‍ത്തി പൊതി രഹസ്യമായി അവനെ ഏല്പിച്ചു. എന്നിട്ട് പറഞ്ഞു.<br /><br />"എടാ ഇത് ഒരു "ഗുണ്ടാ". നമ്മുടെ സെക്ഷനു വേണ്ടി മാത്രമായി ഞാന്‍ വാങ്ങിയതാ. ഇത് മാത്രം ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല. സി ഓ സാബു പടക്കം പൊട്ടിച്ച് ഉത്ഘാടനം നടത്തിയാലുടന്‍ നീ ഈ "ഗുണ്ട്" പൊട്ടിക്കണം. അത് കേട്ട് മറ്റു സെക്ഷന്കാര് ഞെട്ടണം. എന്നാലല്ലേ നമ്മുടെ സെക്ഷന്‍ ഒരു ഗമ കിട്ടുകയുള്ളൂ?"<br /><br /><br />സംഗതി രാജപ്പനും പിടിച്ചു. ഉത്ഘാടനം നടന്നുകഴിഞാല്‍ ആദ്യം പൊട്ടുന്നത് അതി ഭയങ്കര ശബ്ദമുള്ള "ഗുണ്ട് " (വലിയ ശബ്ദമുള്ള പടക്കം. "പന്നിപ്പടക്കം" എന്നും ഗുണ്ടിനു പേരുണ്ട്) ആണെങ്കില്‍ അത് പൊട്ടിക്കുന്ന സെക്ഷന്‍ അതൊരു ക്രെഡിറ്റുതന്നെയല്ലേ? പോരെങ്കില്‍ ഗുണ്ട് എന്ന പടക്കം മറ്റു സെക്ഷനുകളില്‍ ഇല്ലതാനും. പക്ഷെ ഒരു കുഴപ്പം. അത് പൊട്ടിക്കാന്‍ രാജപ്പന് ഒരു ചെറിയ ഭയം. സാധാരണ പടക്കം പോലും പൊട്ടിക്കുന്നത് രാജപ്പന് പേടിയാണ്. അപ്പോള്‍ പിന്നെ ശക്തിയേറിയ "ഗുണ്ട്" എങ്ങനെ പൊട്ടിക്കും?<br /><br />"എടാ മണ്ടാ നീ പേടിക്കാതെ". രാമനാഥന് സാര്‍ പറഞ്ഞു. "നീ ഒരു കയ്യില്‍ മെഴുക് തിരി കത്തിച്ചു പിടിക്കണം. മറ്റെക്കയ്യില് ഗുണ്ടും പിടിക്കണം. ഉത്ഘാടനം കഴിഞ്ഞാലുടന്‍ നീ ഗുണ്ട് കത്തിച്ച് ഗ്രൌണ്ടിലേയ്ക്ക് എറിയണം. അതിനെന്തിനാ പേടിക്കുന്നത്? ഒന്നുമില്ലെങ്കിലും നീയൊരു പട്ടാളക്കാരനല്ലേ?" <br /><br /><br />അതോടെ രാജപ്പന് ധൈര്യപ്പനായി. രാമനാഥന് സാര്‍ അവന്റെ കയ്യില്‍ ഒരു ഗുണ്ടും അത് കത്തിക്കാനുള്ള മെഴുകുതിരിയും കൊടുത്തു. സി ഓ സാബ് വന്നാലുടന്‍ മെഴുക് തിരി കത്തിച്ചു ഗുണ്ട് പൊട്ടിക്കാന്‍ റെഡിയായി നില്‍ക്കണമെന്ന് നിര്‍ദ്ദേശം കൊടുത്തിട്ട് അദ്ദേഹം സി ഓ സാബിനെ സ്വീകരിക്കാനായി പോയി.<br /><br /><br />സി ഓ സാബ് എത്തിച്ചേര്‍ന്നു . വന്നയുടന്‍ തന്നെ അദ്ദേഹം ഗ്രൗണ്ടില്‍ മൊത്തം നടന്നു സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പിന്നെ തനിക്കായി ഒരുക്കി വച്ചിരിക്കുന്ന ടേബിളില്‍ നിന്നും ഒരു കമ്പിത്തിരി എടുത്ത് കത്തിച്ചു ഉത്ഘാടന കര്‍മം നിര്‍വഹിച്ചു.<br /><br /><br />ഇതിനകം രാജപ്പന് മെഴുക് തിരി കത്തിച്ചു ഗുണ്ട് പൊട്ടിക്കാന്‍ റെഡിയായിരുന്നു..സി ഓ സാബിന്റെ കമ്പിത്തിരി കത്തിത്തീന്നയുടന്‍ തന്റെ കയ്യിലിരുന്ന ഗുണ്ടിന്റെ തുമ്പത്ത് തീ കൊളുത്തി. എന്നിട്ട് ഗ്രൌണ്ടിന്റെ മധ്യഭാഗം നോക്കി നീട്ടിയെറിഞ്ഞു.<br /><br />രാജപ്പന്റെ ഗുണ്ട് എറിയല്‍ നോക്കി നിന്നിരുന്നരാമനാഥന്‍ സാര്‍ ആ കാഴ്ച കണ്ടു ഞെട്ടി. ഗുണ്ട് വലിച്ചെറിഞ്ഞിട്ട് അത് പൊട്ടാന്‍ കാത്തു നില്ക്കുന്ന രാജേന്ദ്രനെ നോക്കി അദ്ദേഹം അലറി.<br /><br />"എടാ രാജപ്പാ എറിയെടാ..അല്ലെങ്കില്‍ അത് നിന്റെ കയ്യിലിരുന്നു പൊട്ടും..."<br /><br />"ങേ....? രാജപ്പന് രാമനാഥന് സാറിനെ മിഴിച്ചു നോക്കി. കത്തിച്ച ഗുണ്ട് എറിഞ്ഞു കഴിഞ്ഞു. ഇനി ഏതു ഗുണ്ട് എറിയാനാ ഇങ്ങേരു കിടന്ന് അലറുന്നത്?" <br /><br /><br />"എടാ നിന്റെ കയ്യിലിരുന്നു കത്തുന്ന ഗുണ്ട് അറിയാന്‍ .."രാമനാഥന് സാര്‍ വീണ്ടും അലറി...അത് കേട്ട രാജപ്പന് തന്റെ കയ്യിലേയ്ക്കു നോക്കി. അതാ ഒരു ഗുണ്ട് അവന്റെ കയ്യിലിരുന്നു കത്തുന്നു..!! "അയ്യോ....എന്റമ്മോ...."<br /><br /> ഒരു കയ്യില്‍ മെഴുക് തിരിയും മറ്റെക്കയ്യില് ഗുണ്ടും പിടിച്ചു നിന്ന രാജപ്പന് ഗുണ്ട് കത്തിച്ചു വെപ്രാളത്തോടെ വലിച്ചെറിഞ്ഞപ്പോള്‍ കയ്യൊന്നു മാറിപ്പോയി.....ഗുണ്ടിനു പകരം പോയത് മെഴുകു തിരിയാണെന്ന് രാജപ്പന് അറിഞ്ഞില്ല.<br /><br />ഇപ്പോള്‍ ഞങ്ങള്‍ രാജപ്പന് ഒരു പുതിയ പേരിട്ടു.. " ഗുണ്ടപ്പന് "<br /><br /><br /><br /><br /><br /><br /></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com50tag:blogger.com,1999:blog-1581336692531989455.post-213059973773102122009-10-10T13:29:00.004+05:302009-10-10T13:40:39.623+05:30തൊമ്മന്റെ ഗ്യാസും എന്റെ ട്രബിളും"<span>കര്‍ത്താവേ ഞാന്‍ </span> <span>ഭര്‍ത്താവില്ലാതേഴു</span> <span>പെറ്റൂ</span>...<br /><span>കര്‍ത്താവിന്റെ</span> <span>കൃപ</span> <span>കൊണ്ടതേഴും</span> <span>ചത്തു</span>......"<br /><br /><br /><div style="text-align: justify;">കയ്യില്‍ ഒരു പൊതിയുമായി പാട്ടും പാടി ബാരക്കിലേയ്ക്കു കയറി വന്ന തൊമ്മന് ബെഡ്ഡില്‍ കിടന്നു മാസിക വായിച്ചു കൊണ്ടിരുന്ന എന്നെക്കണ്ടപ്പോള്‍ പെട്ടെന്ന് പാട്ട് നിര്‍ത്തി. എന്നിട്ട് കയ്യിലിരുന്ന പൊതി സൂത്രത്തില്‍ അലമാരയില്‍ വച്ചിട്ട് എന്നെ ശ്രദ്ധിക്കാതെ കട്ടിലിലിരുന്നു കാലിലെ ബൂട്ട് അഴിച്ചു തുടങ്ങി...<br /></div><br /><br /><div style="text-align: justify;">"എന്താടാ പുല്ലേ നിനക്കൊരു ഗമ. എന്തോന്നാ നീ കൊണ്ടുവന്ന പൊതി. കുപ്പിയാണോ?.. ഞാന്‍ ചോദിച്ചു..."<br /></div><br /><br /><div style="text-align: justify;">"പിന്നേ കുപ്പി...എനിക്ക് കുപ്പി മേടിക്കലല്ലേ പണി...അത് വീട്ടില്‍ നിന്നും അമ്മ കൊടുത്ത് വിട്ട ഗ്യാസ്സിനുള്ള മരുന്നാ.." തൊമ്മന് ഞാന്‍ ചോദിച്ചത് ഇഷ്ടപ്പെടാത്ത മട്ടില്‍ പറഞ്ഞു...<br /></div><br /><br /><br /><div style="text-align: justify;">"ഓഹോ എന്നിട്ട് നീയെന്താ എന്നെ കാണിക്കാതെ അത് അലമാരിയില്‍ വച്ച് പൂട്ടിയത്?. സത്യം പറയെടാ അത് കള്ളുകുപ്പിയല്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു...<br /><br /><br /></div><br /><div style="text-align: justify;">"<span>ആരു</span> <span>പറഞ്ഞു</span> <span> അത്</span> കള്ളു <span>കുപ്പിയാണെന്ന്</span>. <span>നിനക്കൊക്കെ</span> <span>ഏതു</span> സമയത്തും കുപ്പി കുപ്പി എന്ന ഒറ്റ വിചാരമല്ലേ ഉള്ളൂ !?"<br /></div><br /><br /><div style="text-align: justify;">തൊമ്മന് തോര്‍ത്തുമെടുത്തു കുളിക്കാന്‍ പോയി. അവന്റെ മുഖത്ത് ഒരു കള്ളലക്ഷണമുള്ളതായി എനിക്ക് തോന്നി..<br /></div><br /><br /><div style="text-align: justify;"> സ്വതവേ തമാശക്കാരനും എന്റെ ഉറ്റ സുഹൃത്തുമാണ് തൊമ്മന്. പത്തനംതിട്ട സ്വദേശിയാണ്. പട്ടാളത്തില്‍ ചേരുന്നതിന് മുന്‍പ് ഹിന്ദി പ്രവീണ്‍ പരീക്ഷ പാസായവന്. പച്ചവെള്ളം പോലെ ഹിന്ദി പറയും. അവന്റെ ഹിന്ദി കേട്ട് ഹിന്ദിക്കാര് പോലും വാ പൊളിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് തൊമ്മന് പറയുന്ന ഹിന്ദി അവര്‍ക്ക് മനസ്സിലാകാത്തത് കൊണ്ടാണോ അതോ ഹിന്ദി ഭാഷയില്‍ തൊമ്മന്റെ അത്രയും പരിജ്ഞാനം ഹിന്ദിക്കാര്‍ക്ക് ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല. എന്നാലും ട്രെയിനിംഗ് സമയത്ത് ഹിന്ദി അറിയാത്ത ഞങ്ങളെ ഹിന്ദിക്കാരായ മറ്റു സഹട്രയിനികളില് നിന്നും കാത്തു സംരക്ഷിച്ചവനാണ് തൊമ്മന്. തന്നെയുമല്ല എന്തു കിട്ടിയാലും അതിന്റെ ഒരു പകുതി എനിക്ക് വേണ്ടി മാറ്റി വയ്കുകയും ചെയ്യും. അങ്ങനെയുള്ള തൊമ്മനാണ് ഇന്ന് എന്തോ ഒരു സാധനം ഞാന്‍ കാണാതെ ഒളിച്ചു വച്ചിരിക്കുന്നത്. അതെന്താണെന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ഞാന്‍ തീരുമാനിച്ചു.<br /><br /><br /></div><br /><div style="text-align: justify;">ഞാന്‍ അവന്റെ ലോക്കര്‍ (അലമാര) പരിശോധിച്ചു..അതാ ഏറ്റവും മുകളിലത്തെ അറയില്‍ ആ സാധനം കടലാസ്സില്‍ പൊതിഞ്ഞു ഭദ്രമായി വച്ചിരിക്കുന്നു...ഞാന്‍ പതുക്കെ അത് പൊതിഞ്ഞിരിക്കുന്ന കടലാസ് നഖം കൊണ്ടു ചുരണ്ടി നോക്കി....കടലാസ് അല്പം കീറിയപ്പോള്‍ അതിനകത്തെ സാധനം കണ്ട് ഞാന്‍ ഞെട്ടി...<br /><br /></div><br /><span>ഒരു</span> <span>കുപ്പി</span> ... <span>ഫുള്‍</span> <span>കുപ്പി</span>....!!<br /><br /><br /><span>നിറം</span> <span>കണ്ടിട്ട്</span> <span>നല്ല</span> <span>സ്വയമ്പന്‍</span> <span>ത്രീ</span> - <span>എക്സ്</span> <span>റം</span>...!!!!<br /><br /><br /><div style="text-align: justify;"> അതുശരി...ഇതാണ് നിന്റെ ഗ്യാസ്സിനുള്ള മരുന്ന് അല്ലെ? ഇത് കഴിച്ചാണ് നീ ഗ്യാസ്സ് കളയാന്‍ പോകുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ വാങ്ങിയ ഒരു കുപ്പി വോഡ്ക, കേറിയും മാറിയും അടിച്ചു തീര്‍ത്ത പരമദ്രോഹി ഇന്ന് ഒരു കുപ്പി സാദാ റം സ്വന്തമായി വാങ്ങി എന്നെക്കാണാതെ അടിച്ച് അവന്റെ വയറ്റിലെ ഗ്യാസ് കളയാന്‍ പോകുന്നു... ഞാന്‍ അടിമുടി വിറച്ചു...<br /><br /></div><br /><div style="text-align: justify;">"ഇങ്ങോട്ട് വരട്ടെ...കുപ്പി അടിക്കാതെ തന്നെ അവന്റെ ഗ്യാസ് കുറ്റി ഞാന്‍ കലക്കും" എന്നോടാണോ കളി?". ഞാന്‍ തീരുമാനിച്ചു.. <br /></div><br /><br /><div style="text-align: justify;"> അല്ലെങ്കില്‍ വേണ്ടാ...<br /><br />എന്നെ ഒളിച്ചു കൊണ്ടുവന്നു കുടിക്കാന്‍ വച്ചിരിക്കുന്ന ഈ കുപ്പി അതി വിദഗ്ദമായി അടിച്ചു മാറ്റുന്നതാണ് ബുദ്ധി.<br /><br />"എടാ തൊമ്മാ ഇരുപത്തി നാല് മണിക്കൂറിനകം ഇരു ചെവിയറിയാതെ ഈ കുപ്പി ഞാന്‍ അടിച്ചു മാറ്റിയിരിക്കും. എന്റെ ത്രീ-എക്സ് തമ്പുരാനാണേ സത്യം". ഞാന്‍ ഭീഷ്മശപഥം ചെയ്തു.<br /><br /><br /></div><br /><div style="text-align: justify;">അല്പം കഴിഞ്ഞപ്പോള്‍ തൊമ്മന് കുളി കഴിഞ്ഞെത്തി..ഞാന്‍ അവനെ കാണാത്ത ഭാവത്തില്‍ മാസിക വായന തുടന്നു..ഇടയ്ക്കു ഒളി കണ്ണിട്ടു തൊമ്മനെ നോക്കി...അവന് കണ്ണാടിയില്‍ നോക്കി മുഖത്ത് ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ചു പിടിപ്പിക്കുന്നു..<br /><br /><br /></div><br /><div style="text-align: justify;">"ഓ അവന്റെ ഒരു വെളുപ്പീര്...നിന്നെ ഞാനിന്നു വെളുപ്പിക്കുമെടാ പിശാചേ....നിന്റെ ഗ്യാസ് കളയാനുള്ള മരുന്ന് ഞാന്‍ കണ്ടെടാ..അത് കുടിച്ചു നീ ഗ്യാസ്സ് കളയുന്നത് എനിക്കൊന്നു കാണണം.. നീ കാശ് കൊടുത്ത് മേടിച്ചു അലമാരയില്‍ വച്ചിരിക്കുന്ന ആ കുപ്പി പോകുമ്പോള്‍ നീ ഞെട്ടും. അപ്പോള്‍ നീ അറിയാതെ നിന്റെ ഗ്യാസ് "പ്ര്ര്ര് " എന്ന് പുറത്തേക്ക് പോകുന്നത് ഞാന്‍ എന്റെ ഈ ചെവി കൊണ്ടു കേള്‍ക്കുമെടാ സാമദ്രോഹി..."<br /><br /><br /></div><br /><div style="text-align: justify;">ഞാന്‍ ഒന്ന് രണ്ടു മുട്ടന്‍ തെറികള്‍ കൂടി മനസ്സില്‍ പറഞ്ഞിട്ട് ബെഡ് ഷീറ്റ് എടുത്ത് തലവഴി മൂടിക്കിടന്നു കുപ്പി അടിച്ചുമാറ്റാനുള്ള പ്ലാനുകള്‍ ആസൂത്രണം ചെയ്തു..<br /></div><br /><br /><br /><span>കുപ്പി</span> <span>മുഴുവനായി</span> <span>അടിച്ചു</span> <span>മാറ്റണോ</span>?...<br /><br /><br /><div style="text-align: justify;"> അതു വേണ്ട....<br /><br /><br />കാര്യമെന്തൊക്കെ പറഞ്ഞാലും അവനു ഗ്യാസ് ട്രബിളിന്റെ ചെറിയ പ്രോബ്ലം ഉള്ള വിവരം എനിക്കറിയാവുന്നതാണ്. ഇയ്ക്കൊക്കെ രാത്രിയില്‍ അവന്റെ പുതപ്പിനുള്ളില്‍ നിന്നും അതിഭയങ്കരമായ പൊട്ടിത്തെറികളും പൂച്ച കരയുന്നത് പോലെ മൃദുവായ ഈണങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. ചിലപ്പോഴൊക്കെ അത് കേട്ടു സഹികെടുമ്പോള്‍ "പോയി വല്ല ജെലൂസ്സിലും വാങ്ങിക്കഴിയെടാ.....ബാക്കിയുള്ളവര്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങണം" എന്ന് ഞാന്‍ അവനെ ഉപദേശിക്കാറുണ്ട്. ഭക്ഷണത്തിനു മുന്‍പ് രണ്ടു പെഗ്ഗ് അടിച്ചിട്ട് കിടന്നാല്‍ ഗ്യാസ് ട്രബിള്‍ മാറും എന്നൊരു വിശ്വാസം പട്ടാളക്കാര്ക്കിടയിലുണ്ട്. ഒരു പക്ഷെ കുപ്പി കണ്ടാല്‍ അത് മുഴുവന്‍ ഞാന്‍ തന്നെ വീശും എന്ന പേടികൊണ്ടു എന്നെ ഒളിച്ചു വച്ചതാകാനും മതി.<br /><br /><br /></div><br /><div style="text-align: justify;"> എന്നാലും കുപ്പി ഞാന്‍ കണ്ടില്ലെന്നു വന്നാല്‍ ഇനി വാങ്ങുന്ന സകല കുപ്പികളും അവന് തന്നെ ഒറ്റയ്ക്ക് വീശിക്കളയില്ലേ? അവനെപ്പോലെ തന്നെ എന്റെ വയറ്റിലും ഗ്യാസില്ലേ? അതെങ്ങനെ പോകും?... <br /></div><br /><br /><div style="text-align: justify;"> അപ്പോള്‍ കുപ്പി ഞാന്‍ കണ്ടു എന്നറിയിക്കാനും ഇനി മേലില്‍ വരുന്ന കുപ്പികള്‍ ഞാനറിയാതെ വീശാതിരിക്കാനും വേണ്ടി ഒരു വാണിംഗ് കൊടുത്തേക്കാം എന്നു ഞാന്‍ ഉറപ്പിച്ചു. അതായത് അവന് പൊട്ടിക്കുന്നതിനു മുന്‍പ് കുപ്പി എടുക്കുകയും അതില്‍ നിന്നും പകുതിയോളം അടിച്ചു മാറ്റിയ ശേഷം ബാക്കി തിരിച്ചു വയ്ക്കുകയും ചെയ്യുക. അതായിരുന്നു എന്റെ മനസ്സിലെ മാസ്റ്റര്‍ പ്ലാന്‍.<br /><br /><br /></div><br /><div style="text-align: justify;">വൈകുന്നേരം ഭക്ഷണം കഴിക്കുന്ന സമയം വരെ തൊമ്മന് ബെഡില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ അടുത്ത് ഉള്ളത് കൊണ്ടോ എന്തോ അവന് കുപ്പി പുറത്തെടുക്കുകയോ കഴിക്കുകയോ ചെയ്തില്ല. അവന് ഭക്ഷണം എടുക്കാനായി മെസ്സിലെയ്ക്ക് പോകുമ്പോള്‍ അറ്റാക്കിനു റെഡിയായി ഞാന്‍ കാത്തിരുന്നു.. <br /><br /><br /></div><br /><div style="text-align: justify;">എട്ടെര മണിയായപ്പോള്‍ തൊമ്മന് മെസ്സിലെയ്ക്ക് ഭക്ഷണം എടുക്കാനായി പോയി. അടുത്ത നിമിഷം ഞാന്‍ അവന്റെ അലമാരിയുടെ അടുത്തെത്തി. ഞൊടിയിടയില്‍ കുപ്പി പൊതിയോടെ പുറത്തെടുത്തു. എന്നിട്ട് അടപ്പ് പിരിച്ചു പൊട്ടിച്ചു ഗ്ലാസ്സിലെയ്ക്ക് കമഴ്ത്തി. പകുതിയോളം ഊറ്റിയ ശേഷം കുപ്പി അടച്ചു യഥാസ്ഥാനത്ത് വച്ചിട്ട് ഗ്ലാസ് ചുണ്ടോടു ചേര്‍ത്ത് ഒരു പിടി പിടിച്ചു..<br /></div><br /><br /><br /><span>എന്റമ്മോ</span>.....<span>ത്ഫൂ</span>.....<br /><br /><br /><div style="text-align: justify;">ചെന്നിനായകം കുറുക്കിയതു പോലെ കയ്പ്പുള്ള ദ്രാവകം ഞാന്‍ പുറത്തേക്ക് തുപ്പി. എന്റെ അന്നനാളം വരെ അതിന്റെ കയ്പ്പ് അരിച്ചിറങ്ങി. വായ് പൊത്തിപ്പിടിച്ചു കൊണ്ട് ഞാന്‍ പുറത്തേക്കോടി...<br /><br /></div><br /><div style="text-align: justify;">ഒടുവില്‍ പത്തു മിനിട്ട് നേരം ഓക്കാനവും ശര്‍ദ്ദിലും കഴിഞ്ഞു അവശനായി തിരിച്ചെത്തിയ ഞാന്‍ ഒന്നും മിണ്ടാതെ കട്ടിലില്‍ കിടന്നു...<br /></div><br /><br /><br /><div style="text-align: justify;">ഇതിനിടയില്‍ ഭക്ഷണവുമായി തിരിച്ചെത്തിയ തൊമ്മന്, താന്‍ നാട്ടിലെ വൈദ്യശാലയില്‍ നിന്നും ഗ്യാസ് ട്രബിള്‍ മാറ്റാനായി വാങ്ങിയ കഷായക്കുപ്പിയുടെ അടപ്പ് എങ്ങനെ പൊട്ടി എന്നറിയാതെ അന്തം വിട്ടു നിന്നു...<br /></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com56tag:blogger.com,1999:blog-1581336692531989455.post-84138506697717350882009-10-01T12:28:00.003+05:302009-10-01T12:35:31.364+05:30എന്നെ ഞെട്ടിച്ച പിള്ളേച്ചന്..<span>പട്ടാളക്കാര്‍</span> <span>ആരും</span> <span>പെട്ടെന്ന്</span> <span>ഞെട്ടുന്നവരല്ല</span>.<br /><br /><span>പക്ഷെ</span> <span>ഞെട്ടുന്ന</span> <span>ചില</span> <span>സന്ദര്‍ഭങ്ങള്‍</span> <span>ഉണ്ടാകാറുണ്ട്</span>...<br /><br /><span>ചില</span> <span>ഉദാഹരണങ്ങള്‍</span> <span>പറയാം</span>...<br /><br /><div style="text-align: justify;">ലീവിലുള്ള ഒരു പട്ടാളക്കാരന് രാവിലെ പത്രം എടുത്ത് നോക്കുമ്പോള്‍ എവിടെയെങ്കിലും ഒരു ബോംബ് സ്ഫോടനം ഉണ്ടായതായുള്ള വാര്‍ത്ത കണ്ടാല്‍ മതി. ഉടന്‍ ഞെട്ടും... കാരണം അതിന്റെ പേരില്‍ ലീവ് ക്യാന്‍സല്‍ ആയാലോ എന്ന പേടി കൊണ്ടുള്ള ഞെട്ടല്‍..!!<br /></div><br /><br /><br /><div style="text-align: justify;"> ലീവിന് വരുന്ന പട്ടാളക്കാരന് റെയില്‍വേ സ്റ്റേഷനില്‍ തന്നെ സ്വീകരിക്കാനായി ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിലും ഞെട്ടും..തന്റെ പെട്ടിയിലെ കുപ്പികളുടെ അധോഗതി ഓര്‍ത്തുള്ള ഞെട്ടലാണ് അത്...!!<br /></div><br /><br /><div style="text-align: justify;">ലീവിന് പോയിട്ട് തിരിച്ചു വരുന്ന ആള് യൂണിറ്റില്‍ എത്തുമ്പോള്‍ അവിടെ എന്തെങ്കിലും ഇന്സ്പെക്ഷന് നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഞെട്ടും.."ഭഗവാനെ വന്നു കേറിയില്ല അതിനു മുന്‍പേ കാലമാടന്മാരുടെ ഒടുക്കത്തെ ഇന്സ്പെക്ഷന്" എന്നുള്ള ആത്മഗതത്തോടെയുള്ള ഈ ഞെട്ടല്‍ താര തമ്യേന തീവ്രത കുറഞ്ഞ ഞെട്ടലായിരിക്കും..!!<br /><br /></div><br /><br /><div style="text-align: justify;"> പക്ഷെ സ്വന്തം നാട്ടുകാരനും ആത്മ സുഹൃത്തും ഒരേ മുറിയിലെ കിടപ്പുകാരനുമായ ഒരാള്‍ പെട്ടെന്ന് മരിച്ചു പോകുമ്പോള്‍ ഞെട്ടാത്തവര്‍ ആരാണുള്ളത്? അങ്ങനെ ഞാന്‍ ഒരിക്കല്‍ ഞെട്ടി...ആ കഥ കേള്‍ക്കൂ...<br /></div><br /><br /><br /><div style="text-align: justify;"><div style="text-align: justify;">പണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉഗ്രവാദി ആക്രമണം ഉണ്ടായ കാലം. ലീവിലുള്ള സകല<br /><span>പട്ടാള</span><span>ക്കാരെയും</span> തിരിച്ചു വിളിച്ചു. ലീവ് <span>സാങ്ഷന്</span> വാങ്ങി പുറപ്പെടാനിരുന്നവരും ലീവ് ക്യാന്‍സല്‍ ആയി തിരിച്ചു വന്നവരും അതെല്ലാം മറന്നു കര്‍ത്തവ്യത്തില്‍ മുഴുകി.<br /></div><br /><br /></div><br /><div style="text-align: justify;"> അങ്ങനെ കഴിയുമ്പോഴാണ് എന്റെ നാട്ടുകാരനായ പിള്ളേച്ചന്റെ അമ്മ മരിച്ചു എന്നുള്ള ടെലെഗ്രാം കിട്ടുന്നത്.. എമെര്ജെന്സി ലീവ് പോലും കിട്ടാന്‍ സാധ്യതയില്ലാത്ത സമയം.<br /><br /><br /></div><br /><div style="text-align: justify;">ടെലെഗ്രാം കയ്യില്‍ പിടിച്ചു പൊട്ടിക്കരയുന്ന പിള്ളേച്ചനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാനും മറ്റുള്ളവരും വിഷമിച്ചു.<br /></div><br /><br /><br /><div style="text-align: justify;">പെട്ടെന്നാണ് സീനിയര്‍ ജെ. സി. ഓ. രാംസിംഗ് സാബ് ആ വാര്‍ത്തയുമായി എത്തിയത്. മലയാളിയായ കമാണ്ടര്‍, ബ്രിഗേഡിയര്‍ പ്രകാശ് മേനോന് സാബ് ഈ വിവരമറിയുകയും പിള്ളേച്ചനെ എമര്‍ജന്‍സി ലീവിന് വിടാന്‍ തീരുമാനിച്ചതുമായ വാര്‍ത്ത.<br /><br /><br /></div><br /><div style="text-align: justify;">കരഞ്ഞു തളര്‍ന്ന പിള്ളേച്ചന്റെ ബാഗും പെട്ടിയും ഞങള്‍ റെഡിയാക്കി. പെട്ടിയും എടുത്ത്<br />പിള്ളേച്ചനുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞങ്ങള്‍ സാധങ്ങള്‍ വണ്ടിയില്‍ വച്ചിട്ടു അദ്ദേഹത്തെ ഒരിക്കല്‍ കൂടി സമധാനിപ്പിച്ചിട്ട് തിരിച്ചു നടന്നു.<br /></div><br /><br /><br /><div style="text-align: justify;"> ബാരക്കില്‍ എത്തി പത്തു മിനിട്ട് കഴിയ്യുന്നതിനു മുന്‍പേ മെയിന്‍ ഗേറ്റില്‍ നിന്നും അതിഭയങ്കരമായ ഒരു സ്ഫോടന ശബ്ദം ഉയര്‍ന്നു.. തുടര്‍ന്ന് കാതടപ്പിക്കുന്ന വെടിശബ്ദങ്ങള്‍, ഗ്രനേഡുകള്‍ തകരുന്ന പ്രകമ്പനങ്ങള്‍.!!<br /></div><br /><br /><div style="text-align: justify;"> പെട്ടെന്ന് ഞങ്ങള്‍ തോക്കുമെടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു... മെയിന്‍ ഗേറ്റിനു കുറച്ചു ദൂരെയുള്ള ഒരു മരത്തിനു മറഞ്ഞു നിന്ന് അങ്ങോട്ട് നോക്കി..<br /></div><br /><div style="text-align: justify;">പുകയും വെടിശബ്ദങ്ങളും കൊണ്ട് കലുഷിതമായ അന്തരീക്ഷം...മെയില്‍ ഗേറ്റിനു തൊട്ടു മുന്‍പിലുള്ള എല്‍. എം. ജി (ലൈറ്റ് മെഷീന് ഗണ്‍) പോസ്റ്റില്‍ വച്ചിരുന്ന മണല്‍ ചാക്കുകള്‍ ചിതറി തെറിച്ചു കിടക്കുന്നു...<br /><br /><br /></div><br /><div style="text-align: justify;">മെയില്‍ ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മിലിട്ടറി പോലീസിലെ ഒരു ജവാന് അയാളിരുന്ന കസേരയുടെ താഴെ വീണു കിടക്കുന്നു...അയാളുടെ ചുറ്റും ചോര ഒഴുകിപ്പടരുന്നു...<br /><br /></div><br /><div style="text-align: justify;">പെട്ടെന്നാണ് ഞങ്ങള്‍ ആ നടുക്കുന്ന ദൃശ്യം കണ്ടത്...പിള്ളേച്ചന് കയറിയ മിലിട്ടറി ട്രക്ക് . അതിന്റെ മുകള്‍ ഭാഗം ഇളകി തെറിച്ചു പോയിരിക്കുന്നു...ടാര്‍പോളിന്‍ തെറിച്ചു പോയ അതിന്റെ പുറകില്‍ ഞങളുടെ പിള്ളേച്ചന്റെ <span>പെട്ടി</span> <span>മറിഞ്ഞു</span> <span>കിടക്കുന്നു</span>....<br /></div><br /><br /><br /><div style="text-align: justify;">ദൈവമേ...നെഞ്ചിലൂടെ ഒരിടിവാള്‍ മിന്നിയത് ഞാന്‍ അറിഞ്ഞു. എവിടെ? എവിടെ? ഞങളുടെ പിള്ളേച്ചന്?..<br /><br /></div><br /><div style="text-align: justify;">ഓടിച്ചെന്ന് ,ആ വണ്ടിയില്‍ പിള്ളേച്ചനെ <span>തിരയാന്‍</span> ഞങ്ങള്‍ കൊതിച്ചു..പക്ഷെ എങ്ങിനെ? എന്താണ് സംഭവം എന്നറിയാതെ എങ്ങനെ അങ്ങോട്ടടുക്കും...<br /><br /></div><br /><span>ഒടുവില്‍</span> <span>എല്ലാം</span> <span>ശാന്തമായപ്പോള്‍</span>..........<br /><br /><span>മരങ്ങളുടെയും</span> <span>മണല്‍</span> <span>ചാക്കുകളുടെയും</span> <span>മറവില്‍</span> <span>നിന്നും</span> <span>പുറത്തുവന്ന</span> <span>ഞങ്ങള്‍</span> <span>കണ്ടു</span>..<br /><br /><br /><span>തകര്‍ന്ന</span> <span>പട്ടാള</span> <span>ട്രക്കിന്റെ</span> <span>ഉള്ളില്‍</span> ....<span>തന്റെ</span> <span>സന്തത</span> <span>സഹചാരിയായ</span> <span>സ്യുട്ട്</span> <span>കേസ്സിന്റെ</span> <span>അടുത്തുതന്നെ</span> <span>വീണു</span> <span>കിടക്കുന്ന</span> <span>പിള്ളേച്ചന്</span>...<span>ഇടതു</span> <span>കൈ</span> <span>മടക്കി</span> <span>നെഞ്ചില്‍</span> <span>ചേര്‍ത്ത്</span> <span>വച്ചിരിക്കുന്നു</span>..<span>സ്ഫോടനത്തില്‍</span> <span>തകര്‍ന്നു</span> <span>പോയ</span> <span>കാലുകള്‍</span>.!! <span>ചുറ്റും</span> <span>ചോരയുടെ</span> <span>ചുവന്ന</span> <span>നിറം</span>... <span>അത്</span> <span>ട്രക്കിന്റെ</span> <span>പ്ലാറ്റ്</span> <span>ഫോമില്‍</span> <span>നിന്നും</span> <span>ചാലിട്ടൊഴുകി</span> <span>തുള്ളി</span> <span>തുള്ളിയായി</span> <span>നിലത്തു</span> <span>വീഴുന്നു</span>...<br /><br />"<span>ഹോ</span> <span>ദൈവമേ</span>"...<br /><br /><span>നടുക്കുന്ന</span> <span>ആ</span> <span>കാഴ്ച</span> <span>കണ്ടു</span> <span>തളര്‍ന്നുപോയ</span> <span>ഞാന്‍</span> <span>മുഖം</span> <span>പൊത്തി</span> <span>വെറും</span> <span>നിലത്തു</span> <span>കുത്തിയിരുന്നു</span>...<br /><br /><div style="text-align: justify;">അരമണിക്കൂര്‍ മുന്‍പ്.....<br /><br />അമ്മയുടെ മരണമറിഞ്ഞു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ പിള്ളേച്ചന്..എന്റെ കയ്യില്‍ തൂങ്ങി മെയിന്‍ ഗേറ്റില്‍ വരെ ഞാന്‍ കൊണ്ടാക്കിയ പിള്ളേച്ചന്... ഞങ്ങള്‍ കൈവീശി യാത്രയാക്കിയ പിള്ളേച്ചന്... ഇതാ...<br /><br />കടും ചുവപ്പ് ഡ്രസ്സ് ധരിച്ച്...<br /><br />ആരും കാണാത്ത നാട്ടിലേയ്ക്ക് ....<br /><br />ഒരിക്കലും തീരാത്ത ലീവെടുത്ത് ....<br /><br />പോയിരിക്കുന്നു.....<br /><br /><br /></div><br /><div style="text-align: justify;">(ഉഗ്രവാദികളുടെ ആര് ഡി എക്സ് സ്ഫോടനത്തില്‍ സ്വജീവിതം രാജ്യത്തിന് വേണ്ടി ഹോമിച്ച പിള്ളേച്ചന് എന്ന രാധാകൃഷ്ണന് പിള്ള സാറിനും മിലിട്ടറി പോലീസിലെ ആ ധീര ജവാനും വേണ്ടി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു...)<br /></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com45tag:blogger.com,1999:blog-1581336692531989455.post-18749410055476179072009-09-08T16:40:00.004+05:302009-09-08T17:04:22.515+05:30ഒരു കൊട്ടേഷന്‍ ഗുണ്ടാചരിതം<div style="text-align: justify;"> പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ കേരളാ പോലീസിന്റെ സംസ്ഥാന സമ്മേളനം എന്നു പറഞ്ഞത് പോലെയായി കാര്യങ്ങള്‍. രണ്ടു മാസത്തെ ലീവ് കഴിഞ്ഞു ഫ്രഷ് ആയി തിരിച്ചു കാശ്മീരില്‍ എത്തിയ ഞാന്‍ അനശ്വര നടന് ജയനെപ്പോലെ "ഒരു ഉഗ്രവാദിയെ കിട്ടിയിരുന്നെങ്കില്‍.. വെടിവച്ച് കൊല്ലാമായിരുന്നൂ...."എന്ന ആഗ്രഹത്തോടെ നടക്കുമ്പോഴാണ് ആര്‍മി തമ്പുരാന് ഡല്‍ഹിയില്‍ നിന്നയച്ച ആ കുറിമാനം എനിക്ക് കിട്ടിയത്. അത് വായിച്ച ഞാന്‍ മന്ത്രിസ്ഥാനം പോയ എം എല്‍ എ യെപ്പോലെ ശബ്ദമില്ലാതെ ഞെട്ടി. എന്നിട്ട് വിറയ്ക്കുന്ന കരങ്ങളോടെ കുറിമാനം വായിച്ചു..<br /><br /><br /></div><br /><div style="text-align: justify;"> വില്ലന്‍ വില്ലാളി വീരന്, വീരന് വീരമണി കണ്ടന് എന്നീ വിശേഷണങ്ങള്‍ക്ക് തികച്ചും അനുയോജ്യനും രഘുനാഥന് എന്ന വിളിപ്പേരുമുള്ള താങ്കളെ തെര്യപ്പെടുത്തുന്നതെന്തെന്നാല്‍, കാശ്മീര്‍ താഴ്വരയില് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി താങ്കള്‍ ചെയ്ത വന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ച് കൊണ്ടും ,ഇത്രയും നാളായിട്ടും ഏതെങ്കിലും ഉഗ്രവാദിയെക്കൊണ്ട് "ഛീ പോ" എന്നു പോലും പറയിക്കാന്‍ താങ്കള്‍ ഇടയാക്കാത്തത് കൊണ്ടും, ഇനിയും ഇവിടെ നിന്നാല്‍ ഏതെങ്കിലും ഉഗ്രവാദിക്കു താങ്കള്‍ പണിയാകും എന്നുള്ള കാര്യം മുന്‍കൂട്ടി മനസ്സിലാക്കിക്കൊണ്ടും ഇനിയുള്ള താങ്കളുടെ സേവനങ്ങള്‍ കൊതുകുകളുടെ സ്വന്തം നാടായ കേരളത്തിനു അത്യന്തം ആവശ്യമായിരിക്കുന്നതായി ബോധ്യപ്പെട്ടതു കൊണ്ടും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താങ്കളെ ഏല്‍പ്പിച്ചിട്ടുള്ള സകലവിധ ഇടപാടുകളും പൂര്‍ത്തിയാക്കി പെട്ടിയും പ്രമാണവും എടുത്ത് കേരളത്തില്‍ ........ എന്നു പേരായ സ്ഥലത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ യൂണിറ്റില്‍ പോയി ഹാജര്‍ രേഖപ്പെടുത്തണമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...<br /><br /></div><br />ദൈവമേ.... എന്തൊരു പരീക്ഷണം.<br /><br /><br /><div style="text-align: justify;">കേരളത്തില്‍ പോകാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നു വായനക്കാരായ നിങ്ങള്‍ ന്യായമായും സംശയിച്ചേക്കാം. പക്ഷെ എങ്ങനെ സന്തോഷിക്കും?. എന്തൊക്കെയായാലും കശ്മീരില്‍ ഉഗ്രവാദികളെ മാത്രം പേടിച്ചാല്‍ മതി. അവരുടെ കൈകൊണ്ടു അന്തസ്സായി വെടിയേറ്റു മരിക്കാം. അവിടെക്കിടന്നു മരിച്ചാല്‍ രാജ്യത്തിന് വേണ്ടി ജീവന് ബലി കൊടുത്ത ധീര ജവാന് രഘുനാഥനായി ഞാന്‍ മാറും! ചിലപ്പോള്‍ പരമ വീര ചക്രമോ അശോക ചക്രമോ ഇതൊന്നുമില്ലെങ്കില്‍ "ലക്ഷക്കണക്കിന് വെറും ചക്രമോ" കിട്ടും. ശരീരം വിമാനത്തില്‍ കയറ്റി നാട്ടിലെത്തിക്കുമ്പോള്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ വരും. നാട്ടില്‍ വീര ജവാന് രഘുനാഥന് സ്മാരകങ്ങള്‍ ഉയരും. ചുരുക്കത്തില്‍ പറഞ്ഞാല്‍ മരണശേഷം ഞാനൊരു ഒരു മഹാപ്രസ്ഥാനമായി മാറും.!!<br /><br /><br /></div><br /><div style="text-align: justify;">ഇനി കേരളത്തില്‍ വന്നാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. ഒന്നുകില്‍ കൊതുക് കടിയേറ്റു ഞാന്‍ കൊതുക് നാണപ്പനായി മാറും. അല്ലെങ്കില്‍ പന്നിപ്പനി, ഡെങ്കിപ്പനി, കോഴിപ്പനി മുതലായ പനികള്‍ പിടിച്ചു പാപ്പരായി സര്‍ക്കാര്‍ ആശുപത്രികളില്‍ "നിരീക്ഷണത്തില്‍" ആവും. <span>അതുമല്ലെങ്കില്‍</span> ഏതെങ്കിലും കൊട്ടേഷന്‍ ടീമിന്റെ "എസ് " ആകൃതിയിലുള്ള ആക്രമണത്തിനു വിധേയമായി റോഡില്‍ കിടക്കും. പോലീസ്സുകാര് എന്റെ ബൈക്കിന്റെ സൈഡ് ബോക്സില്‍ നിന്നും റമ്മിന്റെ കുപ്പിയും അച്ചാറും ചിപ്സും പഴയ അണ്ടര്‍ വെയറും കണ്ടെടുക്കും. എന്റെ ബൈക്കിന്റെ പുറകില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാ നടിയുടെ പടം എങ്ങിനെ അവിടെയെത്തി എന്നുള്ളത് ചാനലുകാര് വിശകലം ചെയ്യും. അതിനിടയില്‍ എന്നെ ആക്രമിച്ച കൊട്ടേഷന്‍ പാര്ട്ടിക്കാര് എത്യോപ്പ്യയിലെക്കോ ഉഗാണ്ടയിലെക്കോ രക്ഷപ്പെടും. എന്നെപ്പറ്റി നീണ്ട കഥകളും നീളാത്ത കഥകളും രചിക്കപ്പെടും. കഥയുടെ അവസാനം ഞാന്‍ കഥാവശേഷനാവുകയും എന്റെ കുടുംബം "കഥയില്ലാത്തവര്‍" ആവുകയും ചെയ്യും.<br /><br /><br /></div><br /><div style="text-align: justify;">എന്തായാലും ആര്‍മി തമ്പുരാന്റെ കല്പന നമ്മുടെ നാട്ടിലെ <span>ഗവര്</span><span>മെന്റ് </span>ജീവനക്കാര്‍ക്ക് <span>സര്‍ക്കാര്‍</span> കൊടുക്കുന്നത് പോലെയുള്ള ലൊടുക്കു കല്പനയല്ല. ഏതു പട്ടാളക്കാരനും അത് അനുസരിച്ചേ മതിയാകൂ. അതുകൊണ്ട് നാല് വര്‍ഷത്തെ കശ്മീര്‍ വാസം മതിയാക്കി ഞാന്‍ കേരളവാസത്തിനായി വണ്ടി കയറിയ വിവരം ഇതിനാല്‍ വിളംബരം ചെയ്തുകൊള്ളുന്നു.<br /><br /><br /></div><br /><div style="text-align: justify;"> കേരളാ എക്സ്പ്രസ്സ് എന്ന സൂപ്പറല്ലാത്ത ഫാസ്റ്റ് വണ്ടിയിലെ എസ് -ഫോര്‍ ബോഗിയില്‍ സൈഡ് സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു മലയാള പത്രത്തിലെ "കൊട്ടേഷന്‍ കഥകള്‍" വായിക്കുകയാണ് ഞാന്‍. വണ്ടി കേരളത്തില്‍ ഏതോ സ്റ്റേഷനില്‍ എത്തി. ആളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നു. മഴ ചാറുന്നുണ്ട്. ഞാന്‍ സൈഡ് ഗ്ലാസ് താഴ്ത്തി വച്ചിട്ട് വീണ്ടും ഗുണ്ടാ ചരിത പാരായണം തുടങ്ങി. <br /></div><br /><br /><br /><div style="text-align: justify;">"ഹേ.. ഈ കാലൊന്ന് ഒതുക്കി വയ്ക്ക്. ഇതെന്താ സര്‍ക്കാര്‍ ആശുപത്രിയാണോ നീണ്ടു നിവര്‍ന്നു കിടക്കാന്‍?"<br /></div><br /><br /><br /><div style="text-align: justify;">ശബ്ദം കേട്ട് ഞാന്‍ പത്രത്തില്‍ നിന്നും കണ്ണെടുത്തു. എന്റെ മുന്പില് നെടുങ്ങനെ നില്ക്കുന്ന ഒരു ഭീകര രൂപിയെക്കണ്ട് ഞാന്‍ ഞെട്ടി. കറുത്തു തടിച്ച്, കൊമ്പന് മീശയും ചുവന്ന ഉണ്ട കണ്ണുകളുമുള്ള ഒരാള്‍. അയാളുടെ ചെവിയില്‍ വലിയ രോമങ്ങള്‍ എഴുന്നു നില്ലുന്നു. ഒരു കയ്യില്‍ നീളമുള്ള എന്തോ ഒന്നു കടലാസില്‍ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. മറ്റെക്കയ്യില് ഒരു പഴയ ബാഗ്. അത് നിറയെ എന്തൊക്കെയോ സാധനങ്ങള്‍.! വെള്ള മുണ്ടും ചുവന്ന ഷര്‍ട്ടും വേഷം. ഷര്‍ട്ടിന്റെ കയ്യുകള്‍ തെറുത്തു കയറ്റി വച്ചിരിക്കുന്നു. നെറ്റിയില്‍ ഒരു മുറിവിന്റെ പാട്. കണ്ടിട്ട് കുഞ്ഞിക്കൂനന് സിനിമയില്‍ സായികുമാറിന്റെ ലുക്ക്. ! അതായത് ഒരു ഗുണ്ടാ ലുക്ക് !!<br /><br /><br /></div><br /><div style="text-align: justify;">കൊട്ടേഷന്‍ കഥകളില്‍ വിവരിച്ചിരിക്കുന്ന അതെ രൂപത്തിലുള്ള ഒരാള്‍! അങ്ങനെ ഒരാളെ അപ്രതീക്ഷിതമായി നേരിട്ട് കണ്ട ഞാന്‍ സീറ്റില്‍ നിന്നും അറിയാതെ എണീറ്റു പോയി. അയാള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ഞാനിരുന്ന സീറ്റിന്റെ മറ്റേ അറ്റത്തിരുന്നു. കടലാസില്‍ പൊതിഞ്ഞ നീളമുള്ള സാധനം അടുത്തു ചാരിവച്ചു. ബാഗ് സീറ്റിന്റെ നടുവില്‍ വച്ചു. എന്നിട്ട് പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് ഡയല് ചെയ്തിട്ട് ആരോടോ സംസാരം തുടങ്ങി. രണ്ടു മിനിട്ട് സംസാരം കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് ആ ഭീകരന് ഫോണിലൂടെ ഒറ്റ അലര്‍ച്ച...<br /><br /><br /></div><br />"എന്ത് ?.... സമ്മതിക്കുന്നില്ലന്നോ?..... ഇടിച്ചു നിരപ്പാക്കടാ" <br /><br /><br /><br /><div style="text-align: justify;"> ദൈവമേ ഇയാള്‍ ഗുണ്ടാ തലവന്‍ തന്നെ. ഏതോ ഹതഭാഗ്യനെ ഇടിച്ചു നിരപ്പാക്കാന്‍ തന്റെ ശിങ്കിടികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയാണ്. അതുകൊണ്ടല്ലേ ഞാന്‍ സീറ്റില്‍ കിടന്നതിന് എന്നെ ഇയാള്‍ ശാസിച്ചത്?. കത്തിയും വടിവാളും ഒക്കെയായിട്ടാണ് ഇവര്‍ നടക്കുന്നതെന്നാണ് പത്രത്തില്‍ എഴുതിയിരിക്കുന്നത്. ഒരാളെ കൊല്ലാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ വേണ്ടാ എന്നും എഴുതിയിട്ടുണ്ട്. അയാളുടെ അടുത്ത് കടലാസില്‍ പൊതിഞ്ഞു ചാരി വച്ചിരിക്കുന്നത് വടിവാള്‍ തന്നെയാകണം. ബാഗില്‍ നിറച്ചു വച്ചിരിക്കുന്നത് ബോംബ് ആണോ. ഭാഗ്യത്തിനാണ് സീറ്റില്‍ കിടന്ന കുറ്റത്തിന് എന്നെ കുത്താതിരുന്നത്. ഗുണ്ടകള്‍ക്ക് പട്ടാളമെന്നോ പോലീസ്സെന്നോ ഉണ്ടോ? കത്തി കേറ്റാന്‍ ഒരാളെ കിട്ടിയാല്‍ പോരെ?? എന്നൊക്കെ ആലോചിച്ചു വിറച്ചുപോയ ഞാന്‍ പകപ്പോടെ ചുറ്റും നോക്കി.<br /><br /> <br /></div><br /><div style="text-align: justify;">ബോഗിയില്‍ ആളുകള്‍ പൊതുവേ കുറവാണ്. ഞാനിരുന്ന ക്യാബിനില്‍ എന്നെ കൂടാതെ ആ ഭീകരനും വൃദ്ധരായ മറ്റു രണ്ടു പേരും മാത്രമാണുള്ളത്. വൃദ്ധര്‍ രണ്ടും താഴെയുള്ള സീറ്റുകളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്നു. അടുത്തുള്ള ക്യാബിനില്‍ ഉള്ളവരൊക്കെ വശങ്ങളിലാണ് ഇരിക്കുന്നത്. അത് കൊണ്ട് കാണാന്‍ പറ്റുന്നില്ല. വേറൊരു സീറ്റിലേയ്ക്ക് മാറിയാലോ എന്നു ഞാന്‍ ആലോചിച്ചു. പക്ഷെ ആ ഭീകരന് ഇരിക്കുന്ന സീറ്റിനടിയിലാണ് എന്റെ സ്യുട്ട് കേസ് വച്ചിരിക്കുന്നത്. ഞാന്‍ അല്പം പേടിയോടെ അയാളെ ശ്രദ്ധിച്ചു. <br /><br /><br /></div><br />" കയ്യോ ? വെട്ടിമാറ്റെടാ അവന്റെ കൈ"<br /><br /><br /><br /><div style="text-align: justify;">മൊബൈലില്‍ കൂടി ഭീകരന്റെ അടുത്ത ആജ്ഞ കേട്ടതോടെ ഞാന്‍ സീറ്റില്‍ നിന്നും പതുക്കെ എഴുനേറ്റു. ഇവിടെ ഇരുന്നാല്‍ ചിലപ്പോള്‍ ഇയാള്‍ ദേഷ്യം തീര്‍ക്കാന്‍ എന്റെ കൈ വെട്ടി മാറ്റാനും മടിക്കില്ല എന്നെനിക്ക് ഉറപ്പായി. ട്രെയിന്‍ വിട്ടു കഴിഞ്ഞു. ആരുമില്ലല്ലോ ഒരു സഹായത്തിന്? പുറത്തു നല്ല മഴ. അടുത്ത സീറ്റില്‍ ഉറങ്ങുന്ന വൃദ്ധര്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞാലും എന്ത് ചെയ്യാന്‍? എന്നെപ്പോലെ നാല് പേര് പിടിച്ചാല്‍ നില്ക്കുന്ന സൈസല്ല അയാളെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ഇയാളുടെ സീറ്റിന്റെ അടിയിലാണ് എന്റെ പെട്ടി. അതിന്റെ പുറത്തു ചവിട്ടിയാണ് ആ കാലമാടന് ഇരിക്കുന്നത്. ആ പെട്ടി എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ വേറെ എങ്ങോട്ടെങ്കിലും മാറി ഇരിക്കാമായിരുന്നു. ഞാന്‍ പൂച്ചയുടെ മുന്പില് അകപ്പെട്ട എലിയെപ്പോലെ നിന്ന് അയാളെയും അയാളുടെ പെരുത്ത കാലിന്റെ അടിയില്‍ പെട്ട് ഞെരുങ്ങുന്ന എന്റെ പെട്ടിയേയും മാറി മാറി നോക്കി.<br /><br /><br /></div><br /><div style="text-align: justify;"> അല്ലെങ്കില്‍ സ്യുട്ട് കേസ് അവിടെ ഇരിക്കട്ടെ. ജീവന് ഉണ്ടെങ്കിലല്ലേ അതിന്റെ ആവശ്യം വരൂ? ആദ്യം ഈ ഗുണ്ടയുടെ മുന്പില് നിന്നും രക്ഷപ്പെടാം. ഞാന്‍ തീരുമാനിച്ചു. എന്റെ പല വിലപിടിച്ച സാധനങളും അടങ്ങുന്ന പെട്ടിയെ ദയനീയമായി ഒരിക്കല്‍ കൂടി നോക്കിയിട്ട് ഞാന്‍ അയാളുടെ കണ്ണില്‍ പെടാതെ സൂത്രത്തില്‍ അവിടുന്ന് രക്ഷപ്പെട്ടു. എന്നിട്ട് കുറച്ചു ദൂരെയുള്ള വാതിലിനരുകില്‍ പെട്ടി കാണാവുന്ന രീതിയില്‍ നിലയുറപ്പിച്ചു. ഭീകരന് അപ്പോഴും ഫോണിലൂടെ ആജ്ഞകള്‍ അനുയായികള്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു.<br /><br /><br /></div><br /><div style="text-align: justify;">അല്പം കഴിഞ്ഞപ്പോള്‍ അടുത്ത സ്റ്റേഷന് എത്തി. ട്രെയിന്‍ നിറുത്തിയ ഉടന്‍ ഞാന്‍ പുറത്തിറങ്ങി. ഭാഗ്യത്തിന് അവിടെ ഒരു പോലീസുകാരന് നില്പുണ്ടായിരുന്നു. എങ്ങനെയും പെട്ടി എടുക്കണ മെന്നുള്ളതിനാല്‍ വടിവാളും ബോംബുമായി പട്ടാപ്പകല്‍ പരസ്യമായി തീവണ്ടി യാത്ര ചെയ്യുന്ന ഗുണ്ടാത്തലവന്റെ വിവരം പോലീസുകാരനെ ധരിപ്പിച്ചു. എന്റെ വിവരണങ്ങള്‍ കേട്ട അയാള്‍ കയ്യിലിണ്ടായിരുന്ന വിസില്‍ നീട്ടിയടിച്ചു. ഉടന്‍ രണ്ടു മൂന്നു പോലീസുകാര്‍ പാഞ്ഞെത്തി. അവര്‍ ബോഗിയിലേക്കു ചാടിക്കയറി. ഇത് കണ്ട ബോഗിയിലെ മറ്റു യാത്രക്കാര്‍ പരിഭ്രമിച്ചു . ആ ഇരിക്കുന്നത് ഒരു കൊടും ഗുണ്ടാത്തലവന് ആണെന്നും അയാളെ ഞാനാണ് പോലീസുകാര്‍ക്ക് കാട്ടിക്കൊടുത്തതെന്നും അറിഞ്ഞപ്പോള്‍ എന്നെ ചിലര്‍ അമ്പരപ്പോടെ നോക്കി. ഞാനൊരു ജവാനാണ് എന്നു പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളിലെ അമ്പരപ്പ് ആദരവായി മാറുന്നത് ഞാന്‍ കണ്ടു.<br /><br /><br /></div><br /><div style="text-align: justify;"> പോലീസ്സുകാര് അയാളുടെ അരികില്‍ കടലാസില്‍ പൊതിഞ്ഞു ചാരി വച്ചിരിക്കുന്ന വടിവാള്‍ പോലെ നീളമുള്ള സാധനവും ബോംബ് നിറച്ച ബാഗും പിടിച്ചെടുത്തു. അതിനുള്ളില്‍ നിന്നും പുറത്തു വന്ന സാധങ്ങള്‍ കണ്ടു പോലീസ്സുകാര് ഞെട്ടി. ഒപ്പം കണ്ടു നിന്നവരും..<br /><br /><br /></div><br /><div style="text-align: justify;"> ഒരു മുഴക്കോല് ! (കെട്ടിടം പണിയുന്നവര്‍ ഉപയോഗിക്കുന്നത്) ബാഗില്‍ നിന്നും രണ്ടു മൂന്ന് കരണ്ടികള്‍!! പിന്നെ തൂക്ക് കട്ട, നൂല് , ചെറിയ പ്ലാസ്റ്റിക് പൈപ്പ്. കൂടാതെ വട്ടത്തില്‍ ചുറ്റി വയ്കാന്‍ പറ്റുന്ന ഒരു ടേപ്പും.!!!<br /><br /><br /></div><br /><div style="text-align: justify;">"പൊന്നേമാനെ. ഞാന്‍ കെട്ടിടം പണിയുന്ന ആളാ. ഞാന്‍ പണിയുന്ന കെട്ടിടത്തിന്റെ അടുത്ത് ഒരു ചെറിയ മതിലുണ്ട്. അത് ഇടിച്ചു കളയുന്ന കാര്യമാ ഞാന്‍ പറഞ്ഞെ. മതിലിന്റെ അപ്പുറത്തെ വീടുകാരുടെ പറമ്പില്‍ നില്ക്കുന്ന ഒരു വാഴയുടെ കയ്യും വെട്ടാന്‍ പറഞ്ഞത് നേരാ."<br /><br /><br /></div><br /><div style="text-align: justify;">പോലീസ് കാരുടെ മുന്പില് തൊഴു കയ്യുമായി നിന്ന് കുറ്റം ഏറ്റു പറയുന്ന പറയുന്ന "ഭീകരനെ"യും പോലീസ്സുകാരെയും ശ്രദ്ധിക്കാതെ ഞാന്‍ എന്റെ പെട്ടിയുമെടുത്ത് സ്ഥലം വിട്ടു...<br /></div><br />.രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com43tag:blogger.com,1999:blog-1581336692531989455.post-45019879370676491932009-08-20T10:50:00.005+05:302009-08-20T11:17:19.444+05:30ഉണ്ണികൃഷ്ണനായ ഉണ്ണിയേശുവിന്റെ റിയാലിറ്റി ജന്മാഷ്ടമി<div style="text-align: justify;">"എടാ ഈ ശ്രീകൃഷ്ണനും ക്രിസ്തുവുമൊക്കെ രാത്രി പന്ത്രണ്ടു മണിക്കാണോ ജനിച്ചത്...ഇവര്‍ക്ക് പകല്‍ ജനിച്ചാല്‍ പോരായിരുന്നോ?<br /><br /></div><br /><div style="text-align: justify;"> ഉച്ച മയക്കത്തിന്റെ സുഖത്തില്‍ കിടക്കയില്‍ ചുരുണ്ടു കിടന്നിരുന്ന ഞാന്‍ വേണുവിന്റെ വെടിപൊട്ടിക്കുന്ന പോലെയുള്ള ചോദ്യം കേട്ട് ഞെട്ടി. ക്രിസ്തു ജനിച്ചപ്പോള്‍ ഒരു നക്ഷത്രം ഉദിച്ചുവെന്നും അതിനെ പിന്തുടര്ന്ന് രാജാക്കാന്മാര് യേശുവിന്റെ ജനന സ്ഥലം കണ്ടുപിടിച്ചെന്നും കേട്ടിട്ടുണ്ട്. പക്ഷെ കൃഷ്ണന് ജനിച്ചപ്പോള്‍ അങ്ങനെ ഉണ്ടായതായി അറിവില്ല. ഇനി അദ്ദേഹം രാത്രിയില്‍ തന്നെയാണ് ജനിച്ചതെങ്കില്‍ ഇവനെന്താണ് കുഴപ്പം? ഞാന്‍ പുതപ്പിന്റെ ഉള്ളില്‍ നിന്നും തല മാത്രം പുറത്തെടുത്തു. എന്നിട്ട് അടുത്ത ബെഡ്ഡില്‍ ചമ്രം പടഞ്ഞിരുന്നു ഡയറിയില്‍ എന്തോ കുത്തിക്കുറിക്കുന്ന വേണുവിനെ ചോദ്യ ഭാവത്തില്‍ നോക്കി.<br /><br /></div><br /><div style="text-align: justify;">"എന്താടാ പുല്ലേ നീ നോക്കി പേടിപ്പിക്കുന്നത് ? ചോദിച്ചത് കേട്ടില്ലേ ?" വേണുവിന് എന്റെ നോട്ടം കണ്ടിട്ട് ദേഷ്യം വന്നു.<br /></div><br /><br /><br /><div style="text-align: justify;">"ശെടാ നിന്റെ ചോദ്യം കേട്ടാല്‍ അവരൊക്കെ ജനിച്ച നേരത്ത് ഞാനായിരുന്നു അവിടെ ഓണ്‍ ഡ്യൂട്ടി എന്ന് തോന്നുമല്ലോ? അത്ര അത്യാവശ്യമാണെങ്കില്‍ നീ അവരുടെ മൊബൈലില്‍ വിളിക്ക്. ...ഹല്ല പിന്നെ".. ഞാന്‍ വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി..<br /></div><br /><br /><br /><div style="text-align: justify;">"അല്ലേലും ഇവരൊന്നും ഒരാവശ്യത്തിന് ഉപകരിക്കില്ല. ശ്രീകൃഷ്ണ ജയന്തിക്കു അമ്പലത്തില്‍ രാത്രി പന്ത്രണ്ടു മണിക്കാ സി ഓ സാബ് വരുന്നത്. ഇവരൊക്കെ പകല്‍ ജനിച്ചിരുന്നെങ്കില്‍ രാത്രിയില്‍ നമുക്ക് കിടന്നുറങ്ങാമായിരുന്നു." വേണുവിന് കോപം അടക്കാനാകുന്നില്ല.<br /></div><br /><br /><br /><div style="text-align: justify;">അതുശരി...അപ്പോള്‍ അതാണ് കാര്യം. പട്ടാളത്തിന്റെ അമ്പലത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അടുത്ത ദിവസമാണ് നടക്കുന്നത്. വൈകുന്നേരം ഭജന, ആരതി മുതലായ പ്രോഗ്രാമുകള്‍ ഉണ്ടാകും.. രാത്രി പന്ത്രണ്ടു മണിക്കാണ് പട്ടാളത്തിലെ ശ്രീകൃഷ്ണന് ജനിക്കുന്നത്. സി. ഓ സാബ് വരാന്‍ വൈകിയാല്‍ ശ്രീകൃഷ്ണനും ജനിക്കാന്‍ വൈകും. സി. ഓ സാബിനു വരാന്‍ പറ്റിയില്ലെങ്കില്‍ ഒരു പക്ഷെ ശ്രീകൃഷ്ണന് ജനിക്കാതിരിക്കാനും മതി. പകരം അടുത്ത ദിവസം രാത്രിയില്‍ അദ്ദേഹം ജനിക്കും. എങ്ങനെയായാലും സി. ഓ സാബ് വന്നിട്ടേ കൃഷ്ണന് ജനിക്കൂ.അത് പട്ടാളവും ശ്രീ കൃഷ്ണനുമായുള്ള ഒരു ആസിയാന്‍ കരാറാണ്. (ഉണ്ണിയേശുവിന്റെ കാര്യത്തിലും ഈ കരാര്‍ ബാധകമാണ്.)<br /><br /><br /></div><br /><div style="text-align: justify;">ഉറക്കത്തിന്റെ കാര്യത്തില്‍ കുംഭകര്‍ണന്റെ അമ്മായി അപ്പനാണ് വേണു. എവിടെങ്കിലും ഇരുന്നു പോയാല്‍ അപ്പോള്‍ ഉറങ്ങിക്കളയും. ഡ്യൂട്ടിയില്‍ ഫുള്‍ ഉറക്കമായിരിക്കും. മാസത്തില്‍ ഒരിക്കലുള്ള സി സാബിന്റെ ദര്‍ബാറില്‍ (മീറ്റിംഗ്) ഇരുന്നുറങ്ങി കൂര്‍ക്കം വലിച്ചു സി ഓ സാബിനെപ്പോലും ഞെട്ടിച്ച ചരിത്രമുണ്ട് വേണുവിന്. അന്ന് സി ഓ സാബ് വേണുവിനെ എല്ലാവരുടെയും മുന്പില് എഴുനെല്പ്പിച്ചു നിറുത്തുകയും മാസത്തില്‍ ഒരിക്കല്‍ ദര്‍ബാര്‍ നടത്തുന്നതിന്റെ പ്രാധാന്യം വിവരിച്ചു കൊടുക്കുകയുമുണ്ടായി. പക്ഷെ ആ വിവരണം വേണുവിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തമായിരുന്നില്ല എന്ന് മാത്രമല്ല കിടക്കുകയോ ഇരിക്കുകയോ ചെയ്യാതെ നിന്നുകൊണ്ട് എങ്ങനെ ഉറങ്ങാം എന്ന് വേണു സി. ഓ സാബിനെ കാണിച്ചു കൊടുക്കയും ചെയ്തു.<br /></div><br /><br /><br /><div style="text-align: justify;">കൃഷ്ണനും ക്രിസ്തുവും രാത്രിയില്‍ ജനിച്ചതില്‍ വേണുവിനുള്ള കുന്ടിതം എന്ത് കൊണ്ടാണെന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ? ഇനി നമുക്ക് ജന്മാഷ്ടമി ആഘോഷങ്ങള്‍ ഒന്ന് നോക്കിക്കാണാം.<br /></div><br /><br /><div style="text-align: justify;">പട്ടാള ബാരക്കിന്റെ വലിയൊരു മുറിയാണ് ഞങളുടെ മന്ദിര്‍.(അമ്പലം) അവിടെ ശ്രീരാമനും സീതയും, ലക്ഷ്മണന്, ക്രിസ്തു, മുഹമ്മദ് നബി എന്നിവരോടൊപ്പം യാതൊരു വിധ കുഴപ്പങ്ങളും ഉണ്ടാക്കാതെ ഏകോദര സഹോദരങ്ങളെപ്പോലെ വാണരുളുന്നു. മുറിയുടെ പുറത്തു പ്രത്യേകമായി ഉണ്ടാക്കിയ ചെറിയ അമ്പലത്തില്‍ ഹനുമാന് സ്വാമി തന്റെ ഗദയും പിടിച്ചു ലങ്കയിലെയ്ക് ഇപ്പോത്തന്നെ ചാടും എന്ന രീതിയില്‍ ഇരിക്കുന്നുണ്ട്. അമ്പലത്തില്‍ വരുന്നവര്‍ ആദ്യം ഹനുമാന് സ്വാമിയെ കണ്ടു അനുവാദം ചോദിച്ചതിനു ശേഷമാണ് അമ്പലത്തിനുള്ളില്‍ കടക്കുന്നത്. വിശേഷ ദിവസങ്ങളില്‍ അമ്പലവും പരിസരവും തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കും. യൂണിറ്റിലെ ഗായകരൊക്കെ അന്ന് മൈക്കിലൂടെ ഭക്തി ഗാനങ്ങള്‍ ആലപിക്കും. മലയാളികളില്‍ ആകെയുള്ള ഒരു ഗാനഗന്ധര്വന് തിരുവല്ലാക്കാരന് മനോജാണ്. മൈക്ക് കാണുമ്പോള്‍ തന്നെ അവനിലെ ഗാനഗന്ധര്വ്വന് ഉണരും. പിന്നെ ലീവിന് പോകുമ്പോള്‍ പള്ളിയില്‍ പാടാറുള്ള ഗാനങ്ങള്‍ ഒന്നൊന്നായി പുറത്തുവരും. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കൂടാതെ അയ്യപ്പന്, മുരുകന്, ഗണപതി മുതലായ ഹിന്ദു ഭക്തിഗാനങ്ങളും മനോജിനു പാടാനറിയാം. പിന്നെ കിഷന് സിംഗ്, ത്രിവേദി, താകൂര്‍ മുതലായ ഹിന്ദി ഗന്ധര്‍വ്വന്‍മ്മാര്‍ തങ്ങളുടെ ഗാനങ്ങള്‍ ആലപിക്കും. അമ്പലത്തിലെ ദൈവങ്ങള്‍ പല്ലുതേപ്പ്, കുളി മുതലായ ദൈനം ദിനാവശ്യങള്‍ നിര്‍വ്വഹിക്കുന്നതിനു ഈ സമയമാണ് ഉപയോഗിക്കുന്നത് എന്നൊരു ജന സംസാരമുണ്ട് . എന്തെന്നാല്‍, അത്ര മനോഹരവും അപശ്രുതി മധുരവുമാണ് ഈ ഗന്ധര്വ്വന്മാരുടെ ആലാപനങ്ങള്‍ ..<br /><br /><br /></div><br /><div style="text-align: justify;">ഇത്തവണത്തെ ജന്മാഷ്ടമിയില് ഒരു പ്രത്യേകതയുണ്ട്. രാത്രിയില്‍ ശ്രീകൃഷ്ണന് ജനിക്കുന്ന സമയം ആരതി അഥവാ പൂജ കഴിയാറാകുമ്പോള്‍ ആകാശത്തു നിന്നും ഒരു 'പിള്ളത്തൊട്ടില്‍' ഇറങ്ങി വരും. അതിനുള്ളില്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞു ഉറങ്ങിക്കിടക്കുന്ന ഉണ്ണിക്കണ്ണന് ഉണ്ടാകും! തൊട്ടില് ആകാശത്തു നിന്നും മന്ദം മന്ദം ഇറങ്ങി വരുമ്പോള്‍ പശ്ചാത്തല സംഗീതം പോലെ ഒരു കുട്ടിയുടെ കരച്ചില് ഉയരും! അമ്പലത്തില്‍ ഭക്തി നിര്‍ഭരരായി കണ്ണടച്ച് കൈ കൂപ്പി നില്ക്കുന്നവര് ഈ കരച്ചില് കേട്ട് കണ്ണ് തുറക്കുമ്പോള്‍ കണ് മുന്നില്‍ അതാ ഉണ്ണിക്കണ്ണന് ! ഭക്ത ജനങള്‍ക്ക് സായൂജ്യമടയാന്‍ വേറെ എന്ത് വേണം? ചുരുക്കം പറഞ്ഞാല്‍ ഒരു റിയാലിറ്റി ജന്മാഷ്ടമി!! ഈ റിയാലിറ്റി ജന്മാഷ്ടമിയുടെ സൂതധാരന്‍ ആരെന്നുകൂടി അറിയേണ്ടേ? ഗാനകോകിലം മനോജ് തിരുവല്ല എന്ന തൊമ്മന്. !!!!<br /><br /></div><br /><div style="text-align: justify;"> ജന്മാഷ്ടമിയില് കണ്ണന് റിയലായി ജനിക്കുന്ന വിവരം ഞങള്‍ കുറച്ചു പേര്‍ക്ക് മാത്രമേ അറിയാവൂ. അല്ലെങ്കില്‍ സസ്പെന്‍സ് പോകില്ലേ? പകല്‍ തന്നെ കണ്ണന് ബൈ എയറായി ലാന്‍ഡ് ചെയ്യാനുള്ള സംവിധാങ്ങള്‍ തൊമ്മനും ഞാനും വേണുവും കൂടി ഒരുക്കി. തൊട്ടിലിനു വേണ്ടി റം വരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടി മുറിച്ചു വര്ണക്കടലാസ്സുകള് ഒട്ടിച്ചു റെഡിയാക്കി. അമ്പലത്തിന്റെ മുന്പില് മുകളിലുള്ള കമ്പിയില്‍ ഒരു "കപ്പി" (കിണറ്റില്‍ നിന്നും ബക്കറ്റില്‍ വെള്ളം കോരുന്ന കപ്പി) ഉറപ്പിച്ചു. അതില്‍ കൂടി തൊട്ടിലിന്റെ കയര്‍ കടത്തി ഹാളിന്റെ ജനലിലൂടെ പുറത്തെടുത്തു. അപ്പോള്‍ പൂജ കഴിയുന്ന സമയത്ത് തൊട്ടിലിന്റെ കയറും പിടിച്ചു പുറത്തിരിക്കുന്നയാള്‍ക്ക് പതുക്കെ കയറയച്ചു തൊട്ടില് നിലത്തിറക്കാന്‍ പറ്റും. തൊട്ടിലിന്റെ പൂര്‍ണ നിയന്ത്രണം സൂത്രധാരന്‍ മനോജിനു തന്നെ വിട്ടു കൊടുത്തു.<br /></div><br /><br /><br /><div style="text-align: justify;">തൊട്ടില് റെഡിയായി. പക്ഷെ കണ്ണനെ എവിടുന്നു കിട്ടും എന്നുള്ളതായി അടുത്ത പ്രശ്നം. അതിനും മനോജ് വഴി കണ്ടു പിടിച്ചു. അവന് നേരെ അടുത്തുള്ള പള്ളിയില്‍ പോയി അവിടെ ക്രിസ്തുമസ്സിനു പുല്കൂട്ടില് കിടത്താറുള്ള ഉണ്ണിയേശുവിന്റെ ചെറിയ പ്രതിമ എടുത്തു കൊണ്ട് വന്നു. ആ പ്രതിമയെ തൊട്ടിലില്‍ കിടത്തി നാലുചുറ്റും പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. ക്രിസ്ത്യനായ ഉണ്ണിയേശു നിമിഷങ്ങള്‍ക്കകം ഹിന്ദുവായ ഉണ്ണിക്കണ്ണനായി മാറി! ആ അസുലഭ കാഴ്ച കണ്ടു ഞാനും വേണുവും അന്തം വിട്ടു നിന്നു. പിന്നെ തൊട്ടില് വലിച്ചു മുകളില്‍ എത്തിച്ചു കയര്‍ ജനല്‍ പടിയില്‍ ബന്ധിച്ച ശേഷം ഞങള്‍ ബാരക്കിലെയ്ക് പോയി. <br /><br /></div><br /><br /><div style="text-align: justify;">രാത്രിയില്‍ സി ഓ സാബും കുടുംബവും സമയത്തിനുള്ളില്‍ തന്നെ എത്തിച്ചേര്‍ന്നു. യൂണിറ്റിലെ പട്ടാളക്കാരുടെ ഭാര്യമാരും കുട്ടികളും വന്നിട്ടുണ്ട്. പൂജ തുടങ്ങി. ഞങള്‍ കണ്ണനെ ലാന്‍ഡ് ചെയ്യിക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പുകള്‍ നടത്തി. ലാന്‍ഡ് ചെയ്യുന്ന സമയത്ത് കേള്‍പ്പിക്കാനുള്ള കുട്ടിയുടെ കരച്ചില് ടേപ്പില്‍ സെറ്റ് ചെയ്തു. തൊട്ടിലിന്റെ കയറിന്റെ നിയന്ത്രണം മനോജ് ഏറ്റെടുത്തു. ലൈറ്റ് ഓഫ് ചെയ്യുന്നതിനു വേണ്ടി ഞാന്‍ ഹാളിനകത്തുള്ള മെയിന്‍ സ്വിച്ചിനടുത്തു നിലയുറപ്പിച്ചു. വേണുവിനെ സഹായിയായി മനോജിന്റെ അടുത്ത് തന്നെ നിറുത്തി.<br /></div><br /><br /><br /><div style="text-align: justify;">ഒരു മണിക്കൂറോളം പൂജയുണ്ട്. അത് <span>കഴിഞ്ഞാണ്</span> കണ്ണന് ജനിക്കുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷം. അമ്പലത്തിലെ മണികള്‍ മുഴങ്ങി. പൂജാരിയുടെ നാവില്‍ നിന്നും മന്ത്രങ്ങള്‍ ഉരുക്കഴിഞ്ഞു. ഭക്ത ജനങ്ങള്‍ അതേറ്റു ചൊല്ലി. സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഭഗവാന് കൃഷ്ണനില്‍ മനസ്സര്‍പ്പിച്ച ഭക്തര്‍ എല്ലാം മറന്നു നിന്നു. ഞങളുടെ റിയാലിറ്റി കണ്ണന് ലാന്‍ഡ് ചെയ്യാന്‍ ഇനി അര മണിക്കൂര്‍ മാത്രം ബാക്കി...<br /></div><br />പക്ഷെ......................<br /><br /><span>ഞങളുടെ</span> <span>കണ്ണന്</span> അപ്രതീക്ഷിതമായി <span></span>ലാണ്ട് ചെയ്തു.. !!!!!<br /><br />വെറും ലാണ്ടിംഗ് ആയിരുന്നില്ല.<br /><br />ക്രാഷ് ലാണ്ടിംഗ്. !!! വിത്ത് ലൈവ് കരച്ചില്..<br /><br />കരഞ്ഞത് ടേപ്പിലെ കുഞ്ഞല്ല ഒറിജിനല്‍ കുഞ്ഞ്..<br /><br />സി. ഓ സാബ് ഞെട്ടി...പൂജാരി ഞെട്ടി...ഭക്തര്‍ ഞെട്ടി...രാമനും സീതയും ലക്ഷ്മണനും ഞെട്ടി.<br /><br />ക്രിസ്തുവും നബിയും ഞെട്ടിയോ എന്ന് വ്യക്തമല്ല.<span><br /><br />ഇതെല്ലം</span> കണ്ടു നിന്ന ഞാന്‍ ഞെട്ടോടെ ഞെട്ടി....<br /><br /><br />ഞെട്ടാത്ത ഒരേ ഒരാള്‍ മാത്രം. വേണു.!!!!!<br /><br /><br /><div style="text-align: justify;">റിയാലിറ്റി കണ്ണന് ഇറങ്ങി വരുമ്പോള്‍ സി ഓ സാബിന്റെയും മറ്റു ഭക്തജനങ്ങളുടെയും മുഖത്ത് തെളിയുന്ന വിസ്മയം റിയാലായി കാണാന്‍ വേണ്ടി തൊട്ടിലിന്റെ കയര്‍ വേണുവിനെ ഏല്പിച്ചു അമ്പലത്തിന്റെ അകത്ത് പോയ മനോജ് എന്ന തൊമ്മന് പോലും വേണു കയറും പിടിച്ചിരുന്നു ഉറങ്ങിപ്പോയ വിവരം അറിഞ്ഞില്ല.<br /><br />വെറും ഉറക്കമല്ല കൂര്‍ക്കം വലിച്ചുള്ള റിയാലിറ്റി ഉറക്കം.<br /></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com34tag:blogger.com,1999:blog-1581336692531989455.post-27228130450145793682009-08-03T14:01:00.003+05:302009-08-03T14:29:15.583+05:30തോക്ക് പിടിച്ച പ്രേതം<div style="text-align: justify;"><br /><br />ഓഫീസ്സില്‍ നിന്നും മെസ്സിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷം, എന്തോ വലിയ ജോലി ചെയ്തതുപോലെയുള്ള ക്ഷീണം അനുഭവപ്പെട്ട ഞാന്‍ ക്ഷീണം മാറ്റാനായി ഒന്ന് മയങ്ങിക്കളയാം എന്നുകരുതി പൂര്‍ണ ഗര്‍ഭിണിയുടേത് പോലെ വീര്‍ത്ത വയറും തള്ളി, ബരക്കിലെത്തിയപ്പോള്‍ കേട്ടത് ഡ്യൂട്ടി എന്‍. സി. ഓ വര്‍ഗീസ് സാറിന്റെ വാക്കുകളാണ്.<br /><br /><br />"എടാ ഇന്ന് നിനക്ക് 'വാര് മെമ്മോറിയലില്‍' ഡ്യൂട്ടിയാ"<br /><br /><br />ഹോ.. ഈ ഡ്യൂട്ടി കൊണ്ട് ഞാന്‍ തോറ്റു. ലീവ് കഴിഞ്ഞു വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ല. അതിനുള്ളില്‍ നാല് ഡ്യൂട്ടി കൊടുത്ത് കഴിഞ്ഞു. പട്ടാളത്തില്‍ എന്തെല്ലാം കുറഞ്ഞാലും ഡ്യൂട്ടിക്ക് മാത്രം ഒരു കുറവുമില്ല. ശമ്പളം എത്ര കിട്ടിയാലെന്താ രണ്ടു ദിവസമെങ്കിലും മനസമാധാനമായി ഉറങ്ങാന്‍ പറ്റുമോ?..പണ്ടാരക്കാലന്മാരുടെ ഒടുക്കത്തെ ഡ്യൂട്ടി.. എന്നൊക്കെ മനോഗതം ചെയ്തു കൊണ്ട് ഞാന്‍ ബെഡില്‍ ഇരുന്നു. എന്നിട്ട് മെത്തയുടെ അടിയില്‍ വച്ചിരുന്ന തോക്കെടുത്ത് അതിന്റെ മാഗസിനില്‍ (ബുള്ളറ്റു നിറയ്ക്കുന്ന അറ) ഉണ്ടകള്‍ നിറച്ചു തുടങ്ങി.<br /><br /><br /><br />"എന്താടാ നീര്‍ക്കോലി പിടിച്ച മാക്രിയെപ്പോലെ ഇരിക്കുന്നത് ?..ഡ്യൂട്ടി ഉണ്ട് അല്ലെ ?"<br /><br />അടുത്ത ബെഡില്‍ കിടന്നു നാനാ സിനിമാ മാസികയിലെ പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കി ക്കൊണ്ടിരുന്ന തൊമ്മന് എന്റെ ഇരുപ്പു കണ്ടു ചോദിച്ചു. <br /><br /><br />ഹും.. സി.ഓ സാബിന്റെ ഡ്രൈവര്‍ ആയതു കൊണ്ട് അവനു ഡ്യൂട്ടി വരാറില്ല. അതിന്റെ അഹങ്കാരമാണ്. <br /><br /><br />"മാക്രി നിന്റെ കെട്ടിയോളുടെ ഫാദര്‍ ഇന്‍ ലാ". എനിക്ക് ദേഷ്യം വന്നു. മനുഷ്യന് എവിടെ ഡ്യൂട്ടി കൊടുത്ത് കഷ്ടപ്പെടുമ്പോള്‍ അവന് തമാശിക്കുന്നു....<br /><br /><br />"എവിടാ ഡ്യൂട്ടി?" തൊമ്മന് വിടാന്‍ ഭാവമില്ല..<br /><br /><br />"വാര് മെമ്മോറിയല്‍" ഞാന്‍ പറഞ്ഞു.<br /><br /><br />(മരിച്ചു പോയ പട്ടാളക്കാരുടെ സ്മാരകങ്ങള്‍ ആണ് വാര് മെമ്മോറിയല്‍. സ്മാരകത്തിന് ചുറ്റും ചെടികളും പൂക്കളും മറ്റും വച്ച് പിടിപ്പിച്ചിട്ടുണ്ട്. രാത്രയില്‍ പശുക്കളും മറ്റു മൃഗങ്ങളും വന്നു ചെടികള്‍ നശിപ്പിക്കാതെ നോക്കാനാണ് ഡ്യൂട്ടി ഇടുന്നത്. കാശ്മീര്‍ ആയതു കൊണ്ട് ഉഗ്രവാദികള്‍ വാര് മെമ്മോറിയല്‍ നശിപ്പിക്കാന്‍ ശ്രമിക്കും എന്നുള്ളത് കൊണ്ട് വലിയ സുരക്ഷാ സംവിധാനങ്ങള്‍ ആണുള്ളത്. ഞാന്‍ ഇതുവരെ ഈ വാര് മെമ്മോറിയലില്‍ ഡ്യൂട്ടി ചെയ്തിട്ടുമില്ല)<br /><br /><br /><br />"അയ്യോ വാര് മെമ്മോറിയലോ" തൊമ്മന് കിടന്ന കിടപ്പില്‍ ഞെട്ടി. എന്നിട്ട് നാനാ മാറ്റി വച്ചിട്ട് എഴുനേറ്റിരുന്നു..<br /><br /><br />"എടാ അവിടെ ഒരു പ്രേതമുണ്ട്.. പലരും കണ്ടിട്ടുണ്ട്.."<br /><br /><br />"പ്രേതമോ .. ഹഹ് ഹ ..പട്ടാളത്തെ പിടിക്കുന്ന പ്രേതമോ?...നീയെന്താ എന്നെ പേടിപ്പിക്കുകയാണോ?"<br /><br /><br />"എടാ ഞാന്‍ തമാശ പറയുന്നതല്ല. നിനക്കറിയാമോ ആ വാര് മെമ്മോറിയല്‍ ഒരു ശവക്കല്ലറയാ. ഉഗ്രവാദികള്‍ കൊന്ന ഒരു പട്ടാളക്കാരനെ അടക്കിയിരിക്കുന്നത് അവിടെയാ..അയാളുടെ കല്ലറയുടെ പുറത്താ ആ സ്മാരകം പണിതിരിക്കുന്നത്. .. "<br /><br /><br />"ങേ ...ശവക്കല്ലറയോ?" എനിക്കത് പുതിയ അറിവായിരുന്നു.<br /><br /><br />"അതേടാ ...അവിടെ നിന്നും രാത്രികാലങ്ങളില്‍ അലര്‍ച്ച കേട്ടിട്ടുണ്ടത്രേ..പ്രത്യേകിച്ചും രാത്രി പന്ത്രണ്ടു മണി കഴിയുമ്പോള്‍.."<br /><br /><br />"ആ പ്രേതത്തെ നേരിട്ട് കണ്ടിട്ടുള്ള ആരെങ്കിലും ഉണ്ടോ നമ്മുടെ യൂണിറ്റില്‍ ?" എനിക്ക് വിശ്വാസം വരുന്നില്ല.<br /><br /><br />"പിന്നേ...നമ്മുടെ ഹരിലാലില്ലേ അവന് ഒരിക്കല്‍ അവിടെ ഡ്യൂട്ടി സമയത്ത് നില്കുമ്പോള് ആ സ്തൂപത്തിന്റെ നേരെ മുന്പില് ഒരാള്‍ നില്കുന്നത് പോലെ അവനു തോന്നി. അവന് കണ്ണടച്ച് തുറന്നപ്പോള്‍ പിന്നെ കണ്ടില്ല. നാലു ദിവസമാ അവന് പനി പിടിച്ചു കിടന്നത്.. നിനക്കറിയാമോ എന്തെങ്കിലും കുഴപ്പം കാണിക്കുന്നവര്‍ക്ക് ശിക്ഷയായി അവിടാ ഡ്യൂട്ടി കൊടുക്കുന്നത് . നീയെന്താ വല്ല കുഴപ്പവും ഉണ്ടാക്കിയോ?"<br /><br /><br />"ഹേയ് ഞാനൊരു കുഴപ്പവും ഉണ്ടാക്കിയില്ല." പിന്നെ എനിക്കവിടെ ഡ്യൂട്ടി കൊടുക്കാന്‍ വല്യ പേടിയൊന്നുമില്ല. അത് മാത്രമല്ല ഈ ഭൂത പ്രേത പിശാചുക്കളില്‍ എനിക്ക് വിശ്വാസവുമില്ല. നീ എന്നെ പറഞ്ഞു പേടിപ്പിക്കാനും മറ്റും നോക്കേണ്ടാ കേട്ടോ.." ഞാന്‍ തോക്ക് നിറച്ചു വച്ചിട്ട് ഡ്യൂട്ടിക്കുള്ള ഡ്രസ്സ് പ്രസ് ചെയ്യിക്കാനായി പോയി.<br /><br /><br />അല്ലെങ്കിലും ആളുകളെ അതുമിതും പറഞ്ഞു പറ്റിക്കുന്നത് തൊമ്മന്റെ ഒരു രീതിയാണ്. നടക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും തൊമ്മന് പറയുന്നത് കേട്ടാല്‍ ആരും വിശ്വസിച്ചു പോകും.അത്ര സുന്ദരമായി പറഞ്ഞു ഫലിപ്പിച്ചു കളയും.!! അവന്റെ ആ സ്വഭാവം അറിയാവുന്നത് കൊണ്ട് തൊമ്മന് പറഞ്ഞ പ്രേതത്തിന്റെ കാര്യം ഞാന്‍ കാര്യമാക്കിയില്ല. അത് തന്നെയുമല്ല എന്റെ കയ്യില്‍ തോക്കല്ലേ ഉള്ളത്? അതും എ.കെ. 47!! പിന്നെതിനു പേടിക്കണം. പ്രേതമായാലും ജീവനില്‍ കൊതി കാണാതിരിക്കുമോ? പട്ടാളക്കാരന്റെ വെടി ഏറ്റാല്‍ മരിക്കാത്ത പ്രേതമുണ്ടോ? എങ്കില്‍ ഒന്ന് കണ്ടിട്ട് തന്നെ കാര്യം. ഞാന്‍ തീരുമാനിച്ചു.<br /><br /><br />വൈകുന്നേരം ഡ്യൂട്ടി തുടങ്ങുന്നതിനു മുന്‍പ് എല്ലാവര്‍ക്കുമായി ഒരു ചെറിയ മീറ്റിംഗ് പോലെ ഉണ്ട്. ഡ്യൂട്ടിയില്‍ പാലിക്കേണ്ട നിയമങ്ങളും ഡ്യൂട്ടിയുടെ രീതികളും ഡ്യൂട്ടി പോസ്റ്റിന്റെ പ്രത്യേകതകളും ഒക്കെ അവിടെ വിശദീകരിച്ചതിത് ശേഷമാണ് ഡ്യൂട്ടിക്ക് വേണ്ടി അയക്കുന്നത്. അവിടെയും ആരും പ്രേതത്തെപ്പറ്റി പറഞ്ഞു കേട്ടില്ല. അങ്ങനെ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതിനെപ്പറ്റി സൂചന തരാതിരിക്കുമോ? അപ്പോള്‍ ഞാന്‍ ലീവിന് പോയിട്ട് തിരിച്ചു വന്നപ്പോള്‍ കൊണ്ടുവന്ന ചിപ്സും ഹല്‍വയും കൊടുക്കാത്തതിന്റെ പേരില്‍, രാത്രിയില്‍ ഡ്യൂട്ടി സമയത്ത് ഞാന്‍ പേടിക്കാനും അങ്ങനെ പേടിച്ചു പനി പിടിച്ചു ആസ്പത്രിയില്‍ കിടക്കുമ്പോള്‍ എന്റെ ലോക്കറിലെ ഹല്‍വയും ചിപ്സും അടിച്ചു മാറ്റാനുമുള്ള തൊമ്മന്റെ ആസൂത്രിതമായ പദ്ധതിയാണ് ഈ പ്രേത കഥയെന്നും ഞാന്‍ ഉറപ്പിച്ചു. <br /><br /><br /><br />ഏതായാലും ഡ്യൂട്ടി തുടങ്ങി. വൈകുന്നേരം ആറു മണിമുതല്‍ എട്ടു മണി വരെയും രാത്രിയില്‍ പന്ത്രണ്ടു മുതല്‍ രണ്ടു മണി വരെയുമാണ് എനിക്ക് ഡ്യൂട്ടി. അത് ഞാന്‍ മനപ്പൂര്‍വ്വം തിരഞ്ഞെടുത്തതാണ്. കാരണം പന്ത്രണ്ടു മണി മുതല്‍ രണ്ടു മണി വരെയുള്ള സമയത്ത് സാധാരണയായി ആരും ചെക്കു ചെയ്യാന്‍ വരില്ല. വാര് മെമ്മോറിയല്‍ യൂണിറ്റിന്റെ അകത്തായതുകൊണ്ട് ഉഗ്രവാദി ശല്യവും ഉണ്ടാകാന്‍ വഴിയില്ല. ചുരുക്കത്തില്‍ രണ്ടു മണിക്കൂര്‍ എവിടെയെങ്കിലും കുത്തിയിരുന്നു സ്വസ്ഥമായി ഉറങ്ങാം..അഥവാ ആരെങ്കിലും വന്നാലും നല്ല ഇരുട്ടായത് കൊണ്ട് ഞാന്‍ ഉറങ്ങുന്നതു കാണില്ല. എപ്പടി എന്റെ ബുദ്ധി?...<br /><br /><br /><br />സെക്കണ്ട് ഡ്യൂട്ടി, അതായത് പന്ത്രണ്ടു മുതലുള്ള ഡ്യൂട്ടി തുടങ്ങി. ഞാന്‍ തോക്കും തോളില്‍ തൂക്കി വാര് മെമ്മോറിയലിന്റെ ചുറ്റും ഒന്ന് കറങ്ങി..സംശയകരമായ യാതൊരു നീക്കങ്ങളും കാണാത്തതിന്റെ പേരില്‍ തിരിച്ച് വന്നു വാര് മെമ്മോറിയലിന്റെ ഗേറ്റിന്റെ അടുത്ത് വച്ചിരിക്കുന്ന പഴയ പീരങ്കിയുടെ ചുവട്ടില്‍ ഇരുന്നു. തോക്ക് മടിയില്‍ ഭദ്രമായി വച്ചു. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ നാട്ടിന് പുറത്തുള്ള കള്ളു ഷാപ്പിന്റെ പുറത്തു വാള് വച്ച് കിടക്കുന്നവനെപ്പോലെ കാലുകള്‍ നീട്ടി ചാരിയിരുന്നു സുഖശയനം തുടങ്ങി. <br /><br /><br /><br />ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഉണര്‍ന്നു. ഗാഡമായ ഉറക്കത്തിലായിരുന്നത് കൊണ്ട് സ്ഥലകാല ബോധം വരാന്‍ അല്പം സമയമെടുത്തു. ഒരു മണിക്കൂര്‍ യാതൊരു ശല്യവുമില്ലാതെ ഉറങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഞാന്‍ എഴുനേറ്റു. ഏതായാലും ഒന്നുകൂടി ചുറ്റിയിട്ട് വന്നു അടുത്ത ഉറക്കം തുടങ്ങാം എന്ന് നിശ്ചയിച്ച ഞാന്‍ അടുത്ത് വച്ചിരുന്ന തോക്കിനായി ഇരുട്ടില്‍ പരതി.<br /><br /><br />"തോക്ക് കാണാനില്ല". !!!<br /><br /><br /><br />ദൈവമേ? എന്റെ തലയില്‍ ഒരു വെള്ളിടി വെട്ടി. പട്ടാളക്കാരന്റെ ഏറ്റവും വിലപ്പെട്ട സാധനമാണ് തോക്ക്. അത് നഷ്ടപ്പെടുത്തുക എന്ന് പറഞ്ഞാല്‍ ജോലി പോയി എന്നത് മാത്രമല്ല ജയിലിലും കിടക്കേണ്ടി വരും. ജീവന് പോയാലും സ്വന്തം ആയുധം ഉപേക്ഷിക്കരുത് എന്നാണ് പഠിപ്പിച്ചിരിക്കുന്നത്. യുദ്ധ ഭൂമിയില്‍ പട്ടാളക്കാര്‍ സ്വന്തം തോക്ക് മുറുകെ പിടിച്ചു മരിച്ചു കിടക്കുന്ന കാഴ്ചകള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇതാ ഒരു ജവാന് തോക്ക് നഷ്ടപ്പെടുത്തിയ ശേഷം മരിക്കാന്‍ പോകുന്നു..ഓര്‍ത്തപ്പോള്‍ തന്നെ എനിക്ക് പരവേശം മൂത്തു. അത് പിന്നെ വെപ്രാളവും വിയര്‍പ്പുമായി കുടു കുടാ പുറത്തെയ്ക്കൊഴുകി. <br /><br /><br /><br />തോക്കിന് വേണ്ടി ഇരുട്ടില്‍ തപ്പിക്കൊണ്ടിരുന്ന ഞാന്‍ അല്പം അകലെ വാര് മെമ്മോറിയലിന്റെ സ്തൂപത്തിന്റെ മുന്പില് ഒരു ഒരനക്കം കേട്ട് ഞെട്ടി. അതാ അവിടെ ഒരു നിഴല്‍.!..ഒരാള്‍ സ്തൂപത്തിന്റെ അടിയിലെ പ്ലാറ്റ് ഫോമില്‍ ഇരിക്കുകയാണ്. കാലിന്മേല് കാല് കയറ്റി ഇരിക്കുന്നത് പോലെ. അടുത്ത് തന്നെ എന്തോ ചാരി വച്ചിരിക്കുന്നു...ഞാന്‍ സൂക്ഷിച്ചു നോക്കി. തോക്കല്ലേ അത്? അതെ തോക്ക് തന്നെ. ദൈവമേ എന്റെ തോക്ക്. !!അതെങ്ങനെ അവിടെ എത്തി? ആരാണയാള്‍?..<br /><br /><br /><br />ആരായാലും അയാളെ കീഴ്പ്പെടുത്തിയിട്ട് തന്നെ കാര്യം. ഞാന്‍ മുന്‍പോട്ടു കുതിച്ചു.<br /><br /><br />ഒരു നിമിഷം.... !!<br /><br /><br />അയാള്‍ അപ്രത്യക്ഷനായി...തോക്ക് മാത്രം അവിടെ ഇരിക്കുന്നു..ഇത്രയും നേരം കാലിന്മേല് കാല് കയറ്റി ഇരുന്നയാല്‍ എവിടെ? ഞാന്‍ അദ്ഭുതപ്പെട്ടു...<br /><br /><br />"എടാ അവിടെ ഒരു പ്രേതമുണ്ട് .. പട്ടാളക്കാരന്റെ ശവക്കല്ലറയാ അത് ".. തൊമ്മന്റെ വാക്കുകള്‍ !!<br /><br /><br />എന്റമ്മോ?... പാതി രാത്രി കഴിഞ്ഞതേയുള്ളൂ....വിജനമായ പ്രദേശം...ഇരുട്ടില്‍ ഞാന്‍ ഒറ്റയ്ക്ക്.....മുന്പില് മരിച്ചു പോയ പട്ടാളക്കാരന്റെ പ്രേതം. ആ പ്രേതം എന്റെ തോക്കുമായി കല്ലറയുടെ പുറത്തിരിക്കുന്നു...അത് പിന്നെ ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമായിരിക്കുന്നു..എനിക്ക് തല കറങ്ങി..ശരീരം മൊത്തം ചൂട് പിടിച്ചപോലെ ഞാന്‍ നിന്നുരുകി...<br /><br /><br /><br />അതാ വീണ്ടും പ്രേതം!!. ഇപ്പോഴത് പ്ലാറ്റ് ഫോമിന്റെ താഴെയാണ് ഇരിക്കുന്നത്. ...എന്റെ തോക്കിന്റെ അടുത്ത് തന്നെ.. ആ തോക്ക് എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍...ഒരു വെടിയെങ്കിലും വച്ച് കൂടെയുള്ള ഡ്യൂട്ടിക്കാരെ ഉണര്‍ത്താമായിരുന്നു. ഭൂതവും പ്രേതവുമില്ല എന്നുള്ള ധാരണ ഒറ്റ നിമഷം കൊണ്ട് മാറിയ ഞാന്‍ പ്ലാറ്റ് ഫോമിനു താഴെ ഇരുന്നു എന്നെ സൂക്ഷിച്ചു നോക്കുന്ന ആ രൂപത്തിനെ കണ്ടു എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു..<br /><br /><br /><br />പെട്ടെന്നാണ് ഒരു മുരളിച്ചയോടെ ആ സത്വം എന്റെ നേരെ കുതിച്ചു ചാടിയത്...അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ഞാന്‍ വീണു പോയി...എന്റെ തലയ്ക്കു മുകളിലൂടെ ചാടി അടുത്തിരുന്ന പഴയ പീരങ്കിയുടെ പുറത്തു വീണ ആ സാധനം പീരങ്കിയുടെ മിനുസമുള്ള പ്രതലത്തില്‍ കാലുറക്കാതെ നടുവടിച്ചു നിലത്തു വീണു..എന്നിട്ട് ദീനമായ ഒരു കരച്ചിലോടെ അടുത്ത് നിന്ന മരത്തിന്റെ ശാഖയിലെയ്ക്ക് ചാടിക്കയറി ഇലകള്‍ക്കിടയില്‍ അപ്രത്യക്ഷമായി. ആ പോക്കില്‍ ഞാനൊരു കാഴ്ചകണ്ടു..അതിന്റെ ശരീരത്തിന്റെ പുറകിലായി നീളമുള്ള ഒരു വാല്..!!<br /><br /><br /><br />കശ്മീര്‍ താഴ്വരകളില്‍ കാണാറുള്ള ഒരു തരം വലിപ്പമുള്ള കുരങ്ങു ഞാന്‍ ഉറങ്ങിക്കിടന്നപ്പോള്‍ എന്റെ തോക്ക് എടുത്ത് കൊണ്ടുപോയതും അതിനെക്കണ്ട് ഞാന്‍ പേടിച്ചു ബോധം കെടുന്ന പരുവത്തില്‍ എത്തിയതും പിന്നെ തോക്ക് തിരിച്ചു കിട്ടിയപ്പോള്‍ സന്തോഷത്തോടെ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിപ്പോയതും ആരും ഇതുവരെ അറിഞ്ഞിട്ടില്ല എന്നാണെന്റെ വിശ്വാസം .<br /><br /></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com48tag:blogger.com,1999:blog-1581336692531989455.post-82330434559014740262009-07-23T14:57:00.001+05:302009-07-23T14:59:28.615+05:30തങ്ക തമ്പിയുടെ അണിയറ രഹസ്യം"<span>ശങ്കരന്</span> <span>എഗൈന്‍</span> <span>ഓണ്‍</span> <span>ദി</span> <span>കോക്കനട്ട്</span> <span>ട്രീ</span>...."<br /><br /><div style="text-align: justify;">പിണങ്ങിപ്പോയ ഭാര്യ കുറച്ചുനാള്‍ കഴിയുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഭര്‍തൃഗൃഹത്തില്‍ മടങ്ങിയെത്തുന്നത് പോലെ, രണ്ടു മാസത്തെ സുഖവാസം കഴിഞ്ഞ ഞാന്‍ വീണ്ടും എന്റെ ജോലിസ്ഥലത്ത് മടങ്ങിയെത്തിയ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.എല്ലാ ബോഗ്ഗര്‍ മാരും വായനക്കാരും ഇതൊരറിയിപ്പായി സ്വീകരിക്കാന്‍ അപേക്ഷ..<br /></div><br /><br /><br /><div style="text-align: justify;">പെട്ടിയും പ്രമാണവുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞാന്‍ അവിടുത്തെ ഒരുക്കങ്ങള്‍ കണ്ട് അമ്പരന്നു.. ആകെപ്പാടെ ഒരു മാറ്റം....ഇവിടെന്താ വല്ല കല്യാണവും നടക്കാന്‍ പോകുന്നോ?..അതോ ആരുടെയെങ്കിലും ഇന്‍ സ്പെക്ഷന്‍??........... കര്‍ത്താവേ.. രണ്ടു മാസം അടിച്ചു പൊളിച്ചു നടന്നതാണ്..വന്നു കേറിയില്ല, അതിനു മുന്‍പേ തന്നെ ഇന്‍ സ്പെക്ഷന്‍ !!! ഇവനൊന്നും വേറെ പണിയില്ലേ??..തൊട്ടതിനും പിടിച്ചതിനും ഇന്‍ സ്പെക്ഷന്‍..എനിക്ക് ആകെപ്പാടെ കലി കയറി... തിരിച്ചു വീട്ടിലേയ്ക്ക് തന്നെ മടങ്ങിപ്പോയാലോ ? ഞാന്‍ ആലോചിച്ചു.</div><br /><br /><br />"<span>എന്താടാ</span> <span>പന്തം</span> <span>കണ്ട</span> <span>പെരുച്ചാഴി</span> <span>പോലെ</span> <span>നില്‍ക്കുന്നത്</span> ?..<span>കേറിവാ</span>.. <span>നല്ല</span> <span>സമയത്താ</span> <span>നീ</span> <span>വന്നത്</span>..."<br /><br /><br /><div style="text-align: justify;"> കയ്യില്‍ സ്യുട്ട് കേസും തോളത്തു ബാഗും തൂക്കി ദുരിതാശ്വാസ ക്യാമ്പില്‍ വന്ന അഭയാര്‍ഥി യെപ്പോലെ അന്തം വിട്ടു നില്ക്കുന്ന എന്നെ നോക്കി കമ്പനി ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ പറഞ്ഞപ്പോഴാണ് എനിക്ക് വീണ്ടും പരിസര ബോധമുണ്ടായത്.<br /></div><br /><br />"<span>എന്താ</span> <span>സാര്‍</span> <span>ഈ</span> <span>ഒരുക്കം</span>?.... <span>ഇന്‍</span> <span>സ്പെക്ഷന്‍</span> <span>വല്ലതും</span>???..........."<br /><br /><br /><div style="text-align: justify;">ഇന്‍ സ്പെക്ഷന്‍ എന്ന് <span>കേള്‍ക്കുമ്പോള്‍</span> കുരിശു കാണുന്ന ചെകുത്താന്റെ വെപ്രാളമാണ് എനിക്ക്.<br /></div><br /><br /><div style="text-align: justify;">"അപ്പൊ നീയറിഞ്ഞില്ലേ?? എടാ നമ്മുടെ രവിസാറ് പ്രോമോഷനായി..ലെഫ്ടനന്റ്റ് കേണല്‍..അതിന്റെ പാര്‍ട്ടിയാ ഇന്ന്.."<br /><br /></div><br /><div style="text-align: justify;">ആഹാ ....പാര്‍ട്ടി എന്ന് കേട്ടതോടെ എന്റെ വിഷമം മാറി...ലീവിന് പോയി തിരിച്ചു വന്നതിന്റെ ക്ഷീണം മാറാന്‍ ഒരു ഫുള്‍ കുപ്പി തന്നെ വീശണം എന്ന് കരുതി വന്ന എനിക്ക് കുപ്പി വാങ്ങാതെ തന്നെ വീശുകയോ വാളു വയ്കുകയോ ചെയ്യാന്‍ പറ്റിയ അസുലഭ സന്ദര്‍ഭം ഇതാ വന്നു ചേര്‍ന്നിരിക്കുന്നു.. രവി സാറിന്റെ പ്രമോഷന് ഈ സമയത്ത് തന്നെ അയച്ചതില്‍ ഞാന്‍ പരമകാരുണികനും ഭക്തവല്‍സലനുമായ ആര്‍മി തമ്പുരാനും, ആര്‍മി തമ്പുരാന്റെ പിതാവായ ആന്റണി തമ്പുരാനും നന്ദി അറിയിച്ചു. എന്നിട്ട് പെട്ടിയും ബാഗും ബാരക്കില്‍ വച്ച് പാര്‍ട്ടിക്കുള്ള ഒരുക്കങ്ങളില്‍ പങ്കു ചേര്‍ന്നു..<br /></div><br /><br /><br /><br /><div style="text-align: justify;">വൈകുന്നേരം മൂന്ന് മണിക്കാണ് പാര്‍ട്ടി തുടങ്ങുന്നത്..ഞങളുടെ "സെക്കണ്ട് ഇന്‍ കമാന്‍ഡ് "ആണ് മേജര്‍ രവി സാര്‍ (സിനിമാ സംവിധായകന് മേജര്‍ രവി അല്ല) അദ്ദേഹം മേജര്‍ സ്ഥാനത്ത് നിന്നും ലെഫ്ടനന്റ്റ് കേണല്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട വിവരം ഞാന്‍ ലീവില്‍ ആയിരുന്നതിനാല്‍ അറിഞ്ഞിരുന്നില്ല. വളരെ നല്ല പ്രകൃതമാണ് രവി സാറിന്. എങ്കിലും ആളൊരു ക്ഷിപ്ര കോപിയാണ്.. ആരെങ്കിലും എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ അവരെ തന്റെ ഓഫീസില്‍ വിളിപ്പിക്കും. മലയാളി ആണെകില്‍ മലയാളത്തിലും ഹിന്ദിക്കാരന് ആണെങ്കില്‍ ഹിന്ദിയിലും നല്ല സ്വയമ്പന്‍ തെറി പറയും. കൂടാതെ കുഴപ്പത്തിനുള്ള ശിക്ഷയായി 'എക്സ്ട്രാഡ്യുട്ടിയും' കൊടുക്കും. എന്നിരുന്നാലും ലീവ് സംബന്ധമായ കാര്യങ്ങളില്‍ അദ്ദേഹം ഒരിക്കലും കുഴപ്പമുണ്ടാക്കാറില്ല. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ട ആളാണ് മേജര്‍ രവി സാര്‍..<br /><br /><br /></div><br /><div style="text-align: justify;">(പട്ടാളത്തില്‍ കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും 'മേജര്‍' പദവിയില്‍ സ്തുത്യര്‍ഹമായ നിലയില്‍ ജോലി ചെയ്താല്‍ മാത്രമേ ലെഫ്ടനന്റ്റ് കേണല്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുകയുള്ളൂ...അല്ലാതെ പട്ടാള ഡ്രസ്സ് ഇട്ടു, കയ്യില്‍ ഒരു തോക്കും പിടിച്ചു നാല് തവണ ആകാശത്തേയ്ക്ക് വെടി വയ്ക്കുന്നതായി അഭിനയിച്ചാല്‍ കിട്ടുന്ന ഒരു പദവി അല്ല അത്. ഈ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്..ആരും അതിന്റെ പേരില്‍ എന്നെ വെടി വയ്കരുത് എന്നപേക്ഷ..ബോര്‍ഡര്‍ പോലെയുള്ള പല ഹിന്ദി ചിത്രങ്ങളിലും പട്ടാള ഓഫീസറായി അഭിനയിച്ചിട്ടുള്ള 'സണ്ണി ഡിയോളിനു' ഒരു ലെഫ്ടനറ്റ് കേണല്‍ പദവി കിട്ടാത്തതില്‍ അദ്ദേഹത്തിന്റെ ആരാധകനായ ഈയുള്ളവന് അതിയായ വിഷമമുണ്ട്...)<br /><br /><br /></div><br /><div style="text-align: justify;">കൃത്യം മൂന്നിന് തന്നെ പാര്‍ട്ടി തുടങ്ങി..കേണല്‍ രവി സാറും അദ്ദേഹത്തിന്റെ ഭാര്യയും പത്തു പതിനാറു വയസ്സ് പ്രായമായ മകളും പാര്‍ട്ടിയില്‍ സന്നിഹിതരായിരുന്നു.. കേണല്‍ രവി സാറിന് ഞങ്ങളുടെ വകയായി ഒരു ബൊക്കെ സമ്മാനിച്ചു. അദ്ദേഹം അത് സ്വീകരിച്ച ശേഷം ചെറിയ ഒരു മറുപടി പ്രസംഗം നടത്തി. പിന്നെ ചില ചെറിയ കലാപരിപാടികളും അരങ്ങേറി. ആര്. തങ്ക തമ്പിയുടെ സിനിമാറ്റിക് ഡാന്‍സ് ആയിരുന്നു മുഖ്യ ഇനം.<br /></div><br /><br /><br /><div style="text-align: justify;">തമിഴ് നാട്ടിലെ ട്രിച്ചി ആണ് തമ്പിയുടെ സ്വദേശം..ആളൊരു സ്റ്റൈല്‍ മന്നന് ആണെങ്കിലും പ്രഭു ദേവയാണ് തമ്പിയുടെ ഇഷ്ട താരം. സിനിമാറ്റിക് ഡാന്‍സ് ആണ് തമ്പിയുടെ ഇഷ്ട വിനോദം. പക്ഷെ ഒരു കുഴപ്പമുണ്ട്..രണ്ടു പെഗ്ഗ് അകത്ത് ചെന്നാലേ തമ്പിയുടെ സിനിമാറ്റിക് ഡാന്‍സ് പുറത്തു വരൂ..അതറിയാവുന്ന ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ പാര്‍ട്ടി തുടങ്ങുന്നതിനു മുന്‍പ് തന്നെ തമ്പിയുടെ ക്വോട്ട ഫുള്‍ ആക്കിയിരുന്നു..<br /></div><br /><br /><br /><div style="text-align: justify;">മനോജിന്റെ മിമിക്രിയും കിഷന് സിംഗിന്റെ ഗാനാലാപനവും കഴിഞ്ഞപ്പോള്‍ തമ്പിയുടെ ഊഴമായി..എവിടുന്നോ സംഘടിപ്പിച്ച മിനുങ്ങുന്ന പാന്റും ഷര്‍ട്ടുമൊക്കെ ഇട്ടു പ്രഭു <span>ദേവ</span>യായി സ്റ്റെജിലെത്തിയ തമ്പി തനിക്ക് മാത്രം മനസ്സിലാകുന്ന ഒരു തമിഴ് പാട്ടിനൊപ്പം ചുവടു വച്ച് ഡാന്‍സ് തുടങ്ങി..<br /></div><br /><br /><br /><div style="text-align: justify;">സദസ്സ് തമ്പിയുടെ ലാസ്യ ലഹരി ആസ്വദിക്കുകയാണ്..ഇതിനിടയില്‍ കേണല്‍ രവി സാറിന്റെ ഭാര്യ അദ്ദേഹത്തോട് എന്തോ ചെവിയില്‍ പറഞ്ഞു..അനന്തരം രവി സാര്‍ തമ്പിയെ അടിമുടി ഒന്ന് സൂക്ഷിച്ചു നോക്കി..അദ്ദേഹത്തിന്റെ മുഖം ചുവന്നു.. പിന്നെ അടുത്തിരുന്ന മകളെയും ഭാര്യയേയും വിളിച്ചു കൊണ്ട് പെട്ടെന്ന് പുറത്തേക്ക് നടന്നു..<br /></div><br /><br /><br /><div style="text-align: justify;">കലാപരിപാടികള്‍ ആസ്വദിച്ചിരുന്ന രവി സാറും കുടുംബവും ഒരു കാരണവുമില്ലാതെ പെട്ടെന്ന് തിരിച്ചു പോയത് എന്ത് കൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലായില്ല. രവി സാര്‍ പോയതറിയാതെ തമ്പി നൃത്തം തുടരുകയാണ്..രവി സാര്‍ പോകുന്നത് കണ്ട ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ ഉടന്‍ പുറത്തെത്തി. ജീപ്പില്‍ കയറാന്‍ നില്കുന്ന രവി സാറിന്റെ അടുത്തെത്തിയെന്കിലും അദ്ദേഹം ഒന്നും പറയുകയുണ്ടായില്ല. രവി സാറിനെയും കുടുംബത്തെയും കൊണ്ട് ജീപ്പ് ഓഫീസര്‍ മെസ്സിലെയ്ക്ക് പാഞ്ഞു..<br /></div><br /><br /><br /><div style="text-align: justify;">അപ്രതീക്ഷിതമായി പാര്‍ട്ടി അലങ്കോലപ്പെട്ടത്തില്‍ ഞങ്ങള്‍ക്കെല്ലാം വളരെ വിഷമം തോന്നി..കുപ്പികളില്‍ ബാക്കിയിരുന്ന രസായനം കഴിച്ചു ഞങ്ങള്‍ ആ വിഷമം തീര്‍ക്കുകയും തിരിച്ചു ബാരക്കിലെത്തി കിടന്നുറങ്ങുകയും ചെയ്തു..എങ്കിലും ഞങളുടെ പ്രിയപ്പെട്ട രവി സാര്‍ പാര്‍ട്ടി തീരുന്നതിനു മുന്‍പ് തന്നെ ഒന്നും മിണ്ടാതെ തിരിച്ചു പോയത് എന്ത് കൊണ്ടാണെന്ന് മാത്രം ആര്‍ക്കും മനസ്സിലായില്ല. കലാകാരന്മാരും ഞാന്‍ അടക്കമുള്ള അണിയറക്കാരും മിലിട്ടറി അടിച്ചു റസൂല്‍ പൂക്കുട്ടി ആയിരിക്കുന്ന വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ ആവോ??<br /><br /><br /></div><br /><div style="text-align: justify;">പിറ്റേ ദിവസം രാവിലെ തന്നെ തമ്പിയെ രവി സാര്‍ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു..കള്ളടിച്ചു പൂക്കുറ്റി യായാണ് തമ്പി നൃത്തം ചെയ്തതെന്നും അത് രവി സാറിന് ഇഷ്ടപ്പെട്ടില്ലെന്നും അത് കൊണ്ടാണ് തമ്പിയെ വിളിപ്പിച്ചതെന്നുമുള്ള കിംവദന്തി യൂണിറ്റില്‍ പരന്നു. ക്ഷിപ്രകോപിയായ രവി സാറിന്റെ സ്വഭാവം വച്ച് നോക്കിയാല്‍ മിനിമം <span>അഞ്ച്</span> എക്സ്ട്രാ ഡ്യുട്ടിയെങ്കിലും തമ്പിക്ക് കിട്ടുമെന്ന് ഞങള്‍ ഉറപ്പിച്ചു..നാല് കാലില്‍ നിന്ന തമ്പിയെ സ്റ്റെജിലെയ്ക്ക് കൈ പിടിച്ചു കയറ്റി വിട്ട എന്നെ അദ്ദേഹം കണ്ടിട്ടുണ്ടാകുമോ എന്ന ശങ്കയില്‍ ഞാന്‍ വീര്‍പ്പു മുട്ടി നിന്നു..<br /></div><br /><br /><br /><div style="text-align: justify;">ഓഫീസില്‍ പോയ തമ്പി അധികം താമസിയാതെ തിരിച്ചു വന്നു..ആരോടും ഒന്നും മിണ്ടാതെ തലയും താഴ്ത്തി ബാരക്കിലേയ്ക്കു പോയി..അതോടെ സംഭവം ഞങ്ങള്‍ ഊഹിച്ചതുപോലെ തന്നെയാണെന്നും എക്സ്ട്രാ ഡ്യുട്ടി അഞ്ചില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെന്നും ഞങള്‍ ഉറപ്പാക്കി. പക്ഷെ തമ്പി യോടൊപ്പം ഓഫീസിലേയ്ക്ക് പോയ ഹരി സാര്‍ തിരിച്ചു വന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ രഹസ്യം പുറത്തായത്..<br /></div><br /><br /><br /><div style="text-align: justify;">അരങ്ങില്‍ പ്രഭു ദേവാ സ്റ്റൈലില്‍ സിനിമാറ്റിക് ഡാന്‍സ് ചെയ്ത തങ്ക തമ്പി സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് തന്റെ തിളങ്ങുന്ന പാന്റിന്റെ "സ്വിബ്ബ് " ഇടാന്‍ മറന്നു പോയി എന്നുള്ള തന്ത്ര പ്രധാനവും ഞെട്ടിപ്പിക്കുന്നത് മായ അണിയറ രഹസ്യം.. !!!<br /></div>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com21tag:blogger.com,1999:blog-1581336692531989455.post-61762943218819248572009-06-26T14:07:00.004+05:302009-06-26T14:25:51.367+05:30മാത്തപ്പന്റെ മൂന്നാം മുറ<p align="justify">അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു ഫുള്‍ ടാങ്ക് പുട്ടും കടലയും അകത്താക്കി അടുത്തുള്ള ബസ് സ്റ്റോപ്പിലെത്തി അവിടെ ബസ് കാത്തു നില്ക്കുന്ന തരുണീ മണികളുടെ അംഗ ലാവണ്യം ആസ്വദിച്ചുകൊണ്ട് പണ്ട് പത്താം ക്ലാസിലെ ജീവശാസ്ത്ര പുസ്തകത്തിലെ "മനുഷ്യ ശരീര ഭാഗങ്ങളും അതിന്റെ ധര്‍മങ്ങളും"എന്ന പാഠത്തിന്റെ റിവിഷന്‍ നടത്തുകയെന്നത് എന്റെയും കൂട്ടുകാരുടെയും ഹോബിയായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം ഞാനും മാത്തപ്പനും റസാഖും റോഡിനടുത്തുള്ള കലുങ്കില്‍ ഇരുന്നു റിവിഷന്‍ നടത്തുമ്പോള്‍ ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്നു സഡന്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും രണ്ടു പോലീസ്സുകാര് ഇറങ്ങി ഞങള്‍ ഇരുന്ന കലുങ്കിന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ഞങ്ങള്‍ മൂന്നു പേരെയും ആകെയൊന്നു വീക്ഷിച്ചു. </p><p align="justify"> </p><p align="justify">പോലീസുകാരുടെ നോട്ടവും ഭാവവും കണ്ട മാത്തപ്പന് ഓടാന്‍ പാകത്തിലുള്ള കുറുക്കു വഴി നോക്കി ഉറപ്പു വരുത്തിയിട്ട് ഏതു സമയവും പുറപ്പെടാന്‍ പാകത്തില്‍ സൂപ്പറ് ഫാസ്റ്റു ബസ്സിന്റെ ഡ്രൈവറെപ്പോലെ തയാറായി നിന്നു. റസാഖ് എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി. ഞാനാകട്ടെ ഒരു പട്ടാളക്കാരന്റെ ഗൌരവം ഒട്ടും കളയാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന ഒരു ജീന്സ്ധാരിണിയുടെ റിവിഷന്‍ തുടന്നു കൊണ്ടിരുന്നു. </p><p align="justify"> </p><p align="justify">അല്ലെങ്കില്‍ തന്നെ പട്ടാളക്കാരനായ ഞാന്‍ എന്തിനു പോലീസുകാരെ കണ്ടു ഭയപ്പെടണം? അതിനു തക്ക കുറ്റങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. കലുങ്കില്‍ ഇരുന്നു പെണ്‍കുട്ടികളെ വെറുതെ നോക്കുന്നതും ചെറിയ ചെറിയ കമന്ടടിക്കുന്നതും കുറ്റമാണോ? അതൊക്കെ എല്ലാ ചെറുപ്പക്കാരും ചെയ്യുന്നതല്ലേ?അങ്ങനെയുള്ള കമന്ടടികള് ആസ്വദിക്കാത്ത പെണ്‍കുട്ടികളുണ്ടോ?.... അഥവാ അത് കുറ്റമാണ് എന്ന് ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള് (പൊലീസുകാര്‍) പറയുമോ?.... അങ്ങനെ പറഞ്ഞാല്‍ ആ മാന്യ ദേഹത്തിന്റെ തന്ത്ര പ്രധാനമായ യന്ത്രഭാഗങ്ങള്‍ക്ക് കാര്യമായ എന്തെങ്കിലും ഏനക്കേട് വന്നിട്ടുള്ള ആളായിരിക്കണം. ഏതായാലും ഞാന്‍ പോലീസുകാര്‍ അടുത്തെത്തിയിട്ടും അവരെ മൈന്‍ഡ് ചെയ്യാതെ എന്റെ റിവിഷന്‍ പൂര്‍വാധികം ഭംഗിയോടെ തുടര്‍ന്നു. </p><p align="justify"> </p><p align="justify">"ആരാടാ ഈ രഘുനാഥന്?" ഒരു പോലീസുകാരന്റെ ഘന ഗംഭീരമായ ശബ്ദം കേട്ട ഞാന്‍ ഒന്ന് ഞെട്ടി. എന്റെ പേര് എങ്ങിനെ ഈ കശ്മലനു കിട്ടി? ...വേറെ ഏതെങ്കിലും രഘുനാഥനെ തിരഞ്ഞു വന്നതാണോ ഇവര്‍? ഒരു പക്ഷെ അങ്ങനെ ആകാനാണ് വഴി. ഞാന്‍ ഒരു പട്ടാളക്കാരന് ആണെന്നുള്ള വിവരം ഇവര്‍ക്ക് അറിയില്ലായിരിക്കാം. ........പാവങ്ങള്‍...!! ഞാന്‍ റിവിഷന്‍ തുടര്‍ന്നു...</p><p align="justify"> </p><p align="justify">"എന്താടാ ചോദിച്ചത് കേട്ടില്ലേ? നിങളില് ആരാ പട്ടാളക്കാരന് രഘുനാഥന്? " കൂടെ നിന്ന ആജാനു ബഹുവായ പോലീസ്സുകാരന് അമറുന്ന സ്വരത്തില്‍ ചോദിച്ചതോടെ ഓടാന്‍ തയ്യാറായി നിന്ന മാത്തപ്പന് ഓട്ടം തത്കാലം ക്യാന്‍സല്‍ ചെയ്തിട്ട് ആശ്വാസത്തോടെ കൈ എന്റെ നേരെ ചൂണ്ടി....പട്ടാളക്കാരന് രഘുനാഥനെയാണ് പോലീസ്സുകാര് തിരക്കുന്നത് എന്ന് മനസ്സിലായ ഞാന്‍ ഇത്തവണ കാര്യമായിത്തന്നെ ഞെട്ടി. റിവിഷന്‍ നടത്തികൊണ്ടിരുന്ന പാഠഭാഗങ്ങള്‍ പെട്ടെന്ന് മറന്നു. ജീന്സ്ധാരിണിയും പരിവാരങ്ങളും പോകേണ്ട വണ്ടി വന്നിട്ടും കേറാതെ ഞങളെ ശ്രദ്ധിച്ചു കൊണ്ട് അവിടെതന്നെ നിന്നു. ചായക്കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ കാര്യമറിയാന്‍ അടുത്ത് കൂടി. ഈ ലാക്കില്‍ റസാഖ് ആരുമറിയാതെ മുങ്ങി. മാത്തപ്പന് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കയ്യും കെട്ടി മാറി നിന്നു. <br /> </p><p align="justify"> </p><p align="justify">"നീയാണോടാ പട്ടാളക്കാരന് രഘുനാഥന്? വണ്ടിയിലോട്ടു കേറിക്കോ..... നിന്നെ എസ് ഐ ഏമാന് ഒന്ന് കാണണമെന്ന്..." ജീപ്പിന്റെ പുറകിലെ ഡോര്‍ തുറന്നു കൊണ്ട് പോലീസ്സുകാരന് പറഞ്ഞപ്പോള്‍ അത്രയും നേരം ജീവന്‍ടോണ്‍ പരസ്യത്തില്‍ മസ്സില് പിടിച്ചു നില്ക്കുന്ന ആളെപ്പോലെ ഞെളിഞ്ഞു നിന്ന ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങി....പോലീസ്സ് വണ്ടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ കേറിയിട്ടില്ല... എസ് ഐ ഏമാനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പോലീസ് സ്റ്റെഷന്റെ ഉള്ളില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല.... ലോക്കപ്പ് മുറി സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു പരിചയവുമില്ല. ..ഞാന്‍ ആസകലം വിയര്‍ത്തു...ഒരു സഹായത്തിനു വേണ്ടി ചുറ്റും നോക്കി...മാത്തപ്പന്റെ പൊടി പോലുമില്ല. കാണികളെല്ലാം പട്ടാളത്തിനെ പോലീസ്സ് പിടിക്കുന്ന അസുലഭ ദൃശ്യം കണ്‍നിറയെ കാണുകയാണ്..മറ്റൊരു പോംവഴിയും കാണാതെ ഞാന്‍ മെല്ലെ ജീപ്പിനുള്ളിലേക്ക് കടന്നു..എന്നെയും കൊണ്ട് പോലീസ്സ് ജീപ്പ് സ്റ്റേഷന് ലാക്കാക്കി പാഞ്ഞു.....</p><p align="justify"> </p><p align="justify">വണ്ടിക്കുള്ളില്‍ പൊലീസുകാര്‍ പലതും പറയുകയും ചിരിക്കുകയും ചെയ്തു. ഞാന്‍ പൂച്ചയുടെ മുന്പില് അകപ്പെട്ട എലിയെപ്പോലെ സീറ്റില്‍ ചുരുണ്ടിരുന്നു. ഈ കാലമാടന്മ്മാര് എന്ത് കുറ്റത്തിനാണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. തെളിയാത്ത ഏതെങ്കിലും കുറ്റം എന്റെ തലയില്‍ ഇവര്‍ കെട്ടി വയ്കുമോ?.. അതോ എനിക്ക് വല്ല തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ?...ചെയ്യാത്തെ കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ്സുകാര് മൂന്നാംമുറ പ്രയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്...ദൈവമേ അങ്ങനെ വല്ലതും ഇവര്‍ ചെയ്യുമോ? മൂന്നാംമുറ പോയിട്ട് ഒന്നാം മുറ തുടങ്ങുമ്പോള്‍ തന്നെ എന്റെ കാറ്റ് പോകും... ഇപ്പോഴത്തെ എസ് ഐ വലിയ ചൂടനാനെന്നും കയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യംതന്നെ രണ്ടെണ്ണം പൊട്ടിക്കുന്ന സ്വഭാവക്കാരന്‍ ആണെന്നും ഒരു ജനസംസാരമുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ പട്ടാളക്കാരന് ആണെന്നും ലീവിന് വന്നതാണെന്നും പറയുന്നതിന് മുന്‍പ് തന്നെ എനിക്ക് തല്ലു കിട്ടുമായിരിക്കും..ദൈവമേ ഇതുവരെ ആരുടെ കയ്യില്‍ നിന്നും തല്ലു വാങ്ങാത്ത ഞാന്‍ ചെയ്യാത്തെ കുറ്റത്തിന് പോലീസിന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങുമല്ലോ...ഞാനിതെങ്ങനെ സഹിക്കും..എന്റെ അമ്മയും അച്ഛനും എങ്ങനെ സഹിക്കും?...എനിക്ക് ചെറിയ മൂത്രശങ്ക തോന്നി...</p><p align="justify"> </p><p align="justify">വണ്ടി പോലീസ് സ്റ്റെഷന്റെ മുറ്റത്തു എത്തി ഇരച്ചു നിന്നു..ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. ചിലര്‍ വരാന്തയിലും മറ്റും നില്‍ക്കുന്നുണ്ട്. ... അവരൊക്കെ എന്നെ എന്തോ വലിയ പാതകം ചെയ്ത രീതിയില്‍ നോക്കുന്നുണ്ട്...ഒരു പോലീസ്സുകാരന് ഇറങ്ങി വന്നു ഞങളെ കണ്ട ഉടന്‍ അകത്തേക്ക് കയറിപ്പോയി...എസ് ഐ എമാനോട് എന്നെ കൊണ്ടുവന്ന വിവരം പറയാന്‍ പോയതായിരിക്കും...എനിക്ക് മൂത്രശങ്ക കലശലായി.....രാവിലെ ഇറങ്ങുമ്പോള്‍ കണികണ്ട കേശവന് ചേട്ടനെ ഞാന്‍ മനസ്സാ പ്രാകി..കണി മോശമായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്?.ഒരു നല്ല കാര്യത്തിന് പോയ ഞാന്‍ വന്നു പെട്ടിരിക്കുന്നത് പോലീസ് സ്റ്റേഷനില്‍..എങ്ങനെ പ്രാകാതിരിക്കും?...</p><p align="justify"> </p><p align="justify"><br />എസ് ഐ ഏമാന്റെ മുറിയുടെ ഹാഫ് ഡോര്‍ അടഞ്ഞു കിടക്കുന്നു....പോലീസ്സുകാര് എന്നെ നേരെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി...അവിടെ മറ്റു മൂന്നു നാല് പൊലീസുകാര്‍ കൂടി ഇരിക്കുന്നുണ്ട്. എസ് ഐ ഇടിക്കുന്നതിനു മുന്‍പ് ഇവരെല്ലാവരും എന്നെ കൈ വയ്കുമായിരിക്കും..ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ..ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്ന് മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍...ഞാന്‍ ചുറ്റും നോക്കി.. </p><p align="justify"> </p><p align="justify"><br />പെട്ടെന്നാണ് അവിടിരിക്കുന്ന ഒരു പോലീസ്സുകാരനെ ഞാന്‍ ശ്രദ്ധിച്ചത്..എന്നെത്തന്നെ നോക്കി ഊറി ചിരിക്കുകയാണ് അയാള്‍..കണ്ടിട്ട് നല്ല പരിചയം...പക്ഷെ എങ്ങനെ..എവിടെവച്ച് എന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ല.... മുങ്ങിച്ചാകാന്‍ പോകുന്നവന് കച്ചിത്തുരുമ്പ് കിട്ടിയതുപോലെ ഒരാശ്വാസം എനിക്ക് തോന്നി... ഒരു നിമിഷം....അയാളുടെ മുഖഭാവം മാറി..എന്നിട്ട് ഒറ്റ അലര്‍ച്ച!!! </p><p align="justify"> </p><p align="justify"> " ഫാ പുല്ലേ....നീ രക്ഷപെട്ടു എന്ന് കരുതി അല്ലെ?" </p><p align="justify"><br />അതോടെ ഞാന്‍ പ്രയാസപ്പെടു പിടിച്ചു വച്ചിരുന്ന ശങ്ക ഉടന്‍ പിടി വിടുമെന്ന് എനിക്കുറപ്പായി...കണ്ടന് പൂച്ചയുടെ മുന്പില് പെട്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ വിറച്ചു...ബോധം കെടുമോ എന്ന മറ്റൊരു ശങ്ക കൂടി എനിക്ക് തോന്നി. </p><p align="justify"> </p><p align="justify"><br />എന്റെ ഭാവം കണ്ട പൊലീസുകാര്‍ പെട്ടെന്ന് പൊട്ടിച്ചിരിച്ചു...എനിക്ക് പരിചയം തോന്നിയ പോലീസ്സുകാരന് എഴുനേറ്റു എന്റെ അടുത്ത് വന്നു...എന്നിട്ട് പറഞ്ഞു "ഡാ രഘൂ ..നിനക്കെന്നെ മനസ്സിലായില്ലേ? ഞാന്‍ പഴയ ബാബുവാടാ ...പ്രീ ഡിഗ്രിക്ക് എസ് ഡി കോളേജില്‍ ഒന്നിച്ചു പഠിച്ചില്ലേ ..അവന് തന്നെ.. ഇവിടെ ചാര്‍ജ് എടുത്തിട്ടു ഒരാഴ്ച്ചയെ ആയുള്ളൂ .. നീ വന്ന വിവരം ഇന്നലെ മാത്തപ്പനാ വിളിച്ചു പറഞ്ഞത്.. അപ്പൊ നിനക്കൊരു സര്‍പ്രൈസ് ആകട്ടെന്നു കരുതിയാ ഈ നാടകം ഒപ്പിച്ചത്...നീ രാവിലെ ബസ്റ്റോപ്പിലെ കലുങ്കില്‍ കാണുമെന്നു മാത്തപ്പനാ എന്നോട് പറഞ്ഞത്...സോറി കേട്ടോ...</p><p align="justify"><br />ദ്രോഹി മാത്തപ്പാ....അപ്പോള്‍ ഇത് നിന്റെ പ്ലാനിങ്ങായിരുന്നു അല്ലെ? ഞാന്‍ അങ്ങോട്ടൊന്നു വന്നോട്ടെ...എന്നിട്ട് ബാക്കി കാര്യം. പോലീസുകാരുടെ കൂട്ടച്ചിരിക്കിടയില്‍ ഞാന്‍ മൂത്രപ്പുര ലാക്കാക്കി പാഞ്ഞു. . </p><p align="justify"> </p>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com16tag:blogger.com,1999:blog-1581336692531989455.post-25086822447973405052009-06-02T19:50:00.008+05:302009-06-03T12:33:58.152+05:30ബല്ജീത്തിന്റെ ജീവന് ടോണ്‍<p align="justify">എന്ത് കഴിച്ചാലും വേണ്ടില്ല തടി വച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച് കൊണ്ട് ഞാന്‍ കഴിക്കാത്ത സാധങ്ങളില്ല. . കോഴി താറാവ് കൊഞ്ച് കരിമീന്‍ മുതല്‍ ആട്, പോത്ത്, കാട പോരാഞ്ഞിട്ട് അറ്റ കൈക്ക് പെരുമ്പാമ്പിനെ വരെ തിന്നാന്‍ ഞാന്‍ തീരുമാനിച്ച് കഴിഞ്ഞു. ലീവിന് വരുമ്പോള്‍ എന്റെ വീട്ടിലും അയല്പക്കത്തുമുള്ള സകല കോഴികളും താറാവും എന്നെ കാണുമ്പോള്‍ "ഈ കാലന് വന്നിട്ടുണ്ട്....ഇനി നോക്കിയും കണ്ടും നടന്നില്ലെങ്കില്‍ കഴുത്തില്‍ തല കാണില്ല" എന്നെ വീണ്ടു വിചാരത്തോടെയാണ് കൂടിന്റെ പുറത്തിറങ്ങുന്നത് തന്നെ. പക്ഷെ എന്തൊക്കെ കഴിച്ചിട്ടും രാവിലെ രണ്ടാം ക്ലാസ്സില്‍ പോയി കുറച്ചു നേരം കൂടുതല്‍ കുത്തിയിരുന്നു "നിറക്കൂട്ടില്‍" മമ്മൂട്ടി പാടുന്നത് പോലെ 'താമസമെന്തേ വരുവാന്‍' എന്ന് പാടാമെന്നല്ലാതെ ഒരു പ്രയോജനവും എന്റെ ശരീരത്തില്‍ കാണുന്നില്ല. </p><p></p><p align="justify"><br />പട്ടാളത്തിലെ പൂരിയും ചപ്പാത്തിയും കഴിച്ചാല്‍ ഒന്ന് രണ്ടു മാസം കഴിയുമ്പോള്‍ വെള്ളത്തില്‍ കിടക്കുന്ന തടി പോലെ ചീര്‍ത്തു വരുന്ന ആളുകളെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത മനപ്രയാസമാണ്... എന്തൊക്കെ കഴിച്ചിട്ടും ഞാന്‍ മാത്രം ഇങ്ങനെ "ത്രികോണേ" എന്ന് വരുന്നതിന്റെ കാരണം മാത്രം മനസ്സിലാവുന്നില്ല. തടി വയ്കാനുള്ള ഏതൊക്കെയോ ലേഹ്യമോ അരിഷ്ടമോ ഒക്കെ അമ്മ ഉണ്ടാക്കി തന്നെങ്കിലും അതൊന്നും എന്റെ ഈ സ്റ്റീല്‍ ബോഡിയില്‍ ഇത് വരെ ഏശിയിട്ടില്ല. പെട്ടെന്ന് തടിവയ്കാനുള്ള "ജീവന്‍ടോണ്‍" എന്ന് പറയുന്ന ഒരു മരുന്ന് ആരുമറിയാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഞാന്‍ വാങ്ങിയിരുന്നു..അതില്‍ എഴുതിയിരുന്ന പോലെ ഒരു സ്പൂണ്‍ വീതം രാവിലെയും വൈകുന്നേരവും സേവിച്ചിട്ടു കണ്ണാടിയുടെ മുന്പില് നിന്ന് എവിടെയെങ്കിലും മസില് മുഴക്കുന്നുണ്ടോ എന്ന് ഞാന്‍ നോക്കിത്തുടങ്ങി. പക്ഷെ ഒരു കുപ്പി ജീവന്‍ടോണ്‍ ഒരാഴ്ച കൊണ്ടു തീര്‍ന്നെങ്കിലും ജന്മനാ കിട്ടിയിട്ടുള്ള മുഴകള്‍ അല്ലാതെ പുതിയ മുഴകള്‍ ഒന്നും തന്നെ എന്റെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടില്ല. </p><p align="justify"></p><p align="justify"><br />അങ്ങനെ മനുഷ്യ ശരീരത്തില്‍ എത്ര എല്ലുകളുണ്ട് എന്ന് ചോദിച്ചാല്‍ കൃത്യമായി തൊട്ടു കാണിച്ചു കൊടുക്കാന്‍ പാകത്തിലുള്ള എന്റെ ശരീരവുമായി ഞാന്‍ ജീവിക്കുമ്പോഴാണ് എന്റെ സെക്ഷനില്‍ പുതുതായി ബല്‍ജീത് എന്ന് പേരുള്ള ഒരു സര്‍ദാര്‍ പയ്യന് പോസ്റ്റിങ്ങ് ആയത്. ബാല്ജീത്തിനെ കണ്ട ഞാന്‍ അന്തം വിട്ടുപോയി. ആറടിയിലധികം പൊക്കം. അതിനൊത്ത വണ്ണം. താടിയൊക്കെ മുളച്ചു വരുന്നതേയുള്ളൂ. കവിളൊക്കെ തുടുത്തു, വെളുത്തു ചുവന്ന ബാല്ജീത്തിനെ കണ്ട ഞാന്‍ എന്റെ കൃശഗാത്രവും ബാല്ജീത്തിന്റെ മസ്സില്ഗാത്രവും ഒന്ന് താരതമ്യപ്പെടുത്തി നോക്കി. എന്നിട്ട് കെട്ടിക്കാന്‍ പാങ്ങില്ലാതെ പുരനിറഞ്ഞു നില്ക്കുന്ന പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടുന്ന പിതാവിനെപ്പോലെ ഒരു ദീര്‍ഘ നിശ്വാസം വലിച്ചു വിട്ടിട്ട് പുതുതായി വന്ന ബല്ജീത്തു എന്റെ ശരീര സൌന്ദര്യം കണ്ടു പേടിച്ചു ബോധം കെട്ടാലോ എന്ന് ശങ്കിച്ച് ഒരു ഫുള്‍കയ്യന്‍ ഷര്‍ട്ട് പെട്ടെന്നെടുത്തു ധരിച്ചു. </p><p align="justify"></p><p align="justify"><br />വൈകുന്നേരം ഭക്ഷണം കഴിക്കാനായി മെസ്സിലേക്ക് പോകാനുള്ള വഴി അറിയില്ലാത്തെ ബല്ജീത്തിനെ ഞാനാണ് മെസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയത്. മെസ്സിലേക്ക് പോകുന്നതിനു മുന്‍പായി ബല്ജീത്തു തന്റെ പെട്ടി തുറന്നു അതിനകത്ത് ഭദ്രമായി വച്ചിരുന്ന ഒരു ഭരണിയില്‍ നിന്നും നെയ്യ് പോലെ തോന്നിക്കുന്ന എന്തോ ഒന്ന് ഒരു സ്പൂണ്‍ കൊണ്ടെടുത്തു തന്റെ പാത്രത്തില്‍ ഇട്ടു. പിന്നീട് മെസ്സിലെത്തിയ ബല്ജീത്തു അതിലേയ്ക്ക് പരിപ്പ് കറിയും ഒഴിച്ച ശേഷം നന്നായി ഇളക്കിയിട്ട് ചപ്പാത്തി മുറിച്ചു മുക്കി രുചിയോടെ കഴിച്ചു തുടങ്ങി.</p><p align="justify"></p><p align="justify"><br />ബാല്ജീത്തിന്റെ തടിയുടെ രഹസ്യം മനസ്സിലായ ഞാന്‍ പിറ്റേദിവസം തന്നെ പുറത്തു പോയി ഒരു കിലോ 'ദേശിഘീ" (നാടന്‍ പശുവിന് നെയ്യ്) വാങ്ങി ആരുമറിയാതെ പെട്ടിക്കുള്ളില്‍ വച്ചു. എന്നിട്ട് അത് കഴിക്കുന്നതിനുള്ള ചപ്പാത്തിയും പരിപ്പ് കറിയും മെസ്സില്‍ നിന്നും എടുത്തുകൊണ്ടു വന്നു ബല്‍ജീത് ചെയ്തത് പോലെ പരിപ്പുകറിയില്‍ അര ഗ്ലാസ് നെയ്യ് ഒഴിച്ച് നന്നായി ഇളക്കി ചപ്പാത്തി മുക്കി കഴിച്ചു തുടങ്ങി... </p><p align="justify"></p><p align="justify"><br />സാധാരണ നിലയില്‍ രണ്ടോ മൂന്നോ ചപ്പാത്തിയും അല്പം പരിപ്പ് കറിയും മാത്രം കഴിക്കാറുള്ള ഞാന്‍ അരഗ്ലാസ് നെയ്യും പത്തു ചപ്പാത്തിയും അതിനു വേണ്ട പരിപ്പുകറിയും അകത്താക്കിയിട്ട് ഇര വിഴുങ്ങിയ പെരുമ്പാമ്പ് പോകുന്ന പോലെ വയറും തള്ളി ഓഫീസിലേയ്ക്ക് യാത്രയായി.</p><p align="justify"></p><p align="justify"><br />ഓഫീസില്‍ എത്തി ജോലി തുടങ്ങിയ എനിക്ക് ഒന്ന് ബാത്ത് റൂമില്‍ പോകണമെന്നുള്ള മോഹം കലശലായി. ഉടന്‍ ബാരക്കിലേയ്ക് യാത്രയായ ഞാന്‍ ബാത് റൂമിന്റെ അടുത്തെത്തിയപ്പോള്‍ അതാ അവിടെ സി ഓ സാബ് നില്കുന്നു.! ബാരക്ക് ഇന്സ്പെക്ഷന് നടക്കുകയാണ്. ഇനി ഇന്സ്പെക്ഷന് കഴിയാതെ ബാത് റൂം ഉപയോഗിക്കാന്‍ പറ്റില്ല. എന്റെ വയറ്റില്‍ നെയ്യും ചപ്പാത്തിയും പരിപ്പ് കറിയും കൂടി ഒമ്പതാം ഉത്സവം ആരംഭിച്ചു കഴിഞ്ഞു. ഞാന്‍ വീര്‍ത്തു വരുന്ന വയറില്‍ തടവി കാലുകള്‍ അടുപ്പിച്ചു വച്ചു വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. </p><p align="justify"></p><p align="justify"></p><p align="justify">സി ഓ സാബ് ബാത് റൂമിന് ചുറ്റും നടന്നു ശുചിത്വം പരിശോധിക്കുകയാണ്...ശുചിത്വം പരിശോധിക്കാന്‍ കണ്ട ഒരു സമയം...മനുഷ്യന് ഇവിടെ ചക്ര ശ്വാസം വലിക്കുമ്പോഴാ ഒരു പരിശോധന. ഇക്കണക്കിനു പോയാല്‍ ഉടനെ തന്നെ ഞാന്‍ നില്ക്കുന്ന സ്ഥലത്തെ ശുചിത്വം മോശമാവുന്ന ലക്ഷണം കാണുന്നുണ്ട്...എവിടെയെങ്കിലും പോയി കാര്യം സാധിക്കാതെ രക്ഷയില്ലെന്നു മനസ്സിലായ ഞാന്‍ ബാരക്കിനടുത്തുള്ള കുറ്റിക്കാടിന്റെ മറവു ലക്കാകി പാഞ്ഞു... </p><p align="justify"></p><p align="justify">ഉത്സവത്തിന്റെ വെടിക്കെട്ടും മറ്റും അതിന്റെ പരിസമാപ്തിയിലെത്തുമ്പോള്‍ ബാത്റൂമിന്റെ ഇന്സ്പെക്ഷന് പൂര്‍ത്തിയാക്കിയ സി ഓ സാബ് ഓഫീസിലേയ്ക്ക് നടന്നു തുടങ്ങിയിരുന്നു...</p><p align="justify"></p><p align="justify"></p>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com7tag:blogger.com,1999:blog-1581336692531989455.post-77649683217783060992009-05-19T17:46:00.004+05:302009-05-19T17:57:54.597+05:30ഒരു പൊട്ടിത്തെറിയുടെ ഓര്‍മയില്‍...<p align="justify">ഞാന്‍ കശ്മീരില്‍ എത്തി ഒരു മാസം കഴിഞ്ഞപ്പോഴാണ് ആ സംഭവം ഉണ്ടാകുന്നത്. ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെ ഞാന്‍ ഓഫീസില്‍ എത്തി അത്യാവശ്യമായി തീര്‍ക്കേണ്ട ഒരു ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കൂടെ ഡോക്യുമെന്റ് ക്ലെര്‍ക്ക് കാംബ്ലെയും ഹെഡ് ക്ലെര്‍ക്ക് സതീസന് സാറും ഓഫീസ് ബോയ് ബിമലും ഉണ്ട്. ഉച്ചയുറക്കത്തിന്റെ ഹാന്ഗ് ഓവര്‍ മാറ്റുവാനായി നല്ല കടുപ്പത്തില്‍ തന്നെ ബിമല്‍ ഉണ്ടാക്കിയ ചായ മൊത്തിക്കുടിച്ചു കൊണ്ട് സീനിയര്‍ ജെ സി ഓ സര്‍ദാര്‍ ബച്ചീത്തര്‍ സിംഗ് അടുത്ത് തന്നെയുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ ഇരുന്നു സി. എച്ച്. എം. (കമ്പനി ഹവില്‍ദാര്‍ മേജര്‍) ഹരീന്ദര്‍ സാറിനോട് അന്നത്തെ ഡ്യുട്ടി എന്തൊക്കെയാണെന്ന് വിശദീകരിക്കുനത് കേള്‍ക്കാം. ഓ.സി സാബ് (ഓഫീസര്‍ കമാണ്ടിംഗ്) എത്തിയിട്ടില്ല. ഞാന്‍ കണക്കുകള്‍ എഴുതുന്ന ഒരു വലിയ രജിസ്റ്റര്‍ എടുത്ത് മുന്പില് വച്ചു. പിന്നെ ചായ ഒരിറക്ക് കുടിച്ചിട്ട് അന്നത്തെ വരവ് ചെലവ് കണക്കുകള്‍ അതിലേക്കു പകര്‍ത്തി തുടങ്ങി. </p><p> </p><p align="justify"><br /> ഓഫീസിനു മുന്പില് അല്പം താഴെയുള്ള മൈതാനത്തിനടുത്തു പട്ടാള വണ്ടികള്‍ നന്നാക്കാനുള്ള വര്‍ക്കു ഷോപ്പാണ്. അവിടെ നിന്നും പലവിധത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. നിത്യേന കേള്‍ക്കുന്ന ശബ്ദ കോലാഹലങ്ങള്‍ ആയതു കൊണ്ട് അതൊന്നും ഞങളുടെ ജോലിയെ ബാധിച്ചിരുന്നില്ല. ഹെഡ് ക്ലെര്‍ക്ക് സതീസന് സാര്‍ അന്നത്തെ മെയിലില്‍ വന്നിരിക്കുന്ന കത്തുകള്‍ തുറന്നു ഫയല്‍ ചെയ്തു തുടങ്ങി. </p><p> </p><p align="justify"><br />പെട്ടെന്നാണ് താഴെ വര്‍ക്കു ഷോപ്പിനടുത്തു നിന്നും കാതടപ്പിക്കുന്ന ഒരു പൊട്ടിത്തെറി കേട്ടത്. അതിന്റെ ശക്തിയില്‍ എന്റെ മേശയില്‍ ഇരുന്ന ചായക്കപ്പ് താഴെ വീണുടഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നതിനു മുന്‍പ് തന്നെ ഓഫീസിന്റെ അല്പം ദൂരെ മെയിന്‍ ഗേറ്റിനടുത്തു സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് മെഷീന് ഗണ്ണിന്റെ വിറപ്പിക്കുന്ന വെടി ശബ്ദം മുഴങ്ങി. ഒപ്പം ഒരലര്‍ച്ചയും കേട്ടു. </p><p> </p><p align="justify"><br />എന്തോ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ ഉടന്‍ തന്നെ അടുത്ത് ചാരി വച്ചിരുന്ന റൈഫിളുകള്‍ (പട്ടാളക്കാര്‍ എവിടെപോയാലും അവരവരുടെ തോക്കുകള്‍ കൂടെ കൊണ്ടുപോകണം എന്നാണ് കശ്മീരിലെ നിയമം) ഓഫീസിനു പുറത്തുചാടി. ഓഫീസിനു മുന്‍പിലും വശങ്ങളിലും ഒരാള്‍ താഴ്ചയില്‍ കുഴിച്ചിരിക്കുന്ന "ട്രഞ്ചുകള്‍" (കുഴികള്‍) ലകഷ്യമാക്കി പാഞ്ഞ എന്റെ ഇടതു വശത്തു കൂടി എന്തോ ഒരു സാധനം മൂളലോടെ പാഞ്ഞു പോയി. ഞാനും കംബ്ലെയും ആദ്യം കണ്ട ട്രെഞ്ചില്‍ ചാടി ഇറങ്ങി. കോക്കിംഗ് ഹാന്‍ഡില്‍ വലിച്ചു തോക്ക് ലോഡ് ചെയ്തിട്ട് കാഞ്ചിയില്‍ വിരലമര്‍ത്തി ഏതു സമയത്തും ഫയര്‍ ചെയ്യാന്‍ സന്നദ്ധരായി ട്രന്ചിന്റെ മണ്‍ഭിത്തിയില്‍ ചാരിയിരുന്നു പുറത്തെ ശബ്ദങ്ങള്‍ ശ്രദ്ധിച്ചു ..... </p><p align="justify"><br />തുടര്‍ച്ചയായ വെടി ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്.. എ കെ 47 നും എല്‍ എം ജിയും കാര്‍ബയിനുമൊക്കെ പ്രവര്‍ത്തിക്കുന്നു.... എവിടെയൊക്കെയോ ഗ്രനേഡുകള്‍ പൊട്ടുന്നു..ആരൊക്കെയോ നിലവിളിക്കുന്നു... എവിടെ നിന്ന്, എങ്ങോട്ടാണ് വെടിയുണ്ടകള്‍ പായുന്നത്? എന്താണ് സംഭവം? ഒരെത്തുംപിടിയും കിട്ടുന്നില്ല....ഹെല്‍മെറ്റും ബുള്ളറ്റു പ്രൂഫും ഇല്ലാതെ ട്രെഞ്ചില്‍ പച്ച മണ്ണില്‍ കുത്തിയിരിക്കുകയാണ് ഞങള്‍.. രക്തം മരവിക്കുന്ന ഭീകരത......ഞാന്‍ തോക്ക് മുറുകെ പിടിച്ചു കൊണ്ട് മുകളിലേക്ക് നോക്കി. കറുത്ത പുക അന്തരീഷത്തില്‍ പടരുന്നു..തീപിടുത്തമുണ്ടായതാണോ? ആണെങ്കില്‍ വെടി പൊട്ടിയതെന്തിന്? </p><p align="justify"> </p><p align="justify"> </p><p align="justify">മുക്കാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടം...ഒടുവില്‍ വെടി ശബ്ദം നിന്നു... നീണ്ട വിസില്‍ മുഴങ്ങി....ട്രഞ്ചില്‍ നിന്നും ഞങള്‍ പുറത്തു വരാനുള്ള സിഗ്നലാനത്. ഞങള്‍ സാവധാനം തല പുറത്തേക്ക് നീട്ടി. അല്പം മുന്‍പുവരെ തിരക്കിട്ട പണികള്‍ നടന്നു കൊണ്ടിരുന്ന വര്ക്കുഷോപ്പ് ശൂന്യമായിരിക്കിന്നു.... ഒരു പട്ടാള ട്രക്ക് ആകെ തകര്‍ന്നു ചിതറി കിടക്കുന്നു...രണ്ടു മൂന്നു പേര് ചേര്‍ന്ന് ഒരാളെ താങ്ങി എടുത്തുകൊണ്ട് ഓടുന്നു...അയാളുടെ ശരീരം നിറയെ ചോര....മറ്റൊരിടത്ത് ഒരാള്‍ വീണു കിടക്കുന്നു...അയാളുടെ വലതു കയ്യുടെ മുട്ടിനു താഴെ ശൂന്യം...മെയില്‍ ഗേറ്റിലെ എല്‍ എം ജിയുടെ ബാരലില്‍ നിന്നും അപ്പോഴും പുക ഉയരുന്നു...അവിടെ ട്യുട്ടിയില്‍ ഉണ്ടായിരുന്ന ഗൂര്‍ഖ രേജിമെന്റിലെ ജവാനെ രണ്ടുപേര്‍ ചേര്‍ന്ന് താങ്ങിയെടുക്കുന്നു.... അയാളുടെ കവിളിലൂടെ ചോര ഒഴുകുന്നു....മരിച്ചിട്ടില്ല ഭാഗ്യം..</p><p align="justify"> </p><p align="justify"><br />പുറത്തു വന്ന ഞങള്‍ ബാരക്കില്‍ എത്തി. മണ്ണ് പുരണ്ട വസ്ത്രങ്ങള്‍ മാറി...ഇരുട്ടിത്തുടങ്ങിയിരുന്നു...വെടി ശബ്ദവും മറ്റും നിലച്ചിരുന്നെങ്കിലും ഇനിയും ഒരാക്രമണം ഉണ്ടാകാം. ഞങ്ങള്‍ കരുതിയിരുന്നു...ക്യാമ്പിനു കുറച്ചു ദൂരെയായി ഉയര്‍ന്നു നില്ക്കുന്ന കുന്നിന്റെ മുകളില്‍ നിന്നും ക്യാമ്പ് തകര്‍ക്കാനായി ഉഗ്രവാദികള്‍ തൊടുത്ത റോക്കറ്റ് വര്‍ക്കു ഷോപ്പില്‍ ഉയര്‍ന്നു നിന്ന ഒരു ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ദിശമാറിയതും അത് പണി നടന്നു കൊണ്ടിരുന്ന പട്ടാള ട്രക്കില്‍ ഇടിച്ചു പൊട്ടിത്തെറിച്ചതും വര്‍ക്കു ഷോപ്പില്‍ ജോലി ചെയ്തിരുന്ന മൂന്നു പട്ടാളക്കാര്‍ മരിച്ചതും എല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുങ്ങി പോകുന്നു...ട്രന്ചിലെയ്ക്ക് പോകുന്ന വഴിയില്‍ എന്റെ അടുത്തുകൂടി ചീറിപ്പാഞ്ഞു പോയത് പൊട്ടിത്തെറിച്ച റോക്കറ്റിന്റെ ഒരു ഭാഗമായിരുന്നു എന്ന വിവരം ഞങള്‍ അറിഞ്ഞത് ഓഫീസിന്റെ തകര്‍ന്നു കിടക്കുന്ന വാതില്‍ കണ്ടപ്പോഴാണ്...ആരാണ് എന്നെ അതില്‍ ഇന്നും രക്ഷിച്ചത്? ഞാന്‍ വിശ്വസിക്കുന്ന ദൈവമോ? അതോ എന്റെ ഭാഗ്യമോ? </p>രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com11